HOME
DETAILS

മാവൂരിൽ നിർത്തിയിട്ട കാറിൽ നിന്നും പണം കവർന്ന സംഭവം: പരാതി വ്യാജമെന്ന് പൊലിസ്

  
Web Desk
March 23, 2025 | 12:38 PM

Incident of money being stolen from a parked car in Maur Police say complaint is fake

കോഴിക്കോട്: മാവൂരിലെ പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും പണം മോഷ്ടിച്ച സംഭവം വ്യാജമെന്ന് പൊലിസ്. ഈ ബുധനാഴ്ചയായിരുന്നു സ്വകാര്യ ആശുപത്രിയിൽ നിർത്തിയിട്ടിരുന്ന കാറിൽ നിന്നും 40.20 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്ന പരാതി ലഭിച്ചിരുന്നത്. ആനക്കുഴിക്കരയിലെ മാരികോളനി നിലം റഹീസാണ് പണം മോഷണം പോയെന്ന പരാതി നൽകിയത്. മെഡിക്കൽ കോളേജ് പൊലീസിൽ ആയിരുന്നു ഇയാൾ പരാതി നൽകിയിരുന്നത്. എന്നാൽ അന്വേഷണത്തിൽ ഈ പരാതി വ്യാജമാണെന്ന് പൊലിസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ റഹീസ് ഉൾപ്പെടെയുള്ള രണ്ട് ആളുകളെ പൊലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നിർത്തിയിട്ടിരുന്ന കാറിന്റെ ഗ്ലാസ് തകർത്തുകൊണ്ടാണ് പണം കവർന്നത് എന്നായിരുന്നു പരാതി. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും രൂപയും ബോണറ്റിൽ ഉണ്ടായിരുന്ന 25,000 രൂപയുമാണ് കവർന്നതെന്നായിരുന്നു പരാതി. ഈ പരാതി ലഭിച്ചതിനു ശേഷം റഹീസിനെ പൊലിസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാൽ റഹീസിന്റെ മൊഴിയിൽ സംശയം തോന്നിയ പൊലിസ് ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിക്കാതെ പോവുകയായിരുന്നു. ഭാര്യ പിതാവും ചില സുഹൃത്തുക്കളും നൽകിയ തുകയാണ് ഇതെന്നാണ് റഹീസ് പൊലിസിനോട്‌ പറഞ്ഞത്. 

അന്വേഷണത്തിൽ ബൈക്കിൽ എത്തിയ രണ്ട് ആളുകൾ ചാക്ക് കെട്ടുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങൾക്ക്‌ പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഈ കവർച്ചയിൽ റഹീസിന് പങ്കുണ്ടെന്ന് മനസ്സിലായത്. ബൈക്കിൽ എത്തിയ ആളുകൾ മോഷ്ടിച്ചത് കാലി പെട്ടി ആണെന്നും പൊലിസ് കണ്ടെത്തി. റഹീസിന്റെ ഭാര്യ പിതാവ് ഏൽപ്പിച്ച ഈ വലിയ തുക മടക്കി നൽകാതിരിക്കാൻ ആണ് റഹീസ് ഇത്തരത്തിൽ ഒരു കവർച്ച നാടകം നടത്തിയത് എന്നാണ് പൊലിസിന്റെ നിഗമനം. അന്വേഷണത്തിൽ ഈ മോഷണം നടത്തുന്നതിനായി ഒപ്പം ഉണ്ടായിരുന്ന ജംഷീദ്, സാജിദ് എന്നിവർക്ക് 90,000 രൂപ ക്വാട്ടേഷൻ തുകയായി നൽകിയെന്നും പൊലിസ് കണ്ടെത്തി.

Incident of Money Being Stolen From Parking Car police says this case was fake 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവിച്ച ഉടന്‍ ആശുപത്രി ജനാലയിലൂടെ വലിച്ചെറിഞ്ഞ അമ്മയ്ക്ക് കുഞ്ഞിനെ വേണ്ട; സി.ഡബ്ല്യുസി ഏറ്റെടുക്കും

Kerala
  •  6 days ago
No Image

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ എം.പി കല്യാണ്‍ ബാനര്‍ജിക്കു നേരേയും ആക്രമണം; 'ചോര്‍ ചോര്‍' മുദ്രാവാക്യം, കരിങ്കൊടി

National
  •  6 days ago
No Image

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം; അഷ്‌കറിനെ തെളിവെടുപ്പിന് എത്തിച്ചു, പ്രതിക്ക് നേരെ രോഷാകുലരായി പാഞ്ഞടുത്ത് നാട്ടുകാര്‍

Kerala
  •  6 days ago
No Image

'ബംഗ്ലാദേശിയെന്ന് വിളിച്ചു, കല്ലും മുട്ടയുമെറിഞ്ഞു, ഹെല്‍മറ്റ് ധരിപ്പിച്ചില്ലായിരുന്നെങ്കില്‍ ജീവന്‍ തന്നെ നഷ്ടമായേനെ'  അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തിനെതിരെ മമത ബാനര്‍ജി

National
  •  6 days ago
No Image

മന്ത്രി ജനീഷിന് വിരുന്നൊരുക്കി; സി.പി.ഐ പ്രവര്‍ത്തകനെ പാര്‍ട്ടി പുറത്താക്കി

Kerala
  •  6 days ago
No Image

സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; ഹൈസ്‌കൂളുകള്‍ക്ക് 7 ശനിയാഴ്ചകള്‍ പ്രവൃത്തിദിനം, സൈബര്‍ സുരക്ഷാ പ്രതിജ്ഞയും

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി.ബി.ഐയ്ക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍

Kerala
  •  6 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്; യാത്രാ ദുരിതം മൂന്നാം ദിവസത്തിലേക്ക്

Kerala
  •  6 days ago
No Image

ആദ്യ ഹജ്ജ് സംഘം  ഇന്ന് തിരിച്ചെത്തും; ആദ്യം എത്തുന്നത് സ്വകാര്യ ഹജ്ജ് സംഘം

International
  •  6 days ago
No Image

കേന്ദ്ര ഉത്തരവിൽ വലഞ്ഞ് കെ.എസ്.ആർ.ടി.സി; നിരത്തിലുള്ളത് കാലാവധി കഴിഞ്ഞ 2,000 ബസുകൾ

Kerala
  •  6 days ago