HOME
DETAILS

റഷ്യ- ഉക്രൈന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം?;  യു.എസ് മുന്നോട്ട് വെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ തയ്യാറെന്ന് സെലന്‍സ്‌കി

  
Web Desk
March 12, 2025 | 3:02 AM

kraine Accepts US-Proposed 30-Day Ceasefire in Russia-Ukraine War

ജിദ്ദ: മൂന്നു വര്‍ഷമായി നീളുന്ന റഷ്യ- ഉക്രൈന് യുദ്ധത്തിന് താല്‍ക്കാലിക വിരാമമാവുന്നു. യു.എസ് മുന്നോട്ടുവെച്ച 30 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഉക്രൈന്‍ അംഗീകരിച്ചു. സഊദിയില്‍ യു.എസ് നയതന്ത്ര പ്രതിനിധികളുമായി നടന്ന ചര്‍ച്ചയിലാണ് മൂന്ന് വര്‍ഷത്തെ യുദ്ധം അവസാനിക്കാന്‍ സാധ്യത തെളിയുന്നത്. റഷ്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മധ്യസ്ഥര്‍. 

വെടിനിര്‍ത്താന്‍ സന്നദ്ധത അറിയിച്ചെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിട്ടുണ്ട്. റഷ്യ കൂടി നിബന്ധനകള്‍ അംഗീകരിച്ചാല്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരസ്പരം അംഗീകരിച്ച് 30 ദിവസം കൂടി നീട്ടും.  തടവുകാരുടെ കൈമാറ്റം, സിവിലിയന്‍ തടവുകാരുടെ മോചനം, പലായനം ചെയ്യപ്പെട്ട യുക്രെയ്ന്‍ കുട്ടികളുടെ മടങ്ങിവരവ് എന്നിവയിലെ ധാരണയും ചര്‍ച്ച ചെയ്തിരുന്നു. ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം ഉറപ്പാക്കണമെന്ന നിര്‍ദ്ദേശം ഉക്രൈന്‍ മുന്നോട്ട് വച്ചിട്ടുണ്ട്.

ഉക്രൈനുള്ള സാമ്പത്തിക സഹായം പുനസ്ഥാപിക്കുമെന്ന് യു.എസ് അറിയിച്ചു.  ഇന്റലിജന്‍സ് വിവരങ്ങള്‍ പങ്കുവെക്കാനും അമേരിക്ക തയ്യാറായി.  രഹസ്യാന്വേഷണ വിവരങ്ങള്‍ വീണ്ടും കൈമാറാനാണ് ധാരണ. ഉക്രൈനിലെ ധാതുസമ്പത്ത് പങ്കുവെക്കാനും തീരുമാനമായി. 

കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശപ്രകാരം സൗദി വിദേശകാര്യ മന്ത്രി അമീര്‍ ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മന്ത്രി ഡോ. മുസാഇദ് അല്‍അയ്ബാന്റെയും സാന്നിധ്യത്തിലായിരുന്നു യു.എസ്, ഉക്രൈന്‍ ചര്‍ച്ച ആരംഭിച്ചത്. സഊദിയുടെ ശ്രമഫലമായിരുന്നു ചര്‍ച്ച. 

ചര്‍ച്ചയില്‍ അമേരിക്കന്‍ പക്ഷത്തെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി മാര്‍ക്കോ റൂബിയോയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സും പങ്കെടുത്തു.  പ്രസിഡന്റിന്റെ ഓഫിസ് ഡയറക്ടര്‍ ആന്‍ഡ്രി യെര്‍മാക്, വിദേശകാര്യ മന്ത്രി ആന്‍ഡ്രി സെഭ,  പ്രതിരോധമന്ത്രി റുസ്തം ഉമറോവ് എന്നിവരാണ് ഉക്രൈന്‍ പക്ഷത്തെ പ്രതിനിധീകരിച്ച്  പങ്കെടുത്തത്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപി സീല്‍ പതിച്ച കത്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യത്തിന് അപമാനമെന്ന് സ്വരാജ് 

Kerala
  •  3 days ago
No Image

യാസ് വാട്ടർവേൾഡിൽ പുത്തൻ വിസ്മയം; ഏപ്രിൽ 4 മുതൽ പുതിയ റൈഡുകൾ ആരംഭിക്കും

uae
  •  3 days ago
No Image

സിപിഎം നിയന്ത്രണത്തിലുള്ള അടൂര്‍ സഹകരണ ബാങ്കില്‍ ഗുരുതര ക്രമക്കേട്; വെളിപ്പെടുത്തലിന് പിന്നാലെ പ്രസിഡന്റ് രാജിവെച്ചു 

Kerala
  •  3 days ago
No Image

ദുബൈയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം

uae
  •  3 days ago
No Image

സീൽ വിവാദത്തിൽ തെറിച്ചത് ഉദ്യോഗസ്ഥന്റെ കസേര; നടപടി കമ്മീഷന്റെ വിശദീകരണത്തിന് പിന്നാലെ

latest
  •  3 days ago
No Image

ആരുമായും സഖ്യമില്ല; പുതുച്ചേരിയില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ടിവികെ 

National
  •  3 days ago
No Image

വിലക്കയറ്റത്തിന് തടയിടാൻ ഖത്തർ വാണിജ്യ മന്ത്രാലയം; നിയമം ലംഘിച്ച 80 സ്ഥാപനങ്ങൾക്കെതിരെ നടപടി, രണ്ട് കടകൾ അടപ്പിച്ചു

qatar
  •  3 days ago
No Image

എണ്ണവില കുറയ്ക്കാനുള്ള നാടകം; ട്രംപിന്റെ സമാധാന വാദങ്ങൾ തള്ളി ഇറാൻ; അമേരിക്കയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സ്ഥിരീകരണം

Kerala
  •  3 days ago
No Image

മഞ്ചേശ്വരത്ത് എകെഎം അഷ്‌റഫിന് അപരഭീഷണി; എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ മത്സരിക്കും 

Kerala
  •  3 days ago
No Image

സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും; വനിതാ സംവരണം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ

National
  •  3 days ago