HOME
DETAILS

മോദിയുടെ ചീറ്റ പദ്ധതി വക്താവ് സഊദിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍

  
Web Desk
March 20 2025 | 12:03 PM

Modis Cheetah Project Key Figure Found Dead in Saudi

ഭോപ്പാല്‍: പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഇന്ത്യയുടെ അഭിമാന പദ്ധതിയായ പ്രോജക്ട് ചീറ്റക്ക് പിന്നിലെ ചാലക ശക്തിയുമായ വിന്‍സെന്റ് വാന്‍ ഡെര്‍ മെര്‍വെയെ (42) റിയാദില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലക്ക് പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ഇദ്ദേഹം തറയില്‍ തല ഇടിച്ചു വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായാതാണ് വിവരം. ആഫ്രിക്കയിലെയും ഏഷ്യയിലെയും ചീറ്റ സംരക്ഷണ പുനരവലോകന പദ്ധതികളിലൂടെ അദ്ദേഹം അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിരുന്നു. ഇന്ത്യയിലെ കുനോ നാഷണല്‍ പാര്‍ക്കിലെ (ഷിയോപൂര്‍, മധ്യപ്രദേശ്) പ്രോജക്ട് ചീറ്റയില്‍ പ്രാദേശിക ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

നാഷണല്‍ ജിയോഗ്രാഫിക് എക്‌സ്‌പ്ലോററായ വിന്‍സെന്റ് ദി മെറ്റാപോപ്പുലേഷന്‍ ഇനിഷ്യേറ്റീവി(TMI)ന്റെയും അതിന്റെ ചീറ്റ മെറ്റാപോപ്പുലേഷന്‍ പ്രോജക്ടിന്റെയും ഡയറക്ടറായിരുന്നു. 50 വര്‍ഷം മുമ്പ് പ്രാദേശിമായി വംശനാശം സംഭവിച്ച ഒരിനം ചീറ്റയെ വീണ്ടും അവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ മാനേജരായി സഊദി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയായിരുന്നു വിന്‍സെന്റ്.

അടുത്തിടെ സഊദി അറേബ്യയില്‍ അദ്ദേഹം തന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയിരുന്നു. വിന്‍സെന്റ് ചീറ്റയുടെ ഉറ്റ സുഹൃത്തായിരുന്നു. എന്റെയും ഉറ്റ സുഹൃത്തായിരുന്നു അദ്ദേഹമെന്ന് സഊദി അറേബ്യയില്‍ വിന്‍സെന്റിനൊപ്പം പ്രവര്‍ത്തിച്ച സൊമാലിലാന്‍ഡില്‍ നിന്നുള്ള മൃഗഡോക്ടറും സ്പീഷീസ് വിദഗ്ദ്ധനുമായ ഡോ. നെജാത് ജിമ്മി സെയ്ക് പറഞ്ഞു. 

'മൃഗ സംരക്ഷണത്തില്‍ തനിക്കറിയാവുന്ന എല്ലാവരെയും അദ്ദേഹം എനിക്ക് പരിചയപ്പെടുത്തി, ഞാന്‍ കണ്ടുമുട്ടിയ ആര്‍ക്കുമില്ലാത്ത ഒരു ജീവിതാഭിലാഷവും അഭിനിവേശവും വിന്‍സെന്റിനുണ്ടായിരുന്നു.' ദക്ഷിണാഫ്രിക്കയില്‍ വിന്‍സെന്റിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന വന്യജീവി ഫോട്ടോഗ്രാഫറായ വിക്കി വെസ്റ്റ്  ഓര്‍മ്മിച്ചു.

1983ല്‍ ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വന്യജീവികളോടുള്ള അഭിനിവേശമാണ് ജീവശാസ്ത്ര മേഖലയിലേക്ക് തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ടിഎംഐയുടെ ഡയറക്ടര്‍ എന്ന നിലയില്‍, വിഘടിച്ച ആവാസ വ്യവസ്ഥകളിലുടനീളം ചീറ്റകളുടെ എണ്ണം കൈകാര്യം ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ അദ്ദേഹം ഏകോപിപ്പിച്ചു. വിവിധ റിസര്‍വുകളിലേക്ക് ചീറ്റകളെ വിജയകരമായി പുനരവതരിപ്പിക്കുന്നതിലും ജനിതക വൈവിധ്യവും ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പും വര്‍ധിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ണായകമായിരുന്നു. 

ദക്ഷിണാഫ്രിക്കയിലെ 41 വന്യജീവി റിസര്‍വുകളിലെ 217 ചീറ്റകളില്‍ നിന്ന് ആരംഭിച്ച വിന്‍സെന്റിന്റെ ചീറ്റ മെറ്റാപോപ്പുലേഷന്‍ പ്രോജകട്്, ദക്ഷിണാഫ്രിക്കയിലെ 75 റിസര്‍വുകളിലായി വ്യാപിച്ചുകിടക്കുന്ന 537 ചീറ്റകളിലേക്ക് വളര്‍ന്നു. കൂടാതെ മലാവി, സാംബിയ, സിംബാബ്‌വെ, മൊസാംബിക്ക്, ഇന്ത്യ എന്നീ രാജ്യങ്ങളിലേക്കും ഈ പദ്ധതി വളര്‍ന്നുപന്തലിച്ചു.

സ്ഥലംമാറ്റിയ ചീറ്റകളുടെ മരണം ഉള്‍പ്പെടെ ഇന്ത്യയില്‍ തിരിച്ചടികള്‍ ഉണ്ടായിരുന്നിട്ടും പദ്ധതിയുടെ വിജയത്തെക്കുറിച്ച് അദ്ദേഹത്തിന് ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്നു.

'ചീറ്റയുടെ സംരക്ഷണ ശ്രമങ്ങളില്‍ ഇന്ത്യയ്ക്ക് ഒരു ലോക ശക്തിയാകാന്‍ കഴിയുമെന്ന് വിന്‍സെന്റ് വിശ്വസിച്ചു. അദ്ദേഹം തന്റെ പ്രൊഫഷണല്‍ പ്രശസ്തി അതിനായി പണയം വച്ചു,' ദി മെറ്റാപോപ്പുലേഷന്‍ ഇനിഷ്യേറ്റീവിന്റെ സ്ട്രാറ്റജി ആന്‍ഡ് ഫണ്ട്‌റൈസിംഗ് ഡയറക്ടര്‍ സൂസന്‍ യാനറ്റി പറഞ്ഞു. 

A crucial figure in Modi’s Cheetah Project was found dead in a Saudi flat. Authorities are investigating the cause of death. 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തീരാപ്പകകളില്‍ എരിയുന്നത് നിസ്സഹായരായ സാധാരണ മനുഷ്യരാണ്, കവര്‍ന്നെടുക്കപ്പെട്ട ഈ ബാല്യങ്ങള്‍ ഏത് വാക്കുകള്‍ക്കും പ്രകടിപ്പിക്കാനാവാത്ത നോവാണ്' പാക് ഷെല്ലാക്രമണത്തില്‍ മെഹബൂബ മുഫ്തി

National
  •  20 hours ago
No Image

ബാപ്‌കോ റിഫൈനറിയിലെ ചോർച്ച: രണ്ട് പേർക്ക് ദാരുണാന്ത്യം, ഒരാൾ ചികിത്സയിൽ

bahrain
  •  21 hours ago
No Image

മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; കുവൈത്ത് സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒരുങ്ങുന്നതായി സൂചന

Kuwait
  •  21 hours ago
No Image

അവനാണ്‌ ചെന്നൈയെ സമ്മർദ്ദങ്ങളിൽ നിന്നും രക്ഷിച്ചത്: ധോണി

Cricket
  •  21 hours ago
No Image

രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ അടച്ചു, 400 വിമാനങ്ങള്‍ റദ്ദാക്കി; കൊച്ചിയിലും അതീവ ജാഗ്രത, അടച്ചിട്ട വിമാനത്താവളങ്ങള്‍ ഏതൊക്കെ എന്നറിയാം

National
  •  21 hours ago
No Image

അദ്ദേഹത്തോടൊപ്പം കളിക്കാനാണ് ഞാൻ മാഞ്ചസ്റ്റർ സിറ്റി വിട്ടത്: സെർജിയോ അഗ്യൂറോ 

Football
  •  a day ago
No Image

നന്തൻകോട് കൂട്ടക്കൊല: വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി

Kerala
  •  a day ago
No Image

ഒമാനില്‍ ബീച്ചില്‍ നീന്തുന്നതിനിടെ സഹോദരങ്ങള്‍ മുങ്ങിമരിച്ചു

oman
  •  a day ago
No Image

കിരീടം സ്വപ്നം കാണുന്ന ആർസിബിക്ക് കനത്ത തിരിച്ചടി; സൂപ്പർതാരം പരുക്കേറ്റ് പുറത്ത്

Cricket
  •  a day ago
No Image

മദീനയിൽ നിന്ന് ഇന്ത്യൻ ഹാജിമാർ മക്കയിലേക്ക് എത്തിത്തുടങ്ങി; ആദ്യ സംഘത്തിന് സ്വീകരണം നൽകി വിഖായ

Saudi-arabia
  •  a day ago