HOME
DETAILS

ഒരാഴ്ചയ്ക്കുള്ളില്‍ ഇരുപതിനായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്ത് സഊദി 

  
Shaheer
March 22 2025 | 16:03 PM

Saudi Arabia arrests over 20000 illegal residents within a week

റിയാദ്: ഒരാഴ്ചക്കിടെ സഊദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ആകെ 25,150 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സുരക്ഷാസേന. മാര്‍ച്ച് 13 നും മാര്‍ച്ച് 19 നും ഇടയില്‍ സഊദി സുരക്ഷാ സേന ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചു നടത്തിയ സംയുക്ത കാമ്പെയ്‌നുകള്‍ക്കിടെയാണ് ഇത്രയും പേരെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

17,886 പേര്‍ റെസിഡന്‍സി നിയമം ലംഘിച്ചതിനും 4,247 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം ലംഘിച്ചതിനും 3,017 പേര്‍ തൊഴില്‍ നിയമം ലംഘിച്ചതിനുമാണ് സുരക്ഷാസേനയുടെ അറസ്റ്റിലായത്. യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി 30,528 നിയമലംഘകരെ സഊദിയില്‍ പ്രവര്‍ത്തിക്കുന്ന അവരുടെ നയതന്ത്ര പ്രതിനിധികളുടെ അടുത്തേക്ക് റഫര്‍ ചെയ്തപ്പോള്‍ 12008 നിയമലംഘകരെയാണ് രാജ്യത്തു നിന്നും നാടുകടത്തിയത്.

രാജ്യത്തേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ ആകെ വ്യക്തികളുടെ എണ്ണം 1,553 ആണ്. ഇതില്‍ 28 ശതമാനം യെമന്‍ പൗരന്മാരും 69 ശതമാനം എത്യോപ്യന്‍ പൗരന്മാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ 63 പേരാണ് അറസ്റ്റിലായത്.

നിയമലംഘകര്‍ക്ക് അഭയം നല്‍കുകയും ജോലി തരപ്പെടുത്തി നല്‍കുകയും ചെയ്ത 36 പേരെയും അറസ്റ്റ് ചെയ്തു. 35,795 പുരുഷന്മാരും 2,266 സ്ത്രീകളും ഉള്‍പ്പെടെ ആകെ 38,061 അനധികൃത താമസക്കാര്‍ നിലവില്‍ രാജ്യത്ത് ശിക്ഷാ നടപടികള്‍ നേരിടുന്നുണ്ട്. 

നിയമവിരുദ്ധമായി രാജ്യത്തേക്ക് വ്യക്തികളെ പ്രവേശിക്കാന്‍ സഹായിക്കുകയോ അവര്‍ക്ക് താമസം ഒരുക്കി നല്‍കുകയോ മറ്റെന്തെങ്കിലും സഹായവും സേവനവും നല്‍കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.  ഇത്തരത്തില്‍ നിയമവിരുദ്ധമായി രാജ്യത്തെത്തുന്ന വരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും അഭയം നല്‍കുന്ന വീടുകളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

911, 999, 996 എന്നീ നമ്പറുകളില്‍ വിളിച്ച് നിയമലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

saudi Arabia arrests over 20,000 illegal residents in one week



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്ഷണം വാങ്ങാനെത്തിയവര്‍ക്ക് നേരെ വീണ്ടും വെടിയുതിര്‍ത്ത് ഇസ്‌റാഈല്‍; ഇന്ന് കൊല്ലപ്പെട്ടത് 73 ലേറെ ഫലസ്തീനികള്‍

International
  •  8 days ago
No Image

അജ്മാനിന്റെ ആകാശത്തും ഇനി പറക്കും ടാക്സികളോ? സ്കൈപോർട്ട്സ് ഇൻഫ്രാസ്ട്രക്ചറുമായി കരാർ ഒപ്പിട്ടു

uae
  •  8 days ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി; കുരുമുളക് സ്‌പ്രേയടിച്ചു 22 കാരിയെ ബലാത്സംഗം ചെയ്തു

National
  •  8 days ago
No Image

ലിവർപൂൾ താരം ഡിയാ​ഗോ ജോട്ട വാഹനാപകടത്തിൽ മരിച്ചു

Football
  •  8 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച, സ്ത്രീയ്ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത് മകളുടെ പരാതി ലഭിച്ചതിന് ശേഷം

Kerala
  •  8 days ago
No Image

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടത്തിൽ നിന്ന് പുറത്തെടുത്ത സ്ത്രീ മരിച്ചു, പുറത്തെടുത്തത് മണിക്കൂറുകൾ വൈകി, രക്ഷാപ്രവർത്തനത്തിൽ അനാസ്ഥ

Kerala
  •  8 days ago
No Image

സൈനികരുടെ ഒളിത്താവളത്തിന് നേരെ ഫലസ്തീന്‍ പോരാളികളുടെ ഞെട്ടിക്കുന്ന ആക്രമണം; മരണം, പരുക്ക്, ഒടുവില്‍ പ്രദേശത്ത് നിന്ന് സേനയെ പിന്‍വലിച്ച് ഇസ്‌റാഈല്‍

International
  •  8 days ago
No Image

കനിവിന്റെ കരങ്ങളുമായി ദുബൈ ഭരണാധികാരി; സ്‌പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ ഏഴ് മില്യൺ ദിർഹം നൽകും

uae
  •  8 days ago
No Image

തബൂക്കില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത്‌ വെടിവെപ്പ്; യുവാവ് പൊലിസ് കസ്റ്റഡിയില്‍

Saudi-arabia
  •  8 days ago
No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  8 days ago