
ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍; ഹോളി ആഘോഷത്തിനൊരുങ്ങി രാജ്യം

ന്യൂഡല്‍ഹി: പള്ളികള്‍ മുഴുവന്‍ ടാര്‍പോളിനിട്ട് മൂടി രാജ്യം ഹോളി ആഘോഷത്തിനൊരുങ്ങുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം. എല്ലാ ആഴ്ചയും ജുമുഅ നിസ്‌കാരം ഉള്ളതാണെന്നും ഹോളി വര്‍ഷത്തിലൊരിക്കല്‍മാത്രം വരുന്നതിനാല്‍ മുസ് ലിംകള്‍ പുറത്തിറങ്ങരുതെന്നുമാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദ്ദേശവും ഇതോടൊപ്പമുണ്ട്. ഇതിന് പിന്നാലെ ജുമുഅ 2 മണിക്ക് ശേഷം നടത്താമെന്ന ചില മുസ്‌ലിം പണ്ഡതന്‍മാരുടെ പ്രസ്താവനകളും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഹോളിയുടെ ഭാഗമായി കനത്ത സുരക്ഷയാണ് ഉത്തര്‍പ്രദേശ് ഉള്‍പെടെ സംസ്ഥാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ഹോളിദിവസം ജുമാനമസ്‌കാരത്തിന് മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്ന യോഗിയുടെ ആഹ്വാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനൂജ് ചൗധരിയാണ് ഹോളി ദിവസം മുസ്‌ലിംകള്‍ ജുമുഅ ഉപേക്ഷിച്ച് വീട്ടിലിരിക്കുകയെന്ന നിര്‍ദേശം ആദ്യം മുന്നോട്ടുവച്ചത്. യോഗി ആദിത്യനാഥും ഇതിനെ പിന്തുണച്ച് രംഗത്തുവരികയായിരുന്നു.
നിസ്‌കരിക്കേണ്ടവര്‍ അത് വീട്ടില്‍നിന്നു ചെയ്താല്‍ മതിയെന്നും പള്ളിയില്‍ പോകേണ്ടതില്ലെന്നുമാണ് യോഗി പറയുന്നത്.
യു.പിയിലെ 18 ജില്ലകളില്‍ ജുമുഅ സമയം ഇത്തരത്ചതില്‍ ക്രമീകരിച്ചതായാണ് വിവരം. സംഭാലിലെ ഷാഹി ജുമാ മസ്ജിദില്‍ 2.30നാണ് നടക്കുകയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു സമുദായങ്ങളും തമ്മില്‍ ഐക്യത്തോടെ ഹോളി ആഘോഷിക്കാനും സൗഹാര്‍ദ്ദപരമായി മുന്നോട്ടു പോകാനും ജുമാ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി മേധാവി സഫര്‍ അലി അഭ്യര്‍ഥിച്ചു.
ബറേലിയില്‍ മാത്രം 109 ഓളം പള്ളികള്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടുണ്ട്. ഹോളിയുടെ തലേ ദിവസം നടന്ന രാം ബാറാത്തിന്റെ ഭാഗമായി വഴിയിലുള്ള എല്ലാ പള്ളികളിലും 5000ത്തിലധികം പൊലിസുകാരേയാണ് വിന്യസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ജില്ലയില്‍ പൊലിസ് സംഘം ഫഌഗ് മാര്‍ച്ചും നടത്തിയിരുന്നു. സംഭാലിലെ 10 പള്ളികളിലും അലിഗഡിലെ മൂന്ന് പള്ളികളിലും പ്രത്യേക നിരീക്ഷണം ഏര്‍പെടുത്തിയിട്ടുണ്ട്.
ബ്.ജെ.പി സര്‍ക്കാറുകളുടെ നയപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത പ്രതിഷേധം ഉയരുന്നുണ്ട്. ജുമുഅക്ക് പോകുന്ന മുസ്‌ലിംകളെ ഹോളി ആഘോഷത്തിന്റെ പേരില്‍ ബലമായി തടഞ്ഞുവയ്ക്കുകയും അക്രമിക്കുകയും നിറങ്ങളില്‍ മുക്കുകയും ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്ത സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. ഇവര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നതിന് പകരം ഹിന്ദു ആഘോഷക്കാലത്ത് മുസ് ലിംകളെ തെരുവില്‍ നിന്ന് വിലക്കുകയുംലആവരുടെ ആരാധനാലയങ്ങള്‍ മറക്കുകയും ചെയ്യുന്ന നടപടിയാണോ ഭരണ കൂടം സ്വീകരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയകള്‍ ചോദിക്കുന്നു. രാജ്യത്തെ ഭൂരിപക്ഷം വരുന്ന മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള ആഘോഷം വരുമ്പോള്‍ മുസ്‌ലിംകള്‍ അന്നേ ദിവസം ഭരണഘടനയുടെയും മൗലികാവകാശത്തിന്റെയും സംരക്ഷണപരിധിയില്‍നിന്ന് ഒഴിവാക്കപ്പെടുന്നതി എന്തിന്റെ അടിസ്ഥാനത്തിലാണെന്നും ചോദ്യമുയരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തളിപ്പറമ്പ് വഖ്ഫ് ഭൂമി വിഷയം; അവകാശവാദവുമായി നരിക്കോട് ഈറ്റിശേരി ഇല്ലം
Kerala
• 4 days ago
പുതിയ പാർട്ടിയായി ജെ.ഡി.എസ് കേരള ഘടകം; നടപടി തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala
• 4 days ago
പിണറായി സർക്കാരിന്റെ നാലാം വാർഷികം; പ്രതിഷേധ സാധ്യതകൾ പരിശോധിക്കാൻ രഹസാന്വേഷണ വിഭാഗം
Kerala
• 4 days ago
അധ്യാപക-വിദ്യാർത്ഥി ഇന്റേൺഷിപ്പിന് പുതിയ മാർഗരേഖ; ഒരേ സ്കൂളിൽ ഇന്റേൺഷിപ് പാടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
Kerala
• 4 days ago
വിപുലീകരണം പ്രതിസന്ധിയിലായി; സംസ്ഥാനത്തെ ആദ്യ ജലവൈദ്യുതി പദ്ധതിയായ പള്ളിവാസൽ അടച്ചുപൂട്ടി
Kerala
• 4 days ago
സംസ്ഥാനത്തെ ഈ വർഷത്തെ ഹജ്ജ് യാത്രകൾക്ക് തുടക്കം; ആദ്യ വിമാനം കരിപ്പൂരിൽ നിന്നും
Kerala
• 4 days ago
17 വര്‍ഷത്തിന് ശേഷം വാദംകേള്‍ക്കല്‍ പൂര്‍ത്തിയായി, മലേഗാവ് കേസില്‍ വിധി മെയ് 8ന്; രാജ്യത്തെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളിലേക്ക് വെളിച്ചംവീശിയ കേസ് അറിയാം | 2008 Malegaon blast case
latest
• 4 days ago
എങ്ങും സുരക്ഷിത ഇടമില്ലാതെ ഗസ്സ; ക്രിസ്ത്യാനികളെയും ആക്രമിച്ച് ഇസ്‌റാഈല്‍; വെടിനിര്‍ത്തലിന് ആഹ്വാനംചെയ്ത് പോപ് | Israel War on Gaza Live
International
• 4 days ago
കറന്റ് അഫയേഴ്സ്-20-04-2025
PSC/UPSC
• 4 days ago
സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം;രക്ഷപ്പെടാൻ ശ്രമിച്ച വ്യാജഡോക്ടർ പിടിയിൽ
latest
• 4 days ago
കോഴിക്കോട് ബീഫ് സ്റ്റാളുകളിൽ പരിശോധന; പോത്തിറച്ചിക്ക് പകരം കാളയിറച്ചി വിൽക്കുന്നതായി പരാതി
Kerala
• 4 days ago
കർണാടക മുൻ ഡിജിപി ഓം പ്രകാശ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
National
• 4 days ago
ഈസ്റ്റര്‍ ദിനത്തില്‍ കേരളത്തില്‍ ചര്‍ച്ച് സന്ദര്‍ശനം; ഗുജറാത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യവുമായി ചര്‍ച്ചില്‍ ഹിന്ദുത്വവാദികളുടെ അതിക്രമവും | Video
latest
• 4 days ago
എല്ലാ പാഴ്സൽ ഷിപ്പ്മെന്റുകൾക്കും ദേശീയ വിലാസം നിർബന്ധമാക്കി സഊദി; നിയമം 2026 ജനുവരിയിൽ പ്രാബല്യത്തിൽ വരും
Saudi-arabia
• 4 days ago
ഏഴ് വര്‍ഷം നീണ്ട പ്രണയം; കല്യാണ ശേഷം ഭാര്യയും, കുടുംബവും നിരന്തരം പീഡിപ്പിക്കുന്നു; എഞ്ചിനീയര്‍ ജീവനൊടുക്കി
National
• 4 days ago
കോഴിക്കോട് ഫറോക്കില്‍ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് കവർച്ച നടത്തിയ പ്രതി പിടിയിൽ
Kerala
• 4 days ago
റിയാദ് മെട്രോ: ഓറഞ്ച് ലൈനില്‍ പുതിയ രണ്ട് സ്റ്റേഷന് കൂടി; പേരും ആയി
Saudi-arabia
• 4 days ago
മീറ്റ് വിത്ത് അംബാസിഡർ ഏപ്രിൽ 24 ന്
qatar
• 4 days ago
തീർത്ഥാടകരെയും വിനോദസഞ്ചാരികളെയും ലക്ഷ്യമാക്കി ഓൺലൈൻ ബുക്കിംഗ് തട്ടിപ്പുകൾ; മുന്നറിയിപ്പുമായി കേന്ദ്രം
National
• 4 days ago
പരസ്യ ബോര്‍ഡുകള്‍ക്ക് മാത്രം 15 കോടി; വാര്‍ഷികാഘോഷത്തിനായി കോടികളുടെ ധൂര്‍ത്തിനൊരുങ്ങി പിണറായി സര്‍ക്കാര്‍
Kerala
• 4 days ago
നാദാപുരത്ത് കാര്‍ യാത്രക്കാര്‍ തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരുക്ക്; സംഘര്‍ഷം വിവാഹ പാര്‍ട്ടിക്ക് പോയ യാത്രക്കാര്‍ തമ്മില്‍
Kerala
• 4 days ago