HOME
DETAILS

സ്വർണക്കടത്ത് കേസ്: ഡിആർഐ ഉദ്യോഗസ്ഥർക്ക് നേരെ നടി രന്യ റാവുവിന്റെ ഗുരുതര ആരോപണങ്ങൾ

  
Ajay
March 15 2025 | 16:03 PM

Gold smuggling case Actress Ranya Rao makes serious allegations against DRI officials

ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവു, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) ഉദ്യോഗസ്ഥർക്കെതിരെ ഗൗരവകരമായ ആരോപണങ്ങളുമായി രംഗത്തെത്തി. കുറ്റം സമ്മതിപ്പിക്കാൻ തന്നെ മർദിച്ചതായും, നിരന്തരം മുഖത്തടിക്കപ്പെട്ടതായും, ബ്ലാങ്ക് ചെക്കുകളിൽ ഒപ്പുവയ്പിപ്പിച്ചതായും രന്യ ആരോപിച്ചു. ഡിജിപിയായ തന്റെ പിതാവിനെ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും രന്യ ഡിആർഐ അഡീഷണൽ ഡയറക്ടർക്ക് അയച്ച കത്തിൽ പറഞ്ഞു.

"കോടതിയിൽ ഹാജരാക്കും മുമ്പ് നിരന്തരം മർദിച്ചു"

ബംഗളൂരു പരപ്പന അഗ്രഹാര ജയിൽ ചീഫ് സൂപ്രണ്ട് മുഖേന അയച്ച കത്തിൽ, താൻ നിരപരാധിയാണെന്ന വാദം രന്യ ഉന്നയിച്ചു. വിമാനത്തിനുള്ളിൽ അറസ്റ്റുചെയ്ത ശേഷം, വിശദീകരണം നൽകാൻ അവസരം പോലും നൽകിയില്ല. 15 തവണയോളം ശാരീരികമായി ആക്രമിക്കപ്പെട്ടതായും, അവർക്കൊരുക്കിയ പ്രസ്താവനകളിൽ ഒപ്പിടാൻ താൻ വിസമ്മതിച്ചെങ്കിലും, കടുത്ത സമ്മർദത്തിനൊടുവിൽ 60-ഓളം ടൈപ്പുചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാൻ നിർബന്ധിതയായെന്നും രന്യ  ആരോപിച്ചു.

സ്വർണക്കടത്ത് കേസും അറസ്റ്റ് വിവരവും

2024 മാർച്ച് 4-നാണ് രന്യ റാവു സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായത്. ₹12.56 കോടി വിലവരുന്ന 14.8 കിലോഗ്രാം സ്വർണം ഇവരിൽ നിന്ന് കണ്ടെടുത്തതായി ഡിആർഐ അറിയിച്ചു. എന്നാൽ സ്വർണക്കടത്തുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് വിശദീകരിക്കാൻ ഡിആർഐ ഉദ്യോഗസ്ഥർ അവസരം നൽകിയില്ലെന്നും അവൾ ആരോപിച്ചു.

ദുബൈയിൽ തുടർച്ചയായി നാലു തവണ സന്ദർശനം നടത്തിയതോടെ, രന്യ ഡിആർഐയുടെ നിരീക്ഷണത്തിലാവുകയായിരുന്നു. താൻ കർണാടകയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് പറഞ്ഞ് പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഡിആർഐ സംഘം വിട്ടുകൊടുത്തില്ല. തുടർന്നാണ് നടിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

15-കാരിയെ ബഹുനില കെട്ടിടത്തിന്റെ ടെറസിൽ നിന്ന് തള്ളിയിട്ടു; പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ കേസ്

National
  •  a day ago
No Image

യുഎഇ ഗോൾഡൻ വിസ: AI, കാലാവസ്ഥാ മേഖലകളിലെ പ്രതിഭകൾക്ക് മുൻഗണന

International
  •  a day ago
No Image

ഒമാനില്‍ കനത്ത പൊടിക്കാറ്റിന് സാധ്യത: ദൃശ്യപരത കുറയും; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് പൊലിസ് 

oman
  •  a day ago
No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  a day ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  a day ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  a day ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  a day ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  a day ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  a day ago