HOME
DETAILS

41 വിമാനങ്ങൾ തകർത്ത യുക്രൈന്റെ ആക്രമണം സ്ഥിരീകരിച്ച് സെലൻസ്കി, ഉപയോഗിച്ചത് 117 ഡ്രോണുകൾ, 18 മാസത്തെ ആസൂത്രണം

  
Web Desk
June 02 2025 | 04:06 AM

ukrainian president volodymyr zelensky confirmed the drone attack in russia and described the operation

കൈവ്: റഷ്യന്‍ വ്യോമകേന്ദ്രങ്ങളില്‍ വമ്പന്‍ ഡ്രോണ്‍ ആക്രമണം നടത്തിയ യുക്രൈന്‍ തിരിച്ചടിയിൽ ഞെട്ടിയിരിക്കുകയാണ് റഷ്യയും അതിന്റെ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനും. റഷ്യക്കു നേരെ യുക്രൈന്റെ ഭാഗത്തു നിന്നുണ്ടായ ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നാണ് കഴിഞ്ഞ ദിവസം ഉണ്ടായത് എന്നാണ് വിലയിരുത്തല്‍. ആക്രമണത്തിൽ റഷ്യയുടെ 41-ലധികം റഷ്യൻ സൈനിക വിമാനങ്ങൾ തകർന്നതായി യുക്രൈയ്നിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ സെക്യൂരിറ്റി സർവീസ് ഓഫ് യുക്രൈനിലെ (എസ്‌.ബി‌.യു) ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുക്രൈനിലേക്ക് ദീർഘദൂര മിസൈലുകൾ തൊടുക്കാൻ വിന്യസിക്കുന്ന Tu-95, Tu-22 സ്ട്രാറ്റജിക് ബോംബറുകൾ ഉൾപ്പെടെയുള്ള റഷ്യൻ വിമാനങ്ങളെ യുക്രൈനിയൻ സൈന്യം ആക്രമിച്ചതായി എസ്‌.ബി‌.യു അവകാശപ്പെട്ടു.

വിമാനങ്ങൾക്ക് പുറമെ ഒരു പാസഞ്ചർ ട്രെയിൻ കടന്നുപോകുന്ന സമയത്ത് റഷ്യൻ ഹൈവേ പാലം പൊട്ടിത്തെറിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. റഷ്യയ്ക്കുള്ളിൽ ആയിരക്കണക്കിന് കിലോമീറ്റർ കടന്നാണ് ആണവ ശേഷിയുള്ള ബോംബർ വിമാനങ്ങളെ ലക്ഷ്യമിട്ട് യുക്രൈന്‍ വൻ ആക്രമണം നടത്തിയത്. റഷ്യയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾക്കായി യുക്രൈനിയൻ പ്രതിനിധി സംഘം തിങ്കളാഴ്ച ഇസ്താംബൂളിലേക്ക് പോകുമെന്ന് യുക്രൈനിയൻ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്‌കി പ്രഖ്യാപിച്ച അതേ ദിവസമാണ് ഈ ആക്രമണം ഉണ്ടായത് എന്നത് ശ്രദ്ധേയമാണ്. 

ആക്രമണം സ്ഥിരീകരിച്ച സെലെൻസ്‌കി ഇതിനെ 'മികച്ച പ്രവർത്തനം' എന്നാണ് വിശേഷിപ്പിച്ചത്. ഈ ആക്രമണം നടത്താനുള്ള തയ്യാറെടുപ്പിന് "ഒന്നര വർഷത്തിലധികം എടുത്തു" എന്നും 117 ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ഇന്ന്, ശത്രു പ്രദേശത്ത്, സൈനിക ലക്ഷ്യങ്ങൾ മാത്രം ലക്ഷ്യമിട്ട്, പ്രത്യേകിച്ച് ഉക്രെയ്‌നെ ആക്രമിക്കാൻ ഉപയോഗിച്ച ഉപകരണങ്ങൾ ലക്ഷ്യമിട്ട് ഞങ്ങൾ ഒരു മികച്ച ഓപ്പറേഷൻ നടത്തി. റഷ്യയ്ക്ക് കാര്യമായ നഷ്ടങ്ങൾ സംഭവിച്ചു. ഇത് പൂർണ്ണമായും ന്യായീകരിക്കാവുന്നതും റഷ്യ അർഹിക്കുന്നതുമാണ്. ഈ ആക്രമണത്തിന് വേണ്ട തയ്യാറെടുപ്പിന് ഒന്നര വർഷത്തിലധികം സമയമെടുത്തു. ആസൂത്രണം, സംഘാടനം, എല്ലാ വിശദാംശങ്ങളും കൃത്യമായി നടപ്പിലാക്കി. ഇത് തികച്ചും സവിശേഷമായ ഒരു ഓപ്പറേഷനായിരുന്നുവെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും" സെലൻസ്കി പറഞ്ഞു.

"ശരിക്കും സമ്മർദ്ദം ആവശ്യമാണ്, റഷ്യയുടെ മേൽ സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ കാര്യങ്ങൾ യാഥാർത്ഥ്യത്തിലേക്ക് തിരികെ എത്തിക്കൂ. ഉപരോധങ്ങളിലൂടെ സമ്മർദ്ദം ചെലുത്തുക. നമ്മുടെ സേനയിൽ നിന്ന് സമ്മർദ്ദം ഉണ്ടാക്കുക. നയതന്ത്രത്തിലൂടെ സമ്മർദ്ദം ചെലുത്തുക. ഇതെല്ലാം ഒരുമിച്ച് പ്രവർത്തിക്കണം" എന്നും സമാധാന ചർച്ചകൾക്ക് തൊട്ടുമുമ്പുള്ള ആക്രമണത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അതേസമയം, മർമാൻസ്ക്, ഇർകുട്സ്ക്, ഇവാനോവോ, റിയാസാൻ, അമുർ മേഖലകളിലെ റഷ്യൻ സൈനിക വ്യോമതാവളങ്ങളെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മർമാൻസ്ക്, ഇർകുട്സ്ക് എന്നിവിടങ്ങളിലെ ആക്രമണങ്ങൾ ഒഴികെ, രാജ്യത്തിന്റെ വ്യോമ പ്രതിരോധം എല്ലാ മേഖലകളിലും ആക്രമണങ്ങൾ പരാജയപ്പെടുത്തിയതായി റഷ്യ അവകാശപ്പെട്ടു.

"മർമാൻസ്ക്, ഇർകുട്സ്ക് മേഖലകളിൽ, വ്യോമതാവളങ്ങൾക്ക് സമീപമുള്ള ഒരു പ്രദേശത്ത് നിന്ന് എഫ്‌.പി.വി ഡ്രോണുകൾ വിക്ഷേപിച്ചതിന്റെ ഫലമായി നിരവധി വിമാനങ്ങൾക്ക് തീപിടിച്ചു," റോയിട്ടേഴ്‌സ് ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. തീ അണച്ചതായും ആക്രമണത്തിൽ ഉൾപ്പെട്ട ചിലരെ കസ്റ്റഡിയിലെടുത്തതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നാല് മണിക്കൂറിനുള്ളിൽ 95 യുക്രൈനിയൻ ഡ്രോണുകൾ വ്യോമ പ്രതിരോധ യൂണിറ്റുകൾ തടയുകയോ നശിപ്പിക്കുകയോ ചെയ്തതായി പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇതിൽ മോസ്കോയ്ക്ക് സമീപമുള്ള രണ്ടെണ്ണം ഉൾപ്പെടുന്നു, എന്നാൽ മിക്കതും റഷ്യയുടെ മധ്യ, തെക്കൻ പ്രദേശങ്ങളിലായിരുന്നു.

യുക്രൈനിയൻ നഗരങ്ങളിൽ ഉടനീളം റഷ്യൻ സൈന്യം 367 ഡ്രോണുകളും മിസൈലുകളും അഴിച്ചുവിട്ട് ആക്രമണം നടത്തി ഒരാഴ്ച കഴിഞ്ഞാണ് റഷ്യയ്ക്ക് കനത്ത തിരിച്ചടി ഉണ്ടായത്. യുദ്ധത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണ് അന്ന് റഷ്യ നടത്തിയത്. മൂന്ന് കുട്ടികൾ ഉൾപ്പെടെ 13 പേർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുക്രൈനിന്റെ വ്യോമസേന 266 ഡ്രോണുകളും 45 മിസൈലുകളും വീഴ്ത്തിയെങ്കിലും, നാശനഷ്ടങ്ങൾ വ്യാപകമായിരുന്നു. അപ്പാർട്ട്മെന്റ് ബ്ലോക്കുകളെയും അടിസ്ഥാന സൗകര്യങ്ങളെയും സാരമായി ബാധിച്ചു.

അതേസമയം, മെയ് 16 ന് യുക്രൈനും റഷ്യയും തമ്മിൽ നടന്ന സമാധാന ചർച്ചകൾ ധാരണയിലെത്താതെ അവസാനിച്ചിരുന്നു. വെടിനിർത്തലിനുള്ള വ്യവസ്ഥകൾ വിവരിക്കുന്ന ഒരു മെമ്മോറാണ്ടം മോസ്കോ തയ്യാറാക്കിയിട്ടുണ്ടെങ്കിലും അത് ഇതുവരെ യുക്രൈനുമായി പങ്കിട്ടിട്ടില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ഈ ചർച്ചയുടെ രണ്ടാം ഘട്ടം ഇസ്താംബൂളിൽ ഇന്ന് നടക്കാനിരിക്കെയാണ് യുക്രൈനിന്റെ തിരിച്ചടി ഉണ്ടായത്. 

 

Confirming the attack, Ukrainian President Volodymyr Zelensky described it as a "brilliant operation." He stated that the preparation for the attack took "over a year and a half" and involved the use of 117 drones



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമ പെൻഷൻ നൽകുന്നത് തെരഞ്ഞെടുപ്പ് കൈക്കൂലിയെന്ന പ്രസ്താവന; 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്ന് സിപിഎം

Kerala
  •  15 hours ago
No Image

റാസല്‍ഖൈമയില്‍ ഭാര്യയും കാമുകനും ഡ്രൈവറും ചേര്‍ന്ന് അഭിഭാഷകനെ കൊന്ന് വാദിയില്‍ തള്ളി

uae
  •  15 hours ago
No Image

ഓസ്ട്രേലിയയിൽ പൊലീസിന്റെ ക്രൂര മർദ്ദനം: ഇന്ത്യക്കാരൻ ഗുരുതരാവസ്ഥയിൽ കോമയിൽ

International
  •  15 hours ago
No Image

രാജ്യത്തെ ഒറ്റി, സുപ്രധാന വിവരങ്ങള്‍ പാകിസ്താന് ചോര്‍ത്തി നല്‍കി; വീണ്ടും ചാരന്‍ പിടിയില്‍

National
  •  15 hours ago
No Image

ബലിപെരുന്നാളിനോടുബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് 5 മില്യണ്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രഖ്യാപിച്ച് അജ്മാന്‍ ഭരണാധികാരി

uae
  •  16 hours ago
No Image

എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്, കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചിട്ടില്ല; വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാവരുത്

organization
  •  16 hours ago
No Image

ബലിപെരുന്നാള്‍ 2025: 963 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്

uae
  •  16 hours ago
No Image

'നാട്ടില്‍പ്പോയി തിരികെ വരാന്‍ വേണ്ടത് മൂന്നു മാസത്തെ ശമ്പളം'; വേനലവധി നാട്ടില്‍ ചിലവഴിക്കാമെന്ന പ്രവാസികളുടെ മോഹം പൊലിയുന്നു

uae
  •  16 hours ago
No Image

കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് ആരോപണം; മൂന്ന് കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസ് 

Kerala
  •  16 hours ago
No Image

സ്വപ്ന ഫൈനലിൽ കോഹ്‌ലിയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം; ഇടിമിന്നലായാൽ പുത്തൻ നേട്ടത്തിലെത്താം

Cricket
  •  17 hours ago

No Image

'എന്ത് പ്രതിസന്ധിയുണ്ടായാലും ഇസ്‌റാഈലിനെതിരായ പോരാട്ടം നാം തുടര്‍ന്നു കൊണ്ടേയിരിക്കുക, പിന്മാറുക എന്നാല്‍ മനുഷ്യത്വം ഇല്ലാതായി എന്നാണ്' ഗസ്സയിലേക്ക് സഹായങ്ങളുമായി ഫ്രീഡം ഫ്‌ളോട്ടില്ല ഭാഗമാവാന്‍ ഗ്രേറ്റ

International
  •  19 hours ago
No Image

'ഇന്ത്യയുടെ ദേശീയ ഭാഷയേത്?', സ്‌പെയിനില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരണത്തിനിടെ ചോദ്യവുമായി പ്രവാസി ഇന്ത്യക്കാരന്‍; വായടിപ്പിക്കുന്ന മറുപടിയുമായി കനിമൊഴി 

National
  •  19 hours ago
No Image

ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കം; നാല് സ്ത്രീകൾക്ക് പരുക്ക്

Kerala
  •  19 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം ലംഘിച്ചു; എക്‌സ്‌ചേഞ്ചിന് 35 ലക്ഷം ദിര്‍ഹം പിഴ ചുമത്തി യുഎഇ സെന്‍ട്രല്‍ ബാങ്ക്

uae
  •  19 hours ago