HOME
DETAILS

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

  
Web Desk
April 26 2025 | 15:04 PM

Rajai Port Blast Four Dead Over 500 Injured in Devastating Explosion

ടെഹ്‌റാന്‍: ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ സ്‌ഫോടനത്തില്‍ നാലു മരണം. അപകടത്തില്‍ പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു. സ്‌ഫോടനത്തിന്റെ കാരണം എന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. കണ്ടെയ്‌നര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ അണയ്ക്കുന്നതിനായി തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് തുറമുഖത്തില്‍ ധാരാളം തൊഴിലാളികള്‍ ഉണ്ടായിരുന്നതിനാല്‍ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്ന്  തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

'ഷഹീദ് രജായി പോര്‍ട്ട് വാര്‍ഫ് പ്രദേശത്ത് സൂക്ഷിച്ചിരുന്ന നിരവധി കണ്ടെയ്നറുകള്‍ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണം. ഞങ്ങള്‍ നിലവില്‍ പരുക്കേറ്റവരെ ഒഴിപ്പിക്കുകയും മെഡിക്കല്‍ സെന്ററുകളിലേക്ക് മാറ്റുകയും ചെയ്യുന്നു,' എന്ന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വിഭാഗത്തിലെ ഒരുന്നത ഉദ്യോഗസ്ഥന്‍ സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.

സ്‌ഫോടനത്തില്‍ കിലോമീറ്ററുകള്‍ അകലെയുള്ള ജനാലകള്‍ തകര്‍ന്നു. സ്‌ഫോടനത്തിന് ശേഷം ഒരു കൂണ്‍ മേഘം രൂപപ്പെടുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

ആഗോള എണ്ണ വ്യാപാരത്തിന്റെ 20 ശതമാനം കടന്നുപോകുന്ന പേര്‍ഷ്യന്‍ ഗള്‍ഫിലേക്കുള്ള ഇടുങ്ങിയ കവാടമായ ഹോര്‍മുസ് കടലിടുക്കിനടുത്തായി, ടെഹ്റാനില്‍ നിന്ന് ഏകദേശം 1,050 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്. 

2020ല്‍ ഷഹീദ് രജായി തുറമുഖം ഒരു സൈബര്‍ ആക്രമണത്തിന് വിധേയമായിരുന്നു. നേരത്തെ ഇറാനിയന്‍ സൈബര്‍ ആക്രമണത്തിനുള്ള പ്രതികാരമായി ഇസ്‌റാഈലാണ് ആ ആക്രമണത്തിന് പിന്നിലെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒമാനില്‍ വച്ച് ഇറാനും അമേരിക്കയുമായി നടക്കുന്ന മൂന്നാം ഘട്ട ആണവ ചര്‍ച്ചകള്‍ക്കിടെയാണ് സ്‌ഫോടനം നടന്നത്. 

യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയും നേതൃത്വം നല്‍കുന്ന ചര്‍ച്ചകള്‍ക്കൊപ്പം ഇരുവിഭാഗങ്ങളിലെയും വിദഗ്ധര്‍ തമ്മിലുള്ള സാങ്കേതിക തലത്തിലുള്ള കൂടിക്കാഴ്ചകളും നടക്കുന്നുണ്ട്.

ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് തടയുന്ന പുതിയ കരാറില്‍ എത്തിച്ചേരുക എന്നതാണ് അമേരിക്കന്‍ ലക്ഷ്യം. 

A powerful explosion at Iran’s Rajai port has left over 400 injured, coinciding with sensitive Iran-US nuclear discussions. Authorities are investigating the cause amid rising tensions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്ലാ വിമാനത്താവള ജീവനക്കാർക്കും നിർബന്ധിത മയക്കുമരുന്ന്, മദ്യ പരിശോധനകൾ നടത്തണം; നിർദേശവുമായി കുവൈത്ത് ഡിജിസിഎ

Kuwait
  •  a month ago
No Image

ഒമാനിൽ ഓഗസ്റ്റ് 21 വരെ മഴ തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

oman
  •  a month ago
No Image

ഡൊണാൾഡ് ട്രംപ് 6,000-ലധികം വിദ്യാർത്ഥി വിസകൾ റദ്ദാക്കി; കുറ്റകൃത്യങ്ങളും കാലാവധി കഴിഞ്ഞ താമസവും കാരണം

International
  •  a month ago
No Image

മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും, കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് അസം പൊലിസ്; ഓഗസ്റ്റ് 22-ന് ഗുവാഹത്തി ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകാൻ നിർദേശം

Kerala
  •  a month ago
No Image

 കൊച്ചിയില്‍ മുന്‍ ബിഗ്‌ബോസ് താരം ജിന്റോയ്‌ക്കെതിരേ മോഷണക്കേസ്; 10,000 രൂപയും മറ്റു രേഖകളും മോഷ്ടിച്ചു

Kerala
  •  a month ago
No Image

ചരിത്ര മൂല്യങ്ങളുയർത്തിപ്പിടിച്ച് ഒരു കാലഘട്ടത്തിന്റെ പ്രതീകമായി ഷാർജയിലെ അൽ ദൈദ് കോട്ട

uae
  •  a month ago
No Image

തെരുവുനായ കുറുകെചാടി; ബുള്ളറ്റിൽ നിന്ന് വീണ യുവ വനിതാ എസ്ഐ പിന്നാലെ വന്ന കാർ ഇടിച്ച് മരിച്ചു

National
  •  a month ago
No Image

സെർബിയയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ; പ്രസിഡന്റ് വുസികിന്റെ മുന്നറിയിപ്പിനെതിരെ പ്രതിഷേധം തുടരുന്നു

International
  •  a month ago
No Image

2026 ലെ റമദാൻ ആരംഭം ഫെബ്രുവരി 17നെന്ന് ജ്യോതിശാസ്ത്രജ്ഞർ; ഔദ്യോ​ഗിക സ്ഥിരീകരണം മാസം കാണുന്നതിനെ ആശ്രയിച്ച്

uae
  •  a month ago
No Image

ബംഗ്ലാദേശിനെയും അഫ്ഗാനിസ്ഥാനെയും തോൽപിച്ച ആത്മവിശ്വാസവുമായി ഏഷ്യകപ്പിലെ കറുത്തകുതിരകളാവാൻ യുഎഇ

uae
  •  a month ago