HOME
DETAILS

അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്

  
March 19, 2025 | 7:34 AM

James Rodrigues Praises Jude Bellingham Performance for Real Madrid

നിലവിൽ ഫുട്ബോളിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് കൊളംബിയൻ താര ഹാമിഷ് റോഡ്രിഗസ്. റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പർതാരം ജൂഡ് ബെല്ലിങ്‌ഹാമിനെയാണ് റോഡ്രിഗസ് പ്രിയപ്പെട്ട താരമായി തെരഞ്ഞെടുത്തത്. ലോസ് അമിഗോസ് ഡി എഡു എന്ന പരിപാടിയിലാണ് ഹാമിഷ് ഇക്കാര്യം പറഞ്ഞത്. 

'ഞാൻ ആദ്യ സീസണിൽ 14 ഗോളുകളും 15 അസിസ്റ്റുകളുമാണ് നേടിയത്. ജൂഡ് ബെല്ലിങ്‌ഹാമും റയലിൽ എന്നെപോലെ തന്നെ സമാനമായ പ്രകടനമാണ് ആദ്യ സീസണിൽ നേടിയത്. അവന്റെ ആദ്യ സീസൺ എനിക്ക് വളരെ ഇഷ്ടമായി. അദ്ദേഹത്തിന്റെ കളി രീതി എനിക്ക് വളരെ ഇഷ്‍ടമാണ്. വരാനിരിക്കുന്ന വർഷങ്ങളിൽ അവന് ബാലൺ ഡി ഓർ നേടാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ബാലൺ ഡി ഓർ റാങ്കിൽ എനിക്ക് 2014ൽ എട്ടാം സ്ഥാനമാണ് ലഭിച്ചത്. മെസി, റൊണാൾഡോ, ഇനിയേസ്റ്റ, സാവി, സുവാരസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങൾ എന്റെ മുന്നിലുണ്ടായിരുന്നു. ബാലൺ ഡി ഓർ നേടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ വളരെ അടുത്ത് വരെ എത്തിയിരുന്നു'' ഹാമിഷ് റോഡ്രിഗസ് പറഞ്ഞു. 

ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ജൂഡ് സ്പാനിഷ് വമ്പന്മാരുടെ തട്ടകത്തിലെത്തിയത്. റയലിനൊപ്പം തന്റെ അരങ്ങേറ്റ സീസണിൽ തന്നെ സ്വപ്ന തുല്യമായ പ്രകടനമായിരുന്നു ജൂഡ് നടത്തിയിരുന്നത്. ഈ സീസണിലും കാർലോ ആൻസലോട്ടിയുടെ കീഴിലെ നിർണയകമായ താരമാണ് ജൂഡ്. ഭാവിയിൽ ഇംഗ്ലണ്ട് സൂപ്പർതാരത്തിന് ബാലൺ ഡി ഓർ നേടാൻ സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം. 

അതേസമയം 2014ലെ ബ്രസീലിയൻ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് ഹാമിഷ് റോഡ്രിഗസ്. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. റയലിനായി 125 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 37 ഗോളുകളും 42 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. എന്നാൽ റയലിന്റെ മുന്നേറ്റ നിരയിൽ ഹാമിഷിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോവുകയായിരുന്നു. 

എന്നാൽ നീണ്ട 10 വർഷങ്ങൾക്ക് ശേഷം ഹാമിഷ് ഫുട്ബോളിൽ വീണ്ടും തന്റെ പ്രതാപ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പ്രകടനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിലാണ് ഹാമിഷ് തിളങ്ങിയിരുന്നത്. ടൂർണമെന്റിൽ കൊളംബിയയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായകമായ പങ്കായിരുന്നു റോഡ്രിഗസ് വഹിച്ചത്. ടൂർണമെന്റിൽ ഒരു ഗോളും ആറ് അസിസ്റ്റുകളും ആയിരുന്നു റോഡ്രിഗസ് സ്വന്തമാക്കിയിരുന്നത്. ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിഗസ് തന്നെയാണ്. എന്നാൽ ഫൈനലിൽ അർജന്റീനയയോട് പരാജയപ്പെട്ട റോഡ്രിഗസിനും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു.  ഫൈനലിൽ നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ലൗട്ടാറോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.

 

James Rodrigues Praises Jude Bellingham Performance for Real Madrid 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാൻ 2026; 1,440 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  6 minutes ago
No Image

അടിയന്തര സാഹചര്യത്തിൽ ബർമുഡ ധരിച്ച് സ്റ്റേഷനിലെത്തി; എസ്എച്ച്ഒയുടെ വീഡിയോ പകർത്തി അപവാദ പ്രചരണം; നടപടിയുമായി പൊലിസ്

Kerala
  •  13 minutes ago
No Image

രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; പത്ത് സംസ്ഥാനങ്ങളിലെ 37 രാജ്യസഭാ സീറ്റുകളിലേക്ക് മാർച്ച് 16-ന് വോട്ടെടുപ്പ്

National
  •  14 minutes ago
No Image

ഷാർജയിൽ റമദാനിലെ പാർക്കിംഗ് സമയം പ്രഖ്യാപിച്ചു; പരിശോധന കർശനമാക്കാൻ മുനിസിപ്പാലിറ്റി

uae
  •  37 minutes ago
No Image

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള ഇന്ത്യക്കാരുടെ പട്ടിക പുറത്ത്: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

uae
  •  42 minutes ago
No Image

മോഷണം തട്ടത്തിനുള്ളിൽ കൈ ഒളിപ്പിച്ച്: തിരൂരിൽ പിഞ്ചുകുഞ്ഞിന്റെ മാല കവർന്ന സ്ത്രീകളെ തേടി പൊലിസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  an hour ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസ്; എഡിജിപി അജിത് കുമാറിനെതിരെ കേസെടുക്കാൻ അനുമതി തേടി അഡ്വ. നെയ്യാറ്റിൻകര നാഗരാജ്; ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

Kerala
  •  an hour ago
No Image

റമദാനോടനുബന്ധിച്ച് യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ വൻ തിരക്ക്; മണിക്കൂറുകൾ നീണ്ട ക്യൂ, ഗതാഗതക്കുരുക്ക്

uae
  •  an hour ago
No Image

ഉച്ചഭക്ഷണം കഴിക്കാൻ പോകും വഴി മരണം; ബെംഗളൂരുവിൽ അമിതവേഗതയിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

നെടുമങ്ങാട് ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍, നടപടി കൈക്കൂലി ആരോപണത്തിന് പിന്നാലെ

Kerala
  •  an hour ago