HOME
DETAILS

മരണഭീതിയില്‍ പലായനം; താമസം ബങ്കറുകളില്‍; ദുരിത ജീവിതം അവസാനിച്ചിട്ടില്ല അതിര്‍ത്തിയില്‍ 

  
Web Desk
May 13 2025 | 09:05 AM

Life in the Shadow of War A Kashmiri Students Heartbreaking Account of Life in a Border Bunker

ശ്രീനഗര്‍: 'ബോംബുകള്‍ ചീറിയെത്തുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ ഉള്ളില്‍ തീയാണ്. ആകാശത്ത് മിസൈലുകള്‍ പായുമ്പോള്‍ രക്ഷ തേടി ആളുകള്‍ ചിതറി ഓടും. കുട്ടികളും സ്ത്രീകളും രോഗികളും വന്ദ്യവയോധികരും പ്രാണഭയത്താല്‍ പലായനം ചെയ്യുന്ന കാഴ്ച ഹൃദയം നുറുങ്ങുന്നതാണ്'... ഭൂമിയിലെ സ്വര്‍ഗമെന്ന വിളിപ്പേരുള്ള കശ്മിരിലെ മലമുകളിലെ സാധുമനുഷ്യരുടെ യുദ്ധകാല ജീവിതത്തിന്റെ നേര്‍ക്കാഴ്ച വിവരിക്കുകയാണ് കൊല്‍ക്കത്തയില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഖാന്‍ സാഹിദ്.

സംഘര്‍ഷം രൂക്ഷമായതോടെയാണ് ശ്രീനഗറിലുള്ള മാതാപിതാക്കളുടെ പക്കലേക്ക് കൊല്‍ക്കത്തിയില്‍ നിന്ന് ഖാന്‍ സാഹിദ് എത്തിയത്. അവിടെ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള വടക്കന്‍ കശ്മിരിലെ കുപ്വാരയിലെ അതിര്‍ത്തി ഗ്രാമമായ തങ്ധറിലെത്തിയ ഖാന്‍ സാഹിദിന് പിന്നീട് തിരിച്ചുപോകാന്‍ കഴിഞ്ഞില്ല. പ്രായമായ മാതാപിതാക്കള്‍ ഇരുട്ടുനിറഞ്ഞ ബങ്കറുകള്‍ക്കുള്ളില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടും. പലപ്പോഴും ഉമ്മ ഉറങ്ങാറില്ല. ഓരോ ദിവസവും സമീപത്തെ ആളുകള്‍ പലായനം ചെയ്യുന്നത് മനസിനെ വല്ലാതെ ഉലയ്ക്കുന്ന കാഴ്ചയാണ്. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വിമാനത്താവളം അടച്ചതോടെ മാതാപിതാക്കളെ കൊല്‍ക്കത്തയിലേക്ക് കൊണ്ടു പോകാനായില്ലെന്നും സാഹിദ് പറഞ്ഞു.

'സമീപ ഗ്രാമത്തില്‍ നിന്നുള്ളവര്‍ പോലും പിതാവ് നിര്‍മിച്ച ബങ്കറിലാണ് അഭയം തേടിയത്. ഇക്കുറി സംഘര്‍ഷം രൂക്ഷമായതോടെ അമ്പതോളം പേര്‍ രാത്രികാലത്ത് ബങ്കറിലെത്തുമായിരുന്നു. വൈകുന്നേരത്തോടെ ജോലികള്‍ തീര്‍ത്ത് എല്ലാവരും ബങ്കറില്‍ ഒത്തുകൂടും. പ്രാര്‍ഥിച്ചും വര്‍ത്തമാനം പറഞ്ഞും ഇരുട്ടില്‍ നേരം വെളുപ്പിക്കും. കഴിഞ്ഞ ദിവസം പ്രദേശത്ത് കനത്ത മഴയായിരുന്നു. ബങ്കറുകളില്‍ വെള്ളം കയറി'- ബങ്കറിലെ ജീവിതം വിവരിച്ചു കൊണ്ട് ഖാന്‍ സാഹിദ് പറഞ്ഞു.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും വീടും ജീവിതോപാധികളും ഇട്ടെറിഞ്ഞോടിയവര്‍ തിരിച്ചുവന്നിട്ടില്ലെന്ന് ഖാന്‍ സാഹിദ് പറയുന്നു. സൈനിക ക്രമീകരണങ്ങള്‍ ലഘൂകരിക്കുന്നതോടെ പലരും മടങ്ങിയെത്തും. എന്നാല്‍, പലരുടെയും വീടുകളും കെട്ടിടങ്ങളും പാക് ഷെല്ലാക്രമണത്തില്‍ കേടുപറ്റിയിട്ടുണ്ട്. അതെല്ലാം പൂര്‍വസ്ഥിതിയിലാക്കാന്‍ മാസങ്ങളെടുക്കും. കാലാവസ്ഥ പ്രതികൂലമായാല്‍ അത് പിന്നെയും നീളും. ഫലത്തില്‍ അതിര്‍ത്തിയിലെ ദുരിത ജീവിതം തുടരുമെന്നാണ് ഖാന്‍ സാഹിദിന്റെ വാക്കുകള്‍ വിളിച്ചോതുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം

Kerala
  •  a day ago
No Image

ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ 

auto-mobile
  •  a day ago
No Image

ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി

National
  •  a day ago
No Image

സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും

Kerala
  •  a day ago
No Image

നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ

Kerala
  •  a day ago
No Image

ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ് 

Kerala
  •  a day ago
No Image

തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  a day ago
No Image

വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി

National
  •  a day ago
No Image

ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത

Kerala
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്

International
  •  2 days ago