HOME
DETAILS

‘വ്രതമെടുക്കുന്ന മാസം മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല’; വിവാദ പരാമർശവുമായി കെ. സുരേന്ദ്രൻ

  
April 08, 2025 | 12:30 PM

K Surendran stirs controversy Claims no water in Malappuram during fasting month slams Muslim League over fascist approach

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയെ കുറിച്ച് വീണ്ടും വിവാദപരാമര്‍ശവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. വ്രതമെടുക്കുന്ന ഒരു മാസക്കാലത്ത് മലപ്പുറത്ത് ഒരു തുള്ളി വെള്ളം പോലും ആളുകള്‍ക്ക് ലഭിക്കില്ലെന്ന് അദ്ദേഹം ഡല്‍ഹിയില്‍ നടത്തിയ മാധ്യമ സംവാദത്തില്‍ ആരോപിച്ചു. ഇതിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

ശബരിമല വ്രതം നോൽക്കുന്ന കാലത്ത് കടകളിലൊന്നും നിർബന്ധപൂർവം വെജിറ്റേറിയൻ കച്ചവടമേ നടത്താൻ പാടുള്ളുവെന്ന് പറയാറില്ല., ഇത് ഫാസിസ്റ്റ് സമീപനമെന്ന് കുറ്റപ്പെടുത്തി. “നാം വ്രതമെടുക്കുമ്പോള്‍ വെള്ളം കുടിക്കാറില്ല. പക്ഷേ അതിന്റെ പേരില്‍ മറ്റുള്ളവര്‍ക്കും വെള്ളം നിഷേധിക്കുന്നത് എന്തൊരു നീതിനിഷേധമാണ്?” എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

വാക്‌സിനേഷനും ശുശ്രൂഷയും ഒഴിവാക്കുന്ന പ്രവണതയുണ്ടെന്ന് ആരോപണം

മലപ്പുറത്ത് വാക്‌സിനേഷന് എതിരായ ബോധപൂര്‍വ്വ കാമ്പെയിനുകള്‍ നടക്കുന്നുണ്ടെന്നും, ചില വീടുകളില്‍ സ്ത്രീകള്‍ ആശുപത്രിയില്‍ പോകാതെ ഒന്നിലധികം പ്രസവം വീട്ടില്‍ നടത്തുന്നതും അവര്‍ ആലോചിച്ചുള്ള തീരുമാനമാണെന്നും തന്റെ അനുഭവത്തില്‍ നിന്നാണ് മനസ്സിലായത് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. “ഇത് അറിവില്ലായ്മയല്ല, ഉദ്ദേശപ്രകൃതമായ നടപടിയാണ്. ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ശക്തികളെ പരിശോധിക്കേണ്ട സമയമാണ്,” അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിന്റെ അമിതമായ മതപരമായ സമീപനം കേരള സമൂഹത്തിലെ ചേരിതിരിവുകള്‍ വര്‍ധിപ്പിക്കുന്നുവെന്നും, രാഷ്ട്രീയവും ഭരണതലത്തിലും ലീഗിന്റെ ഇടപെടലുകള്‍ മറ്റു മത-സമുദായങ്ങളുടെ അവകാശങ്ങള്‍ കുറയ്ക്കുന്നതായി അദ്ദേഹം ആരോപിച്ചു. “മതപരമായ സംവരണത്തിനൊപ്പം ഒബിസി സംവരണവും ആവശ്യപ്പെടുന്നത് പിന്നാക്ക സമുദായങ്ങളോട് നീതി കാണിക്കുന്നില്ല. ഇതിനെ കുറിച്ച് സര്‍ക്കാര്‍ പഠനം നടത്തണം,” എന്നാണ് സുരേന്ദ്രന്റെ ആവശ്യം.

ഇ. ടി. മുഹമ്മദ് ബഷീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും പ്രസ്താവനകള്‍ സമുദായങ്ങളെ ഉദ്ദേശിച്ചുള്ള പ്രകോപനപരമായതാണെന്ന് ആരോപിച്ച സുരേന്ദ്രന്‍, “ശ്രീനാരായണ ഗുരുവിന്‍റെ പേരെടുക്കാന്‍ ലീഗിന് അവകാശമില്ല. തങ്ങളുടെ മതപരമായ അജണ്ടക്കായി ചരിത്രപേരുകള്‍ ഉപയോഗിക്കാനാണ് ശ്രമം,” എന്നും വിമര്‍ശിച്ചു.

വ്യവസായ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും, വിദ്യാലയങ്ങളിലെ ഉച്ചക്കഞ്ഞി വിതരണം തടസ്സപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹിക നീതി പ്രതിസന്ധിയിലായിരിക്കുകയാണ്. "പുരോഗമനമെന്നത് പ്രസംഗത്തിലല്ല, കൃത്യമായ ഇടപെടലിലൂടെയായിരിക്കണം" എന്ന് സുരേന്ദ്രന്‍ പറയുന്നു.

BJP Kerala President K. Surendran has sparked controversy with remarks against Malappuram district, claiming that “not even a drop of water is available during the month of fasting.” Speaking to the media in Delhi, he alleged that there is a fascist-like approach in certain areas during the fasting period, affecting even basic services. He also criticized the Muslim League and raised concerns over anti-vaccination campaigns and radical elements in the region.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരാതി നൽകി മൂന്ന് മാസം കഴിഞ്ഞിട്ടും പൊലിസ് അന്വേഷണമില്ല; ചികിത്സാപിഴവ് മരണത്തിൽ നീതി തേടി 65-കാരിയുടെ കുടുംബം

Kerala
  •  5 days ago
No Image

ശബരിമലയിൽ മലക്കം മറിഞ്ഞ് സർക്കാർ: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധനയെ അനുകൂലിക്കും

Kerala
  •  5 days ago
No Image

ആകെ പോളിങ് ബൂത്തുകള്‍ 30,471; സുരക്ഷയ്ക്കായി 76,203 പൊലിസുകാര്‍; നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി നാട് 

Kerala
  •  5 days ago
No Image

അമ്മയെ കഴുത്തറുത്ത് കൊന്ന മകന് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി; കൊലപാതകം കുടുംബതർക്കത്തെ തുടർന്ന്

uae
  •  5 days ago
No Image

രാജ്യത്ത് ഭക്ഷ്യക്ഷാമമില്ല; പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടേണ്ടതില്ലെന്ന് ഒമാൻ ഭരണകൂടം

oman
  •  5 days ago
No Image

ബിയോണ്‍ മണി സേവനം തിരിച്ചെത്തി; അന്താരാഷ്ട്ര പണമയക്കല്‍ വീണ്ടും സജീവം

bahrain
  •  5 days ago
No Image

പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ പൊലിസുകാരുടെ 'തമ്മിലടി'; എസ്.എച്ച്.ഒയെ പ്രബേഷൻ എസ്.ഐ മർദിച്ചു

Kerala
  •  5 days ago
No Image

ഗംഗാനദിയില്‍ മദ്യം വിളമ്പി ഡിജെ പാർട്ടി; പ്രതികരിക്കാതെ യുപി പൊലിസ്; ഇഫ്താറിൽ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തവര്‍ ഇത് കാണുന്നില്ലേയെന്ന് വിമര്‍ശനം

National
  •  5 days ago
No Image

യുഎഇയിൽ നാളെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

uae
  •  5 days ago
No Image

മകനെ കൊലപ്പെടുത്തി കവുങ്ങിൻ തോട്ടത്തിൽ കുഴിച്ചുമൂടി; അമ്മ അറസ്റ്റിൽ

National
  •  5 days ago