HOME
DETAILS

വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ് നാലിന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം

  
Web Desk
April 26, 2025 | 9:30 AM

mass protest against waqf amendment bill in kochi on may 04 coducted by ulama coordination committee

കൊച്ചി: മത ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മത സ്വാതന്ത്രവും മൗലിക അവകാശങ്ങളും കവർന്നെടുക്കുന്ന വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളത്തിലെ പ്രമുഖ സുന്നി പണ്ഡിത സഭകളുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉലമ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് നാലിന് വൈകിട്ട് നാലുമണിക്ക് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ പ്രതിഷേധ മഹാ സമ്മേളനം നടത്തുമെന്ന് പണ്ഡിത സഭ നേതാക്കൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, മമ്പാട് നജീം മൗലവി തുടങ്ങിയ പണ്ഡിത പ്രമുഖരും ജനപ്രതിനിധികളും മത സാമൂഹ്യ സാംസ്‌കാരിക നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും. എറണാകുളം ജില്ലയിലെയും സമീപ ജില്ലകളിലെയും പണ്ഡിതന്മാരും മഹല്ല് ഭാരവാഹികൾ ഉൾപ്പെടെ പതിനായിരങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും.കഴിഞ്ഞദിവസം വിളിച്ചു കൂട്ടിയ യോഗത്തിൽ സമ്മേളനത്തിനായി 15 അംഗ സ്വാഗതസംഘം കമ്മിറ്റി രൂപീകരിച്ചു. 
 
സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണഘടന നൽകുന്ന മൗലികാവകാശത്തിന് നേരേയുള്ള കടന്നുകയറ്റം പൊറുക്കാവുന്നതല്ലന്നും പരലോകമോക്ഷത്തിന് വേണ്ടി സൃഷ്ടാവിന് സമർപ്പിക്കപ്പെടുന്നതാണ് വഖഫ് സ്വത്തുക്കളെന്നും നേതാക്കൾ വ്യക്തമാക്കി.

ബ്രിട്ടീഷുകാരുടെ കാലത്ത് പോലും വഖഫ് സംരക്ഷണ കാര്യത്തിൽ ജാഗ്രത പാലിച്ചിട്ടുണ്ട്. മോദി സർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമം മുസ്ലിം സമുദായത്തെ പാർശ്വവൽക്കരിക്കാനും അസ്തിത്വം തന്നെ ഇല്ലാതാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. പള്ളികളും മദ്‌സകളും കബർസ്ഥാനങ്ങളും ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ വക്കഫ് ഭൂമി അന്യാദീനപ്പെടാനും മുസ്ലിം സമുദായത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നതുമായ വഖഫ് നിയമത്തെ പിന്തുണച്ച കെ.സി.ബി.സി ഉൾപ്പെടെയുള്ള സഭാ നേതൃത്വങ്ങളുടെ നിലപാട് പ്രതിഷേധാർഹമാണെന്നും നേതാക്കൾ വ്യക്തമാക്കി.

വഖഫ് സ്വത്തുക്കൾ അപഹരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ഏതറ്റംവരെ പോകുമെന്നും ജനാധിപത്യ മാർഗത്തിലൂടെ വിശ്വാസികളിത് ചെറുക്കുക തന്നെ ചെയ്യുമെന്നും ഇവർ പറഞ്ഞു. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഐ.ബി ഉസ്മാൻ ഫൈസി,വർക്കിംഗ് ചെയർമാൻ കെ.പി മുഹമ്മദ് തൗഫീക്ക് മൗലവി, ജനറൽ കൺവീനർ വി.എച്ച് അലി ദാരിമി,വർക്കിംഗ് സെക്രട്ടറി എ.എം പരീത്, ട്രഷറർ ബഷീർ വഹബി അടിമാലി,ചീഫ് കോഡിനേറ്റർ സയ്യിദ് സി.ടി ഹാഷിം തങ്ങൾ, കോ-ഓഡിനേറ്റർ ടി.എ മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ഇബിയിൽ വിജിലൻസിന്റെ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്'; ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴി ലക്ഷങ്ങളുടെ ഒഴുക്ക്

crime
  •  a day ago
No Image

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം, തടസ്സം നിന്നത് ലീഗല്ല; വെള്ളാപ്പള്ളിയെ തിരുത്തി സുകുമാരന്‍ നായര്‍

Kerala
  •  a day ago
No Image

'കോലിയായിരുന്നെങ്കിൽ സ്മിത്തിന്റെ അച്ഛൻ പോലും ഓടിയേനെ'; ബാബർ അസമിനെതിരെ പരിഹാസവുമായി പാകിസ്ഥാൻ താരം

Cricket
  •  a day ago
No Image

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവേ ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

Kerala
  •  a day ago
No Image

മൂടല്‍മഞ്ഞ്: കാര്‍ വെള്ളക്കെട്ടില്‍ വീണ് ഗ്രേറ്റര്‍ നോയിഡയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം

National
  •  a day ago
No Image

ക്ഷേത്ര ദർശനത്തിനെന്ന് പറഞ്ഞ് നാല് ബസുകളിൽ സ്ത്രീകളെ കൊണ്ടുപോയി വ്യാജ വോട്ട് ചെയ്യിപ്പിച്ചു; മഹാരാഷ്ട്രയിൽ പരാതി

crime
  •  a day ago
No Image

സതീശന്‍ ഇന്നലെ പൂത്ത തകര, എന്‍.എസ്.എസിനേയും എസ്.എന്‍.ഡി.പിയേയും തമ്മില്‍ തെറ്റിച്ചത് മുസ്‌ലിം ലീഗ്- വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി

Kerala
  •  a day ago
No Image

'ജാതിയാണ് ഈ രാജ്യത്തെ ഏറ്റവും വലിയ അഡ്മിഷൻ ഫോം, അതുകൊണ്ട് തന്നെ രോഹിത് വെമുല ആക്ട് വെറുമൊരു മുദ്രാവാക്യമല്ല, ആവശ്യകതയാണ്' നിയമം കർണാടകയിലും തെലങ്കാനയിലും ഉടൻ നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി

National
  •  a day ago
No Image

മദ്രസയില്‍ നിന്ന് മടങ്ങുന്ന 14 കാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നിര്‍മാണ തൊഴിലാളിയെ കടിച്ചുകീറി തെരുവുനായ, സംഭവം മലപ്പുറത്ത്

Kerala
  •  a day ago
No Image

ഇറാനെ ആക്രമിക്കാനുള്ള ആവേശം യുഎസിന് തിരിച്ചടി ആയോ? പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വ്യോമതാവളമായ അൽ-ഉദൈദ് ഇനി ഏറെക്കാലം പ്രതീക്ഷിക്കേണ്ട; രാജ കുടുംബം അയച്ചത് ശക്തമായ സന്ദേശം

qatar
  •  a day ago