HOME
DETAILS

കൈക്കൂലി കേസില്‍ അറസ്റ്റിലായ സര്‍ക്കാര്‍ ജീവനക്കാരന് തടവും 30 കോടി പിഴയും ചുമത്തി കുവൈത്ത് കോടതി

  
Web Desk
April 10 2025 | 14:04 PM

Kuwait Court Sentences Government Official in Bribery Case to Jail and 30 Crore Fine

കുവൈത്ത് സിറ്റി: കുവൈത്തില്‍ അഴിമതി വിരുദ്ധ നടപടികള്‍ ശക്തമാക്കി. അടുത്തിടെ അഴിമതി നടത്തിയതിനെ തുടര്‍ന്ന് അറസ്റ്റിലായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കുവൈത്ത് കോടതി ഏഴ് വര്‍ഷം തടവും മുപ്പതു കോടിയോളം രൂപ പിഴയും വിധിച്ചു.

രാജ്യത്ത് അഴിമതി വിരുദ്ധ നീക്കങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് ഇയാള്‍ അറസ്റ്റിലായത്. 

ഏഴ് വര്‍ഷം തടവും 1.1 മില്യണ്‍ കുവൈത്ത് ദിനാര്‍ (ഏകദേശം 3.5 മില്യണ്‍ യുഎസ് ഡോളര്‍) പിഴയുമാണ് ഇയാള്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി വിധിച്ചത്.

ഒരു പ്രധാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ പ്രതി, 296,000 ദിനാര്‍ വിലവരുന്ന കരാറുകള്‍ നിയമവിരുദ്ധമായി ഒരു കമ്പനിക്ക് നല്‍കുകയും അതിന്റെ പകുതി തുക കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്ത കേസിലാണ് വിധി. ഇയാളെ ജോലിയില്‍ നിന്നും ഒഴിവാക്കാനും കോടതി വിധിച്ചു. 

ഇതേ കേസില്‍ പ്രതിയായിരുന്ന വിദേശിക്ക് സമാനമായ തടവുശിക്ഷയും ശിക്ഷാനന്തര നാടുകടത്തലും വിധിച്ചു. അടുത്തകാലത്തായി അഴിമതിക്കെതിരെ ശക്തമായ നടപടികളാണ് കുവൈത്ത് സ്വീകരിക്കുന്നത്.

കഴിഞ്ഞ മാസം കള്ളപ്പണം വെളുപ്പിച്ച കേസില്‍ രണ്ട് പ്രവാസികള്‍ക്ക് കുവൈത്ത് കോടതി ജീവപര്യന്തം തടവ് ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷകള്‍ വിധിച്ചിരുന്നു. കുവൈത്ത് സര്‍ക്കാരിന് 25% ഓഹരി ഉള്ള ഒരു കമ്പനിയിലെ അക്കൗണ്ടിംഗ് വിഭാഗം തലവനാണ് പ്രധാന പ്രതി. കള്ളപ്പണം വെളുപ്പിച്ചതിന് ജീവപര്യന്തം തടവാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇതോടൊപ്പം 2 മില്യണ്‍ ദിനാര്‍ പിഴയും കോടതി വിധിച്ചിരുന്നു.

അദ്ദേഹത്തോടൊപ്പം ഗൂഢാലോചന നടത്തി പണം കൈപ്പറ്റിയ അമേരിക്കന്‍ പൗരന് ഏഴ് വര്‍ഷം തടവാണ് ലഭിച്ചത്. മറ്റൊരു കേസില്‍, 15 വര്‍ഷമായി വിദേശത്ത് താമസിച്ചുകൊണ്ട് സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയ കുവൈത്തി ഡോക്ടറിന് അഞ്ച് വര്‍ഷം തടവും 1 മില്യണ്‍ ദിനാര്‍ പിഴയും കോടതി വിധിച്ചിരുന്നു.

A Kuwaiti court has sentenced a government official to 7 years in prison and imposed a ₹30 crore fine in a high-profile bribery case involving illegal contracts and corruption.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക ജോലിക്കാരുടെ ഹുറൂബ് നീക്കാൻ സമയം പ്രഖ്യാപിച്ചു

Saudi-arabia
  •  21 hours ago
No Image

'വഞ്ചകന്‍, ഒറ്റുകാരന്‍'; വെടിനിര്‍ത്തലിന് പിന്നാലെ വിദേശകാര്യ സെക്രട്ടറിക്കെതിരെ സൈബറാക്രമണം

National
  •  21 hours ago
No Image

സംസ്ഥാനതല സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയിൽ; എസ്.എസ്.എൽ.സി വിജയശതമാന കുറവ് അന്വേഷിക്കും

Kerala
  •  21 hours ago
No Image

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഖത്തര്‍ എയര്‍വെയ്‌സ് പങ്കുവെച്ച മാതൃദിന സന്ദേശം

qatar
  •  21 hours ago
No Image

തിരുവനന്തപുരത്ത് ഡ്രോൺ നിയന്ത്രണം ശക്തം;വിമാനത്താവളത്തിന്‍റെ 3 കിലോമീറ്റർ ചുറ്റളവിൽ റെഡ്സോൺ

Kerala
  •  21 hours ago
No Image

പ്രായമായ തീര്‍ത്ഥാടകര്‍ക്ക് സഹായഹസ്തവുമായി 'മക്ക റൂട്ട്';  പദ്ധതി നടപ്പാക്കുന്നത് ഏഴു രാജ്യങ്ങളില്‍ 

latest
  •  a day ago
No Image

നിർത്തിയിട്ട കാറിൽ യുവാവിന്റെ മൃതദേഹം; കാറിന്റെ പിൻസീറ്റിൽ രക്തക്കറ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  a day ago
No Image

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കാണാതായ സ്വർണം മണൽപ്പരപ്പിൽ നിന്ന് കണ്ടെടുത്തു; സ്ട്രോങ് റൂമിൽ നിന്ന് മണലിലേക്ക് എങ്ങനെയെത്തി? അന്വേഷണം ഊർജിതം

Kerala
  •  a day ago
No Image

നാട്ടിലേക്ക് പണം അയക്കണോ അതോ പിടിച്ചുവയ്ക്കണോ? രൂപയിലേക്ക് ഉറ്റുനോക്കി യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍

uae
  •  a day ago
No Image

വടകരയില്‍ കാറും വാനും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

Kerala
  •  a day ago