
ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍

ന്യൂഡല്‍ഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകളുടെ പള്ളികള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ, മതസൗഹാര്‍ദത്തിന്റെയും മാനവനന്മയുടെയും പുതിയ അധ്യായം രചിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഹിന്ദുക്കള്‍. ഡല്‍ഹിയിലെ സീലാംപൂരില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക നിസ്‌കാരമായ ജുമുഅ കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങുകയായിരുന്ന വിശ്വാസികളെ പൂവെറിഞ്ഞ് സ്വീകരിച്ചാണ് പ്രദേശത്തെ ഹിന്ദുക്കള്‍ മാതൃകയായത്. റമദാനോടുള്ള ആദരവും ഹോളിയുടെ ഉത്സവ ചൈതന്യവും സംയോജിപ്പിച്ച പ്രവൃത്തി ഇന്ത്യയുടെ സാംസ്‌കാരിക ഐക്യത്തെ പ്രകടമാക്കുന്നതാണെന്ന് സോഷ്യല്‍മീഡിയ അഭിപ്രയപ്പെട്ടു.
പരസ്പര ബഹുമാനത്തിന്റെയും സമൂഹങ്ങള്‍ തമ്മിലുള്ള പങ്കുവയ്ക്കലിന്റെയും പ്രതിഫലനമായ ഈ പ്രവൃത്തി വ്യാപകമായി പ്രശംസിക്കപ്പെടുകയുംചെയ്തു. വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി ആത്മസായൂജ്യത്തോടെ മടങ്ങിവരുമ്പോള്‍ പുഷ്പദളങ്ങള്‍ സൗമ്യമായി അവര്‍ക്കുമേല്‍ പെയ്യുന്ന നിമിഷം ചിലര്‍ വീഡിയോകളില്‍ പകര്‍ത്തുകയുംചെയ്തു. വിഡിയോ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
Delhi's Seelampur where Hindu brothers celebrated Holi by showering flowers on Namazis.#HoliCelebration pic.twitter.com/3QTQHCnjQD
— هارون خان (@iamharunkhan) March 14, 2025
റമദാനും വെള്ളിയാഴ്ചയും എന്ന പ്രത്യേകതയുള്ള ഈ വര്‍ഷത്തെ ഹോളിയോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ പള്ളിക്ക് മേല്‍ ആക്രമണം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഹോളി ആഘോഷത്തിനിടെ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അത് മുന്‍കൂട്ടിക്കണ്ട് അവ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നിട്ടും സംസ്ഥാനത്ത് ഹോളി ആഘോഷക്കാര്‍ പള്ളിയുടെ വാതിലില്‍ കളര്‍ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു. തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദിന് സമീപത്തെ മറ്റൊരു പള്ളിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പള്ളിയുടെ ചുമരില്‍ ഹോളി ആഘോഷിക്കാന്‍ ഉപയോഗിച്ച കളര്‍ കൊണ്ട് ജയ് ശ്രീ റാം പെയിന്റ് ചെയ്തു. സംസ്ഥാനത്ത് സമാധാനപരമായ ഹോളി ഘോഷയാത്രകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നതിനിടെ ആണ് ഈ സംഭവം.
ഇന്നലെ ഉച്ചയോടെ നടന്ന ആഘോഷത്തിനിടെ പള്ളിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂട്ടം കൗമാരക്കാര്‍ നിറങ്ങള്‍ തളിക്കുകയും 'ജയ് ശ്രീ റാം' എന്ന് എഴുതുകയുമായിരുന്നു. സംഭവത്തില്‍ പളളി കമ്മിറ്റി പരാതി നല്‍കി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്‍സ്വരൂപ്, ശിവോം, വിനോദ് എന്നിവരുടെ പേരുകള്‍ പരാതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
അലിഗഡിലും സമാന സംഭവം റിപോര്‍ട്ട് ചെയ്തു. അബ്ദുല്‍ കരീം ചൗക്കിലെ അബ്ദുല്‍ കരീം മസ്ജിദിന് പുറത്ത് ഹോളി ആഘോഷിക്കുന്ന ഒരു സംഘം ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും ഹോളിക്ക് നിറം നല്‍കാന്‍ ശ്രമിച്ചു. ജനക്കൂട്ടം ഉച്ചത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു. പള്ളിയില്‍ വിശ്വാസികള്‍ നിസ്‌കരിക്കുമ്പോഴാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. വിശ്വാസികള്‍ സംയമനം പാലിച്ചതുകൊണ്ട് സംഘര്‍ഷം ഉണ്ടായില്ല.
ഉത്തരേന്ത്യയില്‍ നൂറുകണക്കിന് പള്ളികള്‍ ടാര്‍പോളിനിട്ട് മൂടിയാണ് രാജ്യം ഹോളി ആഘോഷത്തിന് ഒരുങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം എങ്കിലും എന്നിട്ടും അക്രമം ഉണ്ടായി.
Namazis showered with flowers amid Holi celebrations in Delhi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാറില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ചു കൊന്നു; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
National
• 2 hours ago
ജമാഅത്തെ ഇസ്‌ലാമി സത്യസന്ധമല്ല, അമീർ നുണ പറയരുത്; രൂക്ഷ വിമർശനവുമായി ജമാഅത്ത് മുൻ ശൂറ അംഗം ഖാലിദ് മൂസ നദ്‌വി
Kerala
• 2 hours ago
'വേനല്‍ച്ചൂട് ഉയരുന്നു, കുട്ടികളെ വാഹനത്തില്‍ ഒറ്റയ്ക്കാക്കരുത്'; മുന്നറിയിപ്പുമായി ഫുജൈറ പൊലിസ്
uae
• 2 hours ago
തട്ടിക്കൊണ്ടുപോകല്‍ കേസില്‍ യുഎസില്‍ എട്ട് ഇന്ത്യക്കാര്‍ അറസ്റ്റില്‍; പിടിയിലായവരില്‍ എന്‍ഐഎ തിരയുന്ന പിടികിട്ടാപ്പുള്ളികളും
International
• 2 hours ago
ഇസ്‌റാഈല്‍ സൈന്യത്തെ വിറപ്പിച്ച് ഹമാസ് പോരാളികള്‍; തിരിച്ചടികളില്‍ നിരവധി സൈനികര്‍ക്ക് പരുക്ക്, ടാങ്കുകളും തകര്‍ത്തു
International
• 2 hours ago
മരിച്ച സ്ത്രീയെ ജീവിപ്പിക്കാൻ ചാണകത്തിൽ കുഴിച്ചിട്ടു; 24 മണിക്കൂർ കഴിഞ്ഞിട്ടും ജീവൻ വന്നില്ല, വ്യാജ ബാബയെ കയേറ്റം ചെയ്ത് നാട്ടുകാർ
National
• 3 hours ago
സമുദ്ര സമ്പത്തിന് പുതുജീവന്‍ നല്‍കി ദുബൈയിലെ കൃത്രിമ പവിഴപ്പുറ്റുകള്‍
uae
• 3 hours ago
കരാര്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ നിയമവുമായി ദുബൈ; കരാര്‍ മേഖലയില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ ഉറപ്പാക്കും
uae
• 4 hours ago
തമിഴ്‌നാട്ടില്‍ ചരക്കു ട്രയിനില്‍ വന്‍തീപിടിത്തം; തീപിടിച്ചത് ഡീസല്‍ കയറ്റി വന്ന ബോഗികളില്‍
National
• 4 hours ago
കുറ്റിപ്പുറത്ത് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ കോതമംഗലം സ്വദേശിയായ നഴ്‌സ് മരിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• 4 hours ago
സഊദിയില്‍ തൊഴിലവസരങ്ങളില്‍ വര്‍ധനവ്; ബിരുദധാരികള്‍ക്ക് ആറ് മാസത്തിനുള്ളില്‍ തന്നെ ജോലി കിട്ടുന്നത് 44.43% കൂടി
Saudi-arabia
• 4 hours ago
ഖത്തറില്‍ ഫസ്റ്റ് റൗണ്ട് സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭിക്കും; ചെയ്യേണ്ടത് ഇത്ര മാത്രം
qatar
• 4 hours ago
നിപ: പനി ബാധിച്ചു മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു
Kerala
• 5 hours ago
വീട്ടുകാര്‍ പുറത്തുപോയ സമയത്ത് മൂന്നു മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്ത് രാസലായനി ഒഴിച്ചു; കാഴ്ചനഷ്ടപ്പെട്ട നായക്കുട്ടിയുടെ ആന്തരീകാവയവങ്ങള്‍ക്കും പൊള്ളലേറ്റു
Kerala
• 5 hours ago
'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു
Kerala
• 5 hours ago
ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന
Kerala
• 6 hours ago
ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു
Kerala
• 6 hours ago
ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം
Kerala
• 6 hours ago
ഇന്ന് യുഎഇ താപനിലയില്‍ നേരിയ വര്‍ധന, ഈര്‍പ്പവും മൂടല്‍മഞ്ഞും പ്രതീക്ഷിക്കാം | UAE Weather
uae
• 5 hours ago
ബഹ്റൈനില്‍ എത്തിയത് വലിയ പ്രതീക്ഷയോടെ, രേഖകളില്ലാതെ 13 വര്‍ഷത്തെ ദുരിതം; ഒടുവില്‍ അഷ്റഫും കുടുംബവും നാടണഞ്ഞു
bahrain
• 5 hours ago
ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്മാന് സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍
uae
• 5 hours ago