HOME
DETAILS

കര്‍ഷക നേതാക്കളടക്കം 200 ലധികം പേര്‍ കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്

  
Web Desk
March 19, 2025 | 4:49 PM

Over 200 detained as police clear Shambhu border protest site

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷമാദ്യം മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരംചെയ്തുവരുന്ന ജഗജിത് സിങ് ദല്ലേവാളും സര്‍വന്‍ സിങ് പാന്തറും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കര്‍ഷക നേതാക്കള്‍ കൂട്ടത്തോടെ പൊലിസ് കസ്റ്റഡിയില്‍. കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കര്‍ഷകപ്രക്ഷോഭം നടക്കുന്ന ശംഭു അതിര്‍ത്തിയിലേക്ക് മടങ്ങുന്നതിനിടെയാണ് നേതാക്കളുള്‍പ്പെടെ ഇരുനൂറോളം പേരെ മൊഹാലിയില്‍വച്ച് കസ്റ്റഡിയിലെടുത്തത്. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച ഒത്തുതീര്‍പ്പിലെത്താതെ അവസാനിച്ചതിന് പിന്നാലെയാണ് നടപടി. 

കൂടിക്കാഴ്ച കഴിഞ്ഞ് അതിര്‍ത്തികളിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന കര്‍ഷകരെ തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും അതു മറികടന്നും മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. നേതാക്കള്‍ നിലവില്‍ പഞ്ചാബ് പൊലിസിന്റെ കസ്റ്റഡിയിലാണ്. അഭിമന്യു കോഹര്‍, കാക്ക സിങ് കോത്ര, മഞ്ജിത് സിങ് റായ് എന്നിവരും കസ്റ്റഡിയിലാണ്. ആരോഗ്യം ക്ഷയിച്ച ജഗ്ജിത് സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിര്‍ത്തി പോയിന്റുകളിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധസ്ഥലത്തുനിന്ന് കര്‍ഷകരെ പൊലിസ് ഒഴിപ്പിക്കാനും തുടങ്ങി. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അതിര്‍ത്തിയിലേക്ക് കൂടുതല്‍ പൊലിസിനെ വിന്യസിച്ച് കൊണ്ടിരിക്കുകയാണ്. ഖനൗരി അതിര്‍ത്തിയിലും പഞ്ചാബിലെ സംഗ്രൂര്‍, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.

ചര്‍ച്ചകള്‍ തുടരുമെന്നും അടുത്ത യോഗം മെയ് നാലിന് നടക്കുമെന്നും ചര്‍ച്ചയ്ക്കെത്തിയ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മിനിമം താങ്ങുവില, കടം എഴുതിത്തള്ളല്‍, പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധനവ് ഒഴിവാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ സുരക്ഷാ സേന അനുവദിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ഖനൗരി, ശംഭു അതിര്‍ത്തികളില്‍ തമ്പടിച്ചുവരികയാണ്.

ശംഭു അതിർത്തിയിൽ സമരം ചെയ്തുകൊണ്ടിരുന്ന കർഷകരെ പഞ്ചാബ് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരിക്കുന്നു. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡുകളും സ്റ്റേജും പൊലീസ് പൊളിച്ചുനീക്കി.

സമരവേദിയിൽ നിന്നുള്ള എല്ലാ കർഷകരെയും പട്യാലയിലെ ബഹാദൂർ പൊലീസ് ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. പഞ്ചാബ് പൊലീസിന്റെ കടുത്ത നടപടിയെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. പഞ്ചാബ് സർക്കാർ ആർഎസ്എസിനും ബിജെപിക്കും വേണ്ടി പ്രവർത്തിക്കുകയാണ് എന്നാരോപിച്ച് കിസാൻ മോർച്ച പ്രതികരിച്ചു.

More than 200 people, including farmer leaders, have been taken into custody as police forcibly evacuated the protest site at the Shambhu border. Internet services have been blocked, and additional security forces have been deployed to prevent further protests.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബോര്‍ഡിന് ആശ്വാസം; സെക്രട്ടറിയെ അഡ്മിനിസ്‌ട്രേറ്ററായി നിയോഗിച്ച നടപടി റദ്ദാക്കി, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തിരുത്തി സുപ്രിം കോടതി

National
  •  3 days ago
No Image

ചെറിയ ടീമുകൾക്ക് ലോകകപ്പിൽ സ്ഥാനമില്ലേ? ഐസിസിയുടെ പുതിയ മാറ്റങ്ങൾ ആർക്ക് വേണ്ടി?

Cricket
  •  3 days ago
No Image

ലഹരിമാഫിയ അല്ല, പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയത് ബന്ധു; കാരണം മാനസികാസ്വാസ്ഥ്യത്തിന് ചികിത്സിക്കാന്‍ കൊണ്ടുപോയതിലെ പക

Kerala
  •  3 days ago
No Image

ഹൈക്കോടതി സമുച്ചയത്തിന് മുന്നില്‍ ദമ്പതികളുടെ ആത്മഹത്യാശ്രമം; ജഡ്ജിക്കും പൊലിസിനുമെതിരെ കുറിപ്പ് എഴുതിവച്ച് വിഷം കഴിച്ചു

Kerala
  •  3 days ago
No Image

അര്‍ജന്റീനയെ കൊണ്ടൊന്നും നടക്കില്ല സാറെ; ചരിത്രത്തിലെ ഒന്നാമൻ ബ്രസീല്‍ തന്നെ

Football
  •  3 days ago
No Image

തുടര്‍ച്ചയായ പത്താം ദിനത്തിലും ഇറാനില്‍ ആക്രമണം അഴിച്ചു വിട്ട് അമേരിക്ക; തിരിച്ചടിച്ച് ഇറാന്‍

International
  •  3 days ago
No Image

'കള്ളന്‍ വിജയന്‍'; ദേശാഭിമാനി പ്രസിദ്ധീകരിക്കാതിരുന്ന ലേഖനം ഫേസ്ബുക്കില്‍ പങ്കുവെച്ച് ലേഖകന്‍ ടി.സി രാജേഷ്

Kerala
  •  3 days ago
No Image

പറവൂരില്‍ ഓവര്‍ടേക്ക് ചെയ്‌തെത്തിയ കാര്‍ ബൈക്കിലിടിച്ച് അപകടം; കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ജീവനക്കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

സിക്കിമില്‍ തുരങ്കത്തിനുള്ളില്‍ മണ്ണിടിച്ചില്‍, വാതകചോര്‍ച്ച: എട്ട് പേര്‍ മരിച്ചു, ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കുന്നു

National
  •  3 days ago
No Image

ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് നീ; ഫൈനലിലെ തോൽവിക്ക് പിന്നാലെ ലയണൽ മെസ്സിയെ പ്രശംസിച്ച് മുൻ റയൽ മാഡ്രിഡ് താരം

Football
  •  3 days ago


No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  3 days ago
No Image

മലയാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  3 days ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  3 days ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  3 days ago