HOME
DETAILS

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

  
Web Desk
March 23, 2025 | 12:38 PM

Incident of money being stolen from a parked car in Maur Police say complaint is fake

കോഴിക്കോട്: മാവൂരിലെ പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം മോഷ്ടിച്ച സംഭവം വ്യാജമെന്ന് പൊലിസ്. ഈ ബുധനാഴ്ചയായിരുന്നു സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും 40.20 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചിരുന്നത്. ആനക്കുഴിക്കരയിലെ മാരികോളനി നിലം റഹീസാണ് പണം മോഷണം പോയെന്ന പരാതി നൽകിയത്. മെഡിക്കൽ കോളേജ് പൊലീസിൽ ആയിരുന്നു ഇയാൾ പരാതി നൽകിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഈ പരാതി വ്യാജമാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ റഹീസ് ഉൾപ്പെടെയുള്ള രണ്ട് ആളുകളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്തുകൊണ്ടാണ് പണം കവർന്നത് എന്നായിരുന്നു പരാതി. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും രൂപയും ബോണറ്റിൽ ഉണ്ടായിരുന്ന 25,000 രൂപയുമാണ് കവർന്നതെന്നായിരുന്നു പരാതി. ഈ പരാതി ലഭിച്ചതിനു ശേഷം റഹീസിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ റഹീസിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലിസ് ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിക്കാതെ പോവുകയായിരുന്നു. ഭാര്യ പിതാവും ചില സുഹൃത്തുക്കളും നൽകിയ തുകയാണ് ഇതെന്നാണ് റഹീസ് പൊലിസിനോട്‌ പറഞ്ഞത്. 

അന്വേഷണത്തിൽ ബൈക്കിൽ എത്തിയ രണ്ട് ആളുകൾ ചാക്ക് കെട്ടുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾക്ക്‌ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഈ കവർച്ചയിൽ റഹീസിന് പങ്കുണ്ടെന്ന് മനസ്സിലായത്. ബൈക്കിൽ എത്തിയ ആളുകൾ മോഷ്ടിച്ചത് കാലി പെട്ടി ആണെന്നും പൊലിസ് കണ്ടെത്തി. റഹീസിന്റെ ഭാര്യ പിതാവ് ഏൽപ്പിച്ച ഈ വലിയ തുക മടക്കി നൽകാതിരിക്കാൻ ആണ് റഹീസ് ഇത്തരത്തിൽ ഒരു കവർച്ച നാടകം നടത്തിയത് എന്നാണ് പൊലിസിന്റെ നിഗമനം. അന്വേഷണത്തിൽ ഈ മോഷണം നടത്തുന്നതിനായി ഒപ്പം ഉണ്ടായിരുന്ന ജംഷീദ്, സാജിദ് എന്നിവർക്ക് 90,000 രൂപ ക്വാട്ടേഷൻ തുകയായി നൽകിയെന്നും പൊലിസ് കണ്ടെത്തി.

Incident of Money Being Stolen From Parking Car police says this case was fake 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റൊണാൾഡോയുടെ വിലക്ക് നീക്കി, കിട്ടിയത് 'ഏറ്റവും എളുപ്പമുള്ള ഗ്രൂപ്പ്'; പോർച്ചുഗലിന്റെ ലോകകപ്പ് നറുക്കെടുപ്പിൽ വൻ വിവാദം

Football
  •  7 days ago
No Image

പത്രവാർത്ത വായിച്ചത് രക്ഷയായി; 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികൾ

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം; പോളിംഗ് ഉദ്യോഗസ്ഥർക്ക് ആശ്വാസം

Kerala
  •  7 days ago
No Image

ജിസിസി സംയുക്ത സിവിൽ ഏവിയേഷൻ ബോഡിയുടെ ആസ്ഥാനമായി യുഎഇയെ തിരഞ്ഞെടുത്തു

uae
  •  7 days ago
No Image

തിയേറ്റർ സിസിടിവി ദൃശ്യങ്ങൾ വിറ്റവർ കുടുങ്ങും; ദൃശ്യം കണ്ടവരുടെ ഐപി അഡ്രസ്സുകളും കണ്ടെത്തി

Kerala
  •  7 days ago
No Image

നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ

Kerala
  •  7 days ago
No Image

'ഗിജോണിന്റെ അപമാനം'; അൽജീരിയയെ പുറത്താക്കാൻ ജർമ്മനിയും ഓസ്ട്രിയയും കൈകോർത്ത ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഏട്

Football
  •  7 days ago
No Image

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; സംഭവം പാലക്കാട്, പൊലിസ് അന്വേഷണം തുടങ്ങി

Kerala
  •  8 days ago
No Image

വാൽപ്പാറയിൽ പുലിയുടെ ആക്രമണം: നാല് വയസ്സുകാരൻ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

റോഡുകളിൽ മരണക്കെണി: കന്നുകാലി മൂലമുള്ള അപകടങ്ങളിൽ വർദ്ധന; നഷ്ടപരിഹാരം നൽകാനാകില്ലെന്ന് മധ്യപ്രദേശ് സർക്കാർ

National
  •  8 days ago