HOME
DETAILS

ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ

  
May 30 2025 | 02:05 AM

Israel Faces Unprecedented Military Draft Refusals Amid Gaza War

ടെൽഅവീവ്: ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവരുടെ എണ്ണം വലിയ തോതിൽ വർധിച്ചതായി റിപ്പോർട്ട്. 18 വയസിനു മുകളിലുള്ളവർക്ക് സൈനിക സേവനം നിർബന്ധമുള്ള രാജ്യമാണെങ്കിലും സൈനിക സേവനത്തിന് ഹാജരാകാതിരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായതായി ഇസ്‌റാഈലിലെ ഇടതുപക്ഷ മാഗസിനായ  972 പറയുന്നു. 

2023 ഒക്ടോബർ 7ന് ഹമാസ് മിന്നലാക്രമണം നടത്തിയതോടെ ആളുകൾ സൈന്യത്തിൽ ചേരാൻ ആവേശം പ്രകടിപ്പിച്ചെങ്കിലും വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചതോടെ സൈനികസേവനത്തിന് ജനങ്ങൾ മടിക്കുകയാണെന്നാണ് റിപ്പോർട്ട്. 2023 ഒക്ടോബർ 7ന് സൈന്യത്തിലെ ഹാജർ 120 ശതമാനമായിരുന്നത് ഇപ്പോൾ 80 ശതമാനത്തിലേക്ക് കുറഞ്ഞതായി സൈന്യം സമ്മതിക്കുന്നു. ദേശീയ മാധ്യമമായ കാൻ റിപ്പോർട്ട് പ്രകാരം നിലവിൽ സൈന്യത്തിലെ ഹാജർ 60 ശതമാനമായി ഇടിഞ്ഞിരിക്കുകയാണ്. 50 ശതമാനമാണെന്നും അതിലും താഴെയാണെന്നും വേറെ ചില റിപ്പോർട്ടുകളിൽ പറയുന്നു. ഇതോടെ ചില റിസർവ് സൈനിക യൂനിറ്റുകൾ സമൂഹമാധ്യമം വഴി സൈന്യത്തിൽ ആളെ ചേർക്കാൻ ശ്രമിച്ചുവരുകയാണ്. 

1982ലെ ആദ്യ ലബനാൻ യുദ്ധത്തിനു ശേഷം സൈന്യത്തിൽ ചേരാൻ ആളുകൾ വിസമ്മതിക്കുന്നത് ഇത്രത്തോളം വർധിക്കുന്നത് ആദ്യമായാണെന്ന് റഫ്യൂസൽ മൂവ്‌മെന്റായ യെഷ് ഗ്വൽ നേതാവ് ഇഷായ് മെനുച്ചിൻ പറയുന്നു. സൈന്യം ആവശ്യപ്പെട്ടാൽ 40 വയസു വരെ സേവനം ചെയ്യൽ ഇസ്‌റാഈലിൽ നിർബന്ധമാണ്. 

ഈ റിസർവ് സേനയെയാണ് യുദ്ധവേളയിൽ സൈന്യം കൂടുതലായി ആശ്രയിക്കുന്നത്.ഗസ്സ യുദ്ധം ആരംഭിച്ചപ്പോൾ മൂന്നു ലക്ഷത്തോളം റിസർവ് സൈനികരെയാണ് സൈന്യം റിക്രൂട്ട് ചെയ്തത്. സ്ഥിരം സൈനികർ ഒരു ലക്ഷമേയുള്ളൂവെന്നിരിക്കെയാണിത്. 60 ശതമാനത്തോളം റിസർവ് സൈനികർ സൈനിക സേവനത്തിന് വിസമ്മതിക്കുന്നു എന്നതിനർഥം ഒരുലക്ഷത്തോളം പേർ സൈനിക സേവനത്തിന് ഹാജരാകാൻ വിസമ്മതിച്ചുവെന്നാണ്. ഇത് സൂചിപ്പിക്കുന്നത് സർക്കാരിന് യുദ്ധം ഇനി തുടരാനാകില്ലെന്നാണ്- മെനുച്ചിൻ ചൂണ്ടിക്കാട്ടുന്നു.

ഇസ്‌റാഈൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവരുകയാണെന്ന് ഐ.ഡി.എഫ് ടാങ്കിൽ നിന്നും പിടികൂടി ഹമാസ് ബന്ദിയാക്കിയ മറ്റൻ ആൻഗ്രറ്റിന്റെ മാതാവ് അനറ്റ് ആൻഗ്രറ്റ് പറയുന്നു. ഇസ്‌റാഈലി പൗരത്വം ആഗ്രഹിക്കുന്നവരും കുറഞ്ഞുവരുന്നതായി അവർ ചൂണ്ടിക്കാട്ടി. നിലവിൽ 58 ബന്ദികളാണ് ഹമാസിന്റെ പിടിയിൽ അവശേഷിക്കുന്നത്.

Over 100,000 Israeli reservists have reportedly refused to report for duty, marking the largest wave of draft refusals in decades. This growing dissent reflects widespread fatigue and disillusionment with the ongoing war in Gaza, with many reservists citing ethical concerns and personal hardships. The refusal movement spans various sectors, including infantry, intelligence, and medical units. While some refusers face legal consequences, such as imprisonment, others continue to protest against the war's objectives and duration. This internal dissent poses significant challenges to the Israeli government's ability to sustain its military operations in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  18 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  18 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  18 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  18 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  19 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  19 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  19 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  20 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  20 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  20 hours ago