HOME
DETAILS

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

  
March 11, 2025 | 5:48 PM

Massive drug bust in the state Eight people arrested police and excise intensify checks

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ലഹരി കേസുകളിൽ കടുത്ത പരിശോധനയുമായി മുന്നോട്ട് പോകുന്ന പൊലീസ്, എക്സൈസ് വിഭാഗങ്ങൾ ഇന്ന് എട്ട് പേരെ അറസ്റ്റു ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്തൽ തടയുന്നതിനായി ട്രെയിനുകളിലും മറ്റ് ഗതാഗത മാർഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്: കണ്ടംകുളങ്ങരയിൽ മൂന്ന് പേർ ലഹരി മരുന്നുമായി പിടിയിലായി. കോഴിക്കോടുകാരായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവർ 79 ഗ്രാം എംഡിഎംഎയുമായി ഹോം സ്റ്റേയിലുണ്ടായിരുന്നപ്പോൾ പിടിക്കപ്പെട്ടു.

മലപ്പുറം: പൊങ്ങല്ലൂരിൽ 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. പൂക്കളത്തൂർ സ്വദേശി സമീർ ആണ് പിടിയിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് നിലമ്പൂരിലേക്ക് വിതരണം ചെയ്യാനായിരുന്നു ശ്രമം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി: കമ്പംമെട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കറാണ് അറസ്റ്റിലായത്. അന്യാർതൊളുവിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പ്രതിയുടെ മൊഴിപ്രകാരം, ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്.

കാസർകോട്: മാവിനക്കട്ടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ബംബ്രാണ സ്വദേശി എം. സുനിൽകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: പന്നിയങ്കരയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കരിങ്കൽ ചീളുകൾ നിരത്തിയതിന് കസ്റ്റഡിയിലെടുത്ത വ്യക്തി ലഹരിക്കടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി നിഖിലാണ് പിടിയിലായത്.

കാസർകോട്: ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതായി ആരോപിച്ച് മാസ്തിക്കുണ്ടിൽ യുവാവിനേയും മാതാവിനേയും ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചെങ്കള ബബ്രാണി നഗർ സ്വദേശി മുഹമ്മദ് നയാസിനെ വിദ്യാനഗർ പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതി, നയാസിന്റെ സഹോദരൻ ഉമർ ഫാറൂഖ് ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ചയാണ് അഹമ്മദ് സിനാനും മാതാവ് സൽമയും ആക്രമണത്തിനിരയായത്. ഇരുവരും പരിക്കേറ്റ് ചികിത്സയിലാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  14 hours ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; മിഷന്‍ 'ആഗമന്‍ ദൗത്യം'

latest
  •  14 hours ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  14 hours ago
No Image

'ലക്ഷ്യം നേടുന്നത് വരെ പിന്നോട്ടില്ല'; സോനം വാങ്ചുകിന്റെ അറസ്റ്റിന് പിന്നാലെ ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ

National
  •  15 hours ago
No Image

കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ബസില്‍ നിന്നിറങ്ങിയോടിയ ജീവനക്കാരനെ ഓടിച്ചിട്ട് പിടികൂടി

Kerala
  •  15 hours ago
No Image

ഉമ്മന്‍ചാണ്ടി ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത് - വി.ഡി. സതീശന്‍

Kerala
  •  15 hours ago
No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  15 hours ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  16 hours ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  16 hours ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  16 hours ago