HOME
DETAILS

കൈക്കൂലി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ജീവനക്കാരന് തടവും 30 കോടി പിഴയും ചുമത്തി കുവൈത്ത് കോടതി

  
Shaheer
April 10 2025 | 14:04 PM

Kuwait Court Sentences Government Official in Bribery Case to Jail and 30 Crore Fine

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കി. അടുത്തിടെ അഴിമതി നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കുവൈത്ത് കോടതി ഏഴ് വര്‍ഷം തടവും മുപ്പതു കോടിയോളം രൂപ പിഴയും വിധിച്ചു.

രാജ്യത്ത് അഴിമതി വിരുദ്ധ നീക്കങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. 

ഏഴ് വര്‍ഷം തടവും 1.1 മില്യണ്‍ കുവൈത്ത് ദിനാര്‍ (ഏകദേശം 3.5 മില്യണ്‍ യുഎസ് ഡോളര്‍) പിഴയുമാണ് ഇയാള്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ചത്.

ഒരു പ്രധാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ പ്രതി, 296,000 ദിനാര്‍ വിലവരുന്ന കരാറുകള്‍ നിയമവിരുദ്ധമായി ഒരു കമ്പനിക്ക് നല്‍കുകയും അതിന്റെ പകുതി തുക കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്ത കേസിലാണ് വിധി. ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കാനും കോടതി വിധിച്ചു. 

ഇതേ കേസില്‍ പ്രതിയായിരുന്ന വിദേശിക്ക് സമാനമായ തടവുശിക്ഷയും ശിക്ഷാനന്തര നാടുകടത്തലും വിധിച്ചു. അടുത്തകാലത്തായി അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് കുവൈത്ത് സ്വീകരിക്കുന്നത്.

കഴിഞ്ഞ മാസം കള്ളപ്പണം വെളുപ്പിച്ച കേസില്‍ രണ്ട് പ്രവാസികള്‍ക്ക് കുവൈത്ത് കോടതി ജീവപര്യന്തം തടവ് ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷകള്‍ വിധിച്ചിരുന്നു. കുവൈത്ത് സര്‍ക്കാരിന് 25% ഓഹരി ഉള്ള ഒരു കമ്പനിയിലെ അക്കൗണ്ടിംഗ് വിഭാഗം തലവനാണ് പ്രധാന പ്രതി. കള്ളപ്പണം വെളുപ്പിച്ചതിന് ജീവപര്യന്തം തടവാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇതോടൊപ്പം 2 മില്യണ്‍ ദിനാര്‍ പിഴയും കോടതി വിധിച്ചിരുന്നു.

അദ്ദേഹത്തോടൊപ്പം ഗൂഢാലോചന നടത്തി പണം കൈപ്പറ്റിയ അമേരിക്കന്‍ പൗരന് ഏഴ് വര്‍ഷം തടവാണ് ലഭിച്ചത്. മറ്റൊരു കേസില്‍, 15 വര്‍ഷമായി വിദേശത്ത് താമസിച്ചുകൊണ്ട് സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയ കുവൈത്തി ഡോക്ടറിന് അഞ്ച് വര്‍ഷം തടവും 1 മില്യണ്‍ ദിനാര്‍ പിഴയും കോടതി വിധിച്ചിരുന്നു.

A Kuwaiti court has sentenced a government official to 7 years in prison and imposed a ₹30 crore fine in a high-profile bribery case involving illegal contracts and corruption.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  2 days ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  2 days ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  2 days ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  2 days ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  2 days ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  2 days ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  2 days ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  2 days ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  2 days ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  2 days ago