HOME
DETAILS

ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ

  
May 29 2025 | 02:05 AM

Kerala government plans to seek permission to kill dangerous wild animals

തിരുവനന്തപുരം: കാട്ടുപന്നികളെ കൂടാതെ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാൻ കേരളം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വന്യജീവി ആക്രമണം പ്രധാന ആയുധമാക്കുമെന്നു മുന്നിൽ കണ്ടാണ് സർക്കാരിന്റെ തിരക്കിട്ട നീക്കം. 

നടപടി ക്രമങ്ങൾക്കായി വനം-വന്യജീവി വകുപ്പിനെ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. നിയമനിർമാണത്തിനുള്ള നിർദേശം കേന്ദ്രത്തിനു സമർപ്പിക്കാനാണ് വനം- വന്യജീവി വകുപ്പ് സെക്രട്ടറിക്കു നൽകിയിരിക്കുന്ന നിർേദശം.

ജീവന് ഭീഷണിയാകുന്ന വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്നതടക്കം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടാൻ അനുമതി വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പി.വി അൻവറും ശക്തമായി ഉന്നയിച്ച വിഷയങ്ങളിലൊന്നായിരുന്നു വന്യജീവി പ്രശ്നം. 

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലുന്നതിനു ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമായ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡന് അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥന് ഡെലിഗേറ്റ് ചെയ്ത സർക്കാർ ഉത്തരവുകളുടെ കാലാവധി ഒരുവർഷത്തേക്കു കൂടി ദീർഘിപ്പിക്കാനും തീരുമാനിച്ചു.

മനുഷ്യ  - വന്യജീവി സംഘർഷം കുറയ്ക്കാനുള്ള പ്രവർത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കിയുള്ള നടപടിക്ക് കേന്ദ്ര നിലപാട് വിഘാതം സൃഷ്ടിക്കുകയാണെന്നാണ് സർക്കാർ വാദം. സംസ്ഥാനങ്ങൾക്ക് മതിയായ നഷ്ടപരിഹാര വിഹിതം നൽകാനോ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്താനോ കേന്ദ്രം തയാറാകുന്നില്ലെന്നും കേരളത്തിന് പരാതിയുണ്ട്. മനുഷ്യ - വന്യജീവി സംഘർഷം ലഘൂകരിക്കാൻ പത്ത് പദ്ധതികൾ അവതരിപ്പിക്കുകയും സാമ്പത്തിക സഹായമായി 1000 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കേന്ദ്രം കൈമലർത്തുകയാണ് ചെയ്തത്.

Kerala government plans to seek permission to kill dangerous wild animals 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജൂനിയർ അഭിഭാഷകയെ മർദിച്ചെന്ന കേസ്; അന്വേഷണം ആരംഭിച്ച് ബാർ കൗൺസിൽ

Kerala
  •  19 hours ago
No Image

സഊദിയിൽ പോയിട്ടാണെങ്കിലും റൊണാൾഡോയെ ഈ ക്ലബ്ബിലേക്ക് കൊണ്ടുവരും: ലാ ലിഗ ക്ലബ് പ്രസിഡന്റ്

Football
  •  19 hours ago
No Image

ഒമാനിൽ നുബിയ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ച് ZTE: ഉപയോക്താക്കളുടെ ആവശ്യങ്ങൾക്കായി വ്യത്യസ്ത മോഡലുകൾ

oman
  •  20 hours ago
No Image

കിരീടം ആര് നേടിയാലും ചരിത്ര നായകനാവാം; അപൂർവ്വ നേട്ടത്തിനരികെ അയ്യരും ഹർദിക്കും

Cricket
  •  20 hours ago
No Image

'അന്‍വറിനെ കൂടെക്കൂട്ടാന്‍ വ്യക്തിപരമായി ശ്രമിക്കും, അന്‍വറും സതീശനും അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫ് പ്രവേശനം സാധ്യമായിരുന്നു'; കെ സുധാകരന്‍ 

Kerala
  •  20 hours ago
No Image

വിഴിഞ്ഞത്തു നിന്നും കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

Kerala
  •  20 hours ago
No Image

'ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കും യുദ്ധവിമാനങ്ങള്‍ നഷ്ടമായി, അതോടെ യുദ്ധ തന്ത്രങ്ങള്‍ മാറ്റി'; വെളിപ്പെടുത്തലുമായി സംയുക്ത സൈനിക മേധാവി

National
  •  21 hours ago
No Image

ജീപ്പിടിച്ച് വിദ്യാർഥിനി മരിച്ച സംഭവം; റോഡരികിലെ അലക്ഷ്യമായ പൈപ്പുകളാണ് അപകടകാരണമെന്ന് ആരോപണം

Kerala
  •  21 hours ago
No Image

മൺസൂൺ മാറ്റവും രാഷ്ട്രീയ ചൂടും: ഇരു മുന്നണികൾക്കും പറയാനുള്ള നിലമ്പൂരിലെ വോട്ടിന്റെ കണക്കുകൾ; ഉപതെരഞ്ഞെടുപ്പ് ആവേശത്തിൽ 

Kerala
  •  21 hours ago
No Image

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എം സ്വരാജിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി

Kerala
  •  21 hours ago