HOME
DETAILS

പ്രതിഷേധിച്ച് തെരുവിലിറങ്ങി കശ്മീരികള്‍, 35 വര്‍ഷത്തിനിടെ ആദ്യമായി താഴ്‌വരയില്‍ ഭീകരാക്രമണത്തിനെതിരെ ബന്ദ്; ഒന്നാം പേജ് കറുപ്പിച്ച് കശ്മീരി മാധ്യമങ്ങള്‍

  
Web Desk
April 24, 2025 | 1:10 AM

Kashmiris take to the streets in protest against pahalgam attack first bandh in 35 years against terror attacks in the Valley

ശ്രീനഗര്‍: ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചും ഇരകളോട് ഐക്യദാര്‍ഢ്യം അറിയിച്ചും തെരുവിലിറങ്ങി കശ്മീരികള്‍. കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ഇന്നലെ കശ്മീര്‍ താഴ്‌വരയില്‍ ബന്ദ് ആചരിച്ചു. എല്ലാ മേഖലകളില്‍ നിന്നുമുള്ള സംഘടനകള്‍ ബന്ദിന് പിന്തുണ നല്‍കിയതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ തഴ് വര നിശ്ചലമായി. മൂന്നരപതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഭീകരാക്രമണങ്ങള്‍ക്കിടെ കശ്മീരില്‍ ബന്ദ് ആചരിക്കുന്നത്. ശ്രീനഗറിലെ ഇന്ധന പമ്പുകളും, മറ്റ് വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാര്‍ ഓഫിസുകളും ഏറെക്കുറേ പൂര്‍ണമായും അടഞ്ഞുകിടന്നു. നഗരത്തിലുടനീളം അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന ഏതാനും കടകള്‍ മാത്രമാണ് തുറന്നത്. പൊതുഗതാഗതവും കുറവായിരുന്നു. കുറഞ്ഞ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടിയത്. താഴ്‌വരയിലെ മറ്റ് ജില്ലാ ആസ്ഥാനങ്ങളിലും ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു.

ആക്രമണത്തില്‍ പ്രതിഷേധിച്ച് ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ്, പി.ഡി.പി, പീപ്പിള്‍സ് കോണ്‍ഫറന്‍സ്, അപ്‌നി പാര്‍ട്ടി തുടങ്ങിയ മുഖ്യധാരാ പാര്‍ട്ടികളും ബന്ദിനെ പിന്തുണയ്ക്കുകയുണ്ടായി. വ്യാപാര ബന്ദിന് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രീസ് കശ്മീര്‍, ജമ്മു കശ്മീര്‍ ഹോട്ടലിയേഴ്‌സ് ക്ലബ്, റസ്‌റ്റോറന്റ് ഓണേഴ്‌സ്, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക നഗരങ്ങളിലും സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ നടന്നു. ആക്രമണങ്ങളെ സംഘടനാ വ്യത്യാസമില്ലാതെ എല്ലാവരും തള്ളിപ്പറഞ്ഞു. 

നിരപരാധിയായ ഒരാളെ കൊല്ലുന്നത് മനുഷ്യരാശിയെ മുഴുവന്‍ കൊന്നതുപോലെയാണെന്ന ഖുര്‍ആന്‍ സുക്തം ഉദ്ധരിച്ച് ആക്രമണത്തെ ഹുര്‍രിയ്യത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ് തള്ളിപ്പറഞ്ഞു. ഇസ്ലാം അടിസ്ഥാനപരമായി സമാധാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും മതമാണെന്നും അത് എല്ലാ ആധാര്‍മ്മികതയ്ക്കും എതിരാണെന്ന് കശ്മീരിലെ മുസ്ലിംസംഘടനകള്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

 

2025-04-2406:04:93.suprabhaatham-news.png
 
 

നീണ്ട ഇടവേളയ്ക്ക് ശേഷം താഴ്‌വരയിലുണ്ടായ വന്‍ ഭീകരാക്രമണത്തിന്റെ വാര്‍ത്ത കശ്മീരി മാധ്യമങ്ങള്‍ ഒന്നാം പേജില്‍ നല്‍കിയത് കറുപ്പണിഞ്ഞ്. കറുത്ത പശ്ചാത്തലത്തില്‍ വെള്ളയോ ചുവപ്പോ നിറങ്ങളിലുള്ള കടും തലക്കെട്ടുകള്‍ കൊണ്ട് അടയാളപ്പെടുത്തിയ പത്രങ്ങള്‍ ആക്രമണത്തെ അപലപിച്ച് ശക്തമായ ഭാഷയില്‍ മുഖപ്രസംഗവും എഴുതി. 'കശ്മീര്‍ നശിച്ചു, കശ്മീരികള്‍ ദുഃഖിക്കുന്നു' എന്നാണ് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീരിന്റെ തലക്കെട്ട്. ഈ ഹീനമായ പ്രവൃത്തി നിരപരാധികളുടെ ജീവിതങ്ങള്‍ക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, കശ്മീരിന്റെ സ്വത്വത്തിനും മൂല്യങ്ങള്‍ക്കും അതിന്റെ ആതിഥ്യമര്യാദ, സമ്പദ്‌വ്യവസ്ഥ, സമാധാനം എന്നിവയ്‌ക്കെതിരേകൂടിയുള്ള ബോധപൂര്‍വമായ പ്രഹരമാണെന്നും പത്രം മുഖപ്രസഗമെഴുതി. സമാനമായ ഭാഷയും നിലപാടും ആണ് കശ്മീരില്‍ ഇറങ്ങുന്ന ഉറുദു പത്രങ്ങളും സ്വീകരിച്ചത്.

Kashmiris took to the streets to protest the  Pahalgam terror attack and express solidarity with the victims. A bandh was observed in the Kashmir Valley yesterday to protest the killings. As organizations from all walks of life supported the bandh, the situation literally came to a standstill.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

4 വയസ്സുകാരിയുടെ മരണം: പടിക്കെട്ടിൽ നിന്ന് വീണതെന്ന് കള്ളക്കഥ; പിതാവിനെ കുടുക്കിയത് ഏഴ് വയസ്സുകാരന്റെ മൊഴി

crime
  •  a few seconds ago
No Image

മോദിയുടെ 'ഡബ്ബ എഞ്ചിന്‍' സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ ഓടില്ല; ബിജെപിയെ കടന്നാക്രമിച്ച് സ്റ്റാലിന്‍ 

National
  •  13 minutes ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; സുഹൃത്ത് അറസ്റ്റിൽ; സംഭവം പാലക്കാട്

Kerala
  •  33 minutes ago
No Image

In Depth Story | ഓരോ അഞ്ച് മിനുട്ടിലും അതിവേഗ ട്രെയിൻ; തിരുവനന്തപുരം - കണ്ണൂർ യാത്രയ്ക്ക് 3.15 മണിക്കൂർ, 22 സ്റ്റോപ്പുകളിൽ 'അസാധ്യ' ഇടങ്ങളും, പ്രത്യേകതകൾ ഏറെ

Kerala
  •  an hour ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്; 10 ലക്ഷം തട്ടാൻ ശ്രമിച്ച 17-കാരിയടക്കം നാലുപേർ കണ്ണൂരിൽ പിടിയിൽ

crime
  •  an hour ago
No Image

മെറ്റയുടെ മിന്നൽ മുന്നറിയിപ്പ്; 22-കാരന്റെ ആത്മഹത്യാ ശ്രമം വിഫലമാക്കി പൊലിസ്

National
  •  2 hours ago
No Image

ഇന്ത്യ-പാക് പോരാട്ടമില്ലെങ്കിൽ ലോകകപ്പില്ല; ഐസിസിയെ മുട്ടുകുത്തിക്കാൻ മുൻ പാക് താരത്തിന്റെ ആഹ്വാനം

Cricket
  •  2 hours ago
No Image

ദീപക് മരണത്തിലെ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ വീണ്ടും പരാതി; തൻ്റെ മുഖം അനാവശ്യമായി ചിത്രീകരിച്ച് പ്രചരിപ്പിച്ചെന്ന് പെൺകുട്ടി

Kerala
  •  3 hours ago
No Image

അവൻ ഗെയ്‌ലിന്റെയും മാക്സ്‌വെല്ലിന്റെയും മുകളിലെത്തും: ഹർഭജൻ

Cricket
  •  3 hours ago
No Image

12-കാരന്റെ ഫോൺ കോൾ നിർണ്ണായകമായി; അമേരിക്കയിൽ കുടുംബത്തെ കൊന്നൊടുക്കിയ ഇന്ത്യക്കാരൻ അറസ്റ്റിൽ

crime
  •  3 hours ago