HOME
DETAILS

ഫുട്‌ബോളിനെ പ്രണയിച്ച അര്‍ജന്റീനക്കാരന്‍; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച പാപ്പ

  
Web Desk
April 22 2025 | 07:04 AM

Pope Francis A Lifelong Passion for Football Rooted in Argentina

അര്‍ജന്റീനയില്‍ ജനിച്ചു വളര്‍ന്ന ഏതൊരാള്‍ക്കും പുട്‌ബോളിനെ പ്രണയിക്കാതിരിക്കാനാവില്ല. ഹോര്‍ഹെ മാരിയോ ബര്‍ഗോഗ്ലിയോ എന്ന ബാലനും ഏറെ ഇഷ്ടമായിരുന്നു ഫുട്ബാള്‍. ആ 'ഭൂഗോളത്തിനുള്ളില്‍ തന്റെ ലോകത്തേയും ചേര്‍ത്തു വെച്ചിരുന്നു ആ കുഞ്ഞുബാലന്‍. ലോകത്തിന്റെ മാര്‍പാപ്പയായപ്പോഴും അദ്ദേഹം ആ ഇഷ്ടം കൈവെടിഞ്ഞില്ല. തന്റെ 12ാം വയസ്സുവരെ നല്ലൊരു ഫുട്ബാള്‍ കളിക്കാരന്‍ കൂടിയായിരുന്നു മാര്‍പാപ്പ. മാര്‍പാപ്പക്കൊപ്പം അര്‍ജന്റീയന്‍ തെരുവുകളില്‍ ഒരുപക്ഷേ താനും പന്ത് തട്ടി നടന്നിട്ടുണ്ടാവാമെന്ന് ഇതിഹാസ താരമായ ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ ഒരിക്കല്‍ പറഞ്ഞിരുന്നു. 

pop2.png

മറഡോണയെ ഏറെ ഇഷ്ടമായിരുന്നു അദ്ദേഹത്തിന്. ലോകം കണ്ട ഫുട്ബാള്‍ ഇതിഹാസം ജീവിതത്തില്‍ പരാജയപ്പെട്ടുപോയി എന്നൊരു നോവ് അദ്ദേഹം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്.   

'കളിക്കാരനെന്ന നിലയില്‍ മഹാനായിരുന്നു മറഡോണ. വ്യക്തിയെന്ന നിലയില്‍ പക്ഷേ, പരാജയപ്പെട്ടുപോയി. വാഴ്ത്തുമൊഴികളുമായി ഒരുപാടുപേര്‍ ഡീഗോയ്ക്ക് ചുറ്റും എക്കാലവും ഉണ്ടായിരുന്നു. പക്ഷേ, അവരാരും അദ്ദേഹത്തെ സഹായിച്ചില്ല' ഒരിക്കല്‍ അദ്ദേഹം പറഞ്ഞു.

poip3.jpg

ജീവിതം ആത്മീയതയിലേക്ക് വഴിമാറിയപ്പോഴും അര്‍ജന്റീനയുടെ അടയാളമായ ഫുട്ബോള്‍ അദ്ദേഹം ഹൃദയത്തില്‍ സൂക്ഷിച്ചു. ബ്യൂണസ് ഐറിസിലെ സാന്‍ ലോറന്‍സോ ക്ലബില്‍ അവസാനം വരേയും അംഗമായിരുന്നു അദ്ദേഹം. സാന്‍ ലോറന്‍സോയോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്ന അദ്ദേഹം അര്‍ജന്റീനയിലായിരിക്കുമ്പോള്‍ മത്സരം കാണാന്‍ സ്റ്റേഡിയങ്ങളിലെത്തുമായിരുന്നു. ഏതൊരു സാധാരണക്കാരനേയും പോലെ ടീമിന്റെ വിജയത്തില്‍ ആഹ്ലാദിച്ചു.  പരാജയത്തില്‍ സങ്കടപ്പെട്ടു. 

കളിക്കളത്തിലെ തന്റെ ഇഷ്ടതാരങ്ങളെ ആരൊക്കെയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തന്റെ നാട്ടുകാരായ ഡീഗോ മറഡോണയും ലയണല്‍ മെസ്സിയുമായിരുന്നു ലിസ്റ്റില്‍ മുമ്പന്‍മാര്‍. ഒപ്പം മറ്റൊരു ഇതിഹാസമായ പെലെയും അദ്ദേഹത്തിന്റെ മനം കവര്‍ന്നു.ഒന്നാന്തരം കളിക്കാരനും ഹൃദയമുള്ള മനുഷ്യനുമായിരുന്നു എന്നാണ് ഒരിക്കല്‍ അദ്ദേഹം പെലെയെ കുറിച്ച് പറഞ്ഞത്.  മറഡോണ, മെസി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, ജിയാന്‍ല്യൂജി ബുഫണ്‍ തുടങ്ങി നിരവധി താരങ്ങള്‍ അദ്ദേഹത്തെ കാണാനെത്തുകയും ജേഴ്സികള്‍ കൈമാറുകയും ചെയ്തിട്ടുണ്ട്. pop4.jpg


ഫുട്ബാള്‍ ആളുകളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്നുവെന്നു അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നു. കളിക്കളത്തില്‍ ശത്രുക്കളെ പോലെ പോരാടുന്നവര്‍ പുറത്ത് ആത്മമിത്രങ്ങളാണെന്ന് അദ്ദേഹം അതിനെ വിശദീകരിച്ചു. കൂട്ടായ്മയും സാഹോദര്യവും പങ്കവെപ്പും സഹകരണവുമാണ് ഫുട്‌ബോള്‍ കളിയിലെ വിജയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏത് വഴിയിലൂടെ വരുന്ന അപകടങ്ങളും മനസ്സിലാക്കാന്‍ പ്രാപ്തനാക്കിയത് കുട്ടിക്കാലത്തെ ഗോള്‍കീപ്പര്‍ ചുമതലയായിരുന്നുവെന്നും അദ്ദേഹം ഒരിക്കല്‍ പങ്കുവെച്ചിട്ടുണ്ട്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പണപ്പിരിവ് നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി

Kuwait
  •  3 days ago
No Image

പ്ലസ് വൺ അപേക്ഷ മെയ് 14 മുതൽ ; ജൂൺ 18ന് ക്ലാസ് തുടക്കം, പ്ലസ് ടു ഫലം മെയ് 21ന്

Kerala
  •  3 days ago
No Image

അധ്യാപകനോടുള്ള ദേഷ്യത്തിലാണ് തെറ്റായ മൊഴി നൽകിയെന്ന് വിദ്യാർത്ഥിനികൾ; 171 ദിവസങ്ങൾക്കുശേഷം പോക്‌സോ പ്രതിക്ക് ജാമ്യം

Kerala
  •  3 days ago
No Image

ഈ സീസണിൽ അവൻ മികച്ച പ്രകടനങ്ങൾ നടത്താത്തതിന് ഒറ്റ കാരണമേയുള്ളൂ: ഗിൽക്രിസ്റ്റ്

Cricket
  •  3 days ago
No Image

അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയ; അണുബാധയെ തുടർന്ന് യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി

Kerala
  •  3 days ago
No Image

റാപ്പര്‍ വേടനെതിരായ പുലിപ്പല്ല് കേസ്; റേഞ്ച് ഓഫിസര്‍ക്ക് സ്ഥലം മാറ്റം

Kerala
  •  3 days ago
No Image

റൊണാൾഡോയുടെ പിന്മുറക്കാരനാവാൻ ഇതിഹാസപുത്രൻ; 14ാം വയസ്സിൽ പറങ്കിപ്പടക്കായി കളത്തിലിറങ്ങും 

Football
  •  3 days ago
No Image

കേന്ദ്രം കേരളത്തെ സഹായിച്ചില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഒമാനിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലേക്ക്; പിന്നീട് ബസുകളിൽ, ഒടുവിൽ പാലക്കാട് വച്ച് പിടിവീണു; ഒമാനിൽ നിന്നെത്തിച്ച എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

'പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ മിക്കതും നടപ്പിലാക്കി'; നേട്ടങ്ങള്‍ പറഞ്ഞ് മുഖ്യമന്ത്രി

Kerala
  •  3 days ago