
കര്‍ഷക നേതാക്കളടക്കം 200 ലധികം പേര്‍ കസ്റ്റഡിയില്‍; പ്രക്ഷോഭ സ്ഥലം ഒഴിപ്പിക്കുന്നു, ഇന്റര്‍നെറ്റ് തടഞ്ഞു, അതിര്‍ത്തിയില്‍ അധിക പൊലിസ്

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷമാദ്യം മുതല്‍ ഡല്‍ഹി അതിര്‍ത്തിയില്‍ സമരംചെയ്തുവരുന്ന ജഗജിത് സിങ് ദല്ലേവാളും സര്‍വന്‍ സിങ് പാന്തറും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന കര്‍ഷക നേതാക്കള്‍ കൂട്ടത്തോടെ പൊലിസ് കസ്റ്റഡിയില്‍. കേന്ദ്ര ഭരണപ്രദേശമായ ചണ്ഡിഗഡില്‍ കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കര്‍ഷകപ്രക്ഷോഭം നടക്കുന്ന ശംഭു അതിര്‍ത്തിയിലേക്ക് മടങ്ങുന്നതിനിടെയാണ് നേതാക്കളുള്‍പ്പെടെ ഇരുനൂറോളം പേരെ മൊഹാലിയില്‍വച്ച് കസ്റ്റഡിയിലെടുത്തത്. മൂന്നുമണിക്കൂറോളം നീണ്ടുനിന്ന ചര്‍ച്ച ഒത്തുതീര്‍പ്പിലെത്താതെ അവസാനിച്ചതിന് പിന്നാലെയാണ് നടപടി.
കൂടിക്കാഴ്ച കഴിഞ്ഞ് അതിര്‍ത്തികളിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന കര്‍ഷകരെ തടയാന്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും അതു മറികടന്നും മുന്നോട്ടുപോകാന്‍ ശ്രമിച്ചതോടെയാണ് കസ്റ്റഡിയിലെടുത്തത്. നേതാക്കള്‍ നിലവില്‍ പഞ്ചാബ് പൊലിസിന്റെ കസ്റ്റഡിയിലാണ്. അഭിമന്യു കോഹര്‍, കാക്ക സിങ് കോത്ര, മഞ്ജിത് സിങ് റായ് എന്നിവരും കസ്റ്റഡിയിലാണ്. ആരോഗ്യം ക്ഷയിച്ച ജഗ്ജിത് സിങ്ങിനെ ആശുപത്രിയിലേക്ക് മാറ്റിയേക്കും.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഖനൗരി, ശംഭു അതിര്‍ത്തി പോയിന്റുകളിലേക്ക് മടങ്ങുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രതിഷേധസ്ഥലത്തുനിന്ന് കര്‍ഷകരെ പൊലിസ് ഒഴിപ്പിക്കാനും തുടങ്ങി. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് അതിര്‍ത്തിയിലേക്ക് കൂടുതല്‍ പൊലിസിനെ വിന്യസിച്ച് കൊണ്ടിരിക്കുകയാണ്. ഖനൗരി അതിര്‍ത്തിയിലും പഞ്ചാബിലെ സംഗ്രൂര്‍, പട്യാല ജില്ലകളിലെ പരിസര പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു.
ചര്‍ച്ചകള്‍ തുടരുമെന്നും അടുത്ത യോഗം മെയ് നാലിന് നടക്കുമെന്നും ചര്‍ച്ചയ്ക്കെത്തിയ ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മിനിമം താങ്ങുവില, കടം എഴുതിത്തള്ളല്‍, പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധനവ് ഒഴിവാക്കുക ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ സുരക്ഷാ സേന അനുവദിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ ഖനൗരി, ശംഭു അതിര്‍ത്തികളില്‍ തമ്പടിച്ചുവരികയാണ്.
ശംഭു അതിർത്തിയിൽ സമരം ചെയ്തുകൊണ്ടിരുന്ന കർഷകരെ പഞ്ചാബ് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയിരിക്കുന്നു. കർഷകർ താൽക്കാലികമായി നിർമിച്ച ഷെഡുകളും സ്റ്റേജും പൊലീസ് പൊളിച്ചുനീക്കി.
സമരവേദിയിൽ നിന്നുള്ള എല്ലാ കർഷകരെയും പട്യാലയിലെ ബഹാദൂർ പൊലീസ് ട്രെയിനിംഗ് സെന്ററിലേക്ക് മാറ്റി. പഞ്ചാബ് പൊലീസിന്റെ കടുത്ത നടപടിയെ സംയുക്ത കിസാൻ മോർച്ച അപലപിച്ചു. പഞ്ചാബ് സർക്കാർ ആർഎസ്എസിനും ബിജെപിക്കും വേണ്ടി പ്രവർത്തിക്കുകയാണ് എന്നാരോപിച്ച് കിസാൻ മോർച്ച പ്രതികരിച്ചു.
More than 200 people, including farmer leaders, have been taken into custody as police forcibly evacuated the protest site at the Shambhu border. Internet services have been blocked, and additional security forces have been deployed to prevent further protests.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തൊടുപുഴയിൽ പൂർണ ഗർഭണിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയ സംഭവം; ആരോഗ്യ വകുപ്പിന് പരാതി നൽകി കുടുംബം
Kerala
• 2 days ago
കൈവിട്ടു കളഞ്ഞത് 24 എണ്ണം; തിരിച്ചടിയുടെ ലിസ്റ്റിൽ സഞ്ജുവിന്റെ രാജസ്ഥാന് താഴെ ഗുജറാത്ത്
Cricket
• 3 days ago
ഇന്ത്യ–യുകെ സ്വതന്ത്ര വ്യാപാര കരാർ അന്തിമഘട്ടത്തിൽ; പ്രധാനമന്ത്രിമാരുടെ എക്സ് പോസ്റ്റ് വൈറലാവുന്നു
International
• 3 days ago
യമനിൽ ഇസ്റഈൽ വ്യോമാക്രമണം: സനാ വിമാനത്താവളം പൂർണമായും തകർത്തു
International
• 3 days ago
ഭീകരവാദം അവസാനിപ്പിക്കാതെ പാകിസ്താനുമായി ക്രിക്കറ്റ് വേണ്ട: പ്രസ്താവനയുമായി ഗംഭീർ
Others
• 3 days ago
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി; പൂട്ട് തകർത്ത് ഫാക്ടറിയും കെട്ടിടങ്ങളും നിയന്ത്രണത്തിലാക്കി
Kerala
• 3 days ago
ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് വൻ അഴിച്ചുപണി
Kerala
• 3 days ago
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു: വ്യാപാരവും തൊഴിലും ഉയരും, ചരിത്ര നാഴികക്കല്ലെന്ന് മോദി
National
• 3 days ago
കത്തിജ്വലിച്ച് സൂര്യൻ! സാക്ഷാൽ സച്ചിന്റെ റെക്കോർഡും തകർത്ത് പുതിയ ചരിത്രമെഴുതി സ്‌കൈ
Cricket
• 3 days ago
സിന്ധുവിൽ ഇന്ത്യക്കാരുടെ രക്തം ഒഴുക്കുമെന്ന് ഭീഷണി; ഒടുവിൽ ബിലാവൽ ഭൂട്ടോ ഇനി സമാധാന പാതയിൽ; നിലപാട് മാറ്റം വിവാദമായി
International
• 3 days ago
പേവിഷബാധയേറ്റ് കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 3 days ago
പാർലമെന്റിൽ ഭൂരിപക്ഷം നേടിയെങ്കിലും ചാൻസലർ മത്സരത്തിൽ പരാജയം; ഫ്രെഡറിക് മെർസിന് ജർമ്മനിയിൽ അപ്രതീക്ഷിത തിരിച്ചടി
International
• 3 days ago
പാക്കിസ്ഥാനെതിരെ തിരിച്ചടിക്കോരുങ്ങി ഇന്ത്യ; രാജസ്ഥാനിൽ വ്യോമ അഭ്യാസം, രാജ്യവ്യാപകമായി മോക് ഡ്രില്ലുകൾ
National
• 3 days ago
ഒരേ റൂട്ടിൽ ഓടുന്ന ബസുകൾക്ക് 10 മിനിറ്റ് ഇടവേളകളിൽ മാത്രം പെർമിറ്റ്: പുതിയ നടപടിയുമായി ഗതാഗത വകുപ്പ്
Kerala
• 3 days ago
പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും; ആദ്യ അലോട്ട്മെൻ്റ് ജൂൺ 2ന്; വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു
Kerala
• 3 days ago
കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണപ്പിരിവ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി
Kuwait
• 3 days ago
പ്ലസ് വൺ അപേക്ഷ മെയ് 14 മുതൽ ; ജൂൺ 18ന് ക്ലാസ് തുടക്കം, പ്ലസ് ടു ഫലം മെയ് 21ന്
Kerala
• 3 days ago
അധ്യാപകനോടുള്ള ദേഷ്യത്തിലാണ് തെറ്റായ മൊഴി നൽകിയെന്ന് വിദ്യാർത്ഥിനികൾ; 171 ദിവസങ്ങൾക്കുശേഷം പോക്സോ പ്രതിക്ക് ജാമ്യം
Kerala
• 3 days ago
480 തൊഴിലാളികൾ, 90 ദിവസം, ആലപ്പുഴയിൽ നിന്ന് ന്യൂയോർക്കിലേക്ക്: കേരളത്തിന്റെ നീല പരവതാനി മൂന്നാം തവണയും ലോകവേദിയിൽ തിളങ്ങി
Kerala
• 3 days ago
40 വയസ്സൊന്നുമല്ല, റൊണാൾഡോ ആ പ്രായം വരെ ഫുട്ബോൾ കളിക്കും: മുൻ സ്കോട്ടിഷ് താരം
Football
• 3 days ago
മൺസൂൺ മെയ് 13ന് എത്തിച്ചേരും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
Kerala
• 3 days ago