HOME
DETAILS

മലയാള സിനിമ സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

  
April 28, 2025 | 12:41 PM

Renowned Malayalam Film Director Shaji N Karun Passes Away

 

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അടയാളപ്പെടുത്തിയ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകീട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലുള്ള 'പിറവി' എന്ന വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം, സിനിമാ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. അത് ഷാജി എൻ. കരുണിന്റെ അവസാന പൊതുപരിപാടിയായി.

'പിറവി', 'സ്വം', 'വാനപ്രസ്ഥം', 'കുട്ടിസ്രാങ്ക്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം നേടിക്കൊടുത്ത അദ്ദേഹം, എഴുപതോളം ചലച്ചിത്ര മേളകളിൽ പ്രദർശനവും 31 പുരസ്കാരങ്ങളും നേടി. 'പിറവി' 31 അവാർഡുകൾ സ്വന്തമാക്കി, 'സ്വം' കാൻ ചലച്ചിത്ര മേളയിൽ പാം ദ്’ഓർ നോമിനേഷൻ നേടി, 'വാനപ്രസ്ഥം' കാനിലെ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. 2009ൽ മമ്മൂട്ടി നായകനായ 'കുട്ടിസ്രാങ്ക്' ഏഴ് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു.

1952ൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദവും 1974ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചു. 1998ൽ സ്ഥാപിതമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു. മരണ വേളയിൽ കെ.എസ്.എഫ്.ഡി.സി. ചെയർമാനായിരുന്നു.

കലാ-സാംസ്കാരിക രംഗത്തെ സംഭാവനകൾക്ക് ഫ്രഞ്ച് സർക്കാരിന്റെ 'ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്', പത്മശ്രീ തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയിൽ നെബ്രാസ്ക; കത്തിയെരിഞ്ഞത് ഏഴര ലക്ഷം ഏക്കർ; വയോധികയ്ക്ക് ദാരുണാന്ത്യം

International
  •  a month ago
No Image

കൂറുമാറിയെത്തിയവരെ ചേര്‍ത്ത് പിടിച്ച് കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക; ഐഷ പോറ്റിക്കും, എസ് സുരേഷിനും സീറ്റ് 

Kerala
  •  a month ago
No Image

ജനവിധി തേടി ജന്മ നാട്ടിലേക്ക്: പോരാട്ടം അരനൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കൈപ്പത്തി ചിഹ്നത്തിൽ; മുൻഗണന പാലക്കാട്ടെ ജനങ്ങൾക്കും ആവശ്യങ്ങൾക്കും; സ്ഥാനാർത്ഥിത്വത്തിനു പിന്നാലെ കുറിപ്പുമായി രമേഷ് പിഷാരടി

Kerala
  •  a month ago
No Image

ഇരുട്ടിലായി ക്യൂബ; യുഎസ് ഉപരോധം കടുക്കുന്നു, രാജ്യം കടുത്ത ഊർജ്ജ പ്രതിസന്ധിയിൽ

International
  •  a month ago
No Image

കേരള കോണ്‍ഗ്രസില്‍ തലമുറ മാറ്റം; തൊടുപുഴയില്‍ ഇത്തവണ പിജെ ജോസഫില്ല; പകരം മകന്‍ മത്സരിക്കും; സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കേരള കോണ്‍ഗ്രസ് 

Kerala
  •  a month ago
No Image

രണ്ട് ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ വേണ്ട; അലുവ അതുൽ കൊലക്കേസ് പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി; നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന്

Kerala
  •  a month ago
No Image

പാലക്കാട് രമേശ് പിഷാരടി,തവനൂരിൽ വി.എസ് ജോയി; 55 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത്

Kerala
  •  a month ago
No Image

ലക്ഷ്യം ഹാട്രിക് വിജയം; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പിണറായി വിജയൻ ധർമ്മടത്തെത്തി; ആവേശകരമായ സ്വീകരണമൊരുക്കി പ്രവർത്തകർ

Kerala
  •  a month ago
No Image

യുഎഇക്കെതിരായ ഇറാന്റെ ആക്രമണം; 10 മിസൈലുകളും 45 ഡ്രോണുകളും തകർത്തു, മരണസംഖ്യ എട്ടായി

uae
  •  a month ago
No Image

'തലമുറമാറ്റം അനിവാര്യം, ലീഗിന്റേത് മികച്ച പട്ടിക'; കോഴിക്കോട് സൗത്തിൽ സ്ഥാനാർഥിയെ ജയിപ്പിക്കുമെന്ന് എം.കെ മുനീർ

Kerala
  •  a month ago