HOME
DETAILS

സംസ്ഥാനത്ത് വൻ ലഹരിവേട്ട; എട്ട് പേർ അറസ്റ്റിൽ, പരിശോധന ശക്തമാക്കി പൊലീസും എക്സൈസും

  
March 11, 2025 | 5:48 PM

Massive drug bust in the state Eight people arrested police and excise intensify checks

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള ലഹരി കേസുകളിൽ കടുത്ത പരിശോധനയുമായി മുന്നോട്ട് പോകുന്ന പൊലീസ്, എക്സൈസ് വിഭാഗങ്ങൾ ഇന്ന് എട്ട് പേരെ അറസ്റ്റു ചെയ്തു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് ലഹരി കടത്തൽ തടയുന്നതിനായി ട്രെയിനുകളിലും മറ്റ് ഗതാഗത മാർഗങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

കോഴിക്കോട്: കണ്ടംകുളങ്ങരയിൽ മൂന്ന് പേർ ലഹരി മരുന്നുമായി പിടിയിലായി. കോഴിക്കോടുകാരായ മിഥുൻരാജ്, നിജിൽ, രാഹുൽ എന്നിവർ 79 ഗ്രാം എംഡിഎംഎയുമായി ഹോം സ്റ്റേയിലുണ്ടായിരുന്നപ്പോൾ പിടിക്കപ്പെട്ടു.

മലപ്പുറം: പൊങ്ങല്ലൂരിൽ 19 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായി. പൂക്കളത്തൂർ സ്വദേശി സമീർ ആണ് പിടിയിലായത്. പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന ലഹരി മരുന്ന് നിലമ്പൂരിലേക്ക് വിതരണം ചെയ്യാനായിരുന്നു ശ്രമം. ഇയാൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇടുക്കി: കമ്പംമെട്ടിൽ 105 ഗ്രാം ഹാഷിഷ് ഓയിലുമായി ഒരാൾ പിടിയിലായി. ആലപ്പുഴ വണ്ടാനം സ്വദേശി അഷ്‌കറാണ് അറസ്റ്റിലായത്. അന്യാർതൊളുവിൽ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഓയിൽ കണ്ടെടുത്തത്. പ്രതിയുടെ മൊഴിപ്രകാരം, ബാംഗളൂരുവിൽ നിന്നാണ് ഹാഷിഷ് ഓയിൽ വാങ്ങിയത്.

കാസർകോട്: മാവിനക്കട്ടയിൽ സ്കൂട്ടറിൽ കടത്തുകയായിരുന്ന നാല് കിലോ കഞ്ചാവ് പിടികൂടി. ബംബ്രാണ സ്വദേശി എം. സുനിൽകുമാറിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട്: പന്നിയങ്കരയിൽ റെയിൽവേ ട്രാക്കിന് മുകളിൽ കരിങ്കൽ ചീളുകൾ നിരത്തിയതിന് കസ്റ്റഡിയിലെടുത്ത വ്യക്തി ലഹരിക്കടിമയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കല്ലായി സ്വദേശി നിഖിലാണ് പിടിയിലായത്.

കാസർകോട്: ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയതായി ആരോപിച്ച് മാസ്തിക്കുണ്ടിൽ യുവാവിനേയും മാതാവിനേയും ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ചെങ്കള ബബ്രാണി നഗർ സ്വദേശി മുഹമ്മദ് നയാസിനെ വിദ്യാനഗർ പൊലീസ് പിടികൂടി. കേസിലെ മുഖ്യപ്രതി, നയാസിന്റെ സഹോദരൻ ഉമർ ഫാറൂഖ് ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ചയാണ് അഹമ്മദ് സിനാനും മാതാവ് സൽമയും ആക്രമണത്തിനിരയായത്. ഇരുവരും പരിക്കേറ്റ് ചികിത്സയിലാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ; സ്ത്രീ സുരക്ഷാ പദ്ധതിയിക്ക്  ഇപ്പോള്‍ അപേക്ഷിക്കാം

Kerala
  •  7 days ago
No Image

യുഎഇയിലെ സ്വർണ്ണ വിലയിൽ നേരിയ ഇടിവ്; തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോർഡ് കുതിപ്പിന് ക്രിസ്മസ് ദിനത്തിൽ ശമനം

uae
  •  7 days ago
No Image

സംഘ്പരിവാര്‍ സംഘടനകളുടെ ആക്രമണങ്ങള്‍ക്കെതിരെ കത്തോലിക്ക സഭ മുഖപത്രം; ബി.ജെപി നേതാക്കള്‍ക്കും വിമര്‍ശനം

Kerala
  •  7 days ago
No Image

അലിഗഡ് മുസ്‌ലിം സർവകലാശാലയിൽ അധ്യാപകൻ വെടിയേറ്റ് മരിച്ചു; കൃത്യം നടത്തിയത് മുഖംമൂടി ധരിച്ചെത്തിയവർ

National
  •  7 days ago
No Image

ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടത്തുന്നവര്‍ക്ക് വട്ട്; അതിന്റെ ഉത്തരവാദിത്വം ബി.ജെ.പിക്ക് മേല്‍ കെട്ടിവെക്കേണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍  

Kerala
  •  7 days ago
No Image

ഗസ്സയ്ക്ക് കൈത്താങ്ങായി യുഎഇ; 9.4 ബില്യൺ ദിർഹത്തിന്റെ സഹായം, 75,000 രോഗികൾക്ക് ചികിത്സ നൽകി

uae
  •  7 days ago
No Image

രോഗിയെ തല്ലിച്ചതച്ച ഡോക്ടറെ പിരിച്ചുവിട്ടു; ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമ്പോഴും മർദ്ദനം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

National
  •  7 days ago
No Image

എസ്.ഐ.ആര്‍:  പുറത്തായവര്‍ക്ക് പുതിയ വോട്ടറായി അപേക്ഷ നല്‍കാം; സമയം ജനുവരി 22 വരെ

Kerala
  •  7 days ago
No Image

'അർജന്റീന നമ്മുടെ പ്രധാന ശത്രു; എനിക്ക് അവരോട് വെറുപ്പ് മാത്രം!'; പൊട്ടിത്തെറിച്ച് മുൻ ലിവർപൂൾ താരം ജിബ്രിൽ സിസ്സെ

Football
  •  7 days ago
No Image

ബംഗ്ലാദേശിൽ നിർണ്ണായക രാഷ്ട്രീയ നീക്കം: 17 വർഷത്തെ പ്രവാസത്തിന് ശേഷം താരിഖ് റഹ്മാൻ തിരിച്ചെത്തി; ധാക്കയിൽ ജനസാഗരം

International
  •  7 days ago