HOME
DETAILS

ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം 

  
Web Desk
March 14, 2025 | 2:29 AM

Holi Preparations 189 Mosques Covered with Tarpaulin in Uttar Pradesh

ന്യൂഡല്‍ഹി: പള്ളികള്‍ മുഴുവന്‍ ടാര്‍പോളിനിട്ട് മൂടി രാജ്യം ഹോളി ആഘോഷത്തിനൊരുങ്ങുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം.  എല്ലാ ആഴ്ചയും ജുമുഅ നിസ്‌കാരം ഉള്ളതാണെന്നും ഹോളി വര്‍ഷത്തിലൊരിക്കല്‍മാത്രം വരുന്നതിനാല്‍ മുസ് ലിംകള്‍ പുറത്തിറങ്ങരുതെന്നുമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശവും ഇതോടൊപ്പമുണ്ട്. ഇതിന് പിന്നാലെ ജുമുഅ 2 മണിക്ക് ശേഷം നടത്താമെന്ന ചില മുസ്‌ലിം പണ്ഡതന്‍മാരുടെ പ്രസ്താവനകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഹോളിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശ് ഉള്‍പെടെ സംസ്ഥാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 

 ഹോളിദിവസം ജുമാനമസ്‌കാരത്തിന് മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന യോഗിയുടെ ആഹ്വാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.  സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനൂജ് ചൗധരിയാണ് ഹോളി ദിവസം മുസ്‌ലിംകള്‍ ജുമുഅ ഉപേക്ഷിച്ച് വീട്ടിലിരിക്കുകയെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവച്ചത്. യോഗി ആദിത്യനാഥും ഇതിനെ പിന്തുണച്ച് രംഗത്തുവരികയായിരുന്നു. 
നിസ്‌കരിക്കേണ്ടവര്‍ അത് വീട്ടില്‍നിന്നു ചെയ്താല്‍ മതിയെന്നും പള്ളിയില്‍ പോകേണ്ടതില്ലെന്നുമാണ് യോഗി പറയുന്നത്.

യു.പിയിലെ 18 ജില്ലകളില്‍ ജുമുഅ സമയം ഇത്തരത്ചതില്‍ ക്രമീകരിച്ചതായാണ് വിവരം. സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ 2.30നാണ് നടക്കുകയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു സമുദായങ്ങളും തമ്മില്‍ ഐക്യത്തോടെ ഹോളി ആഘോഷിക്കാനും സൗഹാര്‍ദ്ദപരമായി മുന്നോട്ടു പോകാനും ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി മേധാവി സഫര്‍ അലി അഭ്യര്‍ഥിച്ചു.

ബറേലിയില്‍ മാത്രം 109 ഓളം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടുണ്ട്. ഹോളിയുടെ തലേ ദിവസം നടന്ന രാം ബാറാത്തിന്റെ ഭാഗമായി വഴിയിലുള്ള എല്ലാ പള്ളികളിലും 5000ത്തിലധികം പൊലിസുകാരേയാണ് വിന്യസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജില്ലയില്‍ പൊലിസ് സംഘം ഫഌഗ് മാര്‍ച്ചും നടത്തിയിരുന്നു. സംഭാലിലെ 10 പള്ളികളിലും അലിഗഡിലെ മൂന്ന് പള്ളികളിലും പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്. 

ബ്.ജെ.പി സര്‍ക്കാറുകളുടെ നയപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. ജുമുഅക്ക് പോകുന്ന മുസ്‌ലിംകളെ ഹോളി ആഘോഷത്തിന്റെ പേരില്‍ ബലമായി തടഞ്ഞുവയ്ക്കുകയും അക്രമിക്കുകയും നിറങ്ങളില്‍ മുക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിന് പകരം ഹിന്ദു ആഘോഷക്കാലത്ത് മുസ് ലിംകളെ തെരുവില്‍ നിന്ന് വിലക്കുകയുംലആവരുടെ ആരാധനാലയങ്ങള്‍ മറക്കുകയും ചെയ്യുന്ന നടപടിയാണോ ഭരണ കൂടം സ്വീകരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയകള്‍ ചോദിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ആഘോഷം വരുമ്പോള്‍ മുസ്‌ലിംകള്‍ അന്നേ ദിവസം ഭരണഘടനയുടെയും മൗലികാവകാശത്തിന്റെയും സംരക്ഷണപരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നതി എന്തിന്റെ  അടിസ്ഥാനത്തിലാണെന്നും ചോദ്യമുയരുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  4 days ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  4 days ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  4 days ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  4 days ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  4 days ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  4 days ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  4 days ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  4 days ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  4 days ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  4 days ago