
പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra

ന്യൂഡല്‍ഹി: പാകിസ്ഥാന് ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്തിനല്‍കിയ കേസില്‍ അറസ്റ്റിലായ ട്രാവല്‍ വ്‌ളോഗര്‍മാരായ ഹരിയാന സ്വദേശിനി ജ്യോതി മല്‍ഹോത്ര, പഞ്ചാബ് സ്വദേശി ജസിബീര്‍ സിങ് എന്നിവരെ ചോദ്യംചെയ്തതില്‍നിന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. ഇന്ത്യയില്‍ പിടിയിലായ പാക് ചാര ശൃംഖലയുടെ കേന്ദ്രബിന്ദുവായി വര്‍ത്തിച്ചത് പാക് പൊലിസിലെ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍നിന്നു വിരമിച്ചനാസിര്‍ ധില്ലന്‍ ആണെന്ന് ഏജന്‍സികള്‍ കണ്ടെത്തി.ജ്യോതി മല്‍ഹോത്രയും പാക് ഇന്‍സ്‌പെക്ടറും തമ്മില്‍ പതിവായി ബന്ധപ്പെട്ടിരുന്നു. ജ്യോതിക്ക് ധില്ലനുമായി നേരിട്ട് ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് ഒരു പോഡ്കാസ്റ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചു. പാക് പഞ്ചാബ് സ്വദേശിയായ ധില്ലന്‍ നിലവില്‍ യൂട്യൂബറാണ്. എന്നാല്‍ യുട്യൂബ് ചാനല്‍ ഒരു മറയാണെന്നും പാക് ചാരസംഘടനയായ ഐ.എസ്.ഐയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ധില്ലന്‍, ഇന്ത്യന്‍ വ്‌ളോഗര്‍മാരുമായി അടുക്കുന്നതിന് വേണ്ടിയാണ് യൂട്യൂബ് തുടങ്ങിയതെന്നുമാണ് ഏജന്‍സികള്‍ കരുതുന്നത്. ജ്യോതിയുടെ ആദ്യ പാക് സന്ദര്‍ശന വേളയിലാണ് ധില്ലനെ പരിചയപ്പെട്ടത്.
ഇന്ത്യന്‍ യൂട്യൂബര്‍മാരുമായി ബന്ധപ്പെടാന്‍ തന്റെ ചാനല്‍ ധില്ലന്‍ ഉപയോഗിച്ചിരുന്നുവെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ കണ്ടെത്തി. ഇന്ത്യന്‍ വ്‌ളോഗര്‍മാരമുായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ ഐ.എസ്.ഐ ഏജന്റുമാര്‍ക്ക് പരിചയപ്പെടുത്തുകയും ഇന്ത്യന്‍ സൈന്യത്തെയും സുരക്ഷാ സ്ഥാപനങ്ങളെയും കുറിച്ചുള്ള രഹസ്യവിവരങ്ങള്‍ ശേഖരിക്കുക എന്ന ദൗത്യം ക്രമേണ അവര്‍ക്ക് നല്‍കുകയും ചെയ്യുന്നകുമാണ് രീതി. മെയ് 13ന് ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ അധികൃതര്‍ പുറത്താക്കിയ ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ ജീവനക്കാരന്‍ ഡാനിഷുമായി ധില്ലന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
നാസിര്‍ ധില്ലന്‍ തന്നെ ഒരു ഐ.എസ്.ഐ ഏജന്റിന് പരിചയപ്പെടുത്തുകയും ലാഹോറില്‍ ഏജന്റുമായി കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കുകയും ചെയ്തതായി ചാരക്കേസില്‍ അറസ്റ്റിലായ ജസ്ബീര്‍ സിങ് മൊഴി നല്‍കിയിരുന്നു. ഈ വഴിക്കുള്ള അന്വേഷണത്തിലാണ് ഇന്ത്യയിലെ പാക് ചാരശൃംഖലയിലെ ധില്ലന്റെ പങ്ക് പുറത്തുവന്നത്.
അതേസമയം, തന്നെക്കുറിച്ച് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ നാസിര്‍ ധില്ലണ്‍ നിഷേധിച്ചു. ജസ്ബീര്‍ സിങ് നിരപരാധിയാണെന്നാണ് ധില്ലന്‍ പറഞ്ഞത്. ജ്യോതി മല്‍ഹോത്രയെ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് തന്റെ യൂട്യൂബില്‍ പോസ്റ്റ് ചെയ്ത 30 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ നാസിര്‍ ധില്ലന്‍ പ്രതികരിച്ചു. ചാരവൃത്തിയുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ എന്നെ ജയിലിലടയ്ക്കൂവെന്നും പറയുന്ന അദ്ദേഹം, ജ്യോതി മല്‍ഹോത്രയുമായി പോഡ്കാസ്റ്റും ജസ്ബീറുമായി വാട്ട്‌സ്ആപ്പ് ചാറ്റിങ്ങും നടത്തിയ കാര്യം സമ്മതിക്കുകയും ചെയ്തു.
അതേസമയം, ചാരക്കേസില്‍ അറസ്റ്റിലായ പഞ്ചാബ് സ്വദേശി ജസ്ബീര്‍ സിങ്ങിന്റെ പൊലിസ് റിമാന്‍ഡ് ഇന്ന് അവസാനിക്കും. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ രണ്ടുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. കൂടുതല്‍ ചോദ്യംചെയ്യാനായി ജസ്ബീറിനെ ഏഴ് ദിവസത്തെ റിമാന്‍ഡ് ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടുദിവസം മാത്രമാണ് അനുവദിച്ചത്. രൂപ്‌നഗര്‍ ജില്ലയിലെ മഹ്‌ലാന്‍ ഗ്രാമത്തില്‍ താമസിക്കുന്ന 41 കാരനായ ജസ്ബീര്‍ സിങ് എന്ന ജാന്‍ മഹല്‍ 11 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബര്‍മാരുള്ള 'ജാന്‍മഹല്‍ വിഡിയോ' എന്ന യൂട്യൂബ് ചാനല്‍ ഉടമയാണ്.
ഉന്നതരുമായി
More revelations have emerged from the interrogation of travel vloggers Jyoti Malhotra from Haryana and Jasbir Singh from Punjab, who were arrested in the case of leaking Indian secrets to Pakistan. The agencies have identified Nasir Dhillon, a retired inspector in the Pakistan Police, as the central figure in the Pakistani spy ring arrested in India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• a day ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
ജമാഅത്ത്, പി.ഡി.പി, ഹിന്ദു മഹാസഭ; പിന്തുണയെച്ചൊല്ലി മുന്നണികൾ പോർമുഖത്ത്
Kerala
• a day ago
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 2 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
അജ്മാനില്‍ സ്കൂള്‍ ബസുകള്‍ കൂട്ടിയിടിച്ചു; അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കും ഗുരുതരമായ പരുക്കുകളില്ലെന്ന് അജ്മാന് പൊലിസ്
uae
• 2 days ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന അഭിഭാഷകൻ പിടിയിൽ; നാഗർകോവിലിൽ അതിശക്ത മയക്കുമരുന്ന് വേട്ട
National
• 2 days ago