ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയെന്ന് ലോകത്തിന് അറിയാം; പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യ
പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ. പാകിസ്ഥാൻ ഉന്നയിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, ഭീകരതയുടെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെന്ന് ലോകത്തിന് അറിയാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങൾക്കും പരാജയങ്ങൾക്കും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം പാകിസ്ഥാൻ ആത്മപരിശോധന നടത്തണമെന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
പാകിസ്ഥാൻ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ശക്തമായി തള്ളിക്കളയുന്നു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. സ്വന്തം ആഭ്യന്തര പ്രശ്‌നങ്ങളുടെയും പരാജയങ്ങളുടെയും ഉത്തരവാദിത്തം മറ്റുള്ളവരിലേക്ക് ചാർത്തുന്നതിന് പകരം പാകിസ്ഥാൻ ഉള്ളിലേക്ക് നോക്കണമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ബലൂചിസ്ഥാനിലെ ട്രെയിൻ റാഞ്ചലിന് പിന്നിൽ ന്യൂഡൽഹിയാണെന്ന് ഇസ്ലാമാബാദ് സൂചന നൽകിയതിനെത്തുടർന്ന് പാകിസ്ഥാൻ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മാർച്ച് 11 ന് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) 450 ലധികം യാത്രക്കാരുമായി സഞ്ചരിച്ച ജാഫർ എക്സ്പ്രസ് പിടിച്ചെടുത്തത് മാരകമായ ഏറ്റുമുട്ടലിലേക്ക് നയിച്ചിരുന്നു. ആക്രമണകാരികളുടെ മേൽനോട്ടം വഹിച്ചവർ അഫ്ഗാനിസ്ഥാനിൽ ആയിരുന്നെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ ചെയ്തതെന്നും പാകിസ്ഥാൻ ആരോപിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്നാണ് ട്രെയിൻറാഞ്ചലുമായി ബന്ധപ്പെട്ട ഫോൺ കോളുകൾ ഉത്ഭവിച്ചതെന്നതിന് ഇസ്ലാമാബാദിന്റെ കൈവശം തെളിവുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ പറഞ്ഞു. “ഞങ്ങളുടെ നയത്തിൽ ഒരു മാറ്റവുമില്ല. വസ്തുതകൾ മാറിയിട്ടില്ല. പാകിസ്ഥാനെതിരെ ഭീകരതയെ പിന്തുണക്കുന്നതിൽ ഇന്ത്യ പങ്കാളിയാണ്. ഈ പ്രത്യേക സംഭവത്തിൽ, അഫ്ഗാനിസ്ഥാനിലേക്ക് കോളുകൾ വന്നതിന്റെ തെളിവുകൾ ഞങ്ങളുടെ പക്കലുണ്ടെന്നും ഷഫ്ഖത്ത് അലി ഖാൻ നേരത്തെ ആരോപിച്ചിരുന്നു.
India responds strongly, revealing Pakistan as the hub of terrorism, sending a powerful message to the world about the country's involvement in promoting terror.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."