HOME
DETAILS

ഗസ്സയുണര്‍ന്നത് മരണം പെയ്ത അത്താഴപ്പുലരിയിലേക്ക്, തെരുവുകള്‍ രക്തക്കളം; ഇന്നും തുടരുന്ന ഇസ്‌റാഈലിന്റെ വംശഹത്യാ ആക്രമണത്തിലെ മരണം 420 കവിഞ്ഞു

  
Web Desk
March 19, 2025 | 2:30 AM

Israels Sudden Attack on Gaza Kills 420 Amid Ramadan Ceasefire Hopes

ഗസ്സ: റമദാനില്‍ ഗസ്സയെ ആക്രമിക്കരുതെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്‌റാഈല്‍ അംഗീകരിച്ചതോടെ പൊടുന്നനെയുള്ള ഒരു ആക്രമണം ഗസ്സക്കാര്‍ പ്രതീക്ഷിച്ചിരുന്നില്ല. മുന്നറിയിപ്പൊന്നുമില്ലാതെയാണ് കഴിഞ്ഞ ദിവസം രാത്രി ഗസ്സയില്‍ ഇസ്‌റാഈല്‍ വംശഹത്യ നടത്തിയത്. സമാധാനത്തിന്റെ അത്താഴപ്പുലരിയിലേക്ക് ഉണരാനായി കിടന്നവരിലേക്കാണ് മരണം തിമിര്‍ത്തു പെയ്തത്. പട്ടിണിയാല്‍ തളര്‍ന്നുപോയി ആ തളര്‍ച്ചയുടെ ഭാരിച്ച ഉറക്കത്തിലാണ്ടു പോയ ശരീരങ്ങള്‍ തകര്‍ന്നടിഞ്ഞ കോണ്‍ക്രീറ്റ് ചിളുകള്‍ക്ക് മേല്‍ ഒരിക്കല്‍ ചിതറിത്തെറിച്ചു. തെരുവുകള്‍ ചോരക്കളങ്ങളായി. ആക്രമണത്തില്‍ 420  പേര്‍ കൊല്ലപ്പെട്ടതായും 562 പേര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ടുകള്‍.

ALSO READ: ഇസ്‌റാഈലിന്റെ ഗസ്സ കൂട്ടക്കുരുതി അമേരിക്കയുമായി കൂടിയാലോചിച്ച്; മരണം 350 കവിഞ്ഞു

വെടിനിര്‍ത്തലിനെ തുടര്‍ന്ന് തകര്‍ന്ന വീടുകളിലേക്ക് ഫലസ്തീനികള്‍ മടങ്ങിയിരുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ രൂക്ഷമായ ബോംബ് വര്‍ഷത്തില്‍ കുടുംബത്തിലെ അംഗങ്ങളെല്ലാം കൊല്ലപ്പെട്ടു. ഗസ്സയില്‍ രാത്രി മുഴുവന്‍ ആക്രമണം നടന്നെന്ന് തന്റെ കുടുംബത്തിലെ 26 പേരെ നഷ്ടപ്പെട്ട മുഅ്മിന്‍ ഖ്വറൈഖ് പറയുന്നു.

തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ആക്രമണം നടക്കുമ്പോള്‍ കുടുംബത്തിനൊപ്പമായിരുന്നു താന്‍. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു. പലരുടെയും മൃതദേഹങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെടുക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങളും പരുക്കേറ്റവരെയും കുതിര വണ്ടികളിലാണ് ആശുപത്രിയിലെത്തിക്കുന്നത്. കുതിര വണ്ടി അപകടത്തില്‍പ്പെട്ടും നിരവധി പേര്‍ക്ക് പരുക്കേറ്റു.

ALSO READ: ഒടുവിൽ ഭൂമിയിൽ; ഒമ്പത് മാസത്തിനു ശേഷം സുനിത വില്യംസും വിൽമോറും തിരിച്ചെത്തി; പേടകത്തിൽനിന്ന് കപ്പലിലേക്ക് മാറ്റിയത് സ്‌ട്രെച്ചറിൽ

കുട്ടികളുമായി ആശുപത്രിയിലേക്ക് ഓടുന്നവരെയാണ് എവിടെയും കാണാന്‍ കഴിഞ്ഞതെന്ന് പ്രദേശവാസി അബൂ റിസ്ഖ് പറയുന്നു.

പരുക്കേറ്റവരെ കൊണ്ട് അല്‍ അഹ്്ലില്‍ ആശുപത്രി നിറഞ്ഞു കവിഞ്ഞു. ഓരോ മിനുട്ടിലും പരുക്കേറ്റവരെ കൊണ്ട് ആശുപത്രി നിറയുകയാണെന്ന് ഗസ്സ സിറ്റിയിലെ അല്‍ ശിഫ ആശുപത്രി ഡയരക്ടര്‍ മുഹമ്മദ് അബു സല്‍മിയ പറയുന്നു. 

ഖബറടക്കം കാത്തു കിടക്കുന്ന മയ്യിത്തുകളാണ് ചുറ്റിലും. അല്‍ശിഫ ആശുപത്രിക്കുള്ളില്‍ നിറയെ മയ്യിത്തുകളാണ്. പലരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ ഖബറടക്കാനാവാതെ കിടത്തിയിരിക്കുകയാണ്. 

 

Despite calls from former U.S. President Donald Trump to halt attacks during Ramadan, Israel launched a devastating assault on Gaza, killing 404 people and injuring 562. The unexpected attack turned streets into blood-soaked battlefields, shattering hopes for peace.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  7 days ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  7 days ago
No Image

കനത്ത മഴയത്ത് ഇടിവെട്ടിയപ്പോൾ ലോറിക്കുള്ളിൽ കയറിയിരുന്നു; മഴയിൽ കോൺക്രീറ്റ് ഭിത്തി ഇടിഞ്ഞുവീണ് ലോറി ക്യാബിനുള്ളിലിരുന്ന യുവാവിന് ദാരുണാന്ത്യം

Kerala
  •  7 days ago
No Image

ബസിനുള്ളിൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് സ്വകാര്യ ബസ് കണ്ടക്ടർ പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  7 days ago
No Image

യുഡിഎഫിന് വോട്ട് ചെയ്യാത്തവർക്കും വിളി വരുമോ? കോൺഗ്രസിന്റെ മുഖ്യമന്ത്രി ചർച്ചകളെ ട്രോളി എം.എം. മണി

Kerala
  •  7 days ago
No Image

കുവൈത്തിൽ ഇറാൻ സൈനികരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; നാല് ഐആർജിസി ഉദ്യോഗസ്ഥർ പിടിയിൽ

Kuwait
  •  7 days ago
No Image

ട്രോളുകളിൽ നിറഞ്ഞ് പാക് നായകൻ; 'ധൈര്യമുണ്ടോ' എന്ന് ചോദിച്ചവർക്ക് കളി പഠിപ്പിച്ച് ബംഗ്ലാ കടുവകൾ

Cricket
  •  7 days ago
No Image

മകന്റെ പീഡനം സഹിക്കാനാവുന്നില്ല; ദയാവധത്തിനായി കലക്ടറെ സമീപിച്ച് വയോധികനും കുടുംബവും

National
  •  7 days ago
No Image

ആഘോഷങ്ങളല്ല, ജനക്ഷേമമാണ് പ്രധാനം; 'മദ്യമുക്ത' തമിഴ്‌നാടിനായി ആദ്യ ചുവടുവെച്ച് വിജയ്; പ്രവർത്തകർക്ക് കർശന മുന്നറിയിപ്പ്

latest
  •  7 days ago
No Image

പാകിസ്താനിലെ മാർക്കറ്റിൽ സ്ഫോടനം: ട്രാഫിക് പൊലിസുകാർ ഉൾപ്പെടെ ഒമ്പത് മരണം, നിരവധി പേർക്ക് പരുക്ക്

International
  •  7 days ago