
ഫാദേഴ്സ് എന്‍ഡോവ്മെന്റിലേക്ക് നൂറു മില്ല്യണ്‍ ദിര്‍ഹം നല്കി സണ്ണി വര്‍ക്കിയും കുടുംബവും

ദുബൈ: റമദാന് മാസത്തിന്റെ തുടക്കത്തില്‍ ദുബൈ ഭരണാധികാരി ആരംഭിച്ച ഫാദേഴ്സ് എന്‍ഡോവ്മെന്റ് പ്രോഗ്രാമിലേക്ക് നൂറു മില്ല്യണ്‍ ജെംസ് എജ്യുക്കേഷന്‍ ആന്റ് ധി വര്‍ക്കി ഫൗണ്ടേഷന് ചെയര്മാന് സണ്ണി വര്‍ക്കിയും കുടുംബവും. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് റാഷിദ് അല്‍ മക്തൂമാണ് ഫാദേഴ്സ് എന്‍ഡോവ്മെന്റിന് തുടക്കം കുറിച്ചത്. നൂറു മില്ല്യണ്‍ ദിര്‍ഹമാണ്(296 കോടി രൂപ) സണ്ണി വര്‍ക്കിയും കുടുംബവും ഫാദേഴ്സ് എന്‍ഡോവ്മെന്റിലേക്ക് സംഭാവന നല്‍കിയത്.
'ചെറുപ്പം മുതലേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ ഒരു കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത് എന്നത് എന്റെ ഭാഗ്യമാണ്, യുഎഇയിലേക്ക് താമസം മാറിയതുമുതല്‍ ഞങ്ങള്‍ മാനുഷിക സംരംഭങ്ങളെ പിന്തുണയ്ക്കുകയും മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ആഴത്തില്‍ വേരൂന്നിയ യുഎഇ സമൂഹത്തില്‍ ഉള്‍പ്പെടുന്നതിലും ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ഞങ്ങള്‍ അഭിമാനിക്കുന്നു.' സണ്ണി വര്‍ക്കി പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരനും ദുബൈ ആസ്ഥാനമായുള്ള വിദ്യാഭ്യാസ സംരംഭകനും, മനുഷ്യസ്നേഹിയുമായ സണ്ണി വര്‍ക്കി ഒരു ശതകോടീശ്വരനാണ്. ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സണ്ണി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് ശൃംഖലയുടെ സ്ഥാപകനും, എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ്. സമൂഹത്തിലെ ഏറ്റവും മോശമായ സാമ്പത്തിക സാഹചര്യങ്ങളില്‍ നിന്ന് സ്വയം ഉയര്‍ന്നുവന്ന സംരംഭകന് എന്ന നിലയില്‍ ആയിരകണക്കിന് ആളുകള്‍ക്കു പ്രചോദനമാണ് സണ്ണിയുടെ ജൈത്രയാത്ര. തന്റെ 11ാം വയസില്‍ പണം സമ്പാദിക്കുന്നതിനു വേണ്ടി തെരുവുകളില്‍ പഴക്കച്ചവടം നടത്തിയ കുട്ടികാലമുള്ള സണ്ണി പില്ക്കാലത്ത് ലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് പ്രചോദനമായി മാറി.
1957 ഏപ്രില്‍ 9 നാണ് സണ്ണിയുടെ ജനനം, റാന്നികാരായ മരിയമ്മയും കെ.എസ് വര്‍ക്കിയുമാണ് മാതാപിതാക്കള്‍. രണ്ടുപേരും അധ്യാപകര്‍. 1959 ല്‍ കുടുംബം ദുബൈയിലേക്ക് താമസം മാറി, കെ.എസ് വര്‍ക്കിക്ക് ബ്രിട്ടീഷ് ബാങ്ക് ഓഫ് ദി മിഡില്‍ ഈസ്റ്റിലായിരുന്നു ജോലി. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തദ്ദേശീയ അറബികളെയും രാജകുടുംബത്തിലെ കുട്ടികളെയും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു ഇതിനെ വിപുലീകരിച്ചു കൊണ്ട് 1968ല്‍, സണ്ണി വര്‍ക്കിയുടെ മാതാപിതാക്കള്‍ ദുബൈയില്‍ കുടിയേറ്റക്കാരുടെ കുട്ടികളെ പഠിപ്പിക്കുന്നതിനായി ഔര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. പഠനകാലങ്ങള്ക്ക് ശേഷം സണ്ണി ചെറിയ രീതികളില്‍ പല ബിസിനസ് മേഖലകളിലും കൈവച്ചുവെങ്കിലും മാതാപിതാക്കള്‍ ആരംഭിച്ച സ്കൂളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്റെ എല്ലാ ബിസിനസുകളും അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് വിദ്യാഭാസ രംഗത്ത് സണ്ണി കുതിച്ചു വളരുകയായിരുന്നു. ഇന്ന് ലോകം അറിയപ്പെടുന്ന ഗ്ലോബല്‍ എജ്യുക്കേഷന്‍ മാനേജ്മെന്റ് സിസ്റ്റംസ് (GEMS) സ്ഥാപിച്ചത്തിലൂടെ 11ാം വയസില്‍ പഴം വിറ്റു നടന്ന മലയാളി പയ്യന് ലോകം അറിയപ്പെടുന്ന ശതകോടീശ്വരനായി.
ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മാനേജ്മെന്റ് സിസ്റ്റംസ് (GEMS)
ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ സ്കൂള്‍ മാനേജ്മന്റ് ശൃംഖലയായ ജെംസ് ഒരു അന്താരാഷ്ട്ര വിദ്യാഭ്യാസ കമ്പനിയാണ്. പ്രീപ്രൈമറി സ്കൂള്‍ മുതല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം വരെ നല്കുന്ന സ്ഥാപനം മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലുമായി 60 ലധികം സ്കൂളുകളിലായി വ്യാപിച്ചു കിടക്കുന്നു. ഏഷ്യ , യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ജെംസ് പ്രവര്‍ത്തിച്ചു വരുന്നു. 2000ത്തിലാണ് സണ്ണി വര്‍ക്കി ജെംസ് ദുബൈയില്‍ സ്ഥാപിക്കുന്നത്. 2003ല്‍ അദ്ദേഹം ഇംഗ്ലണ്ടിലും ഒരു സ്കൂള്‍ ആരംഭിച്ചു പിന്നീട് അങ്ങോട്ട് ജെംസ് കുതിച്ചു വളരുകയായിരുന്നു. 2004 ലോടെ ഇന്ത്യയിലും ജെംസ് സ്കൂള്‍ ആരംഭിച്ചു. ലിബിയ, ജോര്‍ദാന്‍, യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ്, കെനിയ, ഉഗാണ്ട, ഈജിപ്ത്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ജെംസിന് സ്ഥാപനങ്ങളുണ്ട്. 2025 ജനുവരി വരെയുള്ള ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം, സണ്ണി വര്‍ക്കിയുടെ ആസ്തി 3.8 ബില്യണ്‍ യുഎസ് ഡോളറാണ്.
Sunny Varkey and family donate 100 million dirhams to Father's Endowment
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’
International
• 3 days ago
ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ
International
• 3 days ago
കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു
Kerala
• 3 days ago
ഹിറ്റ്ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്ദുഗാന്
International
• 3 days ago
ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന് പൗരന്മാര്ക്ക് പിഴയില്‍ ഇളവ്
uae
• 3 days ago
പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്
organization
• 3 days ago
ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ
International
• 3 days ago
പാഴ്സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്സ്
uae
• 3 days ago
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി
Kerala
• 3 days ago
വോട്ടർ ഐഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ
National
• 3 days ago
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ
uae
• 3 days ago
വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 3 days ago
ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
uae
• 3 days ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 3 days ago
2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്കൈട്രാക്സ് അവാർഡുകളിൽ ഒന്നിലധികം വിഭാഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്
uae
• 3 days ago
ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്
National
• 3 days ago
ഹിജ്റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി
Kuwait
• 3 days ago
ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ
International
• 3 days ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 3 days ago
രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ഗൾഫ് എയർ
bahrain
• 3 days ago
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം
International
• 3 days ago