പാകിസ്താന്റെ മിറാഷ് യുദ്ധവിമാനവും ഇന്ത്യൻ സേന അടിച്ചുതകർത്തു; വീണുപോയത് പാകിസ്ഥാന്റെ നട്ടെല്ലോ
ന്യൂഡൽഹി: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ നടന്ന സൈനിക സംഘർഷത്തിൽ പാകിസ്താന്റെ മിറാഷ് യുദ്ധവിമാനം തകർത്തതായി ഇന്ത്യൻ സേന. ഓപ്പറേഷൻ സിന്ദൂർ സൈനിക നീക്കത്തിനിടെയാണ് ഇത് സാധ്യമായത്. തകർന്നുവീണ മിറാഷ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് സേന ഈ വിജയം അവതരിപ്പിച്ചത്.
അതിർത്തി പ്രദേശത്തെ യുദ്ധസമാനമായ സാഹചര്യത്തിനിടയിൽ നടന്ന ഈ ഓപ്പറേഷനിൽ ഇന്ത്യൻ വ്യോമസേനയുടെ കൃത്യതയും ധീരതയും പ്രകടമായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്താന്റെ ആക്രമണ ശേഷിക്ക് കനത്ത തിരിച്ചടി നൽകിയ നടപടി, ഇന്ത്യയുടെ പ്രതിരോധ ശക്തിയുടെ മികവ് കൂടെയാണ്. വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ച അവശിഷ്ടങ്ങൾ, സൈനിക നേട്ടത്തിന്റെ വ്യക്തമായ തെളിവായി സേന മുന്നോട്ടുവെച്ചു.
The Indian Army has claimed to have shot down a Pakistani Mirage fighter jet in a military clash along the India-Pakistan border. This was possible during Operation Sindoor. The army presented the victory by displaying the wreckage of the crashed Mirage aircraft at a press conference.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."