സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗ നിയന്ത്രണത്തിന് ഫ്ളോമീറ്റർ സ്ഥാപിക്കും
പാലക്കാട്: സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗ നിയന്ത്രണത്തിന് ഫ്ളോമീറ്റർ സ്ഥാപിക്കാൻ വീണ്ടും തീരുമാനം.2020 ജൂണിൽ ഭൂജല അതോറിറ്റി ഇതു സംബന്ധിച്ച് ഉത്തരവിറക്കിയെങ്കിലും കർഷകരുടെ എതിർപ്പിനെത്തുടർന്ന് തുടർനടപടി മരവിപ്പിച്ചിരുന്നു. എന്നാൽ, ഉത്തരവ് കർശനമായി നടപ്പാക്കാൻ കഴിഞ്ഞദിവസം ചേർന്ന ഭൂജല അതോറിറ്റി ഉന്നതതല യോഗത്തിൽ തീരുമാനമായി.
ഭൂഗർഭജലത്തിന്റെ ലഭ്യത കണക്കാക്കി ഗുരുതര (ക്രിട്ടിക്കൽ) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിലാണ് നിയന്ത്രണം വരുന്നത്. ഉത്തരവ് നടപ്പായാൽ ഒരേക്കർസ്ഥലത്ത് ഒരുദിവസം ഉപ യോഗിക്കാവുന്ന വെള്ളത്തി ന്റെ പരമാവധി അളവ് 5,000 ലിറ്ററായിരിക്കും. തെങ്ങ്, പച്ച ക്കറി തുടങ്ങിയ കൃഷികൾ വ്യാ പകമായ മേഖലകളിൽ ഇത് പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയിലാണ് കർഷകർ.
സംസ്ഥാനത്ത് ചിറ്റൂർ, മലമ്പുഴ, കാസർകോട് ബ്ലോക്കുകളാണ് ഗുരുതര വിഭാഗത്തി ലുള്ളത്. എലപ്പുള്ളി, പൊൽപ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി എന്നീ പഞ്ചായത്തുകളും ചിറ്റൂർതത്തമംഗലം നഗരസഭയുമാണ് ചിറ്റൂർബ്ലോക്കിൽ ഉൾപ്പെട്ടിട്ടുള്ളത്.
ഫ്ളോ മീറ്റർ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ മലമ്പുഴ,ചിറ്റൂർ ബ്ലോക്കുകളിലെ കർഷകരും കർഷകസംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ഏറ്റവുമധികം പച്ചക്കറി, തെങ്ങ് തുടങ്ങിയവ കൃഷിചെയ്യുന്ന തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിലെ കർഷകർക്ക് ഫ്ളോമീറ്റർ സ്ഥാപിക്കുന്നത് തിരിച്ചടിയാവും.
Flowmeters will be installed in three blocks of the state to control groundwater use
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."