HOME
DETAILS

കൊടുവള്ളിയിൽ കല്യാണസംഘം യാത്ര ചെയ്ത ബസിന് നേരെ പന്നിപ്പടക്കം എറിഞ്ഞ സംഭവം; പൊലീസ് പിടിയിലായത് കുപ്രസിദ്ധ ഗുണ്ട 'ആട് ഷമീറും സംഘവും

  
Web Desk
April 27, 2025 | 2:57 PM

Notorious gangster Aadu Shameer and gang arrested for throwing firecrackers at wedding party bus in Koduvally

 

കോഴിക്കോട്: കൊടുവള്ളിയിൽ വിവാഹ സംഘം സഞ്ചരിച്ച ബസിന് നേരെ ആക്രമണം. പെട്രോൾ പമ്പിന് സമീപം ബസ് തിരിക്കുന്നതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സത്തെ ചൊല്ലി, ബസിന് നേരെ പന്നിപ്പടക്കങ്ങൾ എറിയുകയും മുൻചില്ല് ഇരുമ്പ് വടികൊണ്ട് തകർക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട ആട് ഷമീറിനെയും ഒപ്പം മൂന്ന് പേരെയും കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. വെണ്ണക്കാടിന് സമീപമുള്ള ഒരു കല്യാണ മണ്ഡപത്തിൽ യാത്രക്കാരെ ഇറക്കിയ ശേഷം ബസ് പെട്രോൾ പമ്പിലേക്ക് തിരിച്ചപ്പോഴാണ് ആക്രമണം നടന്നത്. ബസ് കാറിൽ ഉരസിയെന്ന് ആരോപിച്ച്, കാറിലെത്തിയ ഷമീറും കൂട്ടാളികളും ബസ് ജീവനക്കാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. തുടർന്ന് ഇരുമ്പ് ദണ്ഡുകൾ ഉപയോഗിച്ച് ബസിന്റെ മുൻചില്ല് തകർക്കുകയും കല്ലെറിയുകയും ചെയ്തു.

അക്രമികൾ എറിഞ്ഞ രണ്ട് പടക്കങ്ങളിൽ ഒന്ന് പെട്രോൾ പമ്പിനുള്ളിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പൊട്ടാതെ കിടന്ന മറ്റൊരു പടക്കം പൊലീസ് എത്തി സുരക്ഷിതമായി നീക്കം ചെയ്തു. പെട്രോൾ പമ്പിന് സമീപം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചത് വൻ ദുരന്തത്തിന് ഇടയാക്കുമായിരുന്നുവെന്ന് അധികൃതർ വിലയിരുത്തി.

സംഭവത്തെ തുടർന്ന് അക്രമികൾ നരിക്കുനിയിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, കൊടുവള്ളി-നരിക്കുനി റോഡിൽ മടവൂർ മുക്കിന് സമീപം പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടി. മേഖലയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ പൊലീസ് കർശന നടപടികൾ സ്വീകരിച്ചു.

ആട് ഷമീർ മുമ്പ് കൊടുവള്ളിയിൽ നടന്ന ഒരു 'ക്വട്ടേഷൻ' കേസുമായി ബന്ധപ്പെട്ട് തിരയുന്ന കുറ്റവാളിയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോൽവി സമ്മതിക്കാതെ മമത; രാജിവെക്കില്ലെന്ന് ഉറച്ച നിലപാട്; അധികാരത്തിൽ തുടരാനാകുമോ? ഭരണഘടനയിൽ പറയുന്നത് ഇങ്ങനെ

National
  •  2 days ago
No Image

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; രണ്ട് നിരീക്ഷകരെ നിയോഗിച്ച് എ.ഐ.സി.സി

Kerala
  •  2 days ago
No Image

റയലിൽ പോര് മുറുകുന്നു; അർബെലോവയുടെ സ്റ്റാഫുമായി കൊമ്പുകോർത്ത് എംബാപ്പെ; ഡ്രസ്സിംഗ് റൂമിൽ അസ്വസ്ഥത പുകയുന്നു

Football
  •  2 days ago
No Image

ടോസ് ഭാഗ്യമില്ലാത്ത നായകൻ; സഞ്ജുവിനെയും രാഹുലിനെയും പിന്നിലാക്കി ഗെയ്‌ക്‌വാദ്

Cricket
  •  2 days ago
No Image

സുപ്രീംകോടതിയിൽ ഇനി 38 ജഡ്ജിമാർ; അംഗസംഖ്യ വർദ്ധിപ്പിക്കാൻ കേന്ദ്ര ക്യാബിനറ്റ് അംഗീകാരം; ബിൽ ഉടൻ പാർലമെന്റിൽ

Kerala
  •  2 days ago
No Image

ബംഗാൾ, തമിഴ്നാട്, പുതുച്ചേരി: മാറി മറിഞ്ഞ തെരഞ്ഞെടുപ്പ് ഫലങ്ങൾ

National
  •  2 days ago
No Image

'എന്റെ വയറ്റിൽ ചവിട്ടി, പുറത്തേക്ക് തള്ളി'; സിആർപിഎഫ് ജവാന്മാർ ഗുണ്ടകളെപ്പോലെ പെരുമാറിയെന്ന് മമത; ബംഗാളിൽ തോൽവി സമ്മതിക്കാതെ തൃണമൂൽ

National
  •  2 days ago
No Image

'മുഖ്യമന്ത്രീ സതീശാ...'; എറണാകുളം ഇളകിമറിഞ്ഞു, വി.ഡി. സതീശന് ഉജ്ജ്വല സ്വീകരണം; തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു

Kerala
  •  2 days ago
No Image

'പഴയ കരുത്തിലേക്ക് മടങ്ങണം, ജനഹിതം ശരിക്കൊപ്പമാണ്'; നേതൃത്വത്തിന് വി.എ. അരുൺകുമാറിന്റെ 'കുറിക്ക് കൊള്ളുന്ന' വിമർശനം

Kerala
  •  2 days ago
No Image

വിദ്യാഭ്യാസ വകുപ്പില്‍ അഞ്ച് പേര്‍ക്ക് സ്ഥലമാറ്റം

Kerala
  •  2 days ago

No Image

'നിസ്സാരമായ രാഷ്ട്രീയം മാറ്റിവെക്കൂ...ഇത് രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ള കാര്യമല്ല, രാജ്യത്തെ സംബന്ധിച്ചുള്ളതാണ്' തൃണമൂലിന്റെ പരാജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരോട് രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

പാര്‍ട്ടി ആസ്ഥാനത്തെത്തി വിജയ്, ജയിച്ച നേതാക്കളെ കണ്ടു, ഭാവി കാര്യം ചര്‍ച്ച ചെയ്യും; സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങള്‍ സജീവം

National
  •  3 days ago
No Image

'അടുത്തത് അഖിലേഷ് യാദവ്...' മമതയുടെ വീഴ്ചക്ക് പിന്നാലെ അടുത്ത നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷനെതിരെയെന്ന് പ്രഖ്യാപിച്ച് സുവേന്ദു അധികാരി

National
  •  3 days ago
No Image

ഒമാനിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ ആക്രമണം; രണ്ട് പ്രവാസികൾക്ക് പരുക്ക്

uae
  •  3 days ago