
കൊച്ചി തീരത്തെ കപ്പൽ അപകടം: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും സൗജന്യ റേഷനും; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടം ഗുരുതരമായ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സെക്രട്ടേറിയേറ്റിനോട് ചേർന്ന മീഡിയ റൂമിൽ മാധ്യമപ്രവർത്തകരെ കണ്ട മുഖ്യമന്ത്രി, അപകടത്തിന്റെ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താത്കാലിക സഹായമായി 1000 രൂപയും 6 കിലോ അരി ഉൾപ്പെടെ സൗജന്യ റേഷനും പ്രഖ്യാപിച്ചു. അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.
കപ്പലിന്റെ കൃത്യമായ സ്ഥാനം കണ്ടെത്താൻ സോണാർ സർവെ ഇന്ന് തന്നെ നടത്തുമെന്നും, ഇന്ധനം പുറത്തെടുക്കുന്നതുവരെ ഈ മേഖലയിൽ മത്സ്യബന്ധനം നിരോധിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. അപകട സ്ഥലത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ മാറി മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്നും അദ്ദേഹം നിർദേശിച്ചു. കപ്പലിൽ 643 കണ്ടെയ്നറുകളുണ്ടായിരുന്നതിൽ 73 എണ്ണം ശൂന്യമായിരുന്നു. 13 കണ്ടെയ്നറുകളിൽ കാൽസ്യം കാർബൈഡും ഒരെണ്ണത്തിൽ റബ്ബർ കോമ്പൗണ്ടും ഉൾപ്പെടെ തുണി, പ്ലാസ്റ്റിക് തുടങ്ങിയവ അടങ്ങിയിരുന്നു. ഏകദേശം 100 കണ്ടെയ്നറുകൾ കടലിൽ വീണതായും, 54 എണ്ണം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം തീരത്ത് നർഡിൽസ് എന്ന പ്ലാസ്റ്റിക് തരികളും അടിഞ്ഞിട്ടുണ്ട്. പരിസ്ഥിതി, തൊഴിൽ, ടൂറിസം മേഖലകളിലെ നഷ്ടങ്ങൾ കണക്കാക്കാനും കപ്പൽ മാറ്റാനും എംഎസ്‌സി കമ്പനിയുമായി സർക്കാർ ചർച്ച നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ജൂൺ 3-ന് കപ്പലിലെ ഇന്ധനം പുറത്തെടുക്കുമെന്നും, നഷ്ടപരിഹാരത്തിന് കേരളത്തിന് അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് താത്കാലിക ആശ്വാസമായി സഹായം ഉറപ്പാക്കും. കടലിൽ ഒഴുകുന്നതോ വലയിൽ കുടുങ്ങുന്നതോ ആയ വസ്തുക്കൾ മത്സ്യത്തൊഴിലാളികൾ തൊടരുതെന്നും ബോട്ടിൽ കയറ്റരുതെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മത്സ്യം ഉപയോഗിക്കാൻ സുരക്ഷിതമാണോ എന്ന് പരിശോധന നടക്കുന്നുണ്ട്. കാൽസ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്നറുകൾ കടലിനടിയിൽ താഴ്ന്നതായാണ് കരുതുന്നത്.
ഊഹാപോഹങ്ങൾ വിശ്വസിക്കരുതെന്നും, ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങുമായി ചർച്ച നടത്തിയതായും, കപ്പലിന്റെ സ്ഥാനം അടയാളപ്പെടുത്തി മത്സ്യബന്ധനത്തിന് നിശ്ചിത ദൂരപരിധിക്ക് പുറത്ത് അനുമതി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു
National
• 11 hours ago
സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍
Saudi-arabia
• 11 hours ago
യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം
uae
• 11 hours ago
നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ
Kerala
• 11 hours ago
'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്
uae
• 12 hours ago
എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ
Cricket
• 12 hours ago
കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ
Kerala
• 13 hours ago
ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ
Saudi-arabia
• 13 hours ago
സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ
Cricket
• 13 hours ago
യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ
uae
• 13 hours ago
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ഒമ്പത് തൊഴിലാളികളെ കാണാനില്ല; തിരച്ചിൽ തുടരുന്നു
Kerala
• 13 hours ago
പരപ്പനങ്ങാടിയിലെ റഹീന കൊലക്കേസ്: ഭർത്താവ് നജീബുദ്ദീന് വധശിക്ഷ വിധിച്ച് മഞ്ചേരി കോടതി
Kerala
• 14 hours ago
വന്ദേഭാരതിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയതിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
Kerala
• 14 hours ago
മടങ്ങുന്നത് തലയുർത്തി; കോഹ്ലിയും രോഹിത്തും ധോണിയും അടക്കിവാഴുന്ന ലിസ്റ്റിൽ ഇനി സഞ്ജുവും
Cricket
• 15 hours ago
സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യപേപ്പറുകള്‍ ചോര്‍ത്തി; കുവൈത്തിൽ ഒരു അധ്യാപികക്കും രണ്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് വര്‍ഷം കഠിന തടവ്
Kuwait
• 15 hours ago
കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി 3-10 ലക്ഷം രൂപയ്ക്ക് വിറ്റ അന്തർസംസ്ഥാന സംഘം പൊലീസ് പിടിയിൽ; 10 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി
National
• 15 hours ago
12 ഇനം സാധനങ്ങൾക്ക് ഈ വിമാനത്താവളത്തിൽ വിലക്ക്; നാട്ടിൽ നിന്നുള്ള ലഗേജ് സൂക്ഷിച്ചില്ലെങ്കിൽ, ചിലപ്പോൾ പണികിട്ടും
Saudi-arabia
• 16 hours ago
ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി മെസി; ഇന്റർ മയാമിയും കീഴടക്കി അർജന്റൈൻ ഇതിഹാസം
Football
• 16 hours ago
ഈ രാജ്യത്തു നിന്നുള്ള പ്രവാസികള്‍ക്ക് ഇനിമുതല്‍ യുഎഇയില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ്
uae
• 15 hours ago
റിമോട്ട് വർക്ക് വിസ ഇനി 3,500 ഡോളർ വരുമാനമുള്ളവർക്ക് മാത്രം; സുപ്രധാന മാറ്റങ്ങളുമായി യുഎഇ
uae
• 15 hours ago
അവൻ ടീമിലുണ്ടെങ്കിൽ കിരീടം ഉറപ്പ്; ഫൈനലിൽ ഇതുവരെ വീഴാത്തവൻ ഇന്ന് ബാംഗ്ലൂരിനൊപ്പം
Cricket
• 15 hours ago