HOME
DETAILS

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം

  
Web Desk
April 26 2025 | 09:04 AM

mass protest against waqf amendment bill in kochi on may 04 coducted by ulama coordination committee

കൊച്ചി: മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്രവും മൗലിക അവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉലമ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് നാലിന് വൈകിട്ട് നാലുമണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം നടത്തുമെന്ന് പണ്ഡിത സഭ നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, മമ്പാട് നജീം മൗലവി തുടങ്ങിയ പണ്ഡിത പ്രമുഖരും ജനപ്രതിനിധികളും മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും. എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും പണ്ഡിതന്മാരും മഹല്ല് ഭാരവാഹികൾ ഉൾപ്പെടെ പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.കഴിഞ്ഞദിവസം വിളിച്ചു കൂട്ടിയ യോഗത്തിൽ സമ്മേളനത്തിനായി 15 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 
 
സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന നൽകുന്ന മൗലികാവകാശത്തിന് നേരേയുള്ള കടന്നുകയറ്റം പൊറുക്കാവുന്നതല്ലന്നും പരലോകമോക്ഷത്തിന് വേണ്ടി സൃഷ്ടാവിന് സമർപ്പിക്കപ്പെടുന്നതാണ് വഖഫ് സ്വത്തുക്കളെന്നും നേതാക്കൾ വ്യക്തമാക്കി.

ബ്രിട്ടീഷുകാരുടെ കാലത്ത് പോലും വഖഫ് സംരക്ഷണ കാര്യത്തിൽ ജാഗ്രത പാലിച്ചിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം മുസ്ലിം സമുദായത്തെ പാർശ്വവൽക്കരിക്കാനും അസ്തിത്വം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. പള്ളികളും മദ്‌സകളും കബർസ്ഥാനങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ വക്കഫ് ഭൂമി അന്യാദീനപ്പെടാനും മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമായ വഖഫ് നിയമത്തെ പിന്തുണച്ച കെ.സി.ബി.സി ഉൾപ്പെടെയുള്ള സഭാ നേതൃത്വങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും നേതാക്കൾ വ്യക്തമാക്കി.

വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ഏതറ്റംവരെ പോകുമെന്നും ജനാധിപത്യ മാർഗത്തിലൂടെ വിശ്വാസികളിത് ചെറുക്കുക തന്നെ ചെയ്യുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഐ.ബി ഉസ്മാൻ ഫൈസി,വർക്കിംഗ് ചെയർമാൻ കെ.പി മുഹമ്മദ് തൗഫീക്ക് മൗലവി, ജനറൽ കൺവീനർ വി.എച്ച് അലി ദാരിമി,വർക്കിംഗ് സെക്രട്ടറി എ.എം പരീത്, ട്രഷറർ ബഷീർ വഹബി അടിമാലി,ചീഫ് കോഡിനേറ്റർ സയ്യിദ് സി.ടി ഹാഷിം തങ്ങൾ, കോ-ഓഡിനേറ്റർ ടി.എ മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിന് പിന്നാലെ കേരളത്തിലും എസ്.ഐ.ആർ; പ്രാഥമിക നടപടികൾ തുടങ്ങി, 20 ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം, ആശങ്കവേണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Kerala
  •  5 days ago
No Image

അനധികൃത ആയുധക്കടത്ത് കേസ്; ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ച രണ്ട് പ്രതികളെ സ്വീഡന് കൈമാറി യുഎഇ

uae
  •  5 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യം; നെന്മാറയില്‍ കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്

Kerala
  •  5 days ago
No Image

ദോഹയിലെ സയണിസ്റ്റ് ആക്രമണം; ഇസ്റാഈൽ നയതന്ത്ര ഉദ്യോ​ഗസ്ഥനെ വിളിച്ചുവരുത്തി യുഎഇ

uae
  •  5 days ago
No Image

ഖത്തർ പൗരന്മാർക്ക് മെഡിക്കൽ സേവനങ്ങൾക്ക് ഇനി പ്രത്യേക ഹെൽത്ത് കാർഡുകൾ വേണ്ട; ദേശീയ ഐഡി കാർഡ് ഉപയോഗിക്കാം

qatar
  •  5 days ago
No Image

ട്രാഫിക് പിഴ വല്ലതും ഉണ്ടെങ്കിൽ ഇപ്പോൾ അടച്ചോളൂ; 35 ശതമാനം വരെ കിഴിവ് ലഭിക്കും; എങ്ങനെയെന്ന് അറിയാം

uae
  •  5 days ago
No Image

'ഒരു നിയന്ത്രണവുമില്ലാതെ എല്ലാ അതിരുകളും ഭേദിച്ച ആക്രമണത്തെ ദുര്‍വ്യാഖ്യാനം നല്‍കി ന്യായീകരിക്കുന്നു' യു.എന്‍ രക്ഷാസമിതിയില്‍ ഇസ്‌റാഈലിനെതിരെ ആഞ്ഞടിച്ച് ഖത്തര്‍ പ്രധാനമന്ത്രി 

International
  •  5 days ago
No Image

ഒട്ടകങ്ങൾ വഴി മദ്യക്കടത്ത്: 42 പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും കസ്റ്റഡിയിൽ ; അഞ്ചം​ഗ സംഘം പിടിയിൽ

National
  •  5 days ago
No Image

'ഒരു നൂറ് രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലില്ല, ഇ.ഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്തിയില്ല' ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് എം.കെ കണ്ണന്‍

Kerala
  •  5 days ago
No Image

ഈ വാരാന്ത്യത്തിൽ സഊദിയിൽ കനത്ത മഴയും, ഇടിമിന്നലും; വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, ശക്തമായ കാറ്റ് എന്നിവക്കും സാ​ധ്യത

latest
  •  5 days ago