HOME
DETAILS

പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി

  
May 30 2025 | 14:05 PM

Malappuram Husband Sentenced to Death for Slitting Wifes Throat

മലപ്പുറം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വധശിക്ഷ. പരപ്പനങ്ങാടി സ്വദേശി റഹീനയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് നജീബുദ്ദീനാണ് ശിക്ഷിക്കപ്പെട്ടത്. 2017 ജൂലൈ 23ന് ഭാര്യ റഹീനയെ അഞ്ചപ്പുര ബീച്ച് റോഡിലെ അറവുശാലയില്‍ കൊണ്ടുചെന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയതായാണ് കേസ്. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.

2003 ലായിരുന്നു നജീബുദ്ദീന്റെയും റഹീനയുടെയും വിവാഹം. എന്നാല്‍, 2011ല്‍ മറ്റൊരു സ്ത്രീയെ വീണ്ടും വിവാഹം കഴിച്ച പ്രതി പരപ്പനങ്ങാടി ചുടലപ്പറമ്പിലാണ് രണ്ടാം ഭാര്യയോടൊപ്പം താമസിച്ചിരുന്നത്. ഇതേതുടര്‍ന്ന് വഴക്ക് പതിവായതോടെ ബന്ധം ഉപേക്ഷിച്ച് കുട്ടികളോടൊപ്പം സ്വന്തം വീട്ടിലേക്ക് പോകാന്‍ റഹീന തീരുമാനിച്ചു. കൂടാതെ വിവാഹമോചനത്തിനായി  അപേക്ഷ നല്‍കുകയും ചെയ്തു. ഇതോടെയാണ് റഹീനയെ കൊലപ്പെടുത്താന്‍ പ്രതി തീരുമാനിച്ചത്.

പരപ്പനങ്ങാടി പനയിങ്ങല്‍ ജംഗ്ഷനില്‍ ഇറച്ചിക്കട നടത്തിയിരുന്ന പ്രതി, അവിടെ നിന്നെടുത്ത കത്തി അഞ്ചപ്പുര ബീച്ച് റോഡിലെ തന്റെ അറവുശാലയില്‍ കൊണ്ടുചെന്നു വച്ചു. തുടര്‍ന്ന്, സംഭവദിവസം രാവിലെ അറവുശാലയിലെ ജോലിക്കാരെ വിളിച്ചെങ്കിലും ആരെയും കിട്ടുന്നില്ലെന്നും, സഹായിക്കണമെന്നും പറഞ്ഞ് റഹീനയെ ഫോണില്‍ വിളിച്ചു. പിന്നീട് അവര്‍ താമസിച്ച വാടകവീട്ടില്‍ ചെന്ന് ബൈക്കില്‍ കയറ്റി അറവുശാലയിലെത്തിച്ചു. അവിടെ റഹീനയുടെ കഴുത്തിലെ മഹര്‍ മാല പൊട്ടിച്ച പ്രതി, നേരത്തെ അറവുശാലയിലെത്തിച്ച കത്തി ഉപയോഗിച്ച് റഹീനയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പ്രതി തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ പ്രതി കയ്യിലെ പണം തീര്‍ന്നപ്പോള്‍ നരിക്കുനിയിലെ സ്വന്തം വീട്ടിലെത്തി. ഈ സമയത്താണ് പൊലിസ് പ്രതിയെ പിടികൂടിയത്. 

പരപ്പനങ്ങാടി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐപിസി 302 (കൊലപാതകം), 404 വകുപ്പുകള്‍ ചുമത്തിയിരുന്നു. മഞ്ചേരി അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയിലാണ് വിചാരണ നടന്നത്. ഐപിസി 404 പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും, ഐപിസി 302 പ്രകാരം വധശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.

In a shocking case from Malappuram, a husband has been sentenced to death for murdering his wife by slitting her throat. The incident occurred on July 23, 2017, when the accused, Najibuddin, took his wife Rahina to a slaughterhouse near Anchapura Beach Road and brutally killed her. The court's verdict comes after a long legal process, highlighting the severity of domestic violence crimes in Kerala. The convict has been transferred to Thavanur Jail.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ

Football
  •  7 hours ago
No Image

പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ 

Kerala
  •  7 hours ago
No Image

ചുട്ടുപൊള്ളി ഒമാന്‍; ഉച്ചവിശ്രമ നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍, തൊഴിലാളികള്‍ക്ക് ആശ്വാസം

oman
  •  8 hours ago
No Image

വ്യാജ ഡോക്ടര്‍ ചമഞ്ഞ് അനധികൃത ക്ലിനിക് നടത്തിയ ഇന്ത്യന്‍ യുവതി കുവൈത്തില്‍ അറസ്റ്റില്‍

Kuwait
  •  8 hours ago
No Image

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; കാർ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു

National
  •  8 hours ago
No Image

ഹജ്ജ് സീസണ്‍ 2025; ആരോഗ്യ സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഊദി

Saudi-arabia
  •  8 hours ago
No Image

മലയാളിയുടെ ഒന്നൊന്നര തിരിച്ചുവരവ്; ഇംഗ്ലണ്ടിനെതിരെ ഡബിൾ സെഞ്ച്വറിയടിച്ച് കരുൺ നായർ

Cricket
  •  9 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ മത്സരിക്കും; തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍ 

Kerala
  •  9 hours ago
No Image

രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

Kerala
  •  9 hours ago
No Image

'അഞ്ചംഗ കുടുംബത്തിന്റെ വസ്ത്രങ്ങളും രേഖകളും എടുപ്പിക്കാതെ ഇറക്കിവിട്ടു'; ജപ്തി ചെയ്ത വീടിന്റെ പൂട്ടു തകര്‍ത്ത് സിആര്‍ മഹേഷ് എംഎല്‍എ

Kerala
  •  10 hours ago