
കര്‍ഷക നേതാക്കളടക്കം 200 ലധികം പേര് കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷമാദ്യം മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരംചെയ്തുവരുന്ന ജഗജിത് സിങ് ദല്ലേവാളും സര്‍വന്‍ സിങ് പാന്തറും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കര്‍ഷക നേതാക്കള്‍ കൂട്ടത്തോടെ പൊലിസ് കസ്റ്റഡിയില്‍. കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന് ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കര്‍ഷകപ്രക്ഷോഭം നടക്കുന്ന ശംഭു അതിര്‍ത്തിയിലേക്ക് മടങ്ങുന്നതിനിടെയാണ് നേതാക്കളുള്‍പ്പെടെ ഇരുനൂറോളം പേരെ മൊഹാലിയില്‍വച്ച് കസ്റ്റഡിയിലെടുത്തത്. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച ഒത്തുതീര്‍പ്പിലെത്താതെ അവസാനിച്ചതിന് പിന്നാലെയാണ് നടപടി.
കൂടിക്കാഴ്ച കഴിഞ്ഞ് അതിര്‍ത്തികളിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന കര്‍ഷകരെ തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും അതു മറികടന്നും മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. നേതാക്കള്‍ നിലവില്‍ പഞ്ചാബ് പൊലിസിന്റെ കസ്റ്റഡിയിലാണ്. അഭിമന്യു കോഹര്‍, കാക്ക സിങ് കോത്ര, മഞ്ജിത് സിങ് റായ് എന്നിവരും കസ്റ്റഡിയിലാണ്. ആരോഗ്യം ക്ഷയിച്ച ജഗ്ജിത് സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിര്‍ത്തി പോയിന്റുകളിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധസ്ഥലത്തുനിന്ന് കര്‍ഷകരെ പൊലിസ് ഒഴിപ്പിക്കാനും തുടങ്ങി. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അതിര്‍ത്തിയിലേക്ക് കൂടുതല്‍ പൊലിസിനെ വിന്യസിച്ച് കൊണ്ടിരിക്കുകയാണ്. ഖനൗരി അതിര്‍ത്തിയിലും പഞ്ചാബിലെ സംഗ്രൂര്‍, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.
ചര്‍ച്ചകള്‍ തുടരുമെന്നും അടുത്ത യോഗം മെയ് നാലിന് നടക്കുമെന്നും ചര്‍ച്ചയ്ക്കെത്തിയ ശിവരാജ് സിങ് ചൗഹാന് പറഞ്ഞു. മിനിമം താങ്ങുവില, കടം എഴുതിത്തള്ളല്‍, പെന്ഷന്, വൈദ്യുതി നിരക്ക് വര്‍ധനവ് ഒഴിവാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ സുരക്ഷാ സേന അനുവദിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ഖനൗരി, ശംഭു അതിര്‍ത്തികളില്‍ തമ്പടിച്ചുവരികയാണ്.
ശംഭു അതിർത്തിയിൽ സമരം ചെയ്തുകൊണ്ടിരുന്ന കർഷകരെ പഞ്ചാബ് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരിക്കുന്നു. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡുകളും സ്റ്റേജും പൊലീസ് പൊളിച്ചുനീക്കി.
സമരവേദിയിൽ നിന്നുള്ള എല്ലാ കർഷകരെയും പട്യാലയിലെ ബഹാദൂർ പൊലീസ് ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. പഞ്ചാബ് പൊലീസിന്റെ കടുത്ത നടപടിയെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. പഞ്ചാബ് സർക്കാർ ആർഎസ്എസിനും ബിജെപിക്കും വേണ്ടി പ്രവർത്തിക്കുകയാണ് എന്നാരോപിച്ച് കിസാൻ മോർച്ച പ്രതികരിച്ചു.
More than 200 people, including farmer leaders, have been taken into custody as police forcibly evacuated the protest site at the Shambhu border. Internet services have been blocked, and additional security forces have been deployed to prevent further protests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര് മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
uae
• 5 days ago
സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം
latest
• 5 days ago
വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്കി വിജയ്
National
• 5 days ago
'ക്ഷേത്രങ്ങളിലെ പണം സര്‍ക്കാര്‍ എടുക്കുന്നില്ല, അങ്ങനെയുള്ള പ്രചാരണം ശുദ്ധനുണ'; സംഘ്പരിവാര്‍ വാദം തള്ളി മുഖ്യമന്ത്രി; 9 വര്‍ഷത്തിനിടെ 600 കോടി രൂപ ദേവസ്വങ്ങള്‍ക്ക് ലഭ്യമാക്കിയെന്നും വിശദീകരണം
Kerala
• 5 days ago
പുതിയ ലോകത്തേക്ക് വഴി തുറന്ന് ഫ്യൂച്ചർ ഫെസ്റ്റിന് സമാപനം
organization
• 5 days ago
കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം
National
• 5 days ago
'ജനാധിപത്യത്തിന്റെ മാതാവല്ല, സ്വേച്ഛാധിപത്യത്തിന്റെ പിതാവാണ്'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
National
• 5 days ago
കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്റൈനിൽ മരണമടഞ്ഞു
Kuwait
• 5 days ago
വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ 36 കിലോമീറ്റര്‍ പുതിയ ഡ്രെയിനേജ് ലൈനുകള്‍ നിര്‍മിക്കാന്‍ ദുബൈ
uae
• 5 days ago
ഉക്രൈനിലെ സുമി നഗരത്തിന് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; അപലപിച്ച് സെലെൻസ്കി
International
• 5 days ago
മലപ്പുറം വളാഞ്ചേരിയിൽ വാട്ടർ ടാങ്കിൽ മൃതദേഹം; യുവതിയെ തിരിച്ചറിഞ്ഞു
Kerala
• 5 days ago
ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം
National
• 5 days ago
ഒരേ മൊബൈൽ നമ്പറിൽ വ്യത്യസ്ത പേയ്മെന്റ് വാലറ്റ് പദ്ധതി ഉടൻ നടപ്പിലാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക്
qatar
• 5 days ago
കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു
National
• 5 days ago
ട്രംപിന്റെ പകരച്ചുങ്ക നയം; ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്ക് സുവര്‍ണാവസരം
International
• 5 days ago
എന്തു കൊണ്ടാണ് വിമാനങ്ങളിൽ പവർ ബാങ്കുകൾക്ക് വിലക്ക്? പവർ ബാങ്ക് ഒരു അപകടകാരിയാണോ? കൂടുതലറിയാം
uae
• 5 days ago
മഞ്ഞുരുകുമോ? ഇറാന്- യുഎസ് ആണവചര്‍ച്ച മസ്കത്തില് തുടങ്ങി, ആദ്യ റൗണ്ട് ചര്‍ച്ച പോസിറ്റിവ്, അടുത്തയാഴ്ച തുടരും; ചര്‍ച്ചയ്ക്ക് ഒമാന്‍ മധ്യസ്ഥരാകാന്‍ കാരണമുണ്ട് | Iran - US Nuclear Talks
latest
• 5 days ago
"മണ്ണാർക്കാട് സ്കാഡ്" ; പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ റിയാദിലെത്തി പിടികൂടി കേരള പൊലിസ്
Kerala
• 5 days ago
പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ: വിവരം നല്‍കുന്നവർക്ക് പിഴയുടെ 25 ശതമാനം പ്രതിഫലം നൽകും
Kerala
• 5 days ago
കോഴിക്കോട് ഫറോക്കിൽ 15കാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചതായി പരാതി
Kerala
• 5 days ago
സ്വര്‍ണ വില കുറഞ്ഞ് 50,000 ത്തിന് താഴെ പോകുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ
Business
• 5 days ago