
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; നാല് ജില്ലകളിൽ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് സേവനങ്ങൾ റദ്ദാക്കി

ഇംഫാല്‍:മണിപ്പൂരിൽ വീണ്ടും വൻ സംഘർഷം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അടിയന്തരമായി റദ്ദാക്കി. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ബിഷ്ണുപുര്‍, ഥൗബല്‍, കാചിങ് ജില്ലകളിലാണ് അടുത്ത അഞ്ച് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിരോധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച രാത്രി 11.45ന് തുടങ്ങിയ വിലക്ക് അടുത്ത ഉത്തരവുണ്ടാകുന്നതുവരെ തുടരും.
ബിഷ്ണുപൂര്‍ ജില്ലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതും സംഘര്ഷഭീതിയേ തുടർന്നാണ്. ഇംഫാല്‍ ഈസ്റ്റ്, ഇംഫാല്‍ വെസ്റ്റ്, ഥൗബല്‍, കാചിങ് ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
സംഘര്‍ഷത്തിന് കാരണം
മെയ്തെയ് വിഭാഗവുമായി ബന്ധപ്പെട്ട ആരംഭായ് തെങ്കോല്‍ സംഘടനയുടെ നേതാവ് കനാന്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടക്കം കുറിക്കുന്നത്. അദ്ദേഹത്തെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധം ഉണ്ടായി. ഈ പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയതോടെ ടെലികമ്മ്യൂണിക്കേഷന്‍ നിയന്ത്രണം അടിയന്തിരമായി നടപ്പാക്കി.
ഇംഫാലില്‍ പ്രതിഷേധക്കാര്‍ റോഡുകളില്‍ ഇറങ്ങി ടയറുകള്‍ കത്തിച്ചു. സംഘര്‍ഷം സമൂഹമാധ്യമങ്ങളില്‍ വംശീയ വിദ്വേഷ പരാമര്‍ശങ്ങളും ചിത്രങ്ങളും പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ വഴി അതീവ ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് വഴിവച്ചേക്കാമെന്ന് ആഭ്യന്തര സെക്രട്ടറി എന്‍ അശോക് കുമാര്‍ പറഞ്ഞു. ഇതാണ് ഇന്റര്‍നെറ്റ് നിരോധനത്തിന് കാരണം.
2023-ലെ സ്നൈപ്പര്‍ വെടിവെപ്പു കേസുമായി ബന്ധപ്പെട്ട് കുക്കി വിഭാഗത്തില്‍പ്പെട്ട ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തതിനെതിരെ കുക്കികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മറുവശത്ത് കുക്കി സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായും മെയ്തെയ് വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.മണിപ്പൂരില്‍ ക്രമസമാധാന നില വീണ്ടും ഗുരുതരമാകുന്ന പശ്ചാത്തലത്തിലാണ് അധികൃതരുടെ പുതിയ നടപടികള്‍.
Clashes have erupted again in Manipur following the arrest of a Meitei group leader. In response, internet services have been suspended for five days in five districts including Imphal East and West. Curfew has been imposed in Bishnupur, and prohibitory orders are in place in other districts to prevent the spread of violence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra
National
• 7 hours ago
പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ
Others
• 7 hours ago
യുഎഇയിലെ തൊഴില്‍ സുരക്ഷ: സൗജന്യ പരിശീലന പദ്ധതിയുമായി റിവാഖ് ഔഷ; പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് നെബോഷ് അംഗീകൃത സര്‍ട്ടിഫിക്കറ്റ്
latest
• 7 hours ago
ഇന്നസെന്റിന്റെ ആഗ്രഹം സഫലമായി; ‘ക്യാൻസർ വാർഡിലെ ചിരി’ ഇനി അറബിയിലും
Kerala
• 7 hours ago
UAE Weather Updates: ഇന്ന് മഴ സാധ്യത, പൊടിക്കാറ്റും പ്രതീക്ഷിക്കാം
uae
• 7 hours ago
പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ഗർഭഛിദ്രം ഇരട്ടിയായി വർധിച്ചുവെന്ന് ആരോഗ്യവകുപ്പ്
Kerala
• 8 hours ago
ആത്മീയ വിശുദ്ധിയിൽ ഹജ്ജിന് സമാപനം; മടക്കയാത്ര അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.
National
• 8 hours ago
വില്ലനാകുന്ന വൈദ്യുതക്കെണി: കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് 16 ജീവഹാനി, കൂടുതൽ മരണം പാലക്കാട്ടും മലപ്പുറത്തും
Kerala
• 8 hours ago
കേരളത്തിന് അഭിമാന നിമിഷം; ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന ഇന്ന് വിഴിഞ്ഞത്തെത്തും
Kerala
• 9 hours ago
തമിഴ്നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന് ദാരുണാന്ത്യം
National
• 16 hours ago
ഝാർഖണ്ഡിൽ 17 കാരിയെ പത്ത് പേർ ചേർന്ന് ബലാത്സംഗം ചെയ്തു; എട്ട് പേർ പിടിയിൽ, രണ്ട് പേർക്കായി തിരച്ചിൽ
latest
• 16 hours ago
സംസ്ഥാനത്ത് നാളെ ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്
Kerala
• 17 hours ago
കുതിച്ചുയർന്ന് കോവിഡ് കേസുകൾ; സജീവ കേസുകൾ 6,000 കടന്നു, കേരളം മുന്നിൽ
National
• 17 hours ago
പാലൂർക്കോട്ട വെള്ളച്ചാട്ടത്തിൽ അപകടം; ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്ക്
Kerala
• 17 hours ago
മധ്യ അമേരിക്കന്‍ രാജ്യമായ ബെലീസില്‍ നിന്ന് എത്തിയത് ഒരേ ഒരു തീര്ഥാടകന്
Saudi-arabia
• 19 hours ago
ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസനാളത്തിൽ എൽഇഡി ബൾബ്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
National
• 19 hours ago
അച്ചടക്ക ലംഘനം; രണ്ട് ഫുട്ബോൾ താരങ്ങൾക്ക് വിലക്കും, 500000 ദിർഹം പിഴയും
uae
• 20 hours ago.png?w=200&q=75)
പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ: മണിപ്പൂരിന്റെ കണ്ണീർ ഇപ്പോഴും മോദിക്ക് അപരിചിതം; രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി
National
• 20 hours ago
ഒമാനിൽ കനത്ത മഴ; റോഡുകൾ തകർന്നു, ഗതാഗത തടസമുണ്ടായി; പല വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു
oman
• 18 hours ago
മനഃപൂർവ്വം വീട് പണി വൈകിപ്പിച്ച കൺസ്ട്രക്ഷൻ കമ്പനി 19.34 ലക്ഷം നഷ്ടപരിഹാരം നൽകണം; ഉപഭോക്തൃ കമ്മീഷൻ
Kerala
• 18 hours ago
ബോംബ് ഭീഷണി: ഗൾഫ് എയർ വിമാനം കുവൈത്തിൽ സുരക്ഷിതമായി ഇറക്കി
Kuwait
• 18 hours ago