HOME
DETAILS

പോർച്ചുഗീസ് തേരട്ടകളിൽ കുടുങ്ങി തലസ്ഥാന ന​ഗരി; ഉറങ്ങാൻ പോലും ആവാതെ വെല്ലിംഗ്ടൺ നിവാസികൾ

  
April 23, 2025 | 2:02 PM

Wellington Residents Struggle as City Overrun by millipede

വെല്ലിംഗ്ടൺ: മുഖത്ത് വരെ കയറുന്ന തേരട്ടകൾ കാരണം ഉറങ്ങാൻ പോലും ബുദ്ധിമുട്ട്. ശരത്കാലം ആരംഭിച്ചതിനൊപ്പം തന്നെ ന്യൂസിലാൻഡിലെ തലസ്ഥാനമായ വെല്ലിംഗ്ടൺ പോർച്ചുഗീസ് തേരട്ടകളുടെ ഭീകരതയിലേക്ക് തള്ളപ്പെടുകയാണ്. കാറ്റ് വീശുമ്പോൾ വീടുകൾക്കും വഴികളിലുമൊക്കെയും നിറയുന്നത് തേരട്ടകളുടെ ചീഞ്ഞ മണമാണ് . രാത്രി ഉറക്കത്തിനിടെയിൽ മുഖത്തേക്ക് കയറുന്ന നിലയിലേക്ക് വരെ എത്തിയിരിക്കുകയാണ് പ്രശ്നം.

വെല്ലിംഗ്ടണിന്റെ തെക്കൻ മേഖലയാണ് ശല്യത്തിന് ഏറ്റവും കൂടുതൽ വിധേയമാകുന്നത്. ഹൊറർ സിനിമകളിൽ കാണുന്ന ദൃശ്യങ്ങളെ ഓർത്തുകൊണ്ടാണ് നാട്ടുകാർ ഇപ്പോഴത്തെ സാഹചര്യം വിശേഷിപ്പിക്കുന്നത്. ഓരോ ദിവസവും വീടുകളുടെ മുൻവശത്തുനിന്നും പൂന്തോട്ടങ്ങളിൽ നിന്നുമെല്ലാം തേരട്ടകളെ വാരികളയേണ്ടി വരികയാണ്. ഇതോടെ പലരും വീടിന്റെ കതകുകൾ പോലും തുറക്കാൻ ഭയക്കുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ അന്താരാഷ്ട്ര മാധ്യമങ്ങളോട് തുറന്നു പറയുകയായിരുന്നു.

ചെടികൾ നശിപ്പിക്കുന്ന ഈ തേരട്ടകൾ ഇപ്പോൾ വീടുകൾക്കുള്ളിലേക്ക് കടക്കാൻ തുടങ്ങിയതോടെയാണ് ആളുകൾ അടിയന്തര സേവനസഹായങ്ങൾ തേടാൻ തുടങ്ങിയത്. വീടുകളിൽ വെളിച്ചം ഉണ്ടായിടങ്ങളിലും റോഡിലെ ലൈറ്റുകൾക്കടുത്തും ഇവ വലിയ തോതിൽ കൂടി കാണപ്പെടുന്നു. മാതാപിതാക്കളും അധ്യാപകരും കുട്ടികളെ പുറത്തേക്ക് വിട്ടയക്കാൻ ഭയപ്പെടുന്ന സാഹചര്യമാണ് ഇപ്പോള്‍. നടപ്പാതകൾ മുതൽ ഗാർഡൻ വഴികളോളം തേരട്ടകളുടെ തുരുമ്പുപോലെ കറുപ്പ് നിറമുള്ള ശരീരങ്ങൾ നിറഞ്ഞിരിക്കുന്നതാണ്.

വിദഗ്ധർ വ്യക്തമാക്കുന്നതുപോലെ, ഓസ്ട്രേലിയയിൽ നിന്ന് കപ്പൽമാർഗം കൊണ്ടുവന്ന ചരക്കുകൾക്കൊപ്പമാണ് ഈ പോർച്ചുഗീസ് തേരട്ടകൾ ആദ്യമായി ന്യൂസിലാൻഡിൽ എത്തിയത്. ഓസ്ട്രേലിയയിൽ പോലും ട്രെയിനുകളെ അപകടത്തിലാഴ്ത്തിയതുപോലും ഈ തേരട്ടകളുടെ കയറ്റം മൂലമായിരുന്നു. 20 മുതൽ 45 മില്ലി മീറ്റർ വരെ നീളമുള്ള ഇവ ഒരേസമയം 60 മുതൽ 80 വരെ മുട്ടകൾ ഇടുന്നു. പ്രകൃതിദത്ത ശത്രുക്കൾ ഇവിടെയില്ലാത്തതിനാൽ തേരട്ടകളുടെ എണ്ണം ഭീതിജനകമായി വർദ്ധിച്ചിരിക്കുന്നത്.

ന്യൂസിലാൻഡിലെ സസ്യസമ്പത്തിനും പരിസ്ഥിതിക്കും വലിയ ഭീഷണിയായി മാറുന്ന ഈ തേരട്ടകൾ കഴിഞ്ഞ 20 വർഷമായി ഈ പ്രദേശത്ത് സാധാരണമായി കണ്ടുവരുന്നവയായിരുന്നു. എന്നാൽ അടുത്തിടെ കണക്കില്ലാത്ത രീതിയിലാണ് ഇവ പെറ്റുപെരുകുന്നത്. ഭിത്തികളിലും കെട്ടിടങ്ങളിലുമെല്ലാം ഇവ മുട്ടയിടുകയും ഇണചേരുകയും ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകൾ. വിനോദസഞ്ചാര മേഖലയിലെ ക്യാംപർ വാനുകളിലേക്കും ഇവ കടന്നുകയറുന്നുണ്ട്.

നാട്ടുകാർ കുറ്റപ്പെടുത്തുന്നത്, അധികൃതർ പ്രശ്നം തടയാൻ ഗൗരവമായി ഇടപെടുന്നില്ലെന്നാണ്. ക്ഷുദ്രജീവികളായി പട്ടികപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇവയെതിരെയുള്ള വ്യാപക നശീകരണപ്രവർത്തനങ്ങൾ നടക്കുന്നില്ല. ഇതിനാൽ തന്നെ തേരട്ടകൾക്ക് നിയന്ത്രണമില്ലാതെ പെറ്റുപെരുകാൻ വഴിയൊരുങ്ങിയതായി വിലയിരുത്തപ്പെടുന്നു.

Wellington, New Zealand, is facing a severe infestation of Portuguese chariot insects, especially in the southern regions. Residents report foul smells, skin contact during sleep, and thousands of bugs swarming streets, gardens, and homes. Experts say the insects likely arrived via cargo from Australia. With no natural predators, their numbers are rapidly growing, causing distress and disruption to daily life.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലിപെരുന്നാൾ ആഘോഷങ്ങൾ ദുരന്തമാക്കരുത്: നിയമവിരുദ്ധമായി പടക്കം വിറ്റാൽ ജയിൽശിക്ഷയും ഒരു ലക്ഷം ദിർഹം പിഴയും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

മഞ്ചേശ്വരത്ത് പശുക്കടത്ത് ആരോപിച്ച് പിക്ക്അപ്പ് വാൻ തടഞ്ഞ് ഡ്രൈവർക്ക് നേരെ വടിവീശി ഭീഷണി; രണ്ട് പേര്‍ക്കെതിരെ കേസ്

crime
  •  a day ago
No Image

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര; നാളത്തെ മന്ത്രിസഭായോഗം നിർണായകം

Kerala
  •  a day ago
No Image

ലോകകപ്പിൽ വീണ്ടും ഇതിഹാസം കുറിക്കാൻ മെസി; ചരിത്ര റെക്കോർഡ് സ്വന്തമാക്കാൻ വേണ്ടത് മൂന്നേ മൂന്ന് ഗോൾ!

Football
  •  a day ago
No Image

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ഭക്തരെ ബുദ്ധിമുട്ടിച്ചെന്ന് ബിജെപി; ദേവസ്വം അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി

Kerala
  •  a day ago
No Image

തോറ്റാൽ ഭൂമിയിലെ നരകമിതാണ്; സഹതാരങ്ങൾക്ക് മുന്നറിയിപ്പ് നൽകി മുഹമ്മദ് സലായുടെ വിടവാങ്ങൽ പ്രസംഗം

Football
  •  a day ago
No Image

സി.ബി.എസ്.ഇ പ്ലസ് ടു മൂല്യനിര്‍ണയത്തില്‍ വ്യാപക പരാതി; സാങ്കേതിക പിഴവ് സമ്മതിച്ച് ബോര്‍ഡ്

National
  •  a day ago
No Image

പിണറായിയുടെ ഗൺമാൻമാരുടെ മർദ്ദനം: കേസ് ഡയറിയിൽ തിരുത്തൽ വരുത്തി; എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി അന്വേഷണ സംഘത്തിന്റെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

ട്വിസ്റ്റ് ആണല്ലോ സിംഹമേ! സ്വന്തം കളി ജയിച്ചിട്ടും മുംബൈക്ക് വേണ്ടി പ്രാർത്ഥിച്ച് ശ്രേയസ് അയ്യർ; പഞ്ചാബിന്റെ പ്ലേ ഓഫ് മോഹങ്ങൾ ഇനി മുംബൈയുടെ കൈകളിൽ

Cricket
  •  a day ago
No Image

സംസ്ഥാനത്ത് വ്യഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago

No Image

മുട്ടിൽ മരംമുറി കേസ്: സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ല; എൽഡിഎഫ് സർക്കാരിനെതിരെ അട്ടിമറികൾ പുറത്ത്

Kerala
  •  a day ago
No Image

അസമിൽ വീണ്ടും ആൾക്കൂട്ടക്കൊലപാതകം: പശു മോഷണം ആരോപിച്ച് ദലിത് യുവാവ് അടക്കം രണ്ട് പേരെ അടിച്ചു കൊന്നു

National
  •  a day ago
No Image

എം.വി.ഡിയെ വെട്ടിച്ച് അഞ്ച് കിലോമീറ്റർ പാഞ്ഞു; ഒടുവിൽ ഹെൽമെറ്റില്ലാത്ത യുവതിയും 17 കാരനും കുടുങ്ങി; പുറത്തുവന്നത് മാസങ്ങൾക്ക് മുൻപ് നടന്ന ബൈക്ക് മോഷണം

Kerala
  •  a day ago
No Image

വിജയ് സർക്കാരിന് അഞ്ച് വർഷം പൂർത്തികരിക്കാൻ സാധിക്കില്ല: ഡിഎംകെയുടെ കാരുണ്യത്തിലാണ് സർക്കാർ മുന്നോട്ട് പോകുന്നത്: വിമർശനവുമായി എം.കെ സ്റ്റാലിൻ

National
  •  a day ago