HOME
DETAILS

ഫുട്‌ബോളിനെ പ്രണയിച്ച അര്‍ജന്റീനക്കാരന്‍; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച പാപ്പ

  
Farzana
April 22 2025 | 07:04 AM

Pope Francis A Lifelong Passion for Football Rooted in Argentina

അര്‍ജന്റീനയില്‍ ജനിച്ചു വളര്‍ന്ന ഏതൊരാള്‍ക്കും പുട്‌ബോളിനെ പ്രണയിക്കാതിരിക്കാനാവില്ല. ഹോര്‍ഹെ മാരിയോ ബര്‍ഗോഗ്ലിയോ എന്ന ബാലനും ഏറെ ഇഷ്ടമായിരുന്നു ഫുട്ബാള്‍. ആ 'ഭൂഗോളത്തിനുള്ളില്‍ തന്റെ ലോകത്തേയും ചേര്‍ത്തു വെച്ചിരുന്നു ആ കുഞ്ഞുബാലന്‍. ലോകത്തിന്റെ മാര്‍പാപ്പയായപ്പോഴും അദ്ദേഹം ആ ഇഷ്ടം കൈവെടിഞ്ഞില്ല. തന്റെ 12ാം വയസ്സുവരെ നല്ലൊരു ഫുട്ബാള്‍ കളിക്കാരന്‍ കൂടിയായിരുന്നു മാര്‍പാപ്പ. മാര്‍പാപ്പക്കൊപ്പം അര്‍ജന്റീയന്‍ തെരുവുകളില്‍ ഒരുപക്ഷേ താനും പന്ത് തട്ടി നടന്നിട്ടുണ്ടാവാമെന്ന് ഇതിഹാസ താരമായ ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ ഒരിക്കല്‍ പറഞ്ഞിരുന്നു. 

pop2.png

മറഡോണയെ ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ലോകം കണ്ട ഫുട്ബാള്‍ ഇതിഹാസം ജീവിതത്തില്‍ പരാജയപ്പെട്ടുപോയി എന്നൊരു നോവ് അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.   

'കളിക്കാരനെന്ന നിലയില്‍ മഹാനായിരുന്നു മറഡോണ. വ്യക്തിയെന്ന നിലയില്‍ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേര്‍ ഡീഗോയ്ക്ക് ചുറ്റും എക്കാലവും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.

poip3.jpg

ജീവിതം ആത്മീയതയിലേക്ക് വഴിമാറിയപ്പോഴും അര്‍ജന്റീനയുടെ അടയാളമായ ഫുട്ബോള്‍ അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിച്ചു. ബ്യൂണസ് ഐറിസിലെ സാന്‍ ലോറന്‍സോ ക്ലബില്‍ അവസാനം വരേയും അംഗമായിരുന്നു അദ്ദേഹം. സാന്‍ ലോറന്‍സോയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം അര്‍ജന്റീനയിലായിരിക്കുമ്പോള്‍ മത്സരം കാണാന്‍ സ്റ്റേഡിയങ്ങളിലെത്തുമായിരുന്നു. ഏതൊരു സാധാരണക്കാരനേയും പോലെ ടീമിന്റെ വിജയത്തില്‍ ആഹ്ലാദിച്ചു.  പരാജയത്തില്‍ സങ്കടപ്പെട്ടു. 

കളിക്കളത്തിലെ തന്റെ ഇഷ്ടതാരങ്ങളെ ആരൊക്കെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ നാട്ടുകാരായ ഡീഗോ മറഡോണയും ലയണല്‍ മെസ്സിയുമായിരുന്നു ലിസ്റ്റില്‍ മുമ്പന്‍മാര്‍. ഒപ്പം മറ്റൊരു ഇതിഹാസമായ പെലെയും അദ്ദേഹത്തിന്റെ മനം കവര്‍ന്നു.ഒന്നാന്തരം കളിക്കാരനും ഹൃദയമുള്ള മനുഷ്യനുമായിരുന്നു എന്നാണ് ഒരിക്കല്‍ അദ്ദേഹം പെലെയെ കുറിച്ച് പറഞ്ഞത്.  മറഡോണ, മെസി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ജിയാന്‍ല്യൂജി ബുഫണ്‍ തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തെ കാണാനെത്തുകയും ജേഴ്സികള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. pop4.jpg


ഫുട്ബാള്‍ ആളുകളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നു അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. കളിക്കളത്തില്‍ ശത്രുക്കളെ പോലെ പോരാടുന്നവര്‍ പുറത്ത് ആത്മമിത്രങ്ങളാണെന്ന് അദ്ദേഹം അതിനെ വിശദീകരിച്ചു. കൂട്ടായ്മയും സാഹോദര്യവും പങ്കവെപ്പും സഹകരണവുമാണ് ഫുട്‌ബോള്‍ കളിയിലെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് വഴിയിലൂടെ വരുന്ന അപകടങ്ങളും മനസ്സിലാക്കാന്‍ പ്രാപ്തനാക്കിയത് കുട്ടിക്കാലത്തെ ഗോള്‍കീപ്പര്‍ ചുമതലയായിരുന്നുവെന്നും അദ്ദേഹം ഒരിക്കല്‍ പങ്കുവെച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  19 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  20 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  20 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  20 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  20 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  21 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  21 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  21 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  21 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  21 hours ago