HOME
DETAILS

മലയാള സിനിമ സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു

  
April 28, 2025 | 12:41 PM

Renowned Malayalam Film Director Shaji N Karun Passes Away

 

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അടയാളപ്പെടുത്തിയ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകീട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലുള്ള 'പിറവി' എന്ന വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം, സിനിമാ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. അത് ഷാജി എൻ. കരുണിന്റെ അവസാന പൊതുപരിപാടിയായി.

'പിറവി', 'സ്വം', 'വാനപ്രസ്ഥം', 'കുട്ടിസ്രാങ്ക്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം നേടിക്കൊടുത്ത അദ്ദേഹം, എഴുപതോളം ചലച്ചിത്ര മേളകളിൽ പ്രദർശനവും 31 പുരസ്കാരങ്ങളും നേടി. 'പിറവി' 31 അവാർഡുകൾ സ്വന്തമാക്കി, 'സ്വം' കാൻ ചലച്ചിത്ര മേളയിൽ പാം ദ്’ഓർ നോമിനേഷൻ നേടി, 'വാനപ്രസ്ഥം' കാനിലെ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. 2009ൽ മമ്മൂട്ടി നായകനായ 'കുട്ടിസ്രാങ്ക്' ഏഴ് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു.

1952ൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദവും 1974ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചു. 1998ൽ സ്ഥാപിതമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു. മരണ വേളയിൽ കെ.എസ്.എഫ്.ഡി.സി. ചെയർമാനായിരുന്നു.

കലാ-സാംസ്കാരിക രംഗത്തെ സംഭാവനകൾക്ക് ഫ്രഞ്ച് സർക്കാരിന്റെ 'ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്', പത്മശ്രീ തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ മുതൽ; മലബാറിൽ കടുത്ത സീറ്റ് പ്രതിസന്ധി, പതിനായിരങ്ങൾ പുറത്ത്

Kerala
  •  a day ago
No Image

ഒഡിഷയിൽ വോട്ടർപട്ടിക പുതുക്കൽ: 20 ലക്ഷം പേർ പുറത്ത്, അന്തിമ പട്ടിക സെപ്റ്റംബറിൽ

National
  •  a day ago
No Image

തൃശൂർ അനാശാസ്യ കേന്ദ്രത്തിലെ കൊലപാതകം: മുഖ്യപ്രതി പിടിയിൽ

Kerala
  •  a day ago
No Image

‘നിങ്ങൾക്ക് സംസ്കാരമോ അന്തസ്സോ ഇല്ല; വ്യക്തികളെ കൊല്ലാം, ആദർശങ്ങളെ തകർക്കാനാകില്ല’: ട്രംപിന് ശക്തമായ മറുപടിയുമായി ഇറാൻ

International
  •  a day ago
No Image

ഇല്ലാത്ത കടയുടെ പേരിൽ ആകർഷകമായ ഓഫറുകൾ നൽകി വീട്ടമ്മമാരിൽ നിന്ന് ലക്ഷങ്ങൾ തട്ടി; മലപ്പുറം സ്വദേശി കോഴിക്കോട്ട് പിടിയിൽ

Kerala
  •  a day ago
No Image

86 മത്സരങ്ങൾ, 257 ഗോളുകൾ; എന്നിട്ടും 'ചോരാത്ത കൈകൾ', ഈ ലോകകപ്പിൽ ഒരൊറ്റ ഗോൾ പോലും വഴങ്ങാത്ത ആ രണ്ട് ടീമുകൾ

Football
  •  a day ago
No Image

ആ നിരാശയിലും ദേഷ്യത്തിലും പറ്റിപ്പോയത്'; എംബാപ്പെയുടെ പുറത്തേക്ക് പന്തെറിഞ്ഞ സംഭവത്തിൽ വിശദീകരണവുമായി ഒർലാൻഡോ ഹിൽ

Football
  •  a day ago
No Image

ഭർത്താവിന് ഉറക്കഗുളിക നൽകി കൊലപ്പെടുത്തി, മൃതദേഹം ശുചിമുറിയിൽ കുഴിച്ചുമൂടി കോൺക്രീറ്റ് ചെയ്തു; യുവതി അറസ്റ്റിൽ 

crime
  •  a day ago
No Image

'ബോസ്' തിരിച്ചെത്തുന്നു! നാഗെൽസ്മാൻ പുറത്തേക്ക്, ജർമ്മനിയുടെ പുതിയ നായകനായി ജർഗൻ ക്ലോപ്പ് വരുന്നു

Football
  •  a day ago
No Image

യാത്രക്കാരുടെ സമയത്തിന് പുല്ലുവിലയോ? തൃശൂരിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് റോഡരികിൽ നിർത്തിയിട്ട് ഡ്രൈവർ മുറുക്കാൻ വാങ്ങാൻ പോയി 

Kerala
  •  a day ago