
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

അഹമ്മദാബാദ്: എയർ ഇന്ത്യയുടെ ബോയിംഗ് 787 വിമാനം അഹമ്മദാബാദിൽ തകർന്നുവീണ് ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ 270 ആയി ഉയർന്നതായി ഡോ. ധവാൽ ഗമേതി അറിയിച്ചു. ബിജെ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാരുടെ അസോസിയേഷൻ പ്രസിഡന്റാണ് ഡോ.ധവാൽ ഗമേതി. ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നായ ഈ അപകടത്തിൽ മരിച്ചവരുടെ എണ്ണം വർധിച്ചതോടെ, കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള കാലതാമസം കുടുംബങ്ങളെ അസ്വസ്ഥരാക്കുന്നു.
വ്യാഴാഴ്ച ലണ്ടനിലേക്ക് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം അഹമ്മദാബാദിലെ ഒരു റെസിഡൻഷ്യൽ ഏരിയയിലുള്ള മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഇടിച്ചുവീഴുകയും. വിമാനത്തിലുണ്ടായിരുന്ന 241 യാത്രക്കാരും പ്രദേസവാസികളായ 29 പേരും മരിച്ചു. ഒരു യാത്രക്കാരൻ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം വരെ തുടർന്ന രക്ഷാപ്രവർത്തനങ്ങളിൽ 25 മൃതദേഹങ്ങൾ കൂടി അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെടുത്തതായി അധികൃതർ അറിയിച്ചു.

സിവിൽ ആശുപത്രിയിൽ എത്തിച്ച 270 മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തിവരികയാണ്. രക്ഷപ്പെട്ട ഏക യാത്രക്കാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തെ ഉടൻ ഡിസ്ചാർജ് ചെയ്യാൻ സാധിക്കുമെന്നും ഡോ. ഗമേതി വ്യക്തമാക്കി. എന്നാൽ, മൃതദേഹങ്ങൾ കത്തിക്കരിഞ്ഞതോ വികൃതമായതോ ആയതിനാൽ തിരിച്ചറിയൽ പ്രക്രിയ സമയമെടുക്കുന്നതിൽ ബന്ധുക്കൾ നിരാശ പ്രകടിപ്പിച്ചു. ഡിഎൻഎ പൊരുത്തപ്പെടുത്തൽ പൂർത്തിയാക്കാൻ 72 മണിക്കൂർ വരെ എടുക്കുമെന്ന് അധികൃതർ അറിയിച്ചു, എങ്കിലും പ്രക്രിയ വേഗത്തിലാക്കാൻ ശ്രമിക്കുന്നുണ്ട്.
"എന്റെ കുട്ടികൾ എവിടെ? അവരെ കണ്ടെത്തിയോ?" എന്ന് ചോദിച്ച് റഫീഖ് അബ്ദുള്ള എന്ന ബന്ധു ആശുപത്രിയിൽ വേദനയോടെ കാത്തിരിക്കുന്നു. അദ്ദേഹത്തിന്റെ അനന്തരവനും മരുമകളും രണ്ട് പേരക്കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. മറ്റൊരു ബന്ധു തന്റെ ബന്ധുവിന്റെ മൃതദേഹം എപ്പോൾ വിട്ടുകിട്ടുമെന്ന് ആശുപത്രി ജീവനക്കാരോട് ആവർത്തിച്ച് ചോദിക്കുന്നു.
ഇന്നലെ അപകടസ്ഥലത്തിന് സമീപമുള്ള ഒരു മേൽക്കൂരയിൽ നിന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് (ഡിജിറ്റൽ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ) കണ്ടെടുത്തതായി അന്വേഷകർ അറിയിച്ചു. ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഡാറ്റ വേർതിരിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾ പൂർണ്ണ ശക്തിയോടെ ആരംഭിച്ചു. ഈ ഉപകരണം എഞ്ചിന്റെ പ്രവർത്തനം, നിയന്ത്രണ ക്രമീകരണങ്ങൾ, കോക്ക്പിറ്റ് സംഭാഷണങ്ങൾ എന്നിവ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ബ്ലാക്ക് ബോക്സ് നല്ല നിലയിലാണെങ്കിൽ, അടുത്ത ആഴ്ചയോടെ അപകട കാരണത്തെക്കുറിച്ചുള്ള പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കുമെന്ന് യുഎസ് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ മുൻ ക്രാഷ് ഇൻവെസ്റ്റിഗേറ്ററായ ജെഫ് ഗുസെറ്റി പറഞ്ഞു. വിമാനത്തിന്റെ ചിറകുകളുടെ ഫ്ലാപ്പുകൾ ശരിയായി സജ്ജീകരിച്ചിരുന്നോ, എഞ്ചിന് വൈദ്യുതി നഷ്ടപ്പെട്ടോ, കോക്ക്പിറ്റിൽ അലാറങ്ങൾ മുഴങ്ങിയോ, ഇന്ധനത്തിന്റെയും യാത്രക്കാരുടെയും ഭാരം കൃത്യമായി രേഖപ്പെടുത്തിയോ എന്നീ കാര്യങ്ങൾ അന്വേഷകർ പരിശോധിക്കും.
12 വർഷം പഴക്കമുള്ള ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലോകമെമ്പാടും ഏകദേശം 1,200 ഡ്രീംലൈനർ വിമാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്, ഇതാണ് 16 വർഷത്തിനിടെ ഈ മോഡലിന്റെ ആദ്യ മാരക അപകടമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം പുരോഗമിക്കുമ്പോൾ, മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ തിരിച്ചറിയാനും അന്ത്യകർമങ്ങൾ നടത്താനും കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത
Trending
• 2 days ago
ആലപ്പുഴയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു
Kerala
• 2 days ago
യുഎഇ മധ്യാഹ്ന വിശ്രമ നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍; വിശ്രമസമയത്ത് തൊഴില്‍ പാടില്ല, ലംഘിച്ചാല്‍ പിഴയടക്കം ശിക്ഷ; അറിയേണ്ടതെല്ലാം | UAE Mid-day Break
uae
• 2 days ago
ഉത്തരാഖണ്ഡില്‍ വീണ്ടും ഹെലികോപ്ടര്‍ അപകടം; അഞ്ച് മരണം
National
• 2 days ago
ഇതുവരെ തിരിച്ചറിഞ്ഞത് 19 മൃതദേഹങ്ങള്‍; അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഡിഎന്‍എ പരിശോധന തുടരുന്നു
National
• 2 days ago
അംഗരാജ്യമായ ഇറാനെതിരായ ആക്രമണത്തെ അപലപിച്ച് ഷാങ്ഹായി രാജ്യങ്ങള്‍; വിട്ടുനിന്ന് ഇന്ത്യ
National
• 2 days ago
കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും
Kerala
• 2 days agoയൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി
National
• 2 days ago
56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം
Kerala
• 2 days ago
മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു
Kerala
• 2 days ago
ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും
International
• 2 days ago
ഫൈനലിൽ ആദ്യ തോൽവി; ഓസ്ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• 2 days ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്
International
• 2 days ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• 3 days ago
കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്
National
• 3 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി
Football
• 3 days ago
സ്‌കൂള്‍ പഠന സമയം: സമസ്ത നല്കിയ നിവേദനത്തിന് നടപടി ഉണ്ടാവണം
Kerala
• 3 days ago
സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
Kerala
• 3 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും
National
• 3 days ago
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു
Kerala
• 3 days ago