HOME
DETAILS

ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

  
Web Desk
March 19, 2025 | 2:30 AM

Israels Sudden Attack on Gaza Kills 420 Amid Ramadan Ceasefire Hopes

ഗസ്സ: റമദാനില്‍ ഗസ്സയെ ആക്രമിക്കരുതെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്‌റാഈല്‍ അംഗീകരിച്ചതോടെ പൊടുന്നനെയുള്ള ഒരു ആക്രമണം ഗസ്സക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയത്. സമാധാനത്തിന്റെ അത്താഴപ്പുലരിയിലേക്ക് ഉണരാനായി കിടന്നവരിലേക്കാണ് മരണം തിമിര്‍ത്തു പെയ്തത്. പട്ടിണിയാല്‍ തളര്‍ന്നുപോയി ആ തളര്‍ച്ചയുടെ ഭാരിച്ച ഉറക്കത്തിലാണ്ടു പോയ ശരീരങ്ങള്‍ തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് ചിളുകള്‍ക്ക് മേല്‍ ഒരിക്കല്‍ ചിതറിത്തെറിച്ചു. തെരുവുകള്‍ ചോരക്കളങ്ങളായി. ആക്രമണത്തില്‍ 420  പേര്‍ കൊല്ലപ്പെട്ടതായും 562 പേര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

വെടിനിര്‍ത്തലിനെ തുടര്‍ന്ന് തകര്‍ന്ന വീടുകളിലേക്ക് ഫലസ്തീനികള്‍ മടങ്ങിയിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ രൂക്ഷമായ ബോംബ് വര്‍ഷത്തില്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം കൊല്ലപ്പെട്ടു. ഗസ്സയില്‍ രാത്രി മുഴുവന്‍ ആക്രമണം നടന്നെന്ന് തന്റെ കുടുംബത്തിലെ 26 പേരെ നഷ്ടപ്പെട്ട മുഅ്മിന്‍ ഖ്വറൈഖ് പറയുന്നു.

തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ആക്രമണം നടക്കുമ്പോള്‍ കുടുംബത്തിനൊപ്പമായിരുന്നു താന്‍. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. പലരുടെയും മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളും പരുക്കേറ്റവരെയും കുതിര വണ്ടികളിലാണ് ആശുപത്രിയിലെത്തിക്കുന്നത്. കുതിര വണ്ടി അപകടത്തില്‍പ്പെട്ടും നിരവധി പേര്‍ക്ക് പരുക്കേറ്റു.

ALSO READ: ഒടുവിൽ ഭൂമിയിൽ; ഒമ്പത് മാസത്തിനു ശേഷം സുനിത വില്യംസും വിൽമോറും തിരിച്ചെത്തി; പേടകത്തിൽനിന്ന് കപ്പലിലേക്ക് മാറ്റിയത് സ്‌ട്രെച്ചറിൽ

കുട്ടികളുമായി ആശുപത്രിയിലേക്ക് ഓടുന്നവരെയാണ് എവിടെയും കാണാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസി അബൂ റിസ്ഖ് പറയുന്നു.

പരുക്കേറ്റവരെ കൊണ്ട് അല്‍ അഹ്്ലില്‍ ആശുപത്രി നിറഞ്ഞു കവിഞ്ഞു. ഓരോ മിനുട്ടിലും പരുക്കേറ്റവരെ കൊണ്ട് ആശുപത്രി നിറയുകയാണെന്ന് ഗസ്സ സിറ്റിയിലെ അല്‍ ശിഫ ആശുപത്രി ഡയരക്ടര്‍ മുഹമ്മദ് അബു സല്‍മിയ പറയുന്നു. 

ഖബറടക്കം കാത്തു കിടക്കുന്ന മയ്യിത്തുകളാണ് ചുറ്റിലും. അല്‍ശിഫ ആശുപത്രിക്കുള്ളില്‍ നിറയെ മയ്യിത്തുകളാണ്. പലരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഖബറടക്കാനാവാതെ കിടത്തിയിരിക്കുകയാണ്. 

 

Despite calls from former U.S. President Donald Trump to halt attacks during Ramadan, Israel launched a devastating assault on Gaza, killing 404 people and injuring 562. The unexpected attack turned streets into blood-soaked battlefields, shattering hopes for peace.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഡുറോയേയും ഭാര്യയേയും ന്യൂയോര്‍ക്കിലെത്തിച്ചു, ഇരുവരും സൈനിക കേന്ദ്രത്തിലെ തടങ്കലില്‍, ചോദ്യം ചെയ്യുമെന്ന്  റിപ്പോര്‍ട്ട്

International
  •  6 days ago
No Image

പുനർജനി പദ്ധതി; വിഡി സതീശനെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് വിജിലൻസ്; സ്പീക്കറോടും നടപടിയെടുക്കാൻ ആവശ്യപ്പെട്ടു

Kerala
  •  6 days ago
No Image

എന്റെ ജീവിതം പോയി, ലഹരി ഇടപാടുകൾ വെളിപ്പെടുത്തും; പുതുപ്പാടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Kerala
  •  6 days ago
No Image

യുഡിഎഫിന്റെ ലക്ഷ്യം അധികാരം; പ്രായവിവാദം തള്ളി, സ്ഥാനാർഥി നിർണയത്തിൽ നിലപാട് വ്യക്തമാക്കി രമേശ് ചെന്നിത്തല

Kerala
  •  6 days ago
No Image

കെ-ടെറ്റ് നിർബന്ധമാക്കിയ വിധി: പുനഃപരിശോധനാ ഹരജിയുമായി കേരളം സുപ്രിം കോടതിയിൽ

Kerala
  •  6 days ago
No Image

യു.എസിന്റെ വെനിസ്വേലന്‍ അധിനിവേശം: രോഷവും ആശങ്കയും പ്രകടിപ്പിച്ച് ലോകരാജ്യങ്ങള്‍

International
  •  6 days ago
No Image

മൂവാറ്റുപുഴ കടാതി പള്ളിയിൽ പെരുന്നാളിന് കതിന നിറക്കുന്നതിനിടെ അപകടം; ഒരാൾ മരിച്ചു, ഒരാൾക്ക് പരുക്ക്

Kerala
  •  6 days ago
No Image

ആലത്തൂരിൽ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നാലെ വധിക്കാനും ശ്രമിച്ച കേസ്; ബിജെപി പ്രവർത്തകൻ പിടിയിൽ

Kerala
  •  6 days ago
No Image

In Depth Story: സൊമാലി ലാൻഡിനെ അംഗീകരിച്ചതിന് പിന്നിൽ ഇസ്റാഈലിന് പല താല്പര്യങ്ങൾ; അതിനു അബ്രഹാം കരാറുമായി ബന്ധം ഉണ്ടോ?

International
  •  6 days ago
No Image

ഒരേ ഫോട്ടോ ഉപയോഗിച്ച് രണ്ടിടത്ത് പിഴ; കൊച്ചി പൊലിസിന് പറ്റിയ അബദ്ധം തിരുത്തി, യാത്രക്കാരനോട് ഖേദം പ്രകടിപ്പിച്ചു

Kerala
  •  6 days ago