
ഖത്തറിന്റെ ആഡംബര സമ്മാനം ട്രംപ് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ട്രംപിനെ കാത്തിരിക്കുന്ന 400 മില്യണ്‍ ഡോളര്‍ വിലയുള്ള സമ്മാനമിത്

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡൊമാള്‍ഡ് ട്രംപ് ഖത്തര്‍ രാജകുടുംബത്തില്‍ നിന്ന് ആഡംബര ബോയിംഗ് 747-8 ജംബോ ജെറ്റ് വിമാനം സ്വീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്.
ഒരു വിദേശ സര്‍ക്കാരില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റിന് ഇതുവരെ ലഭിച്ചതില്‍ വച്ച് ഏറ്റവും വിലപ്പെട്ട സമ്മാനമായിരിക്കാം ഇത്.
ട്രംപ് തന്റെ മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി അടുത്ത ആഴ്ച ഖത്തര്‍ സന്ദര്‍ശിക്കുന്ന വേളയില്‍ സമ്മാനത്തെക്കുറിച്ച് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ചിലരെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സമ്മാനം നിയമപരമാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള എബിസിയുടെ ചോദ്യത്തോട് വൈറ്റ് ഹൗസും നീതിന്യായ വകുപ്പും പ്രതികരിച്ചിട്ടില്ല. ഖത്തര്‍ എംബസി വക്താവും സമാന ചോദ്യത്തോട് പ്രതികരിച്ചില്ലെന്ന് എബിസി പറഞ്ഞു.
ട്രംപിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറിയിലേക്ക് ഉടമസ്ഥാവകാശം കൈമാറുന്നിടത്തോളം കാലം വിമാനം സംഭാവന ചെയ്യുന്നത് 'നിയമപരമായി അനുവദനീയമാണ്' എന്ന നിഗമനത്തിലാണ് യുഎസ് അറ്റോര്‍ണി ജനറല്‍ പാം ബോണ്ടിയും വൈറ്റ് ഹൗസിലെ ഉന്നത അഭിഭാഷകനായ ഡേവിഡ് വാറിംഗ്ടണും.
തുടര്‍ന്ന് 2029 ജനുവരി 1-ന് മുമ്പ് വിമാനം ട്രംപ് പ്രസിഡന്‍ഷ്യല്‍ ലൈബ്രറി ഫൗണ്ടേഷനിലേക്ക് മാറ്റുമെന്നും അതിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും യുഎസ് വ്യോമസേന വഹിക്കുമെന്നും വൃത്തങ്ങള്‍ എബിസി ന്യൂസിനോട് പറഞ്ഞു.
വ്യോമയാന മേഖലയിലെ വിദഗ്ധരുടെ അഭിപ്രായത്തില്‍, ട്രംപിന് അവകാശമായി ലഭിക്കുന്ന വിമാനത്തിന്റെ ഏകദേശ മൂല്യം ഏകദേശം 400 മില്യണ്‍ ഡോളറായിരിക്കും.
ട്രംപിന്റെ ഗള്‍ഫ് സന്ദര്‍ശനം
അടുത്തയാഴ്ചയാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഗൾഫ് പര്യടനം. സഊദി ബറേബ്യ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ ആണ് യുഎസ് പ്രസിഡൻ്റ് സന്ദർശിക്കുന്നത്. ഗസ്സ ഉൾപ്പെടെ പശ്ചിമേഷ്യയിൽ കത്തുന്ന ധാരാളം വിഷയങ്ങൾ ഉണ്ടായിരിക്കെ, ട്രംപിന്റെ സന്ദ്രശനത്തിന് മുന്നോടിയായി ഞെട്ടിക്കുന്ന പല പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പൊൾ പുറത്തുവരുന്നത്. ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കും, ഗസ്സയിൽ എത്രയും വേഗം വെടിനിർത്തണം, ഹമാസിനെ നിരായുധീകരിക്കണം എന്ന വ്യവസ്ഥ പാടില്ല തുടങ്ങിയ നിലപാടുകൾ ട്രംപ് സ്വീകരിക്കുന്നതായാണ് സൂചന. ട്രംപിന്റെ മിഡിൽ ഈസ്റ്റ് സന്ദർശന വേളയിൽ സൗദി അറേബ്യ ഗൾഫ്-യുഎസ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ഫലസ്തീൻ രാഷ്ട്രത്തെയും യുഎസ്-സൗദി ആണവ സഹകരണത്തെയും കുറിച്ചും സന്ദർശനത്തിൽ പ്രഖ്യാപനം ഉണ്ടാകുമെന്നു വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിലെ ആദ്യ വിദേശ സന്ദർശനം കൂടി ആണിത്. ട്രംപിന്റെ യാത്രയ്ക്ക് മുമ്പ് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് കഴിഞ്ഞദിവസം സൗദി അറേബ്യ സന്ദർശിച്ചു. സൗദികളുമായുള്ള സിവിൽ ആണവ സഹകരണത്തിൽ ഈ വർഷം ലോകത്തിന് അർത്ഥവത്തായ സംഭവവികാസങ്ങൾ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പ്രധാന പ്രഖ്യാപനങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ആണവ വിദഗ്ധർ പറയുന്നു. ചെറിയ നടപടികൾ പോലും ഒരു സന്ദേശം അയയ്ക്കുമെന്ന് വാഷിംഗ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ മിഡിൽ ഈസ്റ്റ് വിദഗ്ദ്ധനായ ജോൺ ആൾട്ടർമാൻ എപിയോട് പറഞ്ഞു.
U.S. President Donald Trump is expected to accept a lavish gift from Qatar, sparking intrigue and discussions about diplomatic gestures and political symbolism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആധാർ കാർഡ് നഷ്ടപ്പെട്ടോ? പേടിക്കേണ്ട, പുതിയ പിവിസി കാർഡ് ലഭിക്കാനായി ഇങ്ങനെ ചെയ്താൽ മതി
National
• 40 minutes ago
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
National
• 2 hours ago
ശക്തമായ മഴ; കൊല്ലത്ത് റെയിൽവേ ട്രാക്കിൽ മരം വീണ് തീപിടിത്തം, ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു
Kerala
• 2 hours ago.png?w=200&q=75)
പൂനെയിൽ പാലം തകർന്ന് മരിച്ചവരുടെ എണ്ണം നാലായി: കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
National
• 2 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയിൽ എണ്ണ വില ഉയർന്നേക്കുമോ?
International
• 2 hours ago
കോവിഡ് ബാധിതയായ 27കാരി പ്രസവത്തിനു പിന്നാലെ മ രിച്ചു; കുഞ്ഞിന് ഒരു ദിവസം പ്രായം
National
• 3 hours ago
ഭാര്യയുടെ സോപ്പ് എടുത്ത് കുളിച്ച ഭർത്താവ് അറസ്റ്റിൽ: വഴക്കുകൾ ഉണ്ടാകുമ്പോൾ ഭാര്യ പലപ്പോഴും പൊലീസിനെ വിളിക്കാറുണ്ട്; ഇത്ര പ്രതീക്ഷിച്ചില്ലെന്ന് ഭർത്താവ്
National
• 3 hours ago
കനത്ത മഴ: കേരളത്തിലെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 3 hours ago
ഇസ്റാഈലിൽ സംഘർഷം രൂക്ഷം: അനാവശ്യ സഞ്ചാരം ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി; ഹെൽപ് ലൈൻ നമ്പറുകൾ ഇവ
International
• 4 hours ago
ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിയെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം: പുതിയ തരംഗത്തിന്റെ തുടക്കമെന്ന് ഇറാൻ
International
• 4 hours ago
അതി തീവ്ര മഴ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 4 hours ago
ഓസ്ട്രേലിയൻ പൊലീസിന്റെ ക്രൂര മർദനത്തിനിരയായ ഇന്ത്യൻ വംശജൻ മ രണപ്പെട്ടു: ഭാര്യ ദൃശ്യങ്ങൾ പകർത്തി
International
• 5 hours ago
48-കാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി; കട്ടിലിനടിയിൽ ഒരു കൈ കണ്ടെന്ന് മകളുടെ മൊഴി; അയൽവാസി കസ്റ്റഡിയിൽ
Kerala
• 5 hours ago
ഞാൻ മരിച്ചാലും ഒരുനാൾ പഠിക്കപ്പെടും എന്ന് തമാശ പറഞ്ഞിരുന്നതായി വേടൻ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ സംഗീതപ്രതിരോധം തീർക്കുന്ന മൈക്കിള്‍ ജാക്സൺന്റെയും വേടന്റെയും പാട്ടുകൾ പഠന വിഷയമാകുമ്പോൾ
Kerala
• 6 hours ago
ഇറാനിൽ ഇസ്റാഈൽ ആക്രമണങ്ങളിൽ 80 പേർ കൊല്ലപ്പെട്ടു; 800 പേർക്ക് പരുക്ക്; സംഘർഷം മൂന്നാം ദിവസവും തുടരുന്നു
International
• 6 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: അപകടം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ തിരിച്ചറിയാനുള്ളത് ഇനിയും അനേകം മൃതദേഹങ്ങൾ
National
• 7 hours ago
മഴ ശക്തമാവുന്നു; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 7 hours ago
പൂനെയിൽ പാലം തകർന്നു: നിരവധി പേർ ഒഴുക്കിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു
National
• 7 hours ago
മഴ കനക്കുന്നു; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 6 hours ago
പൂനെയിൽ പാലം തകർന്ന അപകടത്തിൽ രണ്ട് മരണം; 38 പേരെ രക്ഷപ്പെടുത്തി
National
• 6 hours ago
കേരളത്തിൽ കനത്ത മഴയും ശക്തമായ കാറ്റും; നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം
Kerala
• 6 hours ago