HOME
DETAILS

യുഎഇ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് അമിത ഡോസ് മരുന്ന് നൽകി, മരിക്കാതിരുന്നതോടെ ശ്വാസം മുട്ടിച്ചുകൊന്നു, മൃതദേഹം കുന്നിൻ ചെരുവിൽ ഉപേക്ഷിച്ചു; ഒടുവിൽ മക്കൾ മാപ്പ് നൽകിയതോടെ വധശിക്ഷ ഒഴിവായി

  
Web Desk
June 04 2025 | 01:06 AM

UAE Woman on death sentence for killing husband pardoned by children

അബൂദബി: യുഎഇയിൽ ഭർത്താവിനെ കൊലപ്പെടുത്തിയതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സ്ത്രീക്ക് മക്കൾ മാപ്പ് നൽകി. റാസൽ ഖൈമയിൽ ആണ് നാടകീയ സംഭവം അപ്രതീക്ഷിത വഴിത്തിരിവായത്. ഇരയുടെയോ വാദിയുടെയോ പേരുകൾ പുറത്തുവിട്ടിട്ടില്ല. പ്രമേഹരോഗിയായ അഭിഭാഷകനായ ഭർത്താവിനെ (54) കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഗൾഫ് പൗരയായ സ്ത്രീക്ക് ആണ് മക്കൾ മാപ്പ് നൽകിയത്. കാമുകന്റെയും അയാളുടെ ഡ്രൈവറുടെയും സഹായത്തോടെയാണ് സ്ത്രീ സ്വന്തം ഭർത്താവിനെ കൊലപ്പെടുത്തിയത്. 

സംഭവത്തിൽ യുഎഇ പോലിസ് പറയുന്നത് ഇങ്ങനെ: 2015ൽ ആണ് സംഭവം നടന്നത്. റാസൽ ഖൈമയിലെ  ഒരു പ്രാദേശിക സ്കൂളിൽ അഡ്മിനിസ്ട്രേറ്റീവ് ജോലിക്കാരിയായിരുന്ന സ്ത്രീ അണ് കേസിലെ പ്രതി. ഗൾഫ് പൗരനുമായി ബന്ധം ആരംഭിച്ചതോടെയാണ് കഥ ആരംഭിച്ചത്. ഇരുവരും വിവാഹിതരായിരുന്നിട്ടും, അവരുടെ ബന്ധം ആഴത്തിലുള്ളതായി. ഇതോടെ ഭർത്താവിനെ കൊല്ലാനും ഒരുമിച്ച്  പുതിയ ജീവിതം ആരംഭിക്കാനും രണ്ടുപേരും പദ്ധതിയിട്ടു. പ്രമേഹ രോഗിയായതിനാൽ ഇൻസുലിൻ അധിക ഡോസുകൾ നൽകി വകവരുത്താൻ ആണ് സ്ത്രീ പദ്ധതിയിട്ടത്. ഭർത്താവിന് ഇൻസുലിൻ കുത്തിവയ്പ്പുകൾ അധിക ഡോസുകൾ നൽകിയാൽ ആരും സംശയിക്കില്ല എന്ന് അവർ കരുതി. ഇൻസുലിൻ പദ്ധതി ഫലിക്കാതെ വന്നപ്പോൾ അവൾ ഇഞ്ചക്ഷനിൽ  അനസ്തെറ്റിക് മരുന്ന് ചേർത്തു. ഇതോടെ ഇരക്ക് ബോധം നഷ്ടപ്പെട്ടു. അയാൾ മരിച്ചുവെന്ന് കരുതി മൃതദേഹം സംസ്കരിക്കാൻ അവൾ കാമുകനെ വിളിച്ചു. എന്നാൽ കാമുകൻ എത്തിയപ്പോൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും മരിച്ചില്ലെന്നും  കണ്ടെത്തി. ഇതോടെ നിരാശനായ കമുകൾ, ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം നീക്കാൻ സഹായത്തിനു പാകിസ്ഥാൻ പൗരനായ  ഡ്രൈവറോട് ആവശ്യപ്പെട്ടു. ഡ്രൈവർക്ക് 10,000 ദിർഹം വാഗ്ദാനം ചെയ്തു.

 

രണ്ടുപേരും ചേർന്ന് ഇരയുടെ മൃതദേഹം  കാറിൽ കയറ്റി വിദൂര പർവതപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അവർ അയാളുടെ കൈകൾ കെട്ടിയിട്ട് കുന്നിൻ ചെറുവിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് അതുവഴിവന്ന ഇടയൻ ആണ് മൃതദേഹം കണ്ടെത്തി അധികാരികളെ അറിയിച്ചത്. പോലീസ്  അന്വേഷണം ആരംഭിച്ചു. വൈകാതെ ആളെ തിരിച്ചറിയുകയും ഭാര്യയേയും കാമുകനെയും പിടികൂടുകയും ചെയ്തു. കുറ്റകൃത്യത്തിൽ സഹായിച്ച ഡ്രൈവറും അറസ്റ്റിലായി. ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചു. അവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മൂന്നു പേർക്കും കോടതി വധശിക്ഷ വിധിച്ചു. എന്നാൽ ഒടുവിൽ ഇരയുടെ മക്കൾ അവൾക്ക് മാപ്പ് നൽകാൻ  തീരുമാനിച്ചപ്പോൾ വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. സ്ത്രീയുടെ അപ്പീൽ സ്വീകരിച്ചതിനുശേഷം അവളുടെ വധശിക്ഷ ജീവപര്യന്തം തടവായി കുറച്ചു.  ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷം അവളെ വിട്ടയക്കുകയും ചെയ്തു. യുഎഇയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്.

UAE Woman on death sentence for killing husband pardoned by children



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യാത്രാ വിലക്കുമായി ട്രംപ്; 12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു

International
  •  21 hours ago
No Image

ലോക പരിസ്ഥിതി ദിനത്തിലെ ഹരിതം സഹകരണം പദ്ധതി നിലച്ചു; വൃക്ഷത്തൈ വിതരണം നിർത്തി

Kerala
  •  21 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; മുൻ വോട്ട് കണക്കുകൾ കൂട്ടിക്കുറച്ച് മുന്നണികൾ

Kerala
  •  21 hours ago
No Image

ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം വീറ്റോചെയ്തു; വീണ്ടും അമേരിക്കയുടെ ഇരട്ടത്താപ്പ്; കടുത്ത വിമര്‍ശനവുമായി ചൈന

latest
  •  a day ago
No Image

കെ.സിയുടെ ക്ഷേമപെൻഷൻ പരാമർശത്തിൽ കോർത്ത് എൽ.ഡി.എഫ്; വിമർശനവുമായി മന്ത്രിമാർ, പ്രസ്താവന വളച്ചൊടിച്ചെന്ന് യു.ഡി.എഫ് 

Kerala
  •  a day ago
No Image

അറഫാ ദിനം പള്ളികളിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ജാരിയ ഫണ്ട് ശേഖരണം

Kerala
  •  a day ago
No Image

അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി സുതാര്യതാ റേറ്റിങ്; പട്ടികയില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യു.എ.ഇ

latest
  •  a day ago
No Image

ഇത് ബാലകൃഷ്ണന്റെ പ്രതികാരം, നാലാം ക്ലാസിലെ തല്ലിന് 62 -ാം വയസിൽ തിരിച്ചടി; സംഭവം കാസർകോട്

Kerala
  •  a day ago
No Image

Hajj 2025: 20 ലക്ഷം മുസ്ലിംകള്‍ ഇന്ന് അറഫയില്‍ സംഗമിക്കും, പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്മരിപ്പിച്ചുള്ള ഖുതുബ ഉച്ചയ്ക്ക്; പ്രസംഗം മലയാളമടക്കം 34 ഭാഷകളില്‍

latest
  •  a day ago
No Image

രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

National
  •  a day ago