
പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന നഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ

വെല്ലിംഗ്ടൺ: മുഖത്ത് വരെ കയറുന്ന തേരട്ടകൾ കാരണം ഉറങ്ങാൻ പോലും ബുദ്ധിമുട്ട്. ശരത്കാലം ആരംഭിച്ചതിനൊപ്പം തന്നെ ന്യൂസിലാൻഡിലെ തലസ്ഥാനമായ വെല്ലിംഗ്ടൺ പോർച്ചുഗീസ് തേരട്ടകളുടെ ഭീകരതയിലേക്ക് തള്ളപ്പെടുകയാണ്. കാറ്റ് വീശുമ്പോൾ വീടുകൾക്കും വഴികളിലുമൊക്കെയും നിറയുന്നത് തേരട്ടകളുടെ ചീഞ്ഞ മണമാണ് . രാത്രി ഉറക്കത്തിനിടെയിൽ മുഖത്തേക്ക് കയറുന്ന നിലയിലേക്ക് വരെ എത്തിയിരിക്കുകയാണ് പ്രശ്നം.
വെല്ലിംഗ്ടണിന്റെ തെക്കൻ മേഖലയാണ് ശല്യത്തിന് ഏറ്റവും കൂടുതൽ വിധേയമാകുന്നത്. ഹൊറർ സിനിമകളിൽ കാണുന്ന ദൃശ്യങ്ങളെ ഓർത്തുകൊണ്ടാണ് നാട്ടുകാർ ഇപ്പോഴത്തെ സാഹചര്യം വിശേഷിപ്പിക്കുന്നത്. ഓരോ ദിവസവും വീടുകളുടെ മുൻവശത്തുനിന്നും പൂന്തോട്ടങ്ങളിൽ നിന്നുമെല്ലാം തേരട്ടകളെ വാരികളയേണ്ടി വരികയാണ്. ഇതോടെ പലരും വീടിന്റെ കതകുകൾ പോലും തുറക്കാൻ ഭയക്കുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു.
ചെടികൾ നശിപ്പിക്കുന്ന ഈ തേരട്ടകൾ ഇപ്പോൾ വീടുകൾക്കുള്ളിലേക്ക് കടക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ അടിയന്തര സേവനസഹായങ്ങൾ തേടാൻ തുടങ്ങിയത്. വീടുകളിൽ വെളിച്ചം ഉണ്ടായിടങ്ങളിലും റോഡിലെ ലൈറ്റുകൾക്കടുത്തും ഇവ വലിയ തോതിൽ കൂടി കാണപ്പെടുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ പുറത്തേക്ക് വിട്ടയക്കാൻ ഭയപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍. നടപ്പാതകൾ മുതൽ ഗാർഡൻ വഴികളോളം തേരട്ടകളുടെ തുരുമ്പുപോലെ കറുപ്പ് നിറമുള്ള ശരീരങ്ങൾ നിറഞ്ഞിരിക്കുന്നതാണ്.
വിദഗ്ധർ വ്യക്തമാക്കുന്നതുപോലെ, ഓസ്ട്രേലിയയിൽ നിന്ന് കപ്പൽമാർഗം കൊണ്ടുവന്ന ചരക്കുകൾക്കൊപ്പമാണ് ഈ പോർച്ചുഗീസ് തേരട്ടകൾ ആദ്യമായി ന്യൂസിലാൻഡിൽ എത്തിയത്. ഓസ്ട്രേലിയയിൽ പോലും ട്രെയിനുകളെ അപകടത്തിലാഴ്ത്തിയതുപോലും ഈ തേരട്ടകളുടെ കയറ്റം മൂലമായിരുന്നു. 20 മുതൽ 45 മില്ലി മീറ്റർ വരെ നീളമുള്ള ഇവ ഒരേസമയം 60 മുതൽ 80 വരെ മുട്ടകൾ ഇടുന്നു. പ്രകൃതിദത്ത ശത്രുക്കൾ ഇവിടെയില്ലാത്തതിനാൽ തേരട്ടകളുടെ എണ്ണം ഭീതിജനകമായി വർദ്ധിച്ചിരിക്കുന്നത്.
ന്യൂസിലാൻഡിലെ സസ്യസമ്പത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയായി മാറുന്ന ഈ തേരട്ടകൾ കഴിഞ്ഞ 20 വർഷമായി ഈ പ്രദേശത്ത് സാധാരണമായി കണ്ടുവരുന്നവയായിരുന്നു. എന്നാൽ അടുത്തിടെ കണക്കില്ലാത്ത രീതിയിലാണ് ഇവ പെറ്റുപെരുകുന്നത്. ഭിത്തികളിലും കെട്ടിടങ്ങളിലുമെല്ലാം ഇവ മുട്ടയിടുകയും ഇണചേരുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകൾ. വിനോദസഞ്ചാര മേഖലയിലെ ക്യാംപർ വാനുകളിലേക്കും ഇവ കടന്നുകയറുന്നുണ്ട്.
നാട്ടുകാർ കുറ്റപ്പെടുത്തുന്നത്, അധികൃതർ പ്രശ്നം തടയാൻ ഗൗരവമായി ഇടപെടുന്നില്ലെന്നാണ്. ക്ഷുദ്രജീവികളായി പട്ടികപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇവയെതിരെയുള്ള വ്യാപക നശീകരണപ്രവർത്തനങ്ങൾ നടക്കുന്നില്ല. ഇതിനാൽ തന്നെ തേരട്ടകൾക്ക് നിയന്ത്രണമില്ലാതെ പെറ്റുപെരുകാൻ വഴിയൊരുങ്ങിയതായി വിലയിരുത്തപ്പെടുന്നു.
Wellington, New Zealand, is facing a severe infestation of Portuguese chariot insects, especially in the southern regions. Residents report foul smells, skin contact during sleep, and thousands of bugs swarming streets, gardens, and homes. Experts say the insects likely arrived via cargo from Australia. With no natural predators, their numbers are rapidly growing, causing distress and disruption to daily life.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ LAT എയ്റോസ്പേസുമായി വ്യോമയാന രംഗത്തേക്ക്
National
• 2 days ago
ബോംബ് വര്‍ഷം...പട്ടിണി...വച്ചുനീട്ടിയ ഇത്തിരി അന്നത്തില്‍ മയക്കുമരുന്നും; ഗസ്സയുടെ ചോരകുടിച്ച് മതിവരാത്ത ഇസ്റാഈല്‍
International
• 2 days ago
പുത്തൻ സ്ലീപ്പർ ബസുകളുമായി കെഎസ്ആർടിസി: സ്വകാര്യ കുത്തക തകർക്കാൻ മന്ത്രി ഗണേഷ് കുമാറിന്റെ നീക്കം
Kerala
• 2 days ago
പോളിംഗ് ബൂത്തിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താം: ഇന്ത്യയിലെ ആദ്യത്തെ ഇ-വോട്ടിംഗിന് ബീഹാറിൽ തുടക്കം
National
• 2 days ago
ഹാരിസ് ചിറക്കൽ കേരളത്തിൻ്റെ കഫീൽ ഖാൻ; ആ ധീരതയെ അഭിനന്ദിക്കാതെ വയ്യ: പി.കെ ഫിറോസ്
Kerala
• 2 days ago
ആദ്യ കുഞ്ഞിന്റേത് സ്വാഭാവിക മരണം, രണ്ടാമത്തെ കുഞ്ഞിനെ കൊന്നു; തൃശൂരില്‍ നവജാത ശിശുക്കളെ കുഴിച്ചിട്ട സംഭവത്തില്‍ മാതാവിന്റെ മൊഴി
Kerala
• 2 days ago
സ്വന്തം ഫാമില്‍ പശുക്കളെ നോക്കാനെത്തിയ ക്ഷീര കര്‍ഷകനെ പതിയിരുന്ന് ആക്രമിച്ച് ഗുഗിള്‍പേ വഴി പണം കവര്‍ന്നു
Kerala
• 2 days ago
ജാർഖണ്ഡിൽ കനത്ത മഴ: സ്കൂൾ വെള്ളത്തിൽ മുങ്ങി, 162 വിദ്യാർഥികളെ മേൽക്കൂരയിൽനിന്ന് രക്ഷപ്പെടുത്തി
National
• 2 days ago
മുന്‍ എം.എല്‍.എയുടെ രണ്ടാംകെട്ടില്‍ വെട്ടിലായി ബി.ജെ.പി; കെട്ട് 'വൈറല്‍', പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
National
• 2 days ago
ജയ്സാൽമീർ അതിർത്തിയിൽ രണ്ട് പാകിസ്താൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
National
• 2 days ago
കൊതുകാണെന്ന് കരുതി തല്ലിക്കൊല്ലാൻ പോകല്ലേ..ചിലപ്പോൾ ചൈനയുടെ കൊതുകിന്റെ വലിപ്പമുള്ള സ്പൈ ഡ്രോൺ ആയിരിക്കാം
Tech
• 2 days ago
കോഴിക്കോട് മണ്ണിടിഞ്ഞുണ്ടായ അപകടം: കുടുങ്ങിക്കിടന്ന തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായില്ല, രണ്ടുപേർ ആശുപത്രിയിൽ
Kerala
• 2 days ago
സയണിസ്റ്റ് മിസൈലുകള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന ധീരതക്ക് വെനസ്വേലയുടെ ആദരം; ഇറാനിയന്‍ മാധ്യമപ്രവര്‍ത്തക സഹര്‍ ഇമാമിക്ക് സിമോണ്‍ ബോളിവര്‍ പുരസ്ക്കാരം
International
• 2 days ago
കോഴിക്കോട് കെട്ടിട നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം; ഒരാൾ മണ്ണിനടിയിൽ, രണ്ടുപേരെ രക്ഷപ്പെടുത്തി, പ്രതിഷേധവുമായി നാട്ടുകാർ
Kerala
• 2 days ago
ടോൾ ഒഴിവാക്കാൻ കുറുക്കുവഴി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; വലിയ വില നൽകേണ്ടി വരുമെന്ന് അബൂദബി പൊലിസ്
uae
• 2 days ago
വെളിപ്പെടുത്തലില്‍ ഉറച്ച് ഡോക്ടര്‍ ഹാരിസ്: രോഗികള്‍ക്ക് വേണ്ടിയാണ് പറയുന്നതെന്നും ശസ്ത്രക്രിയക്കായി കാത്തു നില്ക്കുന്നവര് നിരവധി പേരെന്നും ഡോക്ടര്‍
Kerala
• 2 days ago
വരുന്നത് തിരക്കേറിയ വേനല്‍ സീസണ്, വരവേല്‍ക്കാനൊരുങ്ങി ഷാര്‍ജ വിമാനത്താവളം; ചൊവ്വാഴ്ച മുതലുള്ള രണ്ടാഴ്ച എത്തുക എട്ടുലക്ഷം യാത്രക്കാര്‍
uae
• 2 days ago
അപ്പാർട്മെന്റുകൾ വാടകക്കെന്ന് വ്യാജ പരസ്യങ്ങൾ നൽകി തട്ടിപ്പ്; ഒടുവിൽ വ്യാജ ഏജന്റ് ദുബൈ പൊലിസിന്റെ പിടിയിൽ
uae
• 2 days ago
ജലനിരപ്പ് 136.25 അടിയായി ഉയർന്നു; മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു
Kerala
• 2 days ago
കോഴിക്കോട് മെഡിക്കൽ കോളേജിൽ മരുന്ന് - ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചേക്കും; നൽകാനുള്ളത് കോടികളുടെ കുടിശിക
Kerala
• 2 days ago
കമിതാക്കള്‍ ചേര്‍ന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു, കൊന്നത് രണ്ട് കുഞ്ഞുങ്ങളെ; കര്‍മം ചെയ്യാന്‍ അസ്ഥികള്‍ സൂക്ഷിച്ചു!, സംഭവം തൃശൂരില്‍
Kerala
• 2 days ago