HOME
DETAILS

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

  
March 22, 2025 | 4:28 PM

Saudi Arabia arrests over 20000 illegal residents within a week

റിയാദ്: ഒരാഴ്ചക്കിടെ സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആകെ 25,150 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സുരക്ഷാസേന. മാര്‍ച്ച് 13 നും മാര്‍ച്ച് 19 നും ഇടയില്‍ സഊദി സുരക്ഷാ സേന ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചു നടത്തിയ സംയുക്ത കാമ്പെയ്‌നുകള്‍ക്കിടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

17,886 പേര്‍ റെസിഡന്‍സി നിയമം ലംഘിച്ചതിനും 4,247 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിനും 3,017 പേര്‍ തൊഴില്‍ നിയമം ലംഘിച്ചതിനുമാണ് സുരക്ഷാസേനയുടെ അറസ്റ്റിലായത്. യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി 30,528 നിയമലംഘകരെ സഊദിയില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ നയതന്ത്ര പ്രതിനിധികളുടെ അടുത്തേക്ക് റഫര്‍ ചെയ്തപ്പോള്‍ 12008 നിയമലംഘകരെയാണ് രാജ്യത്തു നിന്നും നാടുകടത്തിയത്.

രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ആകെ വ്യക്തികളുടെ എണ്ണം 1,553 ആണ്. ഇതില്‍ 28 ശതമാനം യെമന്‍ പൗരന്മാരും 69 ശതമാനം എത്യോപ്യന്‍ പൗരന്മാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ 63 പേരാണ് അറസ്റ്റിലായത്.

നിയമലംഘകര്‍ക്ക് അഭയം നല്‍കുകയും ജോലി തരപ്പെടുത്തി നല്‍കുകയും ചെയ്ത 36 പേരെയും അറസ്റ്റ് ചെയ്തു. 35,795 പുരുഷന്മാരും 2,266 സ്ത്രീകളും ഉള്‍പ്പെടെ ആകെ 38,061 അനധികൃത താമസക്കാര്‍ നിലവില്‍ രാജ്യത്ത് ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ട്. 

നിയമവിരുദ്ധമായി രാജ്യത്തേക്ക് വ്യക്തികളെ പ്രവേശിക്കാന്‍ സഹായിക്കുകയോ അവര്‍ക്ക് താമസം ഒരുക്കി നല്‍കുകയോ മറ്റെന്തെങ്കിലും സഹായവും സേവനവും നല്‍കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.  ഇത്തരത്തില്‍ നിയമവിരുദ്ധമായി രാജ്യത്തെത്തുന്ന വരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നല്‍കുന്ന വീടുകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

911, 999, 996 എന്നീ നമ്പറുകളില്‍ വിളിച്ച് നിയമലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

saudi Arabia arrests over 20,000 illegal residents in one week



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  7 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  7 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  7 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  7 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  7 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  7 days ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പ്: അധികാരം ഉറപ്പിച്ച് എന്‍.ഡി.എ മുന്നേറ്റം

National
  •  7 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  7 days ago
No Image

എസ്.ഐ.ആര്‍:പ്രവാസികള്‍ക്കായുള്ള കോള്‍സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

latest
  •  7 days ago
No Image

'നിന്റെ അച്ഛനെ ഞാൻ കൊന്നു, മൃതദേഹം ട്രോളിബാഗിൽ വെച്ച് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്'; ഭർത്താവിനെ കൊന്ന് മകളെ വിളിച്ചുപറഞ്ഞ് ഭാര്യ മുങ്ങി

crime
  •  7 days ago