HOME
DETAILS

യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍; ഗസ്സയില്‍ ബുധനാഴ്ച  കൊല്ലപ്പെട്ടത് 80 ഫലസ്തീനികള്‍

  
Web Desk
April 03, 2025 | 6:57 AM

Israel Strikes UN Clinic in Gaza 80 Palestinians Killed in Attacks

ഗസ്സ: ഗസ്സയില്‍ ആക്രമണം ശക്തമായി തുടര്‍ന്ന് ഇസ്‌റാഈല്‍. ബുധനാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 80 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ജബലിയ അഭയാര്‍ഥി ക്യാംപിലെ യു.എന്‍ ക്ലിനിക്കിന് നേരേയും ആക്രമണമുണ്ടായി. ആക്രമണത്തില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ 19 പേര്‍ കുട്ടികളാണ്.  നേരത്തെ ക്ലിനിക്കായി ഉപയോഗിച്ച കെട്ടിടം ഇപ്പോള്‍ ഹമാസ് താവളമായി ഉപയോഗിക്കുകയായിരുന്നുവെന്നാണ് ഇസ്റാഈല്‍ ഭാഷ്യം. രക്തം തളംകെട്ടി നില്‍ക്കുന്ന തറയുടെ വിഡിയോ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു.

കരയാക്രമണം ശക്തിപ്പെടുത്തി ഗസ്സയിലെ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനാണ് ഇസ്റാഈല്‍ നീക്കം.  ഗസ്സയില്‍ കൂടുതല്‍ ശക്തമായ ആക്രമണം നടത്തുമെന്ന് ഇസ്റാഈല്‍ പ്രതിരോധ മന്ത്രി ഇസ്റായേല്‍ കട്സ് പറഞ്ഞു. ഗസ്സയില്‍ ഇസ്റാഈലിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുമെന്നും കട്സ് കൂട്ടിച്ചേര്‍ത്തു. ഹമാസിന്റെ കേന്ദ്രങ്ങളും സംവിധാനങ്ങളും തകര്‍ക്കുകയാണ് ലക്ഷ്യമെന്നും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്നും ഇസ്റാഈലിന്റെ സുരക്ഷാ മേഖല വര്‍ധിപ്പിക്കുമെന്നും കട്സ് പറഞ്ഞു. എന്നാല്‍ ഏതെല്ലാം പ്രദേശങ്ങളാണ് അധീനതയിലാക്കുകയെന്ന് കട്സ്  വ്യക്തമാക്കിയില്ല.
 
ഗസ്സയുടെ ആകെ വിസ്തൃതിയുടെ 17 ശതമാനം പ്രദേശം (62 ച.കി.മി) ഇസ്റാഈല്‍ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. തെക്കന്‍ ഗസ്സയിലെ റഫയ്ക്കും ഖാന്‍ യൂനിസിനും സമീപമുള്ളവരോട് ഒഴിഞ്ഞു പോകാന്‍ ഇസ്റാഈല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.
 
മാനുഷിക മേഖല എന്നറിയപ്പെടുന്ന അല്‍ മവാസിയിലേക്ക് മാറാനാണ് സൈന്യത്തിന്റെ ഉത്തരവ്. ഗസ്സയില്‍ ഭക്ഷ്യക്ഷാമവും രൂക്ഷമാണ്. ഇന്ധനക്കുറവും ധാന്യങ്ങള്‍ ലഭിക്കാത്തതും മൂലം 25 ബേക്കറികള്‍ അടച്ചുപൂട്ടി. ഒരു മാസത്തിലേറെയായി ഗസ്സയിലേക്ക് സഹായം എത്തിക്കുന്നത് ഇസ്റാഈല്‍ തടഞ്ഞിരിക്കുകയാണ്. ഗസ്സയില്‍ ഇതുവരെ 232 മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. 13 ആഴ്ചയിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് പ്ലസ് വൺ വിദ്യാർഥിയെ കാണാതായി: അന്വേഷണം ഊർജിതം

Kerala
  •  3 days ago
No Image

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; നെടുമങ്ങാട് സ്വദേശിക്കെതിരെ കേസ് 

Kerala
  •  3 days ago
No Image

ഷാർജയിൽ വൻ ലഹരി വേട്ട; 17 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി; തകർത്തത് നാല് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖല

uae
  •  3 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; തന്തൂരി വിഭവങ്ങൾ പാകം ചെയ്യുന്നതിന് വിലക്ക്

National
  •  3 days ago
No Image

ആ താരം ഏപ്പോഴും മുന്നിലാണെന്ന നിരാശ റൊണാൾഡോക്കുണ്ട്: മുൻ സൂപ്പർതാരം

Football
  •  3 days ago
No Image

ഫിഫ അറബ് കപ്പ്: ക്വാർട്ടറിൽ യുഎഇക്ക് കടുപ്പം; എതിരാളികൾ നിലവിലെ ചാമ്പ്യന്മാർ

uae
  •  3 days ago
No Image

കർണാടകയിൽ വൻ സ്വർണ, ലിഥിയം ശേഖരം കണ്ടെത്തി: ഖനനം പ്രതിസന്ധിയിൽ

National
  •  3 days ago
No Image

'ഗ്രേറ്റ് അറബ് മൈൻഡ്‌സ് 2025': എഞ്ചിനീയറിംഗ് പുരസ്‌കാരം സ്റ്റാൻഫോർഡ് പ്രൊഫസർക്ക്; ഈജിപ്ഷ്യൻ ശാസ്ത്രജ്ഞൻ അബ്ബാസ് എൽ ഗമാലിന് ബഹുമതി

uae
  •  3 days ago
No Image

ഏഴ് തവണ എത്തിയിട്ടും എസ്ഐആർ ഫോം നൽകിയില്ല; ചോദ്യം ചെയ്ത ബിഎൽഒയെ വീട്ടുടമ മർദ്ദിച്ചതായി പരാതി

Kerala
  •  3 days ago
No Image

തിരുമല തിരുപ്പതി ദേവസ്ഥാനത്ത് വൻ അഴിമതി; സിൽക്ക് ഷോളുകളുടെ പേരിൽ 54 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട്

National
  •  3 days ago