HOME
DETAILS

‘വ്രതമെടുക്കുന്ന മാസം മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല’; വിവാദ പരാമർശവുമായി കെ. സുരേന്ദ്രൻ

  
April 08, 2025 | 12:30 PM

K Surendran stirs controversy Claims no water in Malappuram during fasting month slams Muslim League over fascist approach

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയെ കുറിച്ച് വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വ്രതമെടുക്കുന്ന ഒരു മാസക്കാലത്ത് മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ആളുകള്‍ക്ക് ലഭിക്കില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ മാധ്യമ സംവാദത്തില്‍ ആരോപിച്ചു. ഇതിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

ശബരിമല വ്രതം നോൽക്കുന്ന കാലത്ത് കടകളിലൊന്നും നിർബന്ധപൂർവം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളുവെന്ന് പറയാറില്ല., ഇത് ഫാസിസ്റ്റ് സമീപനമെന്ന് കുറ്റപ്പെടുത്തി. “നാം വ്രതമെടുക്കുമ്പോള്‍ വെള്ളം കുടിക്കാറില്ല. പക്ഷേ അതിന്റെ പേരില്‍ മറ്റുള്ളവര്‍ക്കും വെള്ളം നിഷേധിക്കുന്നത് എന്തൊരു നീതിനിഷേധമാണ്?” എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

വാക്‌സിനേഷനും ശുശ്രൂഷയും ഒഴിവാക്കുന്ന പ്രവണതയുണ്ടെന്ന് ആരോപണം

മലപ്പുറത്ത് വാക്‌സിനേഷന് എതിരായ ബോധപൂര്‍വ്വ കാമ്പെയിനുകള്‍ നടക്കുന്നുണ്ടെന്നും, ചില വീടുകളില്‍ സ്ത്രീകള്‍ ആശുപത്രിയില്‍ പോകാതെ ഒന്നിലധികം പ്രസവം വീട്ടില്‍ നടത്തുന്നതും അവര്‍ ആലോചിച്ചുള്ള തീരുമാനമാണെന്നും തന്റെ അനുഭവത്തില്‍ നിന്നാണ് മനസ്സിലായത് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. “ഇത് അറിവില്ലായ്മയല്ല, ഉദ്ദേശപ്രകൃതമായ നടപടിയാണ്. ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ശക്തികളെ പരിശോധിക്കേണ്ട സമയമാണ്,” അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്റെ അമിതമായ മതപരമായ സമീപനം കേരള സമൂഹത്തിലെ ചേരിതിരിവുകള്‍ വര്‍ധിപ്പിക്കുന്നുവെന്നും, രാഷ്ട്രീയവും ഭരണതലത്തിലും ലീഗിന്റെ ഇടപെടലുകള്‍ മറ്റു മത-സമുദായങ്ങളുടെ അവകാശങ്ങള്‍ കുറയ്ക്കുന്നതായി അദ്ദേഹം ആരോപിച്ചു. “മതപരമായ സംവരണത്തിനൊപ്പം ഒബിസി സംവരണവും ആവശ്യപ്പെടുന്നത് പിന്നാക്ക സമുദായങ്ങളോട് നീതി കാണിക്കുന്നില്ല. ഇതിനെ കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തണം,” എന്നാണ് സുരേന്ദ്രന്റെ ആവശ്യം.

ഇ. ടി. മുഹമ്മദ് ബഷീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസ്താവനകള്‍ സമുദായങ്ങളെ ഉദ്ദേശിച്ചുള്ള പ്രകോപനപരമായതാണെന്ന് ആരോപിച്ച സുരേന്ദ്രന്‍, “ശ്രീനാരായണ ഗുരുവിന്‍റെ പേരെടുക്കാന്‍ ലീഗിന് അവകാശമില്ല. തങ്ങളുടെ മതപരമായ അജണ്ടക്കായി ചരിത്രപേരുകള്‍ ഉപയോഗിക്കാനാണ് ശ്രമം,” എന്നും വിമര്‍ശിച്ചു.

വ്യവസായ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും, വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹിക നീതി പ്രതിസന്ധിയിലായിരിക്കുകയാണ്. "പുരോഗമനമെന്നത് പ്രസംഗത്തിലല്ല, കൃത്യമായ ഇടപെടലിലൂടെയായിരിക്കണം" എന്ന് സുരേന്ദ്രന്‍ പറയുന്നു.

BJP Kerala President K. Surendran has sparked controversy with remarks against Malappuram district, claiming that “not even a drop of water is available during the month of fasting.” Speaking to the media in Delhi, he alleged that there is a fascist-like approach in certain areas during the fasting period, affecting even basic services. He also criticized the Muslim League and raised concerns over anti-vaccination campaigns and radical elements in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാടുവെട്ട് യന്ത്രം ഉപയോ​ഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

Kerala
  •  20 minutes ago
No Image

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

National
  •  an hour ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  an hour ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  an hour ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  2 hours ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  2 hours ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  2 hours ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  3 hours ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  6 hours ago