ഭീകരരുടെ ഉഗ്രഭീഷണി: 'ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൂർണമായി നശിപ്പിക്കും'; ട്രെയിന്‍ റാഞ്ചല്‍ ദൃശ്യങ്ങള്‍ പുറത്ത്
ലാഹോര്‍: പാകിസ്ഥാനില്‍ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഭീകരര്‍ റാഞ്ചിയ ട്രെയിനിലെ ബന്ദികളാക്കിയ യാത്രക്കാരെ മോചിപ്പിക്കുന്നതിനായി പൂര്‍ണതോതിലുള്ള മിലിട്ടറി ഓപ്പറേഷന്‍ ആരംഭിച്ചതായി പാക് സൈന്യം അറിയിച്ചു. അതേസമയം, സൈന്യം ഓപ്പറേഷനിൽ നിന്ന് പിൻമാറിയില്ലെങ്കിൽ 10 ബന്ദികളെ ഉടൻ വധിക്കുമെന്ന് ഭീകരർ ഭീഷണി മുഴക്കിയിട്ടുണ്ട്.
48 മണിക്കൂറിനകം പാകിസ്ഥാന്‍ സൈന്യം തടവിലാക്കിയ എല്ലാ ബിഎല്‍എ പ്രവര്‍ത്തകരെയും മോചിപ്പിച്ചില്ലെങ്കില്‍ പൂര്‍ണമായി നശിപ്പിക്കുമെന്നാണ് ഭീകരരുടെ ഭീഷണി. ബന്ദികളെ മോചിപ്പിക്കുന്നതിനായി പാക് സൈന്യം നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ബന്ദികളാക്കിയവരില്‍ ചാവേറുകള്‍ ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇതുവരെ 155 ബന്ദികളെ ഭീകരരില്‍ നിന്ന് മോചിപ്പിച്ചിട്ടുണ്ടെന്നും, 27 ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായും പാകിസ്ഥാന്‍ സൈന്യം വ്യക്തമാക്കി. അതേസമയം, ഇനി എത്ര പേർ ട്രെയിനില്‍ ബന്ദികളായി ഉണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഭീകരതക്കെതിരായ പോരാട്ടം തുടരും, പാകിസ്ഥാനില്‍ അശാന്തിയും കലാപങ്ങളും സൃഷ്ടിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.
Latest from #BLA
— Gidroshian Baloch گِدروشین بلوچ (@AzaadBalach) March 12, 2025
Visuals of the Attack and Seizure of Jaffar Express by Baloch Liberation Army pic.twitter.com/WDiPGEi1TY
അതിനിടെ, ട്രെയിന്‍ റാഞ്ചുന്നതിന്റേയും ഭീകരാക്രമണത്തിന്റേയും വീഡിയോ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി പുറത്ത് വിട്ടു. വീഡിയോയില്‍ മലനിരകളുടെ ഇടയിലൂടെ ട്രെയിന്‍ സഞ്ചരിക്കുന്നതും, ചെറിയ ഒരു സ്‌ഫോടനം ഉണ്ടാകുന്നതും, പിന്നാലെ ട്രെയിനിന്റെ മുന്നിലെ കോച്ചുകളില്‍ നിന്ന് കറുത്ത പുക ഉയരുന്നതും കാണാൻ സാധിക്കും. തുടര്‍ന്ന്, ട്രെയിന്‍ നിര്‍ത്തിയതോടെ ആയുധധാരികളായ ഭീകരര്‍ സമീപത്തേക്ക് എത്തുന്നതും യാത്രക്കാരെ ബന്ദികളാക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
A chilling threat has been issued by terrorists, warning that they will completely destroy a train if their demands are not met. Footage of the sabotaged train has been released, sparking widespread concern.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."