
യു.കെയും കാനഡയും ഒന്നും വേണ്ട, നാട് തന്നെ മതിയേ..

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി വിദേശത്ത് പഠനത്തിനായി പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്. യു.എസ്, കാനഡ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ഥി പ്രവാഹത്തില്‍ ഏകദേശം 25 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയതെന്ന് 'ഇന്ത്യന്‍ എക്‌സ്പ്രസ്' നടത്തിയ പഠനം വ്യക്തമാക്കുന്നു. കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതാണ് ഇതിനു പ്രധാന കാരണം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇതാദ്യമായാണ് പഠനാവശ്യത്തിന് വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ ഇടിവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
വിദേശത്ത് തിളങ്ങുന്ന തൊഴിൽ സ്വപ്നവുമായി വിദ്യാഭ്യാസത്തിന് പോയ മലയാളി യുവതീയുവാക്കൾ ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണവും കൂടുന്നു. രണ്ട് വർഷത്തെ പോസ്റ്റ്-സ്റ്റഡി വിസ കാലാവധി കഴിഞ്ഞിട്ടും വിദേശത്ത് ഉറപ്പുള്ള തൊഴിൽ നേടാൻ കഴിയാതെ നിരവധി പേർ കേരളത്തിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ടുകൾ. ഇതോടെ, വിദ്യാഭ്യാസ വായ്പയുടെ ഭാരത്തിൽ ഒട്ടേറെ കുടുംബങ്ങൾ കടക്കെണിയിൽ അകപ്പെട്ടിരിക്കുകയാണ്.
2024 ഡിസംബർ 31-ലെ കണക്കനുസരിച്ച്, കേരളത്തിൽ വിദ്യാഭ്യാസ വായ്പയായി 9,387.11 കോടി രൂപ തിരിച്ചടയ്ക്കാനുണ്ട്. 2,57,669 വിദ്യാർഥി അക്കൗണ്ടുകളിലാണ് ഈ തുക കുടിശ്ശികയായുള്ളത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ കണക്കുകൾ പ്രകാരം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് വിദ്യാഭ്യാസ വായ്പ കുടിശ്ശികയിൽ മുന്നിൽ. 2023 ഡിസംബർ 31 വരെയുള്ള കണക്കിൽ 2,54,388 അക്കൗണ്ടുകളിൽ 9,143 കോടി രൂപയായിരുന്നു കുടിശ്ശിക.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, മഹാരാഷ്ട്രയിൽ 6,158.22 കോടി, ആന്ധ്രാപ്രദേശിൽ 5,168.34 കോടി, തെലങ്കാനയിൽ 5,103.77 കോടി എന്നിങ്ങനെയാണ് വിദ്യാഭ്യാസ വായ്പ കുടിശ്ശിക. കേരളത്തിൽ 880.74 കോടി രൂപയുടെ വായ്പകൾ ഇതിനകം നിഷ്ക്രിയ ആസ്തിയായി മാറിയത് ആശങ്ക വർധിപ്പിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വായ്പാ പോർട്ട്ഫോളിയോയുടെ 9.38% വരും.
2019 ഏപ്രിൽ മുതൽ 2024 മാർച്ച് 31 വരെയുള്ള രാജ്യസഭ കണക്കുകൾ പ്രകാരം, വിദേശ പഠനത്തിനായി മലയാളികൾക്ക് 11,872.09 കോടി രൂപ ബാങ്കുകൾ വായ്പയായി അനുവദിച്ചു. ഇതിൽ 7,619.64 കോടി രൂപ വിതരണം ചെയ്തു. വിദേശ വിദ്യാഭ്യാസ വായ്പയിലും കേരളം മുന്നിൽ നിൽക്കുന്നു. മഹാരാഷ്ട്ര (8,745 കോടി), ആന്ധ്രാപ്രദേശ് (7,690 കോടി), തെലങ്കാന (8,150 കോടി) എന്നിവയാണ് പിന്നിൽ.
കുടിശ്ശിക വർധിച്ചതോടെ, ബാങ്കുകൾ സർഫാസി നിയമം ഉപയോഗിച്ച് പണയപ്പെടുത്തിയ സ്വത്തുക്കൾ വിറ്റ് തുക വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. 7.5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകൾക്ക് ഭൂമിയോ വീട്ടുപകരണങ്ങളോ ഈടായി സ്വീകരിക്കാറുണ്ട്. ഇത്തരം കേസുകൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ഒരു സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിദേശ ജോലിയിൽ പ്രതീക്ഷ വച്ച പല കുടുംബങ്ങളും ഇപ്പോൾ തിരിച്ചടവ് നിർവഹിക്കാൻ കഴിയാതെ വിഷമിക്കുകയാണ്.
നിയമപരമായ ഇടപെടലുകളും വർധിക്കുന്നുണ്ട്. ബാങ്കുകൾ പണയ സ്വത്തുക്കൾ ലേലം ചെയ്യാൻ ശ്രമിക്കുമ്പോൾ, കടം വാങ്ങിയവർ കോടതികളിൽ സ്റ്റേയ്ക്കായി അപേക്ഷിക്കുന്നു. കോടതികൾക്ക് പലപ്പോഴും പരിമിതമായ അധികാരപരിധിയേ ഉള്ളൂവെങ്കിലും, ബാങ്കുകൾ നീണ്ട നിയമപോരാട്ടങ്ങൾ ഒഴിവാക്കാൻ ഒത്തുതീർപ്പിന് തയ്യാറാകാറുണ്ടെന്ന് കൊച്ചിയിലെ ഒരു അഭിഭാഷകൻ വ്യക്തമാക്കി.
മോശം ആസൂത്രണവും അനാവശ്യമായ അഭിലാഷങ്ങളുമാണ് പ്രശ്നത്തിന്റെ മൂലകാരണമെന്ന് കൊച്ചി ആസ്ഥാനമായുള്ള ഒരു വിദേശ വിദ്യാഭ്യാസ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടർ പറയുന്നു. “പല വിദ്യാർഥികളും തങ്ങളുടെ കഴിവോ തൊഴിൽ വിപണിയിലെ പ്രവണതകളോ പഠിക്കാതെ കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നു. തൊഴിൽ സാധ്യത കുറഞ്ഞ മേഖലകളിലോ മത്സരശേഷി നൽകാത്ത സ്ഥാപനങ്ങളിലോ അവർ എത്തിപ്പെടുന്നു,” അവർ വ്യക്തമാക്കി.
കൊച്ചി സ്വദേശിനിയായ ഒരു അമ്മയുടെ അനുഭവം ഈ പ്രശ്നത്തിന്റെ ആഴം വെളിപ്പെടുത്തുന്നു. 2010-ൽ മകന്റെ ലണ്ടനിലെ ബിടെക് പഠനത്തിനായി ഒരു ദേശസാൽകൃത ബാങ്കിൽ നിന്ന് 20 ലക്ഷം രൂപ വായ്പ എടുത്തു. 2015-ൽ വായ്പ പൂർണമായി തിരിച്ചടച്ചപ്പോൾ 50 ലക്ഷം രൂപ ചെലവായി. 15% പലിശയും അനുബന്ധ ചാർജുകളും കടബാധ്യത വർധിപ്പിച്ചു. 2016-ൽ യുഎസിലെ ബിരുദാനന്തര പഠനത്തിനായി മറ്റൊരു ബാങ്കിൽ നിന്ന് 35 ലക്ഷം രൂപ വായ്പ എടുത്തു. പലിശ 11%-ൽ നിന്ന് 9%-ലേക്ക് കുറഞ്ഞെങ്കിലും, ആകെ തിരിച്ചടവ് 50 ലക്ഷമായി.
2024-ല്‍, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണം 32 ശതമാനവും യു.എസിലേക്കുള്ളവര്‍ 34 ശതമാനവും കുറഞ്ഞു. കാനഡയില്‍ 2023-ല്‍ 2.78 ലക്ഷം വിദ്യാര്‍ഥികള്‍ പഠന വിസ നേടിയിരുന്നത് 2024-ല്‍ 1.89 ലക്ഷമായി കുറഞ്ഞു. യു.എസില്‍ എഫ്-1 വിസ നേടിയവരുടെ എണ്ണം 1.31 ലക്ഷത്തില്‍ നിന്ന് 86,110 ആയി കുറഞ്ഞു. യു.കെയില്‍ 1.20 ലക്ഷത്തില്‍ നിന്ന് 88,732 ആയും കുറവുണ്ടായി, ഇത് 24 ശതമാനത്തിന്റെ ഇടിവാണ്. കാനഡയിലെയും അമേരിക്കയിലെയും കുടിയേറ്റ നിയമങ്ങളിലും വിദ്യാര്‍ഥികളുടെ പഠന വിസ നിയമങ്ങളിലും നൂതന പരിഷ്കാരങ്ങളാണ് നടപ്പാക്കി കൊണ്ടിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലെ ഔദ്യോഗിക കണക്കുകളും വിസാ രേഖകളും അടിസ്ഥാനമാക്കിയാണ് ഈ കണ്ടെത്തല്‍. 2023 വരെ ഉദാരമായ വിസാ നയം പിന്തുടര്‍ന്നിരുന്ന ഈ രാജ്യങ്ങള്‍ പിന്നീട് കര്‍ശന നിയന്ത്രണങ്ങളിലേക്ക് മാറിയതോടെയാണ് വിദ്യാര്‍ഥി കുടിയേറ്റത്തില്‍ കുറവുണ്ടായത്.
വിദേശ വിദ്യാഭ്യാസം പലർക്കും ഒരിക്കൽ സുവർണ്ണാവസരമായി കണക്കാക്കപ്പെട്ടിരുന്നു. ഉയർന്ന ശമ്പളമുള്ള ജോലികളും മികച്ച ഭാവിയും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇപ്പോൾ, അതേ വിദ്യാഭ്യാസം പലർക്കും വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്.
As migration dreams fade, many youth are turning back to their roots. Why more people are choosing to stay in India over moving abroad.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്
International
• 5 days ago
‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ
International
• 5 days ago
'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍
Kerala
• 5 days ago
കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി
Kerala
• 5 days ago
ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ
Food
• 5 days ago
തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്
Kerala
• 5 days ago
മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു; മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി
Kerala
• 5 days ago
പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ
Kerala
• 5 days ago
ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി
National
• 5 days ago
പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ
National
• 5 days ago
നിമിഷ പ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ വേണം; രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി. സതീശൻ
Kerala
• 5 days ago
ചെങ്കടലിൽ കപ്പൽ ആക്രമണത്തിന് പിന്നാലെ ഹൂതികൾ; ഇസ്റാഈൽ വിമാനത്താവളം ലക്ഷ്യമിട്ട് മിസൈൽ ആക്രമണം
International
• 5 days ago
കേരള സിലബസുകാർക്ക് തിരിച്ചടി, കീമിൽ പഴയ ഫോർമുലയിലേക്ക് മടങ്ങി സർക്കാർ; റാങ്ക് ലിസ്റ്റ് ഇന്ന് പുതുക്കും
Kerala
• 5 days ago
അച്ചടക്ക നടപടിക്ക് നോട്ടീസ് നല്കി; ഹരിയാനയില്‍ രണ്ട് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
National
• 5 days ago
വായു മലിനീകരണം ബ്രെയിൻ ട്യൂമറിന് കാരണമാകുമെന്ന് പഠനം
National
• 5 days ago
'ചിലർക്ക് കൗതുകം ലേശം കൂടുതലാ; ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുത്' - മുന്നറിയിപ്പുമായി കേരള പോലീസ്
Kerala
• 5 days ago
30 വർഷത്തിനിടെ ഏറ്റവും വലിയ അഞ്ചാംപനി വ്യാപനം: ആശങ്കയിൽ യുഎസ്
International
• 5 days ago
' ചാരക്കേസ് പ്രതി ജ്യോതി മൽഹോത്രയെ എത്തിച്ചത് വി. മുരളീധരന്റെ പിആർ വർക്കിന്'; ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ
Kerala
• 5 days ago
ആറ് മാസത്തിനുള്ളിൽ പണം ഇരട്ടി,ഒപ്പം ഫാമിലി ഗോവ ട്രിപ്പും; 100 കോടിയുടെ സൈബർ തട്ടിപ്പ് പിടിയിൽ
National
• 5 days ago
വളർത്തുപൂച്ച മാന്തിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു
Kerala
• 5 days ago
സംസ്ഥാന ടെന്നീസ് താരമായ രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി
National
• 5 days ago