HOME
DETAILS

ആശവർക്കർ സമരം 54-ാം ദിവസത്തിലേക്ക്: ചർച്ചകൾ നടക്കുന്നു, പിരിയുന്നു, എങ്ങുമെത്താതെ തീരുമാനങ്ങൾ

  
April 04 2025 | 00:04 AM

Asha Workers Strike Reaches 54th Day Talks Ongoing Splits Emerge Decisions Stalled

 

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കഴിഞ്ഞ 53 ദിവസമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നടത്തിയ മൂന്നാംവട്ട ചര്‍ച്ചയും തീരുമാനമാവാതെ പിരിഞ്ഞു. സമരം ശക്തമായി തുടരുമെന്ന് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി. മുന്‍ ചര്‍ച്ചകളില്‍ നിന്ന് വിഭിന്നമായി സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, എ.ഐ.ടി.യു.സി യൂനിയന്‍ നേതാക്കളേയും മന്ത്രി ക്ഷണിച്ചിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തിക പരാധീനതകള്‍ നിരത്തി, വേതന വര്‍ധന ഉള്‍പ്പടെയുള്ള പഠിക്കാന്‍ കമ്മിറ്റിയെ നിശ്ചയിക്കാമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവയ്ക്കുകയായിരുന്നു. ആരോഗ്യവകുപ്പിലെ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്‍, ധന,തൊഴില്‍ വകുപ്പിലെ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ചര്‍ച്ചയ്ക്കിടയില്‍ ഏകീകൃത തീരുമാനമെടുക്കാന്‍ മന്ത്രി പറഞ്ഞു.  വീണ്ടും നടന്ന ചര്‍ച്ചയില്‍ സമരം ചെയ്യുന്ന യൂനിയന്‍ ഒഴികെയുള്ള മറ്റെല്ലാ യൂനിയനുകളും മന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. 

കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ മന്ത്രിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ തയാറായില്ല. ഇപ്പോള്‍ 3000 രൂപയെങ്കിലും വര്‍ധിപ്പിച്ച് നിലവിലെ ഓണറേറിയം 10,000 രൂപയാക്കണമെന്ന നിര്‍ദേശം സമരക്കാര്‍ മുന്നോട്ടുവച്ചെങ്കിലും മന്ത്രി തള്ളി. ആയിരം രൂപ പോലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് മന്ത്രി നിലപാട് എടുത്തതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനം പിന്നീട് അറിയിക്കാമെന്ന് സമരക്കാര്‍ അറിയിക്കുകയായിരുന്നു. 
ആരോഗ്യമന്ത്രിക്ക് പുറമെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ഓണ്‍ലൈനായി ചര്‍ച്ചയില്‍ പങ്കെടുത്തു. സമരസമിതിയെ പ്രതിനിധീകരിച്ച് വി.കെ സദാനന്ദന്‍, എം.എ ബിന്ദു, എസ്. മിനി, റോസമ്മ, സി.ഐ.ടി.യു പ്രതിനിധികളായ പി.പി പ്രേമ, സുനില്‍കുമാര്‍, ഗോപിനാഥ്, ഐ.എന്‍.ടി.യു.സി പ്രതിനിധികളായ ആര്‍. ചന്ദ്രശേഖരൻ, കൃഷ്ണവേണി ജി. ശര്‍മ്മ, സൈബ താജുദ്ദീന്‍, എസ്.ടി.യു പ്രതിനിധികളായ അഡ്വ. റഹ്മത്തുള്ള, ഹലീല്‍ റഹ്മാന്‍, ബിന്ദു എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപ്പറേഷൻ സിന്ദൂർ: ബിജെപിയുടെ രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് രാജ്യ വ്യാപകമായി 'ജയ്ഹിന്ദ്' റാലികൾ നടത്തും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ; 10 ഉപഗ്രഹങ്ങളിലൂടെ ആസൂത്രണം, പെച്ചോർ മിസൈൽ ഉൾപ്പെടെ ആധുനിക പ്രതിരോധ സംവിധാനം ഉപയോഗിച്ചു

National
  •  2 days ago
No Image

തെരുവുനായ ആക്രമണം: ആറ് പേർക്ക് കടിയേറ്റു, നാട്ടുകാർ നായയെ തല്ലിക്കൊന്നു, നഗരസഭയോട് നടപടി ആവശ്യപ്പെട്ട് ജനങ്ങൾ

Kerala
  •  2 days ago
No Image

വൈദ്യുതി ബില്ലിലെ വിശദാംശങ്ങൾ മാഞ്ഞുപോകരുത്; മനുഷ്യാവകാശ കമ്മീഷൻ കെഎസ്ഇബിക്ക് നിർദേശം നൽകി

Kerala
  •  2 days ago
No Image

ജൂനിയർ അഭിഭാഷകയ്ക്ക് ക്രൂര മർദനം; അഡ്വ. ബെയ്ലിൻ ദാസിന് ബാർ കൗൺസിൽ വിലക്ക്, കാരണം കാണിക്കൽ നോട്ടീസ്

Kerala
  •  2 days ago
No Image

അമേരിക്കൻ പ്രസിഡന്റ്‌ ഖത്തറിൽ, സ്വീകരിച്ച് അമീർ 

qatar
  •  2 days ago
No Image

കേണൽ സോഫിയ ഖുറേഷിക്കെതിരെ അധിക്ഷേം; ബി.ജെ.പി മന്ത്രിക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവ്

National
  •  2 days ago
No Image

ഗുണ്ടാ നേതാവിന് പൊലീസ് കസ്റ്റഡിയില്‍ മട്ടന്‍ ബിരിയാണിയും, ആഡംബര കാറുകളുടെ അകമ്പടിയും; അഞ്ച് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

National
  •  2 days ago
No Image

മണ്ണാര്‍ക്കാട് ബീവറേജസ് ഔട്ട്‌ലെറ്റ് മുന്നില്‍ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

അഭിഭാഷക സമൂഹം ശ്യാമിലിയോടൊപ്പം നിൽക്കണം; നമ്മുടെ നാട്ടിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത് ,രക്ഷപ്പെടാൻ സഹായിച്ചവർക്കെതിരേയും നടപടി വേണം: മന്ത്രി പി. രാജീവ്

Kerala
  •  2 days ago