HOME
DETAILS

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

  
March 11, 2025 | 5:48 PM

Massive drug bust in the state Eight people arrested police and excise intensify checks

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ലഹരി കേസുകളിൽ കടുത്ത പരിശോധനയുമായി മുന്നോട്ട് പോകുന്ന പൊലീസ്, എക്സൈസ് വിഭാഗങ്ങൾ ഇന്ന് എട്ട് പേരെ അറസ്റ്റു ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്തൽ തടയുന്നതിനായി ട്രെയിനുകളിലും മറ്റ് ഗതാഗത മാർഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്: കണ്ടംകുളങ്ങരയിൽ മൂന്ന് പേർ ലഹരി മരുന്നുമായി പിടിയിലായി. കോഴിക്കോടുകാരായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവർ 79 ഗ്രാം എംഡിഎംഎയുമായി ഹോം സ്റ്റേയിലുണ്ടായിരുന്നപ്പോൾ പിടിക്കപ്പെട്ടു.

മലപ്പുറം: പൊങ്ങല്ലൂരിൽ 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. പൂക്കളത്തൂർ സ്വദേശി സമീർ ആണ് പിടിയിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് നിലമ്പൂരിലേക്ക് വിതരണം ചെയ്യാനായിരുന്നു ശ്രമം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി: കമ്പംമെട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കറാണ് അറസ്റ്റിലായത്. അന്യാർതൊളുവിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പ്രതിയുടെ മൊഴിപ്രകാരം, ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്.

കാസർകോട്: മാവിനക്കട്ടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ബംബ്രാണ സ്വദേശി എം. സുനിൽകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: പന്നിയങ്കരയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കരിങ്കൽ ചീളുകൾ നിരത്തിയതിന് കസ്റ്റഡിയിലെടുത്ത വ്യക്തി ലഹരിക്കടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി നിഖിലാണ് പിടിയിലായത്.

കാസർകോട്: ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതായി ആരോപിച്ച് മാസ്തിക്കുണ്ടിൽ യുവാവിനേയും മാതാവിനേയും ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചെങ്കള ബബ്രാണി നഗർ സ്വദേശി മുഹമ്മദ് നയാസിനെ വിദ്യാനഗർ പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതി, നയാസിന്റെ സഹോദരൻ ഉമർ ഫാറൂഖ് ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ചയാണ് അഹമ്മദ് സിനാനും മാതാവ് സൽമയും ആക്രമണത്തിനിരയായത്. ഇരുവരും പരിക്കേറ്റ് ചികിത്സയിലാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെള്ളാപ്പള്ളിക്ക് സര്‍ക്കാരിന്റെ സംരക്ഷണ കവചം; മഹേശന്റെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണം: സുധീരന്റെ കത്തില്‍ നടപടിയില്ല

Kerala
  •  2 days ago
No Image

യുഎഇയിൽ പൊടിക്കാറ്റും കനത്ത ചൂടും; 48 ഡിഗ്രി വരെ താപനില; കിഴക്കൻ, തെക്കൻ മേഖലകളിൽ മഴയ്ക്കും സാധ്യത | UAE Weather updates

Weather
  •  2 days ago
No Image

ലോകത്തിലെ ആദ്യ താരം! കപ്പ് ഉയർത്തും മുമ്പേ ഇതിഹാസ നേട്ടത്തിൽ മെസ്സി

Football
  •  2 days ago
No Image

വഖ്ഫ് ബോര്‍ഡിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് ഹൈക്കോടതി വിലക്ക്; ഘടന നിയമപരമല്ലെന്ന് പ്രാഥമിക നിരീക്ഷണം

Kerala
  •  2 days ago
No Image

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു; 19,000 ഫയലുകള്‍ ഡാര്‍ക്ക് വെബില്‍, സുരക്ഷാവീഴ്ച സ്ഥിരീകരിച്ച് റിലയന്‍സ്

Kerala
  •  2 days ago
No Image

ഇ20 ഇന്ധനം വില്ലനായി; രാജ്യത്തെ ആദ്യ വിധിയില്‍ വാഹന ഉടമയ്ക്ക് അനുകൂലമായി കോടതി ഉത്തരവ്

National
  •  2 days ago
No Image

അന്ന് മെസ്സിയുടെ കൈകളിലിരുന്ന ആ കുഞ്ഞ് ഇന്ന് എതിരാളി! ലോകകപ്പ് ഫൈനലിൽ മെസ്സിയും യമാലും നേർക്കുനേർ; കാൽപന്തിലെ കാവ്യനീതി

Football
  •  2 days ago
No Image

ബ്രസീലിന്റെ ഇതിഹാസ റെക്കോർഡിന് ചെക്ക് വെച്ച് മെസ്സിപ്പട; ഒറ്റ വിജയത്തിൽ ഇനി കീരിടവും ചരിത്ര റെക്കോർഡും തൂക്കാം

Football
  •  2 days ago
No Image

ഇംഗ്ലണ്ടിനെ ചതിച്ചതോ റഫറി? ആദ്യ 10 മിനിറ്റിൽ റെക്കോർഡ് ഫൗളുകൾ, എന്നിട്ടും കാർഡില്ല! അർജന്റീനയുടെ കടുത്ത കളിക്ക് കണ്ണടച്ച് എൽഫാത്ത്; സെമിയിൽ കനത്ത വിവാദം

Football
  •  2 days ago
No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  2 days ago