
കാണരുതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്, വ്യക്തിപരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍, തെറ്റില്ലെന്ന് മുരളീധരന്; രാഹുല്‍ - അന്‍വര്‍ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി അന്‍വര്‍ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം. പി.വി അന്‍വറിനെ കാണാന്‍ പാടില്ലായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പ്രതികരിച്ചത്. അന്‍വറിനെ കാണാന്‍ രാഹുലിനെ ചുമതലപ്പെടുത്തിയിട്ടില്ല. രാഹുലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് തെറ്റായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പി.വി അന്‍വറിന്റെ വിഷയം പാര്‍ട്ടി അവസാനിപ്പിച്ചതാണെന്ന് ചൂണ്ടിക്കാടിടയ അദ്ദേഹം അതിനായി തന്നെയാണ് ചുമതലപ്പെടുത്തിയതെന്നും കൂട്ടിച്ചേര്‍ത്തു.
പി.വി അന്‍വറിന് മുന്നില്‍ യു.ഡി.എഫിന്റെ വാതിലുകള്‍ അടച്ചുവെന്നും വി.ഡി സതീശന് വ്യക്തമാക്കി. ഒരു കോണ്‍ഗ്രസ് നേതാവും അന്‍വറിനെ കാണാന്‍ പാടില്ല. രാഹുലിനെ സംഘടനാപരമായല്ലാതെ ശാസിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിലും ബി.ജെ.പി-സി.പി.എം കൂട്ടുകെട്ട് വ്യക്തമാണെന്നും ഇതിനാലാണ് ആദ്യം ബി.ജെ.പി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. പിന്നീട് വലിയ പ്രതിഷേധമുണ്ടായപ്പോഴാണ് ബി.ജെ.പി സ്ഥനാര്‍ഥിയെ തീരുമാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന് ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് നിലമ്പൂരെന്ന് ചൂണ്ടിക്കാട്ടിയ പാലക്കാടിനേക്കാളും വലിയ സംഘടനാശേഷി കോണ്‍ഗ്രസിന് നിലമ്പൂരുണ്ടെന്നും വലിയ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് വിജയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സന്ദര്‍ശനം തീര്്തതും വ്യക്തിപരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് ചൂണ്ടിക്കാട്ടി. അടച്ച വാതില്‍ തുറക്കില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞതെങ്കില്‍ രാഷ്ട്രീയത്തില്‍ തുറക്കാത്ത വാതിലുകള്‍ ഇല്ലെന്നായിരുന്നു പാര്‍ട്ടി അധ്യക്ഷന്റെ പ്രതികരണം.
രാഹുല്‍ മാങ്കൂട്ടത്തില്‍ കൂടിക്കാഴ്ച നടത്തിയത് തികച്ചും വ്യക്തിപരമെണ് കെ. മുരളീധരനും പ്രതികരിച്ചത്. അതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്‍വര്‍ മത്സരിക്കരുതെന്ന് രാഹുല്‍ വ്യക്തിപരമായി പറഞ്ഞു കാണും. അതിനെ ആ രീതിയില്‍ മാത്രം കണ്ടാല്‍ മതി. ഏതെങ്കിലും ദൗത്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടിയല്ല രാഹുല്‍ പോയതെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
'അന്‍വറിന് അദ്ദേഹത്തിന്റെ നിലപാട് പുനഃപരിശോധിക്കാന്‍ ഒരുപാട് സമയമുണ്ട്. രാഹുല്‍ പി.വി. അന്‍വറിനെ കണ്ടതില്‍ തെറ്റ് കാണുന്നില്ല. സുഹൃത്തിനെ കണ്ടു എന്ന രീതിയിലെടുത്താല്‍ മതി. അന്‍വറിനോട് മത്സരിക്കരുത്, സഹകരിക്കണം എന്ന് പറഞ്ഞുകാണും. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചിലത് മറക്കേണ്ടിവരും. അത് സ്വാഭാവികമാണ്' -മുരളീധരന് ചൂണ്ടിക്കാട്ടി.
സന്ദര്‍ശനം വിവാദമായതിന് പിന്നാലെ രാഹുല്‍ വിശദീകരണം നല്‍കിയിരുന്നു. പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടല്ല അന്‍വറിന്റെ വീട്ടില്‍ പോയതെന്നും പിണറായിസത്തിനെതിരായ പോരാട്ടത്തില്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടതെന്നുമാണ് രാഹുല്‍ വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കടുത്ത ചൂട് കനത്ത വെല്ലുവിളി, അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം
Saudi-arabia
• 11 hours ago
ഹജ്ജ് 2025: പഴുതടച്ച സുരക്ഷ, കർശന നിരീക്ഷണം, തീകെടുത്താനും നിരീക്ഷണത്തിനും 'സഖ്ർ' ഡ്രോൺ
Saudi-arabia
• 11 hours ago
പത്തനംതിട്ടയില്‍ 16കാരിയെ അഭിഭാഷകന് പീഡിപ്പിച്ച കേസ്: പ്രതികള്‍ സി.ഡ.ബ്ല്യു.സി ചെയര്‍മാന്റെ ഓഫിസില്‍ ഒത്തുതീര്‍പ്പിന് പോയെന്ന് റിപ്പോര്‍ട്ട്
Kerala
• 11 hours ago
ഹാജിമാരെ സേവിക്കാൻ 'വിഖായ' സജീവം
Saudi-arabia
• 11 hours ago
തൽബിയത് ഉരുവിട്ട് മിനയിലേക്ക് തീർത്ഥാടക പ്രവാഹം; അറഫ സംഗമം നാളെ
Saudi-arabia
• 11 hours ago
'ഇന്‍ഡ്യ'വിട്ട് ആപ്; ഒറ്റക്ക് മത്സരിക്കാന്‍ ആം ആദ്മി, യഥാര്‍ത്ഥ സഖ്യം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന്
National
• 12 hours ago
കാനഡയിൽ അജ്ഞാതൻ നടത്തിയ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു; അഞ്ച് പേരുടെ നില ഗുരുതരം
International
• 12 hours ago
അപകടകരമായ ഫംഗസ് യുഎസിലേക്ക് കടത്തിയതിന് രണ്ട് ചൈനീസ് ഗവേഷകരെ പിടികൂടി എഫ്ബിഐ
International
• 12 hours ago
'വഞ്ചകന് മുഖ്യമന്ത്രി, ക്രൈസ്തവരേയും മുനമ്പത്തേയും വഞ്ചിച്ചു, ശബരിമലയില്‍ ഹൈന്ദവരെ വഞ്ചിച്ചു, മലപ്പുറം ജില്ലയേയും വഞ്ചിച്ചു' ആഞ്ഞടിച്ച് അന്‍വര്‍
Kerala
• 13 hours ago
ഇനി ഒരൊറ്റ ടൂറിസ്റ്റ് വിസ; എല്ലാ ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം | Single GCC Tourist Visa
Kuwait
• 13 hours ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്
Weather
• 13 hours ago
Hajj 2025: 71 രാജ്യങ്ങൾ, 238 വിമാനത്താവളങ്ങൾ, 62 കമ്പനികൾ, 3,314 സർവീസുകൾ, മക്കയിൽ എത്തിയത് രണ്ട് ദശലക്ഷം വിശ്വാസികൾ, ഹജ്ജിന് ഇന്ന് തുടക്കം, തീർത്ഥാടകർ ഇന്ന് മിനായിൽ; നാളെ അറഫാ സംഗമം
Trending
• 14 hours ago
നിലമ്പൂരിൽ പ്രചാരണം ആവേശത്തിലേക്ക്, മുഖ്യമന്ത്രി മണ്ഡലത്തിൽ ക്യാമ്പ് ചെയ്യും, മുഖ്യമന്ത്രിക്ക് മറുപടി നൽകാൻ അൻവറിന്റെ വാർത്ത സമ്മേളനം, കെ. സുധാകരൻ ഇന്ന് ഷൗക്കത്തിനൊപ്പം
Kerala
• 14 hours ago
നിരോധനം നിലനില്‍ക്കെ സിപ് ലൈന്‍ പ്രവര്‍ത്തനം; എംഎം മണിയുടെ സഹോദരനെതിരെ കേസ്
Kerala
• 14 hours ago
ക്ഷേമപെന്ഷന് സര്‍ക്കാര്‍ കൈക്കൂലിയായി കാണുന്നു എന്ന പരാമര്‍ശം; കെസി വേണുഗോപാലിനെതിരെ എല്‍ഡിഎഫ്; തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ നീക്കം
Kerala
• 15 hours ago
അടൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലു പേർക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം
Kerala
• 16 hours ago
യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി
latest
• 16 hours ago
ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ നെഞ്ചിൽ കൊണ്ട് പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം
Kerala
• a day ago
സജീവം വിഖായ; സേവനദൗത്യവുമായി പ്രവർത്തകർ
International
• 15 hours ago
'തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകും'; 3,872 റേഷൻകടകൾ പൂട്ടാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചേക്കും
Kerala
• 15 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; ഏഴ് നാമനിർദേശ പത്രികകൾ തള്ളി; ആകെ സ്ഥാനാർഥികൾ 14
Kerala
• 15 hours ago