HOME
DETAILS

യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ ബുധനാഴ്ച  കൊല്ലപ്പെട്ടത് 80 ഫലസ്തീനികള്‍

  
Web Desk
April 03, 2025 | 6:57 AM

Israel Strikes UN Clinic in Gaza 80 Palestinians Killed in Attacks

ഗസ്സ: ഗസ്സയില്‍ ആക്രമണം ശക്തമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ബുധനാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 80 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ഥി ക്യാംപിലെ യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 19 പേര്‍ കുട്ടികളാണ്.  നേരത്തെ ക്ലിനിക്കായി ഉപയോഗിച്ച കെട്ടിടം ഇപ്പോള്‍ ഹമാസ് താവളമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഇസ്റാഈല്‍ ഭാഷ്യം. രക്തം തളംകെട്ടി നില്‍ക്കുന്ന തറയുടെ വിഡിയോ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.

കരയാക്രമണം ശക്തിപ്പെടുത്തി ഗസ്സയിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ഇസ്റാഈല്‍ നീക്കം.  ഗസ്സയില്‍ കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്റാഈല്‍ പ്രതിരോധ മന്ത്രി ഇസ്റായേല്‍ കട്സ് പറഞ്ഞു. ഗസ്സയില്‍ ഇസ്റാഈലിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും കട്സ് കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ കേന്ദ്രങ്ങളും സംവിധാനങ്ങളും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്നും ഇസ്റാഈലിന്റെ സുരക്ഷാ മേഖല വര്‍ധിപ്പിക്കുമെന്നും കട്സ് പറഞ്ഞു. എന്നാല്‍ ഏതെല്ലാം പ്രദേശങ്ങളാണ് അധീനതയിലാക്കുകയെന്ന് കട്സ്  വ്യക്തമാക്കിയില്ല.
 
ഗസ്സയുടെ ആകെ വിസ്തൃതിയുടെ 17 ശതമാനം പ്രദേശം (62 ച.കി.മി) ഇസ്റാഈല്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. തെക്കന്‍ ഗസ്സയിലെ റഫയ്ക്കും ഖാന്‍ യൂനിസിനും സമീപമുള്ളവരോട് ഒഴിഞ്ഞു പോകാന്‍ ഇസ്റാഈല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
 
മാനുഷിക മേഖല എന്നറിയപ്പെടുന്ന അല്‍ മവാസിയിലേക്ക് മാറാനാണ് സൈന്യത്തിന്റെ ഉത്തരവ്. ഗസ്സയില്‍ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ഇന്ധനക്കുറവും ധാന്യങ്ങള്‍ ലഭിക്കാത്തതും മൂലം 25 ബേക്കറികള്‍ അടച്ചുപൂട്ടി. ഒരു മാസത്തിലേറെയായി ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് ഇസ്റാഈല്‍ തടഞ്ഞിരിക്കുകയാണ്. ഗസ്സയില്‍ ഇതുവരെ 232 മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 13 ആഴ്ചയിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിജെപിയില്‍ കടുത്ത ജാതി വിവേചനവും, അവഗണനയും; ഗുരുതര ആരോപണവുമായി വനിത നേതാവ് 

Kerala
  •  14 days ago
No Image

കോഴിക്കോട് അനധികൃതമായി സൂക്ഷിച്ച 64 ഗ്യാസ് സിലിണ്ടറുകള്‍ പിടികൂടി

Kerala
  •  14 days ago
No Image

ഇറാന്റെ എഐ സൈബർ യുദ്ധത്തിലും പതറാതെ യുഎഇ; പ്രതിദിനം 5 ലക്ഷം ആക്രമണങ്ങൾ, എന്നിട്ടും കുലുങ്ങാതെ ഡിജിറ്റൽ സംവിധാനങ്ങൾ

uae
  •  14 days ago
No Image

'അത് മണ്ടൻ തീരുമാനം'; ശുഭ്മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ താരം

Cricket
  •  14 days ago
No Image

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു

Kuwait
  •  14 days ago
No Image

മനുഷ്യ വാസമില്ലാത്ത ഇറ്റാലിയൻ ദ്വീപിൽ 33വർഷം ഒറ്റയ്ക്ക് ജീവിച്ച മനുഷ്യൻ; മൗറോ മോറാണ്ടിയെ കുറിച്ച് കൂടുതലറിയാം

International
  •  14 days ago
No Image

അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടി; ഹൈക്കോടതി

Kerala
  •  14 days ago
No Image

തൃശ്ശൂര്‍ മുന്‍ മേയര്‍ എം.കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്; യു.ഡി.എഫ് സ്ഥാനാര്‍ഥി രാജന്‍ പല്ലന് പിന്തുണ നല്‍കും

Kerala
  •  14 days ago
No Image

വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക്? ഇന്ത്യ- സിംബാബ്‌വെ മത്സരക്രമം പ്രഖ്യാപിച്ചു

Cricket
  •  14 days ago
No Image

ഉമ്മുൽ ഖുവൈനിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ഇന്ത്യൻ പൗരന് പരുക്കേറ്റു; മേഖലയിൽ അതീവ ജാ​ഗ്രതാനിർദ്ദേശം

uae
  •  14 days ago