HOME
DETAILS

ക്രിക്കറ്റിൽ അവൻ ധോണിയേയും കപിലിനെയും പോലെയാണ്: ദിനേശ് കാർത്തിക്

  
Web Desk
March 15, 2025 | 2:17 PM

Dinesh karthik praises Rohit sharma Captaincy

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഇന്ത്യയുടെ ഇതിഹാസ നായകന്മാരായ എംഎസ് ധോണി, കപിൽ ദേവ് എന്നിവരുമായി രോഹിത്തിനെ താരതമ്യം ചെയ്തുകൊണ്ടാണ് ദിനേശ് കാർത്തിക് സംസാരിച്ചത്. 

'രോഹിത് ശർമ്മ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അതിലൊരു സംശയവുമില്ല. അദ്ദേഹം ഇന്ത്യയുടെ ഒരു പാരമ്പര്യം നിലനിർത്തിയാണ് പോവുന്നത്, എംഎസ് ധോണി, കപിൽ ദേവ് എന്നിവരെപോലെ രോഹിത്തും ഈ തലമറയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി' ദിനേശ് കാർത്തിക് ക്രിക് ബസ്സിന്‌ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയത് കപിൽ ദേവിന്റെ കീഴിലായിരുന്നു. 1983ലാണ് ആദ്യമായി ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിൽ എത്തിയത്. പിന്നീട് ധോണിയുടെ നേതൃത്തിലും ഇന്ത്യ ലോക ചാമ്പ്യന്മാരായി. 2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നീ കിരീടങ്ങളാണ് ധോണിയുടെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയത്. 

അടുത്തിടെ അവസാനിച്ച ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയത് രോഹിത്തിന്റെ കീഴിലായിരുന്നു. ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടമാണിത്. 2024 ടി-20 ലോകകപ്പ് ഇന്ത്യ നേടിയതും രോഹിത്തിന്റെ കീഴിലാണ്.

ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അർദ്ധ സെഞ്ച്വറി നേടിയാണ് രോഹിത് തിളങ്ങിയത്. 83 പന്തിൽ 73 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ്‌ ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും രോഹിത് സ്വന്തമാക്കിയിരുന്നു.

ഇനി രോഹിത്തിന്റെ മുന്നിലുളത് ഐപിഎല്ലാണ്. മാർച്ച് 22നാണ് ഐപിഎല്ലിന്റെ പതിനെട്ടാം സീസണിന് തുടക്കമാവുന്നത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മാർച്ച് 23ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ബിഹാര്‍ നേടി, അടുത്ത ലക്ഷ്യം ബംഗാള്‍'  കേന്ദ്രമന്ത്രി ഗിരി രാജ് സിങ്

National
  •  13 hours ago
No Image

റൊണാൾഡോയുടെ 'ഡ്രീം ടീം' പൂർത്തിയാകുമോ? ബാഴ്‌സലോണ സൂപ്പർ താരത്തിന് അൽ-നാസറിൽ നിന്ന് പുതിയ ഓഫർ; ഫ്രീ ട്രാൻസ്ഫർ പ്രതീക്ഷ

Football
  •  13 hours ago
No Image

രൂപയ്ക്ക് വീണ്ടും തിരിച്ചടി; മൂന്നാം ദിവസവും ഇടിവ്; മറ്റ് വിദേശ കറന്‍സികളുമായുള്ള ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ | Indian Rupee in 2025 November 14

bahrain
  •  14 hours ago
No Image

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച് തട്ടിപ്പ്; യുവതി അറസ്റ്റില്‍

Kerala
  •  14 hours ago
No Image

പാലത്തായി പോക്‌സോ കേസ്: ബി.ജെ.പി നേതാവ് കെ. പദ്മരാജന്‍ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

Kerala
  •  14 hours ago
No Image

'വിജയിക്കുന്നത് എസ്.ഐ.ആര്‍' ബിഹാറിലെ തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ്

National
  •  14 hours ago
No Image

അയർലൻഡിനെതിരെ ചുവപ്പ് കാർഡ്; 'സമ്മർദ്ദം താങ്ങാൻ അറിയില്ലെങ്കിൽ വിരമിക്കുക'; റൊണാൾഡോയ്ക്ക് എതിരെ സോഷ്യൽ മീഡിയ കൊടുങ്കാറ്റ്

Football
  •  14 hours ago
No Image

ആര്യ രാജേന്ദ്രന്‍ കോഴിക്കോട്ടേക്കോ? താമസവും രാഷ്ട്രീയ പ്രവര്‍ത്തനവും മാറുന്ന കാര്യം പരിഗണനയിലെന്ന് സൂചന

Kerala
  •  14 hours ago
No Image

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രി ആയാലും പുറത്താക്കുന്ന ബില്ല്: ജെ.പി.സിയിലെ 31 അംഗങ്ങളില്‍ പ്രതിപക്ഷത്തുനിന്ന് നാലു പേര്‍ മാത്രം

National
  •  15 hours ago
No Image

ജെ.ഡി.യു ഏറ്റവും വലിയ ഒറ്റകക്ഷി ; കസേര ഉറപ്പിച്ച് നിതീഷ് 

National
  •  15 hours ago