HOME
DETAILS

ഇറാന്‍- യു.എസ് മഞ്ഞുരുകുന്നു, ചര്‍ച്ചകളില്‍ പ്രതീക്ഷ, അടുത്ത ചര്‍ച്ച ശനിയാഴ്ച 

  
Web Desk
April 14, 2025 | 9:29 AM

US and Iran Hold Positive Preliminary Nuclear Talks in Oman

മസ്‌കത്ത് /  വാഷിങ്ടണ്‍/ തെഹ്റാന്‍:  ഒമാനില്‍ നടന്ന പ്രാഥമിക ആണവ ചര്‍ച്ച പ്രതീക്ഷാനിര്‍ഭരമെന്ന് അമേരിക്കയും ഇറാനും. ഇരു രാജ്യങ്ങളിലെ പ്രതിനിധികളുമായി ഒമാന്‍ വിദേശകാര്യമന്ത്രി ബന്ദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയാണ് കൂടിക്കാഴ്ച നടത്തിയത്. ഇരുവരേയും പ്രത്യേകം പ്രത്യേകമാണ് ബന്ദര്‍ ബിന്‍ ഹമദ് കണ്ടത്. ചര്‍ച്ച വരുന്ന ശനിയാഴ്ച വീണ്ടും നടത്തും.  
  
ഇറാനെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചിയും യു.എസിനെ പ്രതിനിധീകരിച്ച് യു.എസ് പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ആണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 2018 ന് ശേഷം ഇറാനും യു.എസും തമ്മിലുള്ള ഉന്നതതല ചര്‍ച്ചയാണ്  നടന്നത്.

ഒമാനുമായുള്ള ചര്‍ച്ച ശുഭകരമായിരുന്നുവെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗാച്ചി ചര്‍ച്ച നടന്ന ശേഷം പറഞ്ഞിരുന്നു. ആദ്യം ഇറാനുമായാണ് ഒമാന്‍ ചര്‍ച്ച നടത്തിയത്. തുടര്‍ന്നാണ് യു.എസുമായി ചര്‍ച്ച നടത്തിയത്. ഇറാന്‍ ആണവ കരാറിലെത്തിയില്ലെങ്കില്‍ സൈനിക നടപടി നേരിടേണ്ടിവരുമെന്ന് ഇറാനെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇറാന്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീടാണ് യു.എസ് സൗഹൃദപരമായ ചര്‍ച്ചയ്ക്ക് എത്തിയത്. 

ഒമാനിലെ യു.എസ് അംബാസഡര്‍ അനാ എസ്‌ക്രോഗിമയും സ്റ്റീവ് വിറ്റ്കോഫും ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്നും വൈറ്റ്ഹൗസും പ്രതികരിച്ചു.
സങ്കീര്‍ണമായ പ്രശ്നങ്ങളാണ് ചര്‍ച്ചയ്ക്ക് വന്നതെന്നും വിറ്റ്കോഫ് നേരിട്ട് ചര്‍ച്ച നടത്തിയെന്നും ഇരു രാജ്യങ്ങള്‍ക്കും ഗുണമുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നും ശനിയാഴ്ച അടുത്ത ചര്‍ച്ച തുടരുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

ഇറാനിലെ സാഹചര്യം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും ചര്‍ച്ച പൂര്‍ത്തിയായി തീരുമാനമെത്താതെ തനിക്ക് ഒന്നും പറയാനാകില്ലെങ്കിലും ആദ്യ ദിവസത്തെ ചര്‍ച്ച നല്ല രീതിയിലായിരുന്നുവെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഹപ്രവർത്തകൻ 'ആൻ്റി' എന്ന് വിളിച്ചു; നഴ്സിന് 1.76 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

International
  •  5 days ago
No Image

യുഎഇയുടെ ആകാശക്കരുത്തിന് അടിത്തറയിട്ട നായകൻ; മേജർ ജനറൽ ഖാലിദ് അൽ ബുഐനിന്റെ വിസ്മയിപ്പിക്കുന്ന കരിയർ

uae
  •  5 days ago
No Image

ട്രാഫിക് പിഴ അടയ്ക്കാനെന്ന പേരിൽ സന്ദേശം: ലിങ്കിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ട് കാലിയാകും; തട്ടിപ്പ് സംഘത്തെ പൂട്ടി യുഎഇ അധികൃതർ

uae
  •  5 days ago
No Image

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട ദൃശ്യ വധക്കേസ് പ്രതി മുംബൈയിൽ പിടിയിൽ

Kerala
  •  5 days ago
No Image

ഇറാന്റെ ഭീഷണിയെ അതിജീവിച്ച് യുഎഇ; സുരക്ഷയും ഐക്യവും കാത്തുസൂക്ഷിക്കുമെന്ന് രാഷ്ട്ര നേതാക്കൾ

uae
  •  5 days ago
No Image

ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നീക്കം; വെടിനിർത്തൽ ചർച്ചകൾക്കിടെ ഇറാന്റെ 28 ബോട്ടുകൾ തകർത്തെന്ന് ട്രംപ്

International
  •  5 days ago
No Image

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അബുദബിയിൽ; ഊർജ്ജ സുരക്ഷയും പശ്ചിമേഷ്യൻ സംഘർഷവും ചർച്ചയാകും

uae
  •  5 days ago
No Image

ലോകം തളർന്നപ്പോഴും കുതിച്ചുയർന്ന് യുഎഇ; റെക്കോർഡ് നേട്ടവുമായി ബാങ്കിങ്, പ്രോപ്പർട്ടി സെക്ടറുകൾ

uae
  •  5 days ago
No Image

‌ദുബൈയിലെ റിയൽ എസ്റ്റേറ്റ് രംഗത്ത് വൻ മാറ്റം; റെസിഡൻസി സേവനങ്ങളെല്ലാം ഇനി 'സിംഗിൾ സിസ്റ്റത്തിൽ'

uae
  •  5 days ago
No Image

കാമുകനൊപ്പം ജീവിക്കാൻ കോടതി അനുമതി; പെൺകുട്ടിയെ ബലമായി കൊണ്ടുപോകാൻ ബന്ധുക്കൾ, താമരശ്ശേരിയിൽ സംഘർഷം, പരുക്ക്

Kerala
  •  5 days ago