HOME
DETAILS

'72 കന്യകമാർക്ക് പകരം 36 കന്യകമാരുമായി ഞാൻ ഒത്തുപോകും'; മുസ് ലിംകളെ അവഹേളിച്ച് ഹിന്ദുത്വ നേതാവിന്റെ വിവാദ റീൽസ് ജമ്മുകശ്മീരിലെ ഭദർവയിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി

  
Web Desk
April 06, 2025 | 1:06 PM

72 Virgins Instead of 36 Virgins I Will Settle Controversial Reel of Hindu Leader Mocking Muslims Imposes Partial Curfew in Bhaderwah Jammu and Kashmir

 

ശ്രീനഗർ: ഹിന്ദുത്വ സംഘടനാ നേതാവിന്റെ വിദ്വേഷ പോസ്റ്റിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളെത്തുടർന്ന് ജമ്മുകശ്മീർ മേഖലയിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ദോഡ ജില്ലയിലെ ഭദർവയിൽ ശനിയാഴ്ച മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണമായും വിച്ഛേദിച്ചു. സോഷ്യൽ മീഡിയയിലെ വിവാദ പോസ്റ്റാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ഇത് ഹിന്ദു-മുസ് ലിം സമുദായങ്ങൾക്കിടയിൽ അമർഷം വളർത്തി. ശ്രീ സനാതൻ ധർമ സഭ ഭദർവയുടെ തലവനായ വീരേന്ദർ റസ്ദാൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ വർഗീയ വിദ്വേഷം അടങ്ങിയ റീൽസ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. 

വീരേന്ദർ റസ്ദാനെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 299 പ്രകാരം (മതവികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ദുരുദ്ദേശ്യപരമായ പ്രവൃത്തികൾ)  കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിടികൂടാൻ ശ്രമങ്ങൾ തുടരുകയാണെന്നും എസ്പി വിനോദ് ശർമ്മ വ്യക്തമാക്കി. "നിയമം അതിന്റെ വഴിക്ക് പോകും. എല്ലാവരും ശാന്തത പാലിക്കണം, സാമുദായിക ഐക്യം നിലനിർത്തണം. ഒരു തരത്തിലുള്ള അനിഷ്ട സംഭവങ്ങളും ഭരണകൂടം അനുവദിക്കില്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

കുറ്റവാളിയെ പിടികൂടുന്നതുവരെ സമാധാനപരമായ പ്രതിഷേധം തുടരും. ഇത്തരം വിവാദ പരാമർശങ്ങൾ ഇയാൾ ആദ്യമായല്ല നടത്തുന്നത്. സ്ഥിരം കുറ്റവാളിയാണ് ഇയാളെന്നും, മുസ് ലിം സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയ പോസ്റ്റിന്റെ ഉത്തരവാദിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ജുമാൻ-ഇ-ഇസ്ലാമിയ ഭദർവയുടെ നേതൃത്വത്തിൽ ശനിയാഴ്ച പ്രാദേശിക ജാമിയ മസ്ജിദിൽ നിന്ന് ഭദർവാ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. സമാധാനവും സാഹോദര്യവും നിലനിർത്താൻ നിയമപരമായ നടപടി അനിവാര്യമാണ് പോലീസ് സൂപ്രണ്ടിന്റെ ഉറപ്പിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞെങ്കിലും, അഞ്ജുമന്റെ ആഹ്വാനപ്രകാരം പട്ടണത്തിലെ കടകൾ ഭാഗികമായി അടച്ചു.

മുൻകരുതലിന്റെ ഭാഗമായി ഭദർവ പട്ടണത്തിലും സമീപ പ്രദേശങ്ങളിലും മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ബദർവ വെസ്റ്റിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവും ജില്ലാ വികസന കൗൺസിൽ അംഗവുമായ താക്കൂർ യുധ്വീർ സിംഗ്  "നിർഭാഗ്യകരമായ പോസ്റ്റിനെ" അപലപിച്ചു. റസ്ദാൻ വ്യക്തിപരമായി പോസ്റ്റ് ചെയ്തതാണെന്നും സനാതൻ ധർമ സഭയ്ക്ക് ഇതുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. നിരുത്തരവാദപരമായ ഉള്ളടക്കം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്യക്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിയമപ്രകാരം ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കും," അദ്ദേഹം വ്യക്തമാക്കി. "ജാഗ്രത പാലിക്കുക, വർഗീയ വിദ്വേഷം പടർത്തുന്ന സന്ദേശങ്ങളോ വീഡിയോകളോ ഷെയർ ചെയ്യരുത്," ദോഡ പോലീസ് എക്സിൽ കുറിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: കുറ്റപത്രത്തിന്റെ കരട് തയാറായി

Kerala
  •  4 days ago
No Image

'സമസ്ത എൻസൈക്ലോപീഡിയ'യുമായി വിദ്യാർഥിനികൾ

Kerala
  •  4 days ago
No Image

സമസ്ത ശതാബ്ദി മഹാസമ്മേളനം; പതിനായിരം പ്രതിനിധികൾ ഇന്ന് സംഗമിക്കും

Kerala
  •  4 days ago
No Image

സമസ്ത ​ഗ്ലോബൽ എക്സ്പോ; ശംസുൽ ഉലമയുടെ ജീവിതത്തിന്റെ നേർസാക്ഷ്യം വിവരിച്ച് വിദ്യാർഥികൾ 

Kerala
  •  4 days ago
No Image

ത്രിവർണ പതാക വാനിലുയരും; ഇന്ന് സമസ്ത യുഗപ്പിറവിയാഘോഷത്തിന്റെ സൂര്യോദയം

Kerala
  •  4 days ago
No Image

മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്‌ലാം വെടിയേറ്റ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

International
  •  4 days ago
No Image

മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ധാക്കയിലും പ്രകമ്പനം

National
  •  4 days ago
No Image

തൃശൂരിൽ കാട്ടാന ആക്രമണം: യുവാവിന് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

മുംബൈ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ- ഇന്‍ഡിഗോ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

National
  •  4 days ago
No Image

മാവൂരിൽ സഹോദരങ്ങളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം: പ്രതി പിടിയിൽ

Kerala
  •  4 days ago