HOME
DETAILS

നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്

  
Web Desk
April 22, 2025 | 4:06 PM


ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനത്തിന് തുടക്കമായി. ചൊവ്വാഴ്ച ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് വൻ വരവേൽപ്പാണ് സഊദി ഭരണകൂടം നൽകിയത്. പ്രധാനമന്ത്രിയെയും സംഘത്തേയും വഹിച്ച ഇന്ത്യൻ എയർഫോഴ്സ് വിമാനം സഊദി വ്യോമാതിർത്തിയിലേക്ക് കടന്നപ്പോൾ സഊദി എയർഫോഴ്സിന്‍റെ വിമാനങ്ങൾ അകമ്പടി സേവിച്ച് സമ്പൂർണ പ്രോട്ടോക്കോൾ ബഹുമതിയാണ് നൽകിയത്. സഊദി വ്യോമാതിർത്തിയിൽ എത്തിയ മോദിയുടെ വിമാനത്തിന് സഊദി വ്യോമസേനയുടെ നാലു വിമാനങ്ങൾ അകമ്പടി സേവിച്ചു.

വിമാനത്താവളത്തിൽ നിന്ന് മോദിയും സംഘവും നേരെ ജിദ്ദയിലെ റിട്സ് കാൾട്ടൺ ഹോട്ടലിലേക്ക് തിരിച്ചു. ഇവിടെ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടെ യോഗത്തിലാണ് ആദ്യം പങ്കെടുത്തത്. ഇന്ത്യൻ സമൂഹം ഇവിടെ ഊഷ്‌മള സ്വീകരണം നൽകി. പിന്നീട് വ്യവസായ പ്രമുഖന്മാരുമായി വിവിധ കാര്യങ്ങളിൽ പ്രധാനമന്ത്രി ചർച്ച നടത്തി. തുടർന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ കൂടിക്കാഴ്ച നടത്തി.

സഊദി അറേബ്യയുമായുള്ള ദീർഘകാലവും ചരിത്രപരവുമായ ബന്ധങ്ങളെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്ന് മോഡി പറഞ്ഞു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ ഉൾപ്പെടെ പ്രയോജനകരവും അർത്ഥപൂർണ്ണവുമായ പങ്കാളിത്തം ഇരുരാജ്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മോഡി പറഞ്ഞു. രാജ്യങ്ങൾക്കിടയിലുള്ള ജീവനുള്ള പാലമായി വർത്തിക്കുകയും സാംസ്കാരികവും മാനുഷികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സംഭാവന നൽകുകയും ചെയ്യുന്ന സഊദി അറേബ്യയിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും മോഡി പറഞ്ഞു.

ജിദ്ദയിൽ വിമാനമിറങ്ങിയ മോദിയെ മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദാണ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവരും അടങ്ങുന്ന 11 അംഗ ഉന്നതതല ഇന്ത്യന്‍ സംഘത്തിന് ജിദ്ദ വിമാനത്താവളത്തിൽ ലഭിച്ചത് ആവേശകരമായ സ്വീകരണം.

നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്. 1982 ഏപ്രിലിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജിദ്ദ സന്ദർശിച്ചിരുന്നു. പിന്നീട് 43 വർഷത്തിന് ശേഷം ജിദ്ദയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി പുതിയ ചരിത്രവും എഴുതിയിരിക്കുകയാണ് മോദി.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഓടിപ്പോകാൻ ഒരിടവുമില്ല'; അഞ്ചിൽ ഒരാൾ അഭയാർഥി; ലെബനൻ വൻ മാനുഷിക ദുരന്തത്തിലേക്കെന്ന് യുഎൻ

International
  •  7 days ago
No Image

പശ്ചിമേഷ്യൻ പ്രതിസന്ധി: മുഖ്യമന്ത്രിമാരുമായി അടിയന്തര കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി; 'ടീം ഇന്ത്യ' വെല്ലുവിളി നേരിടാൻ സർവ സജ്ജമാകണം

National
  •  7 days ago
No Image

മുപ്പതാമത് ദുബൈ വേൾഡ് കപ്പ്: കുതിരപ്പന്തയ മാമാങ്കത്തിന് ഒരുങ്ങി ന​ഗരം; കാണികൾക്കായി സൗജന്യ പാർക്കിങും ഷട്ടിൽ സർവീസുമായി ആർ.ടി.എ

International
  •  7 days ago
No Image

സ്ഫോടനത്തിൽ വിദ്യാർത്ഥിയുടെ കൈപ്പത്തി തകർന്നു; ബോംബ് നിർമ്മാണമാണെന്ന് യുഡിഎഫ്, പടക്കമെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ഇറാനിലെ സ്കൂൾ കൂട്ടക്കുരുതിയിൽ നീതി വേണം; അമേരിക്കയ്ക്കെതിരെ ഐക്യരാഷ്ട്രസഭ

International
  •  7 days ago
No Image

ദമാം വഴി സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നീട്ടി ഗള്‍ഫ് എയര്‍

bahrain
  •  7 days ago
No Image

വിവാഹത്തിന് നിർബന്ധിച്ചു; 52-കാരിയെ കൊന്ന് കല്ലുകെട്ടി ക്വാറിയിൽ തള്ളി 21-കാരൻ: മൃതദേഹം കണ്ടെത്താൻ തിരച്ചിൽ.

National
  •  7 days ago
No Image

ഒമാനില്‍ നെറ്റ്‌വര്‍ക്ക് പ്രശ്‌നങ്ങള്‍ക്ക് സാധ്യത; അല്‍ ദാഹിറയും മുസന്ദമിലും ജാഗ്രത നിര്‍ദേശം

oman
  •  7 days ago
No Image

ഗള്‍ഫ് സര്‍വിസുകളില്‍ അനിശ്ചിതത്വം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകള്‍ വീണ്ടും സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയില്‍ പ്രവാസികള്‍

oman
  •  7 days ago
No Image

സുഹാറില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 13 അംഗ കുടുംബത്തെ രക്ഷപ്പെടുത്തി സിവില്‍ ഡിഫന്‍സ്

oman
  •  7 days ago