HOME
DETAILS

ഫുട്‌ബോളിനെ പ്രണയിച്ച അര്‍ജന്റീനക്കാരന്‍; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച പാപ്പ

  
Web Desk
April 22, 2025 | 7:19 AM

Pope Francis A Lifelong Passion for Football Rooted in Argentina

അര്‍ജന്റീനയില്‍ ജനിച്ചു വളര്‍ന്ന ഏതൊരാള്‍ക്കും പുട്‌ബോളിനെ പ്രണയിക്കാതിരിക്കാനാവില്ല. ഹോര്‍ഹെ മാരിയോ ബര്‍ഗോഗ്ലിയോ എന്ന ബാലനും ഏറെ ഇഷ്ടമായിരുന്നു ഫുട്ബാള്‍. ആ 'ഭൂഗോളത്തിനുള്ളില്‍ തന്റെ ലോകത്തേയും ചേര്‍ത്തു വെച്ചിരുന്നു ആ കുഞ്ഞുബാലന്‍. ലോകത്തിന്റെ മാര്‍പാപ്പയായപ്പോഴും അദ്ദേഹം ആ ഇഷ്ടം കൈവെടിഞ്ഞില്ല. തന്റെ 12ാം വയസ്സുവരെ നല്ലൊരു ഫുട്ബാള്‍ കളിക്കാരന്‍ കൂടിയായിരുന്നു മാര്‍പാപ്പ. മാര്‍പാപ്പക്കൊപ്പം അര്‍ജന്റീയന്‍ തെരുവുകളില്‍ ഒരുപക്ഷേ താനും പന്ത് തട്ടി നടന്നിട്ടുണ്ടാവാമെന്ന് ഇതിഹാസ താരമായ ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ ഒരിക്കല്‍ പറഞ്ഞിരുന്നു. 

pop2.png

മറഡോണയെ ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ലോകം കണ്ട ഫുട്ബാള്‍ ഇതിഹാസം ജീവിതത്തില്‍ പരാജയപ്പെട്ടുപോയി എന്നൊരു നോവ് അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.   

'കളിക്കാരനെന്ന നിലയില്‍ മഹാനായിരുന്നു മറഡോണ. വ്യക്തിയെന്ന നിലയില്‍ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേര്‍ ഡീഗോയ്ക്ക് ചുറ്റും എക്കാലവും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.

poip3.jpg

ജീവിതം ആത്മീയതയിലേക്ക് വഴിമാറിയപ്പോഴും അര്‍ജന്റീനയുടെ അടയാളമായ ഫുട്ബോള്‍ അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിച്ചു. ബ്യൂണസ് ഐറിസിലെ സാന്‍ ലോറന്‍സോ ക്ലബില്‍ അവസാനം വരേയും അംഗമായിരുന്നു അദ്ദേഹം. സാന്‍ ലോറന്‍സോയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം അര്‍ജന്റീനയിലായിരിക്കുമ്പോള്‍ മത്സരം കാണാന്‍ സ്റ്റേഡിയങ്ങളിലെത്തുമായിരുന്നു. ഏതൊരു സാധാരണക്കാരനേയും പോലെ ടീമിന്റെ വിജയത്തില്‍ ആഹ്ലാദിച്ചു.  പരാജയത്തില്‍ സങ്കടപ്പെട്ടു. 

കളിക്കളത്തിലെ തന്റെ ഇഷ്ടതാരങ്ങളെ ആരൊക്കെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ നാട്ടുകാരായ ഡീഗോ മറഡോണയും ലയണല്‍ മെസ്സിയുമായിരുന്നു ലിസ്റ്റില്‍ മുമ്പന്‍മാര്‍. ഒപ്പം മറ്റൊരു ഇതിഹാസമായ പെലെയും അദ്ദേഹത്തിന്റെ മനം കവര്‍ന്നു.ഒന്നാന്തരം കളിക്കാരനും ഹൃദയമുള്ള മനുഷ്യനുമായിരുന്നു എന്നാണ് ഒരിക്കല്‍ അദ്ദേഹം പെലെയെ കുറിച്ച് പറഞ്ഞത്.  മറഡോണ, മെസി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ജിയാന്‍ല്യൂജി ബുഫണ്‍ തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തെ കാണാനെത്തുകയും ജേഴ്സികള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. pop4.jpg


ഫുട്ബാള്‍ ആളുകളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നു അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. കളിക്കളത്തില്‍ ശത്രുക്കളെ പോലെ പോരാടുന്നവര്‍ പുറത്ത് ആത്മമിത്രങ്ങളാണെന്ന് അദ്ദേഹം അതിനെ വിശദീകരിച്ചു. കൂട്ടായ്മയും സാഹോദര്യവും പങ്കവെപ്പും സഹകരണവുമാണ് ഫുട്‌ബോള്‍ കളിയിലെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് വഴിയിലൂടെ വരുന്ന അപകടങ്ങളും മനസ്സിലാക്കാന്‍ പ്രാപ്തനാക്കിയത് കുട്ടിക്കാലത്തെ ഗോള്‍കീപ്പര്‍ ചുമതലയായിരുന്നുവെന്നും അദ്ദേഹം ഒരിക്കല്‍ പങ്കുവെച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംഡിഎംഎയുമായി മുന്‍ സന്തോഷ് ട്രോഫി താരം പിടിയില്‍ 

Kerala
  •  7 days ago
No Image

സണ്ണി ജോസഫിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് സുധാകരന്‍; കൂടിക്കാഴ്ച്ച കണ്ണൂരിൽ

Kerala
  •  7 days ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ വിമാന കമ്പനികള്‍

National
  •  7 days ago
No Image

സർവീസുകൾ വിപുലീകരിച്ച് ഖത്തർ എയർവേയ്‌സ്; 90 ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ

qatar
  •  7 days ago
No Image

മധ്യസ്ഥ ചർച്ചകൾ വഴിമുട്ടി; സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിൽ 

Kerala
  •  7 days ago
No Image

മങ്കടയിൽ എസ്.ഡി.പി.ഐ സ്ഥാനാർഥി പത്രിക പിൻവലിച്ചു; ജില്ലയിൽ ഇനി ഏഴിടത്ത് മത്സരം

Kerala
  •  7 days ago
No Image

വീട്ടുമുറ്റത്ത് മാംസാവശിഷ്ടം കണ്ടെത്തി; ഗോവധമെന്ന് പ്രചരണം; അസമില്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണം 

National
  •  7 days ago
No Image

ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; 15 ബാലിസ്റ്റിക് മിസൈലുകളും 11 ഡ്രോണുകളും തകർത്തു

uae
  •  7 days ago
No Image

ഗ്യാസ് കുറ്റി തരാനുണ്ടോ? മൂന്നാറിലേക്ക് ഫ്രീ ട്രിപ്പ്; വ്യത്യസ്ത ഓഫറുമായി ഹോട്ടല്‍ 

Kerala
  •  7 days ago
No Image

നടുറോഡിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹത്തിലൂടെ കാർ കയറ്റി ഇറക്കി കൊടുംക്രൂരത

National
  •  7 days ago