HOME
DETAILS

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

  
March 11, 2025 | 5:48 PM

Massive drug bust in the state Eight people arrested police and excise intensify checks

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ലഹരി കേസുകളിൽ കടുത്ത പരിശോധനയുമായി മുന്നോട്ട് പോകുന്ന പൊലീസ്, എക്സൈസ് വിഭാഗങ്ങൾ ഇന്ന് എട്ട് പേരെ അറസ്റ്റു ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്തൽ തടയുന്നതിനായി ട്രെയിനുകളിലും മറ്റ് ഗതാഗത മാർഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്: കണ്ടംകുളങ്ങരയിൽ മൂന്ന് പേർ ലഹരി മരുന്നുമായി പിടിയിലായി. കോഴിക്കോടുകാരായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവർ 79 ഗ്രാം എംഡിഎംഎയുമായി ഹോം സ്റ്റേയിലുണ്ടായിരുന്നപ്പോൾ പിടിക്കപ്പെട്ടു.

മലപ്പുറം: പൊങ്ങല്ലൂരിൽ 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. പൂക്കളത്തൂർ സ്വദേശി സമീർ ആണ് പിടിയിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് നിലമ്പൂരിലേക്ക് വിതരണം ചെയ്യാനായിരുന്നു ശ്രമം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി: കമ്പംമെട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കറാണ് അറസ്റ്റിലായത്. അന്യാർതൊളുവിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പ്രതിയുടെ മൊഴിപ്രകാരം, ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്.

കാസർകോട്: മാവിനക്കട്ടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ബംബ്രാണ സ്വദേശി എം. സുനിൽകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: പന്നിയങ്കരയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കരിങ്കൽ ചീളുകൾ നിരത്തിയതിന് കസ്റ്റഡിയിലെടുത്ത വ്യക്തി ലഹരിക്കടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി നിഖിലാണ് പിടിയിലായത്.

കാസർകോട്: ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതായി ആരോപിച്ച് മാസ്തിക്കുണ്ടിൽ യുവാവിനേയും മാതാവിനേയും ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചെങ്കള ബബ്രാണി നഗർ സ്വദേശി മുഹമ്മദ് നയാസിനെ വിദ്യാനഗർ പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതി, നയാസിന്റെ സഹോദരൻ ഉമർ ഫാറൂഖ് ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ചയാണ് അഹമ്മദ് സിനാനും മാതാവ് സൽമയും ആക്രമണത്തിനിരയായത്. ഇരുവരും പരിക്കേറ്റ് ചികിത്സയിലാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടതിനെ തോല്‍പ്പിച്ചത് വര്‍ഗീയത; സിപിഎമ്മിന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണനം ബിജെപിക്ക് ഗുണം ചെയ്തു; വി.ഡി സതീശന്‍

Kerala
  •  13 hours ago
No Image

കെപിസിസി പ്രസിഡന്റിന്റെ വാര്‍ഡില്‍ ആദ്യ ജയം നേടി യുഡിഎഫ്; എൽഡിഎഫിനെ അട്ടിമറിച്ചു

Kerala
  •  13 hours ago
No Image

2020ൽ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റ്; ഇത്തവണ അടിതെറ്റി; സിപിഎം സ്ഥാനാർഥി തോറ്റത് ആയിരം വോട്ടുകൾക്ക്

Kerala
  •  14 hours ago
No Image

മഹാരാഷ്ട്രയിലെ ഏഴു ജില്ലകളില്‍ മൂന്നു വര്‍ഷത്തിനിടെ 14,526 ശിശുമരണം; പോഷകാഹാരക്കുറവ് പ്രധാന കാരണം

Kerala
  •  14 hours ago
No Image

ശബരിമല വിവാദം വോട്ടായില്ല; പന്തളത്ത് തകര്‍ന്നടിഞ്ഞ് ബിജെപി; ഭരണം കൈവിട്ടു; മുനിസിപ്പാലിറ്റി എൽഡിഎഫ് പിടിച്ചെടുത്തു

Kerala
  •  14 hours ago
No Image

ജനം പ്രബുദ്ധരാണ്, എത്ര മറച്ചാലും കാണേണ്ടത് അവര്‍ കാണും; രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  14 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണില്‍ ബഹുദൂരം കുതിച്ച് യു.ഡി.എഫ്; പ്രകടമായത് ഭരണവിരുദ്ധവികാരം 

Kerala
  •  14 hours ago
No Image

ഒരു ദിവസം പോലും പ്രചാരണത്തിനിറങ്ങിയില്ല, ഒളിവിലിരുന്ന് ജനവിധി തേടിയ ഫ്രഷ് കട്ട് സമരസമിതി ചെയര്‍മാന് മിന്നുന്ന വിജയം

Kerala
  •  15 hours ago
No Image

ആനുകൂല്യങ്ങൾ എല്ലാം കെെപ്പറ്റി, ജനം നമുക്കിട്ട് തന്നെ പണി തന്നു; എൽഡിഎഫ് പരാജയത്തിൽ വിവാദ പ്രസ്താവന നടത്തി എം.എം മണി

Kerala
  •  15 hours ago
No Image

അടാട്ട് ഗ്രാമപഞ്ചായത്തില്‍ മുന്‍ എം.എല്‍.എ അനില്‍ അക്കരയ്ക്ക് വിജയം

Kerala
  •  15 hours ago