
ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍

ന്യൂഡല്‍ഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകളുടെ പള്ളികള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ, മതസൗഹാര്‍ദത്തിന്റെയും മാനവനന്മയുടെയും പുതിയ അധ്യായം രചിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഹിന്ദുക്കള്‍. ഡല്‍ഹിയിലെ സീലാംപൂരില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക നിസ്‌കാരമായ ജുമുഅ കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങുകയായിരുന്ന വിശ്വാസികളെ പൂവെറിഞ്ഞ് സ്വീകരിച്ചാണ് പ്രദേശത്തെ ഹിന്ദുക്കള്‍ മാതൃകയായത്. റമദാനോടുള്ള ആദരവും ഹോളിയുടെ ഉത്സവ ചൈതന്യവും സംയോജിപ്പിച്ച പ്രവൃത്തി ഇന്ത്യയുടെ സാംസ്‌കാരിക ഐക്യത്തെ പ്രകടമാക്കുന്നതാണെന്ന് സോഷ്യല്‍മീഡിയ അഭിപ്രയപ്പെട്ടു.
പരസ്പര ബഹുമാനത്തിന്റെയും സമൂഹങ്ങള്‍ തമ്മിലുള്ള പങ്കുവയ്ക്കലിന്റെയും പ്രതിഫലനമായ ഈ പ്രവൃത്തി വ്യാപകമായി പ്രശംസിക്കപ്പെടുകയുംചെയ്തു. വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി ആത്മസായൂജ്യത്തോടെ മടങ്ങിവരുമ്പോള്‍ പുഷ്പദളങ്ങള്‍ സൗമ്യമായി അവര്‍ക്കുമേല്‍ പെയ്യുന്ന നിമിഷം ചിലര്‍ വീഡിയോകളില്‍ പകര്‍ത്തുകയുംചെയ്തു. വിഡിയോ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
Delhi's Seelampur where Hindu brothers celebrated Holi by showering flowers on Namazis.#HoliCelebration pic.twitter.com/3QTQHCnjQD
— هارون خان (@iamharunkhan) March 14, 2025
റമദാനും വെള്ളിയാഴ്ചയും എന്ന പ്രത്യേകതയുള്ള ഈ വര്‍ഷത്തെ ഹോളിയോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ പള്ളിക്ക് മേല്‍ ആക്രമണം റിപ്പോര്‍ട്ട്‌ചെയ്തിരുന്നു. ഹോളി ആഘോഷത്തിനിടെ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അത് മുന്‍കൂട്ടിക്കണ്ട് അവ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നിട്ടും സംസ്ഥാനത്ത് ഹോളി ആഘോഷക്കാര്‍ പള്ളിയുടെ വാതിലില്‍ കളര്‍ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു. തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദിന് സമീപത്തെ മറ്റൊരു പള്ളിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പള്ളിയുടെ ചുമരില്‍ ഹോളി ആഘോഷിക്കാന്‍ ഉപയോഗിച്ച കളര്‍ കൊണ്ട് ജയ് ശ്രീ റാം പെയിന്റ് ചെയ്തു. സംസ്ഥാനത്ത് സമാധാനപരമായ ഹോളി ഘോഷയാത്രകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നതിനിടെ ആണ് ഈ സംഭവം.
ഇന്നലെ ഉച്ചയോടെ നടന്ന ആഘോഷത്തിനിടെ പള്ളിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂട്ടം കൗമാരക്കാര്‍ നിറങ്ങള്‍ തളിക്കുകയും 'ജയ് ശ്രീ റാം' എന്ന് എഴുതുകയുമായിരുന്നു. സംഭവത്തില്‍ പളളി കമ്മിറ്റി പരാതി നല്‍കി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്‍സ്വരൂപ്, ശിവോം, വിനോദ് എന്നിവരുടെ പേരുകള്‍ പരാതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
അലിഗഡിലും സമാന സംഭവം റിപോര്‍ട്ട് ചെയ്തു. അബ്ദുല്‍ കരീം ചൗക്കിലെ അബ്ദുല്‍ കരീം മസ്ജിദിന് പുറത്ത് ഹോളി ആഘോഷിക്കുന്ന ഒരു സംഘം ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും ഹോളിക്ക് നിറം നല്‍കാന്‍ ശ്രമിച്ചു. ജനക്കൂട്ടം ഉച്ചത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു. പള്ളിയില്‍ വിശ്വാസികള്‍ നിസ്‌കരിക്കുമ്പോഴാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. വിശ്വാസികള്‍ സംയമനം പാലിച്ചതുകൊണ്ട് സംഘര്‍ഷം ഉണ്ടായില്ല.
ഉത്തരേന്ത്യയില്‍ നൂറുകണക്കിന് പള്ളികള്‍ ടാര്‍പോളിനിട്ട് മൂടിയാണ് രാജ്യം ഹോളി ആഘോഷത്തിന് ഒരുങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം എങ്കിലും എന്നിട്ടും അക്രമം ഉണ്ടായി.
Namazis showered with flowers amid Holi celebrations in Delhi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 2 days ago.png?w=200&q=75)
ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ
National
• 2 days ago
ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ
Business
• 2 days ago
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ
qatar
• 2 days ago
ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 2 days ago
രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ
uae
• 2 days ago
ഓപറേഷന്‍ സിന്ദൂര്‍: 'അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കി, ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ' വിദേശകാര്യ സെക്രട്ടറി
National
• 2 days ago
ഖത്തർ അമീർ ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു
qatar
• 2 days ago
ഹജ്ജ് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? വിശദീകരിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
അബൂദബിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ഇലക്രോണിക് ഗെയിമിങ്ങ് ഉപകരണങ്ങൾ എന്നിവക്ക് വിലക്ക്
uae
• 2 days ago
ഓപറേഷന്‍ സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം
National
• 2 days ago
ജമ്മു കശ്മീരിലെ ഗുൽമാർഗിൽ നിന്ന് മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി; മരിച്ചത് പാലക്കാട് സ്വദേശി
Kerala
• 2 days ago
'സൈന്യത്തെ കുറിച്ച് അഭിമാനം, ജയ്ഹിന്ദ്' ഓപറേഷന്‍ സിന്ദൂറില്‍ രാഹുല്‍ ഗാന്ധി
National
• 2 days ago
ചെക്ക്പോസ്റ്റിലെ പരിശോധനക്കിടെ മുതലയുമായി സ്വദേശി പൗരന് പിടിയില്‍; തന്റെ വളര്‍ത്തുമൃഗമെന്ന് വാദം
Kuwait
• 2 days ago
യുഎഇ: ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ; സംഘര്‍ഷങ്ങള്‍ക്കിടയില്‍ ദുബൈ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു
latest
• 2 days ago
ഗവര്‍ണര്‍ക്കെതിരായ സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കാന്‍ കേരളം; എതിര്‍പ്പുമായി കേന്ദ്രം
Kerala
• 2 days ago
പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള പാപ്പല്‍ കോണ്‍ക്ലേവിന് ഇന്ന് തുടക്കം
International
• 2 days ago
സുപ്രീം കോടതി ജഡ്ജിമാരില്‍ സമ്പന്നന് കെ.വി വിശ്വനാഥന്; 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു
National
• 2 days ago
ഇന്ത്യ ലക്ഷ്യംവച്ചത് ജയ്ഷെ ഉള്‍പെടെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍; നീതി നടപ്പായെന്നും കരസേന
National
• 2 days ago
മിലാനില്‍ ബാഴ്സയുടെ കണ്ണീര്; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ പോരിന് യോഗ്യത നേടി ഇന്റര്‍
Football
• 2 days ago
കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിലെ മുഴുവന്‍ ബാറ്ററികളും മാറ്റും
Kerala
• 2 days ago