റഷ്യ-യുക്രൈൻ യുദ്ധം: 30 ദിവസത്തെ വെടിനിർത്തലിന് സാധ്യത, യുഎസ് നിർദേശിച്ച കരാർ യുക്രൈൻ അംഗീകരിച്ചു
റഷ്യ-യുക്രൈൻ യുദ്ധത്തിൽ വെടിനിർത്തലിനായി മുന്നേറ്റം. അമേരിക്ക മുന്നോട്ടുവച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ യുക്രൈൻ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, യുക്രൈനിലേക്ക് തടഞ്ഞു വച്ചിരുന്ന സാമ്പത്തിക സഹായം പുനഃസ്ഥാപിക്കാനും ഇന്റലിജൻസ് വിവരങ്ങളുടെ പങ്കുവെയ്പ് തിരികെ തുടങ്ങാനും അമേരിക്ക സന്നദ്ധമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യുക്രൈൻ വിദേശകാര്യ മന്ത്രാലയം വെടിനിർത്തലിനുള്ള തങ്ങളുടെ സന്നദ്ധത സ്ഥിരീകരിച്ചു. ഇതിൽ റഷ്യയുടെ നിലപാട് നിർണ്ണായകമാണെങ്കിലും, ഇതുവരെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. വെടിനിർത്തലിന്റെ ഭാഗമായുള്ള പ്രാരംഭ ചർച്ചകളിൽ തടവുകാരുടെ കൈമാറ്റം, സിവിലിയൻ തടവുകാരുടെ മോചനം, യുക്രൈനിൽ നിന്ന് പാലായനം ചെയ്യപ്പെട്ട കുട്ടികളുടെ മടങ്ങിവരവ് എന്നിവ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഈ ചർച്ചകളിൽ യൂറോപ്യൻ യൂണിയന്റെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യുക്രൈൻ ആവശ്യപ്പെട്ടിട്ടുണ്ട്.
A potential ceasefire in the ongoing Russia-Ukraine war is on the horizon as Ukraine has accepted a 30-day ceasefire proposal put forward by the United States. According to international reports, Ukraine’s approval of the deal could lead to the restoration of the halted U.S. economic and intelligence support
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."