HOME
DETAILS

'72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ ഒത്തുപോകും'; മുസ് ലിംകളെ അവഹേളിച്ച് ഹിന്ദുത്വ നേതാവിന്റെ വിവാദ റീൽസ് ജമ്മുകശ്മീരിലെ ഭദർവയിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി

  
Web Desk
April 06, 2025 | 1:06 PM

72 Virgins Instead of 36 Virgins I Will Settle Controversial Reel of Hindu Leader Mocking Muslims Imposes Partial Curfew in Bhaderwah Jammu and Kashmir

 

ശ്രീനഗർ: ഹിന്ദുത്വ സംഘടനാ നേതാവിന്റെ വിദ്വേഷ പോസ്റ്റിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് ജമ്മുകശ്മീർ മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ദോഡ ജില്ലയിലെ ഭദർവയിൽ ശനിയാഴ്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും വിച്ഛേദിച്ചു. സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഇത് ഹിന്ദു-മുസ് ലിം സമുദായങ്ങൾക്കിടയിൽ അമർഷം വളർത്തി. ശ്രീ സനാതൻ ധർമ സഭ ഭദർവയുടെ തലവനായ വീരേന്ദർ റസ്ദാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വർഗീയ വിദ്വേഷം അടങ്ങിയ റീൽസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 

വീരേന്ദർ റസ്ദാനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 299 പ്രകാരം (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ)  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിടികൂടാൻ ശ്രമങ്ങൾ തുടരുകയാണെന്നും എസ്പി വിനോദ് ശർമ്മ വ്യക്തമാക്കി. "നിയമം അതിന്റെ വഴിക്ക് പോകും. എല്ലാവരും ശാന്തത പാലിക്കണം, സാമുദായിക ഐക്യം നിലനിർത്തണം. ഒരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഭരണകൂടം അനുവദിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റവാളിയെ പിടികൂടുന്നതുവരെ സമാധാനപരമായ പ്രതിഷേധം തുടരും. ഇത്തരം വിവാദ പരാമർശങ്ങൾ ഇയാൾ ആദ്യമായല്ല നടത്തുന്നത്. സ്ഥിരം കുറ്റവാളിയാണ് ഇയാളെന്നും, മുസ് ലിം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയ പോസ്റ്റിന്റെ ഉത്തരവാദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാൻ-ഇ-ഇസ്ലാമിയ ഭദർവയുടെ നേതൃത്വത്തിൽ ശനിയാഴ്ച പ്രാദേശിക ജാമിയ മസ്ജിദിൽ നിന്ന് ഭദർവാ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. സമാധാനവും സാഹോദര്യവും നിലനിർത്താൻ നിയമപരമായ നടപടി അനിവാര്യമാണ് പോലീസ് സൂപ്രണ്ടിന്റെ ഉറപ്പിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞെങ്കിലും, അഞ്ജുമന്റെ ആഹ്വാനപ്രകാരം പട്ടണത്തിലെ കടകൾ ഭാഗികമായി അടച്ചു.

മുൻകരുതലിന്റെ ഭാഗമായി ഭദർവ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ബദർവ വെസ്റ്റിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ജില്ലാ വികസന കൗൺസിൽ അംഗവുമായ താക്കൂർ യുധ്വീർ സിംഗ്  "നിർഭാഗ്യകരമായ പോസ്റ്റിനെ" അപലപിച്ചു. റസ്ദാൻ വ്യക്തിപരമായി പോസ്റ്റ് ചെയ്തതാണെന്നും സനാതൻ ധർമ സഭയ്ക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്യക്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപ്രകാരം ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും," അദ്ദേഹം വ്യക്തമാക്കി. "ജാഗ്രത പാലിക്കുക, വർഗീയ വിദ്വേഷം പടർത്തുന്ന സന്ദേശങ്ങളോ വീഡിയോകളോ ഷെയർ ചെയ്യരുത്," ദോഡ പോലീസ് എക്സിൽ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  8 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  8 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  8 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  8 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  8 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  8 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  8 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  8 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  8 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  8 days ago