
ഇതും ഇന്ത്യയിലാണ്; ഹോളിദിനത്തില്‍ പള്ളി ആക്രമിക്കുന്ന സമയത്ത് തന്നെ സീലാംപൂരില്‍ ജുമുഅ കഴിഞ്ഞ് വരുന്നവരെ പൂവെറിഞ്ഞ് സ്വീകരിച്ച് ഹിന്ദുക്കള്‍

ന്യൂഡല്‍ഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മുസ് ലിംകളുടെ പള്ളികള്‍ക്ക് നേരെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് തന്നെ, മതസൗഹാര്‍ദത്തിന്റെയും മാനവനന്മയുടെയും പുതിയ അധ്യായം രചിച്ച് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഹിന്ദുക്കള്‍. ഡല്‍ഹിയിലെ സീലാംപൂരില്‍ വെള്ളിയാഴ്ചത്തെ പ്രത്യേക നിസ്കാരമായ ജുമുഅ കഴിഞ്ഞ് പള്ളിയില്‍നിന്ന് ഇറങ്ങുകയായിരുന്ന വിശ്വാസികളെ പൂവെറിഞ്ഞ് സ്വീകരിച്ചാണ് പ്രദേശത്തെ ഹിന്ദുക്കള്‍ മാതൃകയായത്. റമദാനോടുള്ള ആദരവും ഹോളിയുടെ ഉത്സവ ചൈതന്യവും സംയോജിപ്പിച്ച പ്രവൃത്തി ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തെ പ്രകടമാക്കുന്നതാണെന്ന് സോഷ്യല്‍മീഡിയ അഭിപ്രയപ്പെട്ടു.
പരസ്പര ബഹുമാനത്തിന്റെയും സമൂഹങ്ങള്‍ തമ്മിലുള്ള പങ്കുവയ്ക്കലിന്റെയും പ്രതിഫലനമായ ഈ പ്രവൃത്തി വ്യാപകമായി പ്രശംസിക്കപ്പെടുകയുംചെയ്തു. വിശ്വാസികള്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ത്തിയാക്കി ആത്മസായൂജ്യത്തോടെ മടങ്ങിവരുമ്പോള്‍ പുഷ്പദളങ്ങള്‍ സൗമ്യമായി അവര്‍ക്കുമേല്‍ പെയ്യുന്ന നിമിഷം ചിലര്‍ വീഡിയോകളില്‍ പകര്‍ത്തുകയുംചെയ്തു. വിഡിയോ നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
Delhi's Seelampur where Hindu brothers celebrated Holi by showering flowers on Namazis.#HoliCelebration pic.twitter.com/3QTQHCnjQD
— هارون خان (@iamharunkhan) March 14, 2025
റമദാനും വെള്ളിയാഴ്ചയും എന്ന പ്രത്യേകതയുള്ള ഈ വര്‍ഷത്തെ ഹോളിയോടനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ പള്ളിക്ക് മേല്‍ ആക്രമണം റിപ്പോര്‍ട്ട്ചെയ്തിരുന്നു. ഹോളി ആഘോഷത്തിനിടെ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ അത് മുന്‍കൂട്ടിക്കണ്ട് അവ ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിയിട്ടും അക്രമസംഭവങ്ങള്‍ റിപ്പോര്ട്ട്ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ കനത്ത സുരക്ഷ ഒരുക്കിയിരുന്നിട്ടും സംസ്ഥാനത്ത് ഹോളി ആഘോഷക്കാര്‍ പള്ളിയുടെ വാതിലില്‍ കളര്‍ കൊണ്ട് ജയ് ശ്രീ രാം എഴുതിവെച്ചു. തീവ്ര ഹിന്ദുത്വവാദികള്‍ അവകാശവാദം ഉന്നയിക്കുന്ന സംഭലിലെ ഷാഹി മസ്ജിദിന് സമീപത്തെ മറ്റൊരു പള്ളിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. പള്ളിയുടെ ചുമരില്‍ ഹോളി ആഘോഷിക്കാന്‍ ഉപയോഗിച്ച കളര്‍ കൊണ്ട് ജയ് ശ്രീ റാം പെയിന്റ് ചെയ്തു. സംസ്ഥാനത്ത് സമാധാനപരമായ ഹോളി ഘോഷയാത്രകള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെടുന്നതിനിടെ ആണ് ഈ സംഭവം.
ഇന്നലെ ഉച്ചയോടെ നടന്ന ആഘോഷത്തിനിടെ പള്ളിയുടെ പ്രവേശന കവാടത്തില്‍ ഒരു കൂട്ടം കൗമാരക്കാര്‍ നിറങ്ങള്‍ തളിക്കുകയും 'ജയ് ശ്രീ റാം' എന്ന് എഴുതുകയുമായിരുന്നു. സംഭവത്തില്‍ പളളി കമ്മിറ്റി പരാതി നല്കി. വീരേഷ്, ബ്രജേഷ്, സതീഷ്, ഹര്‍സ്വരൂപ്, ശിവോം, വിനോദ് എന്നിവരുടെ പേരുകള്‍ പരാതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
അലിഗഡിലും സമാന സംഭവം റിപോര്‍ട്ട് ചെയ്തു. അബ്ദുല്‍ കരീം ചൗക്കിലെ അബ്ദുല്‍ കരീം മസ്ജിദിന് പുറത്ത് ഹോളി ആഘോഷിക്കുന്ന ഒരു സംഘം ടാര്‍പോളിന്‍ കൊണ്ട് മൂടിയിട്ടും ഹോളിക്ക് നിറം നല്കാന് ശ്രമിച്ചു. ജനക്കൂട്ടം ഉച്ചത്തില്‍ വര്‍ഗീയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ട് പ്രകോപനപരമായ ഗാനങ്ങള്‍ ആലപിക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു. പള്ളിയില്‍ വിശ്വാസികള്‍ നിസ്കരിക്കുമ്പോഴാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. വിശ്വാസികള്‍ സംയമനം പാലിച്ചതുകൊണ്ട് സംഘര്‍ഷം ഉണ്ടായില്ല.
ഉത്തരേന്ത്യയില്‍ നൂറുകണക്കിന് പള്ളികള്‍ ടാര്‍പോളിനിട്ട് മൂടിയാണ് രാജ്യം ഹോളി ആഘോഷത്തിന് ഒരുങ്ങിയത്. ഉത്തര്‍പ്രദേശില്‍ മാത്രം ടാര്‍പോളിനിട്ട് മൂടിയത് 189 പള്ളികള്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഘോഷത്തിനിടെ നിറങ്ങള്‍ വിതറുമ്പോള്‍ അത് പള്ളിയില്‍ വീഴുന്നത് ഒഴിവാക്കാനുള്ള സുരക്ഷാനടപടികളുടെ ഭാഗമാണിതെന്നാണ് ന്യായം എങ്കിലും എന്നിട്ടും അക്രമം ഉണ്ടായി.
Namazis showered with flowers amid Holi celebrations in Delhi
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?
Business
• 2 days ago
തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala
• 2 days ago
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'
International
• 2 days ago
ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 2 days ago
'48 മണിക്കൂറിനകം വിളവെടുക്കണം'; ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫിന്റെ നിര്‍ദ്ദേശം, കൂടുതല്‍ സുരക്ഷ ഏര്‍പെടുത്താനെന്ന് വിശദീകരണം
National
• 2 days ago
ഹാട്രിക് വിജയം! സ്പെയ്നിൽ ബാഴ്സലോണ വീണ്ടും ചുവന്നപ്പോൾ പിറന്നത് മറ്റൊരു ചരിത്രം
Football
• 2 days ago
അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു
Kerala
• 2 days ago
അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ
Cricket
• 2 days ago
കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക
Kerala
• 2 days ago
ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Kerala
• 2 days ago
ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്
Football
• 2 days ago
മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം
National
• 2 days ago
കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം
Football
• 2 days ago
കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു
Kerala
• 2 days ago
കാലടി സർവകലാശാലക്ക് മുന്നിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഫ്ലെക്സ് വെച്ച സംഭവം; അന്വേഷണം ശക്തമാക്കി പൊലിസ്
Kerala
• 2 days ago
പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാത്ത ഉറി ഡാം തുറന്നുവിട്ടു, ഝലം നദിയിൽ വെള്ളപൊക്കം
International
• 2 days ago
രണ്ട് പ്രശസ്ത സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; ജാമ്യത്തിൽ വിട്ടു
Kerala
• 2 days ago
എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി
Kerala
• 2 days ago
കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
National
• 2 days ago
മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala
• 2 days ago
ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ
Kerala
• 2 days ago