HOME
DETAILS

ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

  
Web Desk
April 22 2025 | 12:04 PM

Militant Attack on Tourists in Jammu and Kashmir One Killed Several Injured

 

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്കു നേരെ ഭീകരാക്രമണം. അനന്ത്‌നാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ നടന്ന ഭീകരാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി വിനോദസഞ്ചാരികൾക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് ആദ്യ വിവരം പുറത്തു വന്നത്. രണ്ട് പേർക്ക് ഭീകരരുടെ വെടിയേറ്റെന്നാണ് സ്ഥിരീകരണം. ഒപ്പ മുണ്ടായിരുന്ന പുരുഷന്റെ തലയ്ക്കാണ് വെടിയേറ്റത്. വെടിയേറ്റയാളുടെ ഭാര്യയാണ് പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുന്നത്. ആക്രമണത്തിന് ശേഷം ഭീകരർ സ്ഥലം വിട്ടു. ആക്രമണത്തെ തുടർന്ന് സുരക്ഷാ സേനയെ പ്രദേശത്തേക്ക് അടിയന്തരമായി വിന്യസിക്കപ്പെട്ടു. കാൽനടയോ കുതിരപ്പുറത്തോ മാത്രം പ്രവേശനം സാധ്യമായ ഈ പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായി തുടരുകയാണ്. പരിക്കേറ്റവരെ രക്ഷപ്പെടുത്താൻ ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയതായും, ചിലരെ പ്രദേശവാസികൾ കുതിരകളിൽ താഴെയെത്തിച്ചതായും അധികൃതർ അറിയിച്ചു. 

പഹൽഗാം ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനോദസഞ്ചാരികളിൽ 12 പേരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ആക്രമണത്തിന്റെ പൂർണ വിവരങ്ങൾ ഇനിയും വ്യക്തമല്ല. സൗദി അറേബ്യയിൽ സന്ദർശനത്തിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചു. സ്ഥലം സന്ദർശിക്കാൻ അമിത് ഷായോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. നമ്മുടെ സന്ദർശകർക്കെതിരായ ഈ മ്ലേച്ഛമായ ആക്രമണം അപലപനീയമാണ്. പരിക്കേറ്റവരുടെ ചികിത്സ ഉറപ്പാക്കും, ‍ ഉടൻ ശ്രീനഗറിലേക്ക് മടങ്ങുമെന്നും സമൂഹ മാധ്യമമായ X-ൽ കുറിച്ചു.

പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീരുത്വപരമായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കുറ്റവാളികൾ ശിക്ഷിക്കപ്പെടും. സൈന്യവും പോലീസും തിരച്ചിൽ ആരംഭിച്ചു," ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും ആരോഗ്യ വകുപ്പിനും നിർദേശം നൽകിയതായി അദ്ദേഹം അറിയിച്ചു.

 

A militant attack targeting tourists in Jammu and Kashmir has resulted in the death of one person and injuries to several others. Authorities are investigating the incident, which occurred in a popular tourist area, sparking concerns over the safety of visitors in the region.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025: റോഡ് ശൃംഖലകൾ വിപുലീകരിച്ച് സഊദി അറേബ്യ; യുഎഇ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർ ഹജ്ജിനായി മക്കയിലേക്ക് എങ്ങനെ യാത്ര ചെയ്യും എന്നറിയാം

Saudi-arabia
  •  2 days ago
No Image

നേരത്തേ കുട നിവര്‍ത്താം; കാലവര്‍ഷം മെയ് 27ന് എത്തും

Kerala
  •  2 days ago
No Image

തീർത്ഥാടന അനുഭവം വർധിപ്പിക്കാൻ ലക്ഷ്യം; ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഹജ്ജ് പ്രവർത്തന പദ്ധതി അവതരിപ്പിച്ച് സഊദി അറേബ്യ

Saudi-arabia
  •  2 days ago
No Image

ഇന്ത്യ-പാക്‌ സംഘർഷം: രാജസ്ഥാൻ അതിർത്തിയിൽ ഡ്രോണുകൾ കണ്ടെത്തി, ഒന്നിലധികം സ്ഫോടനങ്ങളഉണ്ടായതായി റിപ്പോർട്ട്

National
  •  2 days ago
No Image

നിപ; രോഗലക്ഷണമുള്ള ആറ് പേരുടേയും പരിശോധനാഫലം നെഗറ്റീവ്, രോഗ ബാധിതയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

Kerala
  •  2 days ago
No Image

'പാക് പ്രകോപനങ്ങള്‍ തുടരുന്നു; തിരിച്ചടിച്ചു, ഏത് സാഹചര്യങ്ങളും നേരിടാന്‍ സജ്ജം'

Kerala
  •  2 days ago
No Image

ഹജ്ജ് നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ പൗരൻ സഊദിയിൽ അറസ്റ്റിൽ

Saudi-arabia
  •  2 days ago
No Image

ഇന്ത്യ പാകിസ്താന്‍ സംഘർഷം; എഴുപത്തഞ്ചോളം വിദ്യാർത്ഥികൾ കേരള ഹൗസിലെത്തി

Kerala
  •  2 days ago
No Image

ഇന്ത്യയ്ക്കും പാകിസ്ഥാനും ആണവായുധങ്ങൾ ഉപയോഗിക്കാമോ? ആണവ യുദ്ധത്തിന്റെ ഭയാനക യാഥാർത്ഥ്യം എന്താണ് ?

National
  •  2 days ago
No Image

സഊദിയിൽ ഞായറാഴ്ച വരെ ഇടിമിന്നലിനും വെള്ളപ്പൊക്കത്തിനും സാധ്യത; മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് 

Saudi-arabia
  •  2 days ago