HOME
DETAILS

ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിക്കെതിരെ കടുത്ത നടപടിക്ക് സാധ്യത

  
Web Desk
March 21, 2025 | 2:53 PM

Strict Action Expected Against Delhi High Court Judge Over Unaccounted Cash Found in Official Residence

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോതി ജഡ്ജിയായ യശ്വന്ത് വര്‍മക്കെതിരെ ആഭ്യന്തര അന്വേഷണം നടത്താന്‍ സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗം തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ട് യോഗത്തിലാമ് നിര്‍മായക തീരുമാനം. യോഗത്തില്‍ യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് മടക്കി അയക്കുന്നതിനെക്കുറിച്ചും ചര്‍ച്ചയായി. 

എന്നാല്‍ അലഹാബാദ് ഹൈക്കോടതിയിലേക്ക് അയക്കുന്നതിനു പകരം വര്‍മ്മക്കെതിരെ ശക്തമായ നടപടികളിലേക്ക് കടക്കണമെന്ന് ഒരു കൂട്ടം ജഡ്ജിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇക്കഴിഞ്ഞ ദിവസമാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് അഗ്നിശമനാസേനയിലെ അംഗങ്ങളാണ് ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്.

ആരാണ് യശ്വന്ത് വര്‍മ?

2014 ഒക്ടോബറിലാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ ആദ്യമായി അലഹാബാദ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായത്. രണ്ട് വര്‍ഷത്തിന് ശേഷം 2016 ഫെബ്രുവരിയില്‍ അദ്ദേഹം ഹൈക്കോടതിയിലെ സ്ഥിരം അംഗമായി സത്യപ്രതിജ്ഞ ചെയ്തു.

ഡല്‍ഹി ഹൈക്കോടതി വെബ്സൈറ്റ് പ്രകാരം, 1969 ജനുവരി 6 ന് ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹന്‍സ്രാജ് കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ ശേഷം മധ്യപ്രദേശിലെ രേവ സര്‍വകലാശാലയില്‍ നിന്നാണ് അദ്ദേഹം എല്‍എല്‍ബി നേടിയത്. 1992 ഓഗസ്റ്റ് 8 ന് യശ്വന്ത് വര്‍മ അലഹാബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.

2006 മുതല്‍ അവിടത്തെ ബെഞ്ചില്‍ നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹാബാദ് ഹൈക്കോടതിയില്‍ പ്രത്യേക അഭിഭാഷകനായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 1992 ഓഗസ്റ്റ് 8 ന് ജസ്റ്റിസ് വര്‍മ്മ അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ചേര്‍ന്നു.
2006 മുതല്‍ അവിടത്തെ ബെഞ്ചിലേക്ക് നിയമിക്കപ്പെടുന്നതുവരെ അദ്ദേഹം അലഹബാദ് ഹൈക്കോടതിയുടെ പ്രത്യേക അഭിഭാഷകനായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന്, അദ്ദേഹം സംസ്ഥാനത്തിന്റെ ചീഫ് സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും സേവനമനുഷ്ഠിച്ചു. 

നിലവിലെ സംഭവ വികാസങ്ങളോട് ജസ്റ്റിസ് യശ്വന്ത് വര്‍മ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

Strict action is expected against a Delhi High Court judge after unaccounted cash was discovered in their official residence, sparking an investigation into potential misconduct



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാമനിര്‍ദേശം നല്‍കിയതിന് പിന്നാലെ അറസ്റ്റ്; ബിഹാറില്‍ ഇന്‍ഡ്യ മുന്നണി സ്ഥാനാര്‍ഥികളെ വേട്ടയാടല്‍ തുടരുന്നു

National
  •  22 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധി; ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍

National
  •  an hour ago
No Image

പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയക്കാനാകുന്ന തുക പരിമിതപ്പെടുത്തി എസ്.ബി.ഐ; ബാധിക്കുക ഈ രാജ്യത്തെ പ്രവാസികളെ

National
  •  an hour ago
No Image

ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണത്തിനെതിരായ പ്രതിഷേധം; ഫാക്ടറിയിലെ തീ അണച്ചു; സംഘർഷത്തിൽ 10 വണ്ടികൾ പൂർണമായി കത്തി നശിച്ചു

Kerala
  •  2 hours ago
No Image

ഒലിവ് വിളവെടുപ്പിനിടെ ഫലസ്തീൻ സ്ത്രീയെ ക്രൂരമായി മർദിച്ച് സയണിസ്റ്റ് തീവ്രവാദി; ആക്രമണത്തെ അപലപിച്ച് അന്താരാഷ്ട്ര സംഘടനകൾ

International
  •  2 hours ago
No Image

സച്ചിനേക്കാൾ 5000 റൺസ് കൂടുതൽ ഞാൻ നേടുമായിരുന്നു: പ്രസ്താവനയുമായി ഇതിഹാസം

Cricket
  •  2 hours ago
No Image

7,000-ത്തിലധികം ട്രാഫിക് പിഴകൾ റദ്ദാക്കി ഷാർജ പൊലിസ്; നൂറുകണക്കിന് വാഹന ഉടമകൾക്ക് ആശ്വാസം

uae
  •  2 hours ago
No Image

ദീപാവലി മിഠായി കിട്ടിയില്ല; കൊച്ചി ബിപിസിഎല്‍ പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്; ഗ്യാസ് വിതരണം താറുമാറായി

Kerala
  •  2 hours ago
No Image

അമിത് ഷായും ധർമേന്ദ്ര പ്രധാനും ചേർന്ന് തന്റെ സ്ഥാനാർത്ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു; ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി പ്രശാന്ത് കിഷോർ

National
  •  3 hours ago
No Image

ലോകത്തിൽ ആദ്യം; ഏകദിനത്തിൽ അമ്പരിപ്പിക്കുന്ന പുതു ചരിത്രമെഴുതി വിൻഡീസ്

Cricket
  •  3 hours ago