HOME
DETAILS

'കോണ്‍ഗ്രസ് അപമാനിച്ചു, നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കും' നിര്‍ണായക തീരുമാനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

  
Web Desk
May 29 2025 | 05:05 AM

PV Anvar Sparks Tensions in Nilambur By-Election UDF Faces Internal Rifts

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.എ സുകു. ഇനി യുഡിഎഫിന്റെ ഭാഗമാകാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് തങ്ങളെ അപമാനിച്ചു. ഇനിയും തങ്ങളെ മുന്നണിയില്‍ എടുക്കുമോ എന്ന് ചോദിച്ച് വാതില്‍ മുട്ടി നടക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യു.ഡി.എഫിന്റെ ഭാഗമാവുകയാണെങ്കില്‍ അവരുടെ സ്ഥാനാര്‍ഥിയെ അംഗീകരിക്കുമെന്ന സൂചനയും അദ്ദേഹം ചാനലിനോടുള്ള പ്രതികരണത്തില്‍ നല്‍കി. 

അതിനിടെ, അന്‍വര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നസ്വരമാണെന്നാണ് പുറത്തു വരുന്ന സൂചന. നിലമ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറ്റേദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതടക്കം പ്രചാരണ രംഗത്ത് ലഭിച്ച മേല്‍ക്കൈയെ ബാധിക്കുന്ന തരത്തിലേക്ക് നിലവിലെ പ്രശ്നങ്ങള്‍ മാറുമോ എന്ന ആശങ്കയില്‍ സമവായ നീക്കങ്ങള്‍ സജീവമായിട്ടുണ്ട്.

അന്‍വറിന്റെ വിലപേശലും ഭീഷണിയും വിലവയ്ക്കാതെ മുന്നോട്ടുപോകുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിലപാടിനാണ് കോണ്‍ഗ്രസില്‍ കൂടുതല്‍ പിന്തുണയുള്ളത്. ഷൗക്കത്തിനെതിരായ പ്രസ്താവനകള്‍ തിരുത്തി, യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ശേഷം അന്‍വറിന്റെ കാര്യത്തില്‍ തീരുമാനം എന്നതാണ് സതീശന്റെ നിലപാട്.

ഇന്നലെ രാവിലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്‍വര്‍ വി.ഡി സതീശനെതിരേ ആഞ്ഞടിച്ചിരുന്നു. യു.ഡി.എഫില്‍ അസോഷ്യേറ്റ് അംഗമാക്കാമെന്ന് ധാരണ ആയിരിക്കെ അന്‍വര്‍ നടത്തിയ അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചെങ്കിലും സതീശനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഇതിനോട് കരുതലോടെയാണ് പ്രതികരിച്ചത്. നിലവിലെ അനുകൂല രാഷ്ട്രീയ അന്തരീക്ഷം മോശമാകരുതെന്ന ആഗ്രഹവും നേതാക്കള്‍ക്കുണ്ട്.

മുന്നണിയില്‍ സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ഥിയെ അന്‍വര്‍ നിരന്തരം ചോദ്യംചെയ്യുന്നത് അംഗീകരിക്കാനാവില്ലന്ന നിലപാടിലാണ് ഭൂരിഭാഗം നേതാക്കളും. അതിനിടെയാണ് ഭിന്നസ്വരവുമായി കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. സുധാകരന്‍ രംഗത്തെത്തിയത്. അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന് വി.ഡി സതീശന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട എന്ന കെ. സുധാകരന്റെ പ്രസ്താവനയാണ് കാര്യങ്ങള്‍ കുഴക്കിയത്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെയും നോക്കുകുത്തിയാക്കി വി.ഡി സതീശന്‍ ഒറ്റയ്ക്ക് കാര്യങ്ങള്‍ തീരുമാനിക്കുന്നെന്ന പരാതിയും സുധാകരനുണ്ട്. അന്‍വറിനെ അപമാനിക്കരുതെന്ന നിലപാടുള്ള ചെന്നിത്തലയും സമവായ നീക്കം നടത്തുന്നുണ്ട്.

അതേസമയം, അന്‍വറിന്റെ ഭീഷണിക്ക് നിന്നുകൊടുക്കരുതെന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും നിലപാട്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയാല്‍ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയ ഘട്ടത്തില്‍ തന്റെ ഉറ്റ അനുയായിയെ സുധാകരന്‍ അന്‍വറിന്റെ വീട്ടിലേക്ക് പറഞ്ഞയച്ചതില്‍ സതീശന് അതൃപ്തിയുണ്ട്.

ഭിന്നത രൂക്ഷമാകുന്നതിനിടെ ഇന്നലെ കോഴിക്കോട്ടെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ അനുനയ നീക്കങ്ങള്‍ നടത്തി. പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗും സമവായ ശ്രമങ്ങള്‍ തുടരുകയാണ്. കെ.സി വേണുഗോപാലും കുഞ്ഞാലിക്കുട്ടിയും ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു. നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യത്തില്‍ വേണുഗോപാലിനെ കണ്ട ശേഷമേ തീരുമാനം എടുക്കൂ എന്ന് അന്‍വര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, അന്‍വറുമായി കൂടിക്കാഴ്ച നടത്താതെ വേണുഗോപാല്‍ രാത്രിയോടെ ഡല്‍ഹിക്ക് തിരിച്ചു. അന്‍വര്‍ സ്വതന്ത്രനായി മത്സരിക്കുന്നുവെന്ന സൂചന നല്‍കി ഇന്നലെ വൈകീട്ടോടെ നിലമ്പൂരില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഷൗക്കത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതോടെ അന്‍വറിനെ അവഗണിക്കാന്‍ യു.ഡി.എഫ് തീരുമാനിക്കുകയായിരുന്നു. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും എങ്ങനെയെങ്കിലും യു.ഡി.എഫില്‍ കയറിക്കൂടുകയെന്നതാണ് അന്‍വറിന്റെ ലക്ഷ്യം. ഇതോടെയാണ് വിലപേശല്‍ ശക്തമാക്കിയത്. എന്നാല്‍, അന്‍വറിന് മുന്നില്‍ മറ്റ് പോംവഴികള്‍ ഇല്ലെന്നും അദ്ദേഹം അടുത്ത ദിവസത്തോടെ വഴങ്ങുമെന്നുമാണ് യു.ഡി.എഫ് നേതാക്കളുടെ പ്രതീക്ഷ.

Political drama unfolds in Nilambur by-election as trinamool  announces P.V. Anvar's independent candidacy, causing friction within the UDF.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  13 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  13 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  13 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  13 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  14 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  14 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  14 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  15 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  15 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  15 hours ago