കർണാടകയിലെ സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 2 വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; 120 പേർക്ക് അസ്വസ്ഥത
മാണ്ഡ്യ: ഹോളി ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്ന് കർണാടകയിലെ മാണ്ഡ്യയിൽ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. 12, 13 വയസ്സുള്ള വിദ്യാർത്ഥികളാണ് ഞായറാഴ്ചയും ചൊവ്വാഴ്ചയും രാത്രി മരിച്ചത്.
മാലവള്ളി താലൂക്കിലെ ടി. കാഗേപൂരിലെ ഗോകുല വിദ്യാസമസ്തേ സ്കൂളിലെ വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. പ്രാദേശിക വ്യവസായി പുഷ്പേന്ദ്ര കുമാറാണ് ഞായറാഴ്ച റസിഡൻഷ്യൽ സ്കൂളിൽ ഹോളി ആഘോഷത്തിനായി വെജിറ്റബിൾ പുലാവും ചട്നിയും വിതരണം ചെയ്തത്. ഭക്ഷണം കഴിച്ചവരിൽ 120 പേർ അസ്വസ്ഥത അനുഭവപ്പെട്ടതിൽ 40 പേർ വിദ്യാർത്ഥികളാണ്, കൂടാതെ 24 പേർ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ്.
മാലവള്ളിയിലെ ഒരു ഹോട്ടലിൽ തയ്യാറാക്കിയ ഭക്ഷണമാണ് വിതരണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പ് സ്കൂൾ സന്ദർശിച്ച് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു, പരിശോധന ആരംഭിച്ചു. മാണ്ഡ്യയും മൈസൂരുവിലുമുള്ള ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ് ഭക്ഷ്യ വിക്ഷബാധ എറ്റവർ.
സ്കൂളിന് സാധാരണ അനുമതി ലഭിച്ചിരുന്നുവെങ്കിലും, റസിഡൻഷ്യൽ സ്കൂൾ പ്രവർത്തിക്കാൻ അനുമതി ഇല്ലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Two students, aged 12 and 13, died after consuming vegetable pulao and chutney distributed at a residential school in Mandya during Holi celebrations. Around 120 people fell ill, including 40 students. Authorities have collected food samples for testing, and an investigation is underway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."