HOME
DETAILS

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

  
March 11, 2025 | 5:48 PM

Massive drug bust in the state Eight people arrested police and excise intensify checks

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ലഹരി കേസുകളിൽ കടുത്ത പരിശോധനയുമായി മുന്നോട്ട് പോകുന്ന പൊലീസ്, എക്സൈസ് വിഭാഗങ്ങൾ ഇന്ന് എട്ട് പേരെ അറസ്റ്റു ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്തൽ തടയുന്നതിനായി ട്രെയിനുകളിലും മറ്റ് ഗതാഗത മാർഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്: കണ്ടംകുളങ്ങരയിൽ മൂന്ന് പേർ ലഹരി മരുന്നുമായി പിടിയിലായി. കോഴിക്കോടുകാരായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവർ 79 ഗ്രാം എംഡിഎംഎയുമായി ഹോം സ്റ്റേയിലുണ്ടായിരുന്നപ്പോൾ പിടിക്കപ്പെട്ടു.

മലപ്പുറം: പൊങ്ങല്ലൂരിൽ 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. പൂക്കളത്തൂർ സ്വദേശി സമീർ ആണ് പിടിയിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് നിലമ്പൂരിലേക്ക് വിതരണം ചെയ്യാനായിരുന്നു ശ്രമം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി: കമ്പംമെട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കറാണ് അറസ്റ്റിലായത്. അന്യാർതൊളുവിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പ്രതിയുടെ മൊഴിപ്രകാരം, ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്.

കാസർകോട്: മാവിനക്കട്ടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ബംബ്രാണ സ്വദേശി എം. സുനിൽകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: പന്നിയങ്കരയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കരിങ്കൽ ചീളുകൾ നിരത്തിയതിന് കസ്റ്റഡിയിലെടുത്ത വ്യക്തി ലഹരിക്കടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി നിഖിലാണ് പിടിയിലായത്.

കാസർകോട്: ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതായി ആരോപിച്ച് മാസ്തിക്കുണ്ടിൽ യുവാവിനേയും മാതാവിനേയും ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചെങ്കള ബബ്രാണി നഗർ സ്വദേശി മുഹമ്മദ് നയാസിനെ വിദ്യാനഗർ പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതി, നയാസിന്റെ സഹോദരൻ ഉമർ ഫാറൂഖ് ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ചയാണ് അഹമ്മദ് സിനാനും മാതാവ് സൽമയും ആക്രമണത്തിനിരയായത്. ഇരുവരും പരിക്കേറ്റ് ചികിത്സയിലാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  2 days ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  2 days ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേധത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago