മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്
കോഴിക്കോട്: മാവൂരിലെ പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം മോഷ്ടിച്ച സംഭവം വ്യാജമെന്ന് പൊലിസ്. ഈ ബുധനാഴ്ചയായിരുന്നു സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും 40.20 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചിരുന്നത്. ആനക്കുഴിക്കരയിലെ മാരികോളനി നിലം റഹീസാണ് പണം മോഷണം പോയെന്ന പരാതി നൽകിയത്. മെഡിക്കൽ കോളേജ് പൊലീസിൽ ആയിരുന്നു ഇയാൾ പരാതി നൽകിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഈ പരാതി വ്യാജമാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ റഹീസ് ഉൾപ്പെടെയുള്ള രണ്ട് ആളുകളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്തുകൊണ്ടാണ് പണം കവർന്നത് എന്നായിരുന്നു പരാതി. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും രൂപയും ബോണറ്റിൽ ഉണ്ടായിരുന്ന 25,000 രൂപയുമാണ് കവർന്നതെന്നായിരുന്നു പരാതി. ഈ പരാതി ലഭിച്ചതിനു ശേഷം റഹീസിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ റഹീസിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലിസ് ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിക്കാതെ പോവുകയായിരുന്നു. ഭാര്യ പിതാവും ചില സുഹൃത്തുക്കളും നൽകിയ തുകയാണ് ഇതെന്നാണ് റഹീസ് പൊലിസിനോട് പറഞ്ഞത്.
അന്വേഷണത്തിൽ ബൈക്കിൽ എത്തിയ രണ്ട് ആളുകൾ ചാക്ക് കെട്ടുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഈ കവർച്ചയിൽ റഹീസിന് പങ്കുണ്ടെന്ന് മനസ്സിലായത്. ബൈക്കിൽ എത്തിയ ആളുകൾ മോഷ്ടിച്ചത് കാലി പെട്ടി ആണെന്നും പൊലിസ് കണ്ടെത്തി. റഹീസിന്റെ ഭാര്യ പിതാവ് ഏൽപ്പിച്ച ഈ വലിയ തുക മടക്കി നൽകാതിരിക്കാൻ ആണ് റഹീസ് ഇത്തരത്തിൽ ഒരു കവർച്ച നാടകം നടത്തിയത് എന്നാണ് പൊലിസിന്റെ നിഗമനം. അന്വേഷണത്തിൽ ഈ മോഷണം നടത്തുന്നതിനായി ഒപ്പം ഉണ്ടായിരുന്ന ജംഷീദ്, സാജിദ് എന്നിവർക്ക് 90,000 രൂപ ക്വാട്ടേഷൻ തുകയായി നൽകിയെന്നും പൊലിസ് കണ്ടെത്തി.
Incident of Money Being Stolen From Parking Car police says this case was fake
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."