HOME
DETAILS

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ബിജെപിയുടെ പുതിയ സർക്കുലറിൽ നേതാക്കൾക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ വിലക്ക് 

  
May 28 2025 | 13:05 PM

Nilambur By-election BJPs New Circular Bans Leaders from Speaking to Media

 

നിലമ്പൂർ: നിലമ്പൂർ, ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ബിജെപിയിൽ അഭിപ്രായ വ്യത്യാസങ്ങൾ മൂർച്ഛിക്കുന്നതിനിടെ, പാർട്ടി പ്രവർത്തകർക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിനും പൊതുവിഷയങ്ങളിൽ പരാതി നൽകുന്നതിനും വിലക്കേർപ്പെടുത്തി പുതിയ സർക്കുലർ.  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറിന്റെ പേര് വച്ച് പുറപ്പെടുവിച്ച  സർക്കുലർ, പാർട്ടി അംഗങ്ങൾ മുതൽ ഭാരവാഹികൾ, ജനപ്രതിനിധികൾ വരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനും പൊതു വിഷയങ്ങളിൽ പരാതി നൽകുന്നതിനും അന്വേഷണ ഏജൻസികളുമായി ഇടപെടുന്നതിനും മുൻകൂർ അനുമതി നിർബന്ധമാക്കുന്നു.

സംസ്ഥാന അധ്യക്ഷന്റെയോ മീഡിയാ പ്രഭാരിയുടെയോ മുൻകൂർ അനുമതി കൂടാതെ ആർക്കും മാധ്യമങ്ങളോട് പ്രതികരിക്കാനോ അഭിമുഖം നൽകാനോ ചർച്ചകളിൽ പങ്കെടുക്കാനോ പാടില്ലെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ പരാതി നൽകുന്നതിനും വ്യവഹാരങ്ങളിൽ ഇടപെടുന്നതിനും പാർട്ടി അംഗങ്ങൾക്ക് വിലക്കുണ്ട്. ഇത് പാർട്ടിക്കുള്ളിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്.

“കേരളത്തിൽ, പ്രത്യേകിച്ച് ഉപതെരഞ്ഞെടുപ്പിന്റെയും വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും പശ്ചാത്തലത്തിൽ, മാധ്യമങ്ങൾ നേതാക്കളോട് അഭിപ്രായം ആരാഞ്ഞേക്കും. ജനങ്ങൾക്ക് അറിയാവുന്ന, പാർട്ടി നിലപാടുകൾ വ്യക്തമായി അവതരിപ്പിക്കാൻ കഴിവുള്ള നേതാക്കളോടാണ് മാധ്യമങ്ങൾ സംസാരിക്കുക. പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, എം.ടി. രമേശ്, കെ. സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയവർ ഇത്തരം ചർച്ചകളിൽ പങ്കെടുക്കുന്നത് സ്വാഭാവികമാണ്. എന്നിട്ടും ഇത്തരമൊരു വിലക്ക് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല,” എന്ന് ബിജെപി പ്രവർത്തകർ തന്നെ പറയുന്നു. “പാർട്ടി ഒരിക്കലും അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിര് നിന്നിട്ടില്ല. പൊതു താൽപ്പര്യമുള്ള വിഷയങ്ങളിൽ ഇടപെട്ടാണ് പാർട്ടി ജനങ്ങളിലേക്ക് എത്തുന്നത്. ഇപ്പോഴത്തെ സർക്കുലർ എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. പാർട്ടിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചോ എന്നാണ് സംശയമെന്നും സർക്കുലറിനെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായങ്ങളുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  7 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  8 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  8 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  8 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  8 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  9 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  9 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  9 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  9 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  9 hours ago